Widgets Magazine
11
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് ഡെവലപ്‌മെന്റ് സെന്റർ (സിഡാക്) ൽ ഒഴിവുകൾ. മാനേജർ, പ്രോജക്ട് അസോസിയേറ്റ് ഉൾപ്പെടെ 646 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബി ടെക്/ ബി ഇ, എം ഇ/എം.ടെക്, എം സി എ, എം ഫിൽ/പി എച്ച് ഡി എന്നിവയാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യതകൾ


ഒമാനിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള വമ്പൻ റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ച് കേരള സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡ് (ഒഡെപെക്) . ഇംഗ്ലീഷ്, ഫിസിക്സ്, മാത്സ്, ഐസിടി, ഫിസിക്കൽ എജ്യൂക്കേഷൻ എന്നീ വിഷയങ്ങളിലെ അധ്യാപകർക്കാണ് അവസരം. സ്ത്രീകൾക്ക് മുൻഗണന നൽകുന്ന ഈ നിയമനത്തിൽ 5 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾ 2025 ഒക്ടോബർ 15-നകം അപേക്ഷിക്കണമെന്ന് ഒഡെപെക് അറിയിച്ചു.


ഹമാസ് ഇസ്രായേൽ സംഘർഷങ്ങളുടെ നാൾവഴികൾ ..1989ലാണ് ഇസ്രയേലിനെതിരെ ഹമാസിന്റെ ആദ്യ ആക്രമണം.ഇപ്പോൾ 2025 ലും ഗാസ ഇനി ആര് ഭരിക്കും എന്ന ചോദ്യം ബാക്കി !!


മോഹൻലാലിന്റെ ഷോ ഉൾപ്പെടെ, താരങ്ങളെ വിമർശിച്ച് എംഎൽഎ, യു പ്രതിഭയുടെ വിവാദ പ്രസംഗം; നാട്ടിൽ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതി: എല്ലാവരും ഇടിച്ച് കയറുകയാണ്; അത് നിർത്താൻ പറയണം: ഇത് സദാചാരം എന്ന് പറഞ്ഞ് തന്റെ നേരെ വരരുത്...


മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം

ഓടിക്കോ..മക്കളേ SFI-ക്കാര്‍ വരുന്നുണ്ട്. ഡിഫി ക്വട്ടേഷനാണേ.....

17 FEBRUARY 2023 11:30 AM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിക്ക് ബുർജ് ഖലീഫയുടെ അത്രയും പൊക്കം ഉണ്ടോ? മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ ആഞ്ഞടിച്ച് എട്ടാം ക്ലാസുകാരി

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം എൽ എമാർ രു കുറ്റവും ചെയ്തിട്ടില്ല; സി.പി.എമ്മുകാരെ പോലെ സഭാ നടപടികള്‍ തടസപ്പെടുത്തുന്ന ഒരു അക്രമമവും കാട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ചീഫ് മാര്‍ഷലിനെ ആരും ആക്രമിച്ചിട്ടില്ല; സഭയിലെ എല്ലാ കാര്യങ്ങളും സഭാ ടിവി സംപ്രേഷണം ചെയ്യുന്നില്ല; മര്‍ദ്ദനം നടന്നാല്‍ കാണില്ലെ? പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

എക്സിക്യൂട്ടിവിന്റെ നിരുത്തരവാദപരവും നിഷേധാത്മകവുമായ നിലപാട്; നിയമസഭാ സാമാജികർ സഭയിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമില്ല; പ്രതിഷേധിച്ച് രമേശ് ചെന്നിത്തല

യഥാര്‍ഥ പ്രതികളെ പിടികൂടണമെങ്കില്‍ സത്യസന്ധമായ അന്വേഷണം നടക്കണം; ദേവസ്വം മന്ത്രി സ്ഥാനമൊഴിയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

അടുത്ത കാലത്ത് സിപിഎമ്മിന് ഏറെ പഴികേള്‍ക്കേണ്ടി വന്ന ജില്ല ആലപ്പുഴയാണ്. വി.എസ് .അച്യൂതാനന്ദന്റെയും ഗൗരിയമ്മയുടെ മണ്ണായ ആലപ്പുഴയില്‍ ക്വട്ടേഷന്‍, ലഹരി മാഫിയയും , ന്ഗ്നവീഡിയോ ഗ്രാഫര്‍മാരും പാര്‍ട്ടിക്കുള്ളില്‍ കൂടിയിരിക്കുന്നതിന്റെ അലയൊലികള്‍ കെട്ടടങ്ങിയിട്ടില്ല. ജില്ലയില്‍പെട്ട് കായംകുളവും സിപിഎം പ്രവര്‍ത്തകരുടെ നെറികേട് കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. കായംകുളം നിയോജക മണ്ഡലം എംഎല്‍എ യു .പ്രതിഭയ്‌ക്കെതിരെ അടുത്ത കാലം വരെ തുടര്‍ന്നുവന്ന സൈബര്‍ ആക്രമണം പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നായിരുന്നില്ല. മറിച്ച് എസ് ഐഫ് ഐ, ഡിവൈഎഫ് ഐ പ്രവര്‍ത്തകരിലും നേതാക്കളിലും നിന്നായിരുന്നു. അവര്‍ ഒരു വനിതയെന്നോ ജനപ്രതിനിധിയെന്നോ ഉള്ള പരിഗണനകള്‍ നല്കിയിരുന്നില്ല. മറിച്ച് അവരെ പൊതുജനമധ്യത്തില്‍ തേജോവധം ചെയ്യുന്നതിനുള്ള കുടില തന്ത്രങ്ങളാണ് യുവജന നേതാക്കള്‍ നടത്തി വന്നിരുന്നത്.

എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന കായംകുളം ഏര്യാകമ്മിറ്റിയില്‍ സ്വന്തം പാര്‍ട്ടി സഖാക്കള്‍ തന്നെ പാര്‍ട്ടി നേതാക്കളുടെ കൊള്ളരുതായ്മകള്‍ അക്കമിട്ട് നിരത്തിയപ്പോള്‍ നേതൃത്വത്തിന് മറുപടിയുണ്ടായില്ല. ക്വട്ടേഷന്‍ സംഘങ്ങളായി അധപതിച്ച ഡിഫിയെ ഭയത്തോടെയും അതിലേറെ വെറുപ്പോടെയുമാണ് കാണുന്നതെന്ന് വീട്ടമ്മമാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞത് വളരെ ഗൗരവ്വത്തോടെ എടുക്കേണ്ട സംഭവമാണ്. ലഹരിയും, ക്വ്‌ട്ടേഷനും നല്കി യുവാക്കളെ പാര്‍ട്ടിയില്‍ പിടിച്ചു നിറുത്തുന്ന തീവ്രവാദ സ്വഭാവത്തിലേയ്ക്കാണ് ഇടതുപക്ഷ യുവജന , വിദ്യാര്‍്ത്ഥി പ്രസ്ഥാനങ്ങള്‍ എത്തി നില്‍ക്കുന്നത്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയക്ക് പോലും കോടതിയില്‍ നിന്നും ജയിലില്‍ നിന്നും ഇറങ്ങാന്‍ നേരമില്ലാത്ത അവസ്ഥയാണുള്ളത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് വനിതകള്‍ ഉള്‍പ്പടെ പൊട്ടിത്തെറിച്ചത്.

കായംകുളത്തെ സിപിഎം ശൈലിക്കെതിരെ ് സംസ്ഥാന സെക്രട്ടറിയേറ്റംഗം ഏരിയ കമ്മിറ്റിയില്‍ പുത്തലത്ത് ദിനേശന്‍ ആഞ്ഞടിക്കുകയാണുണ്ടായത്. കേരളത്തില്‍ ഇതുപോലൊരു ഏരിയ കമ്മിറ്റി കാണില്ലെന്നു പുത്തലത്ത് ദിനേശന്‍ പറഞ്ഞു. പാര്‍ട്ടി ബന്ധമുള്ള ഗുണ്ടാ ക്വട്ടേഷന്‍ സംഘത്തെ ന്യായീകരിച്ച ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനും വിമര്‍ശനം നേരിടേണ്ടിവന്നു.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നടത്തുന്ന ജനകീയ പ്രതിരോധ ജാഥയുടെ സ്വാഗതസംഘം രൂപീകരണവുമായി ബന്ധപ്പെട്ടുചേര്‍ന്ന ഏരിയ കമ്മിറ്റി യോഗത്തിലാണു നിശിത വിമര്‍ശനം ഉയര്‍ന്നത്. കായംകുളത്തേത് എന്തൊരു പാര്‍ട്ടിയാണ് എന്ന ചോദ്യം ചോദിച്ചാണ് ദിനേശന്‍ പ്രസംഗം തുടങ്ങിയത്. പിന്നാലെ പാര്‍ട്ടിയുടെ സംഘടനാ രേഖയും തെറ്റുതിരുത്തല്‍ രേഖയും അവതരിപ്പിച്ചു. ഇതിനിടയിലാണു കേരളത്തില്‍ ഇത്തരമൊരു ഏരിയ കമ്മിറ്റി കാണില്ലെന്ന് പുത്തലത്ത് ദിനേശന്‍ പറഞ്ഞത്.

ലഭിക്കുന്ന പരാതികളില്‍നിന്നുതന്നെ കായംകുളത്തെ പാര്‍ട്ടിയുടെ നിലവാരം വ്യക്തമായി ബോധ്യപ്പെടുകയാണ്. കുറേ ഗ്രഹങ്ങളും ചുറ്റിപ്പറ്റി കുറേ ഉപഗ്രഹങ്ങളുമാണ് കായംകുളത്ത് പാര്‍ട്ടിയില്‍ ഉള്ളത്'' - ദിനേശന്‍ കൂട്ടിച്ചേര്‍ത്തു. അതിനിടെ, കൊച്ചുമക്കളെ എസ്എഫ്‌ഐയില്‍ വിടില്ലെന്ന് ഒരു വനിതാ നേതാവ് ഏരിയ കമ്മിറ്റിയില്‍ പറഞ്ഞു. മകനെ ഡിവൈഎഫ്‌ഐയിലേക്കു വിടില്ലെന്ന് മറ്റൊരു ഏരിയ കമ്മിറ്റിയംഗവും പറഞ്ഞു. പാര്‍ട്ടി കമ്മിറ്റിയില്‍ ഇരുന്ന് ഇങ്ങനെ സംസാരിക്കരുതെന്നായിരുന്നു സെക്രട്ടേറിയറ്റ് അംഗത്തിന്റെ ശാസന.

പാര്‍ട്ടി ബന്ധമുള്ള ഗുണ്ടാ - ക്വട്ടേഷന്‍ സംഘത്തെ ന്യായീകരിച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ ഏരിയ കമ്മിറ്റി അംഗം സംസാരിച്ചു. എന്നാല്‍ നേര്‍വഴി കാണിക്കാന്‍ പറ്റിയില്ലെങ്കില്‍ വേറെ പണി നോക്കണമെന്നാണ് ഇതിനോടു ദിനേശന്‍ മറുപടി പറഞ്ഞത്. കായംകുളത്ത് നടന്ന, സിപിഎം പ്രവര്‍ത്തകര്‍ ആരോപണവിധേയരായ ആശുപത്രി ആക്രമണം, അശ്ലീല സംഭാഷണ വിവാദം, ഹോട്ടല്‍ ആക്രമണം എന്നിവയില്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാനും ഇതുവരെ ലഭിച്ച പരാതികളില്‍ തീരുമാനമെടുക്കാനും ദിനേശന്‍ നിര്‍ദേശിച്ചു.

ഗുണ്ടാ - ക്വട്ടേഷന്‍ സംഘത്തിനു ജില്ലാ കമ്മിറ്റിയംഗത്തിന്റെ പിന്തുണയുണ്ടെന്ന് ഒരു വിഭാഗം ആരോപിച്ചു. അതിനിടെ, പരാതി പറഞ്ഞ് യു.പ്രതിഭ എംഎല്‍എയും രംഗത്തെത്തി. ഏറ്റവും വലിയ സൈബര്‍ ആക്രമണം നേരിട്ടതു താനാണെന്ന് എംഎല്‍എ പറഞ്ഞു. അന്നു നടപടിക്ക് ആരും ആവശ്യപ്പെട്ടില്ല. പാര്‍ട്ടിയിലുള്ളവര്‍ പോലും പിന്തുണ നല്‍കിയില്ലെന്നും പ്രതിഭ കൂട്ടിച്ചേര്‍ത്തു.സിപിഎം പ്രചാരണ ജാഥയുടെ സംഘാടക സമിതി ചെയര്‍മാന് മണല്‍ മാഫിയയുമായി ബന്ധമുണ്ടെന്ന ആക്ഷേപവും ഒരു വിഭാഗം ഉന്നയിച്ചു. ഇതെല്ലാം പരിശോധിക്കാന്‍ നിര്‍ദേശിച്ചാണ് ഏരിയ കമ്മിറ്റി അവസാനിപ്പിച്ചത്.

എന്നാല്‍ എസ് എഫ് ഐയിലേയ്ക്കും , ഡിഫിയിലേയ്ക്കും തങ്ങളുടെ കുടുംബങ്ങളിലെ കുട്ടികളെ വിടില്ലെന്ന വീട്ടമ്മമാര്‍ പറയുന്നത് കായംകുളത്തെ മാത്രം സംഭവമല്ല. കേരളത്തില്‍ സിപിഎമ്മിന്റെ പല യോഗങ്ങളിലും ഇത്തരത്തില്‍ വെട്ടിതുറന്ന് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും പറഞ്ഞിട്ടുണ്ട്. എന്നിട്ടും എവിടെയാണ് പിഴച്ചതെന്ന് കണ്ടെത്തി തിരുത്താന്‍ നേതൃത്വത്തിനായില്ല. തുടര്‍ ഭരണം കിട്ടിയതിന്റെ ഹുങ്കില്‍ സകല മാഫിയകളുമായി അനധികൃത ബന്ധം സ്ഥാപിച്ചും കരാറുകാരെ ഭീഷണിപ്പെടുത്തി പണം തട്ടുകയെന്ന ഒറ്റലക്ഷ്യമാണ് എസ് എഫ് ഐ സഖാക്കള്‍ക്ക് പോലും ഉള്ളതെന്ന കാര്യം പരസ്യമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്തുവച്ച് വീട്ടമ്മയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം  (3 hours ago)

താമരശ്ശേരിയിലെ ഒന്‍പത് വയസുകാരിയുടെ മരണം ; കാരണം അമീബിക് മസ്തിഷ്‌ക ജ്വരം ബാധ തന്നെ  (3 hours ago)

തെരുവുകളില്‍ നിന്നും ജാതിപ്പേരുകള്‍ എടുത്ത് മാറ്റാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍  (3 hours ago)

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ സുരേഷ് ഗോപിയുടെ വാദം തള്ളി ദേവന്‍; ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് ദേവന്‍  (3 hours ago)

സിനിമതാരങ്ങളുടെ വീടുകളിലെ ഇഡി റെയ്ഡ്: ശബരിമല സ്വര്‍ണപ്പാളി വിവാദം മുക്കാനാകുമെന്ന് സുരേഷ് ഗോപി  (4 hours ago)

എല്‍ഡിഎഫ്- യുഡിഎഫ് റാലിക്കിടെ സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിക്ക് പരുക്ക്  (4 hours ago)

മകന്റെ തലയില്‍ കമ്പിപ്പാര കൊണ്ട് അടിച്ച് പിതാവ്; 22 കാരന്‍ മാതാപിതാക്കളെ ആക്രമിക്കാന്‍ ശ്രമിച്ചത് ചെറുക്കുന്നതിനിടെയാണ് സംഭവം  (4 hours ago)

വാഹനാപകടത്തില്‍ മഹാധമനിക്ക് ഗുരുതര പരിക്കേറ്റ തമിഴ്‌നാട് സ്വദേശിക്ക് എന്‍ഡോ വാസ്‌ക്കുലാര്‍ ചികിത്സ വഴി പുതുജീവന്‍; അഭിമാനത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ്  (4 hours ago)

മെഡിറ്ററേനിയന്‍ കടലില്‍ മിലിട്ടറി ബേസ് ; ഇസ്രയേലിന് ട്രംപിന്റെ ഉരുക്കുകോട്ട  (5 hours ago)

യുവതിയുടെ ജീവന്‍ തിരിച്ചുകിട്ടിയത് എസ്‌ഐയുടെ അവസരോചിത ഇടപെടലില്‍  (6 hours ago)

സിഡാക് - ൽ ഒഴിവുകൾ  (6 hours ago)

ഒമാനിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള വമ്പൻ റിക്രൂട്ട്മെന്റ്  (6 hours ago)

തര്‍ക്കത്തിനിടെ മലയാളി യുവാവിനെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി  (6 hours ago)

സമാധാനത്തിനുള്ള നൊബേല്‍ മരിയ കൊറീന മചാഡോയ്ക്ക്  (6 hours ago)

ഹമാസ് ഇസ്രായേൽ സംഘർഷങ്ങളുടെ നാൾവഴികൾ  (7 hours ago)

Malayali Vartha Recommends