ഇ ഡിയോട് അനുസരണക്കേട് കാണിച്ച് ശിവശങ്കർ..അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന്, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അറസ്‌റ്റ് റിപ്പോർട്ട്..അന്വേഷണം വഴിതെറ്റിക്കാനും ശിവശങ്കർ ശ്രമിക്കുന്നു..ലൈഫ് മിഷൻ കേസിൽ ശിവശങ്കറിന് മാത്രമറിയാവുന്ന കാര്യങ്ങൾ പലതുമുണ്ട്..അതെല്ലാം ഉടൻ പുറത്തറിയും..

ലേശം കുറുമ്പ് കൂടുതലാണ് നമ്മുടെ എം ശിവശങ്കറിന്, ചിലപ്പോൾ ദേഷ്യവും നിരാശയായും എല്ലാം കൂടെ സഹിക്കാൻ പറ്റാത്തോണ്ട് ആവും, ഇ ഡി യോട് വല്ലാതെ അങ്ങോട്ട് സഹകരിക്കുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്, അത് പിന്നെ ശിവശങ്കറിനെ കുറ്റം പറഞ്ഞിട്ടും കാര്യമല്ല, സർവീസിൽ നിന്നും വിരമിക്കാൻ കുറച്ചു കാലം കൂടെ ബാക്കിയുള്ളപ്പോഴാണ് ഇടിത്തീ പോലെ സ്വർണക്കടത്തും, കോഴ കേസും , പിനീട് അങ്ങോട്ട് ഈ ആരോപണങ്ങളും എല്ലാം വന്നത്, അത് കഴിഞ്ഞിട്ട് കുറെ കാലം ജയിലും കിടന്ന്, എന്നിട്ട് വീണ്ടും സർവീസിൽ തിരിച്ചു കയറി, എന്നിട് മനസമാധാനത്തോടെ വിരമിച്ച് വീട്ടിലിരിക്കാൻ എന്ന് കരുതി ഇരിക്കുമ്പോഴാണ് , വിടില്ല ഞാൻ എന്ന് പറഞ്ഞു കൊണ്ട് സ്വപ്നയും പിന്നാലെ ഇ ഡി യും രംഗ പ്രേവേശനം ചെയ്തത്, എന്തായാലും നാടകീയമായ രംഗങ്ങൾക്ക് ഒടുവിൽ ശിവ ശങ്കറിനെ കഴിഞ്ഞ ദിവസം രാത്രി ഇ ഡി അറസ്റ് ചെയ്തിരുന്നു, പക്ഷെ ചോദ്യം ചെയുന്നതിനോടും അദ്ദേഹം സഹകരിക്കുന്നില്ല എന്നാണ് അറിയാൻ സാധിച്ചത്.
വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ അറസ്‌റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അറസ്‌റ്റ് റിപ്പോർട്ട്. അന്വേഷണം വഴിതെറ്റിക്കാനും ശിവശങ്കർ ശ്രമിച്ചതായാണ് ഇഡി റിപ്പോർട്ടിൽ പറയുന്നത്. ലൈഫ് മിഷൻ കേസിൽ ശിവശങ്കറിന് മാത്രമറിയാവുന്ന കാര്യങ്ങൾ പലതുമുണ്ട്.ഇതിനായി കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ഇക്കാരണത്താലാണ് അറസ്‌റ്റ് ചെയ്‌തതെന്നും റിപ്പോർട്ടിൽ പറയുന്നു.ശിവശങ്കറിന്റെ ഫോണിലെ ചാറ്റുകളിൽ നിന്നും പല ഇടപാടുകളുടെയും രേഖകൾ കണ്ടെടുത്തിട്ടുണ്ട്. ഇവ പരിശോധിച്ചാൽ കേസിൽ അദ്ദേഹത്തിനുള്ള പങ്ക് വ്യക്തമാകുമെന്നും ഇ.ഡി പറയുന്നു.ഇന്നലെ രാത്രിയിൽ 11.30ഓടെയാണ് 12 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ ശിവശങ്കറിനെ ഇ.ഡി അറസ്‌റ്റ് ചെയ്‌തത്. മൂന്ന് ദിവസത്തോളം തുടർച്ചയായി ശിവശങ്കറിനെ ചോദ്യംചെയ്യലിന് വിധേയനാക്കിയിരുന്നു. ഇന്ന് 12.15ഓടെ അദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കി.
ശേഷം ഇ.ഡി ഓഫീസിലേക്ക് തിരികെ കൊണ്ടുവന്നു. ഇ.ഡിയെടുത്ത ലൈഫ് മിഷൻ കേസിൽ ആദ്യ അറസ്‌റ്റാണിത്. നിലവിൽ അഞ്ചാം പ്രതിയാണ് എം.ശിവശങ്കർ.എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യ കോടതിയിൽ വൈകാതെ ശിവശങ്കറിനെ ഹാജരാക്കും. കേസിൽ പ്രതിസ്ഥാനത്തുള്ള യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ, സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്‌നാ സുരേഷ്, സരിത്ത് എന്നിവരുടെ മൊഴി ശിവശങ്കറിന് എതിരായിരുന്നു. സ്വപ്‌നയുടെ പേരിലെ ബാങ്ക് ലോക്കറിലുണ്ടായിരുന്ന ഒരുകോടിയോളം രൂപ ഈ ഇടപാടിലെ കൈക്കൂലിപ്പണമായിരുന്നു എന്ന് സ്വപ്‌ന മൊഴി നൽകിയിരുന്നു.വടക്കാഞ്ചേരി ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറിൽ നിന്ന് ഒരുകോടിയോളം രൂപ കണ്ടെത്തിയിരുന്നു.
ഇത് ലൈഫ് മിഷനിൽ ശിവശങ്കറിന് ലഭിച്ച കോഴയാണെന്നായിരുന്നു സ്വപ്‌ന സുരേഷിന്റെ മൊഴി. 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാടായിരുന്നു ഇ ഡി കണ്ടെത്തിയത്. അതേസമയം, മൂന്ന് ദിവസം തുടർച്ചയായി ചോദ്യം ചെയ്‌തിട്ടും ശിവശങ്കർ കുറ്റം സമ്മതിച്ചിരുന്നില്ല. തെളിവുകളും സന്തോഷ് ഈപ്പനുമൊന്നിച്ച് ചോദ്യം ചെയ്‌തതിലെ മൊഴി വൈരുദ്ധ്യവുമാണ് അറസ്‌റ്റിന് കാരണമായത്.ഇത് നാലാം തവണയാണ് കേന്ദ്ര ഏജൻസികൾ ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യുന്നത്. മുൻപ് 2020 ഒക്‌ടോബർ 28ന് സ്വർണക്കടത്തിൽ കള്ളപ്പണം വെളുപ്പിച്ച കേസിലാണ് ശിവശങ്കറിനെ ആദ്യം ഇ ഡി അറസ്‌റ്റ് ചെയ്യുന്നത്. സ്വർണക്കടത്ത് കേസിൽ നവംബർ 25ന് എൻ ഐ എ അറസ്റ്റ് ചെയ്‌തു. 2021 ജനുവരി 20ന് ഡോളർ കടത്ത് കേസിൽ കസ്‌റ്റംസും അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തു. തുടർച്ചയായി 69 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ ശിവശങ്കർ സസ്‌പെൻഷനിലായെങ്കിലും പിന്നീട് അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുത്തിരുന്നു. വിരമിച്ചതിന് പിന്നാലെ ഏതാണ്ട് രണ്ട് വർഷത്തിന് ശേഷമാണ് ലൈഫ് മിഷൻ കേസിൽ ശിവശങ്കർ വീണ്ടും അറസ്‌റ്റ് ചെയ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha





















