ക്രിമിനൽ ചട്ട പരിഷ്‌കരണ ബില്ല് കൊണ്ട് ഉദ്ദേശിക്കുന്നത് സമയത്തിന്റേയും ശാസ്ത്രത്തിന്റേയും അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിയാൻ കഴിയുക എന്നതാണ്; ഈ പറഞ്ഞതിന് ആവശ്യമായ വ്യവസ്ഥകൾ ബില്ലിൽ അടങ്ങിയിട്ടുണ്ട്; ബില്ല് രൂപീകരിച്ചതിന് ശേഷം മറ്റ് സംസ്ഥാനങ്ങളുമായി ചർച്ച ചെയ്തു; ക്രിമിനൽ നടപടി ചട്ട പരിഷ്‌കരണ ബില്ലിലുള്ള പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ആഭ്യന്തരമന്ത്രി അമിത് ഷാ

പ്രതിപക്ഷത്തിന് വിമർശനങ്ങൾക്ക് കൃത്യവും വ്യക്തവുമായ മറുപടി ആഭ്യന്തരമന്ത്രി അമിത് ഷാ നൽകാറുണ്ട്. ഇപ്പോഴിതാ വീണ്ടും അമിത് ഷായ്ക്കെതിരെ വന്ന ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകി അദ്ദേഹം രംഗത്തുവന്നിരിക്കുകയാണ്.
ക്രിമിനൽ നടപടി ചട്ട പരിഷ്‌കരണ ബില്ലിലുള്ള പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്കുള്ള മറുപടിയാണ് അദ്ദേഹം നൽകിയിരിക്കുന്നത്. പ്രതികൾക്ക് കൃത്യമായ ശിക്ഷ ഉറപ്പാക്കുവാൻ ബില്ല് കോടതിയെ സഹായിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി . ക്രിമിനൽ ചട്ട പരിഷ്‌കരണ ബില്ല് കൊണ്ട് ഉദ്ദേശിക്കുന്നത് സമയത്തിന്റേയും ശാസ്ത്രത്തിന്റേയും അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിയാൻ കഴിയുക എന്നതാണ്.
ഈ പറഞ്ഞതിന് ആവശ്യമായ വ്യവസ്ഥകൾ ബില്ലിൽ അടങ്ങിയിട്ടുണ്ട് . മാത്രമല്ല ബില്ല് രൂപീകരിച്ചതിന് ശേഷം മറ്റ് സംസ്ഥാനങ്ങളുമായി ചർച്ച ചെയ്തു.ബില്ലിലൂടെ ലക്ഷ്യമിടുന്നത് ശിക്ഷാവിധി ഫലപ്രദമാക്കുകയാണ് എന്നും അമിത് ഷാ പറഞ്ഞു. നിയമപാലകരെ ശക്തിപ്പെടുത്തുക, കുറ്റവാളികളെ തിരിച്ചറിഞ്ഞു മാറ്റിനിർത്തുക, തെറ്റ് തിരുത്താൻ തയ്യാറുള്ള കുറ്റവാളികളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരാൻ ഉള്ള വഴികൾ ഒരുക്കിക്കൊടുക്കുക തുടങ്ങിയവ മാത്രമാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
ഈ ബില്ല് തെളിവുകളുടെ ശേഖരണം കൂടുതൽ ശക്തമാക്കുകയും അന്വേഷണത്തെ കൂടുതൽ സഹായിക്കുകയും ചെയ്യും. മന്ത്രാലയം മറ്റ് പല സംസ്ഥാനങ്ങളുമായി വിശദമായ ചർച്ച നടത്തിയ ശേഷമായിരുന്നു ക്രിമിനൽ ഭേദഗതി ബില്ല് സഭയിൽ അവതരിപ്പിച്ചത് . മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് ആഗോളതലത്തിലുള്ള ക്രിമിനൽ നിയമങ്ങൾ പഠിച്ചുവെന്നും അമിത് ഷാ സഭയിൽ പറഞ്ഞു .
മെയ് 28ന് കേന്ദ്രആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ബില്ല് പാർലമെന്റിൽ അവതരിപ്പിക്കുകയും ചെയ്തു . ബില്ല് അവതരണ വേളയിൽ പലരുടേയും എതിർപ്പ് താൻ കേട്ടിരുന്നുവെന്ന് അമിത് ഷാ വ്യക്തമാക്കി. ക്രിമിനൽ നടപടി ചട്ട പരിഷ്‌കരണ ബിൽ ആർക്കും അനീതിയായി മാറില്ല. അനീതി കാണിക്കില്ലെന്ന് താൻ ഉറപ്പ് നൽകുന്നതായും അദ്ദേഹം പറഞ്ഞു. ഒറ്റപ്പെടുത്തേണ്ട ആവശ്യകത ഈ നിയമത്തിന് ഇല്ലെന്നും അമിത് ഷാ പറഞ്ഞു .
ബിൽ മൗലിക അവകാശങ്ങളുടെയും ഭരണഘടന അനുച്ഛേദങ്ങളുടെയും ലംഘനമാണെന്നാണ് മഹാരാഷ്‌ട്രയിലെ എൻസിപി എംപി സുപ്രിയ സുലേ പാർലമെന്റിൽ പറഞ്ഞിരുന്നു. തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്ര ആരോപിച്ചിരിക്കുന്നത്. മാദ്ധ്യമങ്ങൾ വഴി കുറ്റവാളികളുടെ വിവരങ്ങൾ പ്രചരിക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽ അത് ദുരുപയോഗം ചെയ്യാൻ ഇടയാകുമെന്നാണ് .
വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചുള്ള തട്ടിപ്പ് നടത്താൻ ഇടയാക്കുമെന്നും അവർ പറഞ്ഞു . ബില്ല് ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് ഡിഎംകെ നേതാവ് ദയാനിധി മാരൻ പറഞ്ഞു . ഭരണഘടനാവിരുദ്ധമാണ് ബില്ലെന്ന് കോൺഗ്രസിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്ത എംപി മനീഷ് തിവാരിയും പറഞ്ഞു. എന്തായാലും കൃത്യമായ മറുപടി അദ്ദേഹം നൽകിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha