രണ്ട് വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രോഗ്രസ് കാര്‍ഡ് കാപട്യം നിറഞ്ഞതും വാസ്തവ വിരുദ്ധവുമാണ്; 2016 മുതല്‍ 2021 വരെയുള്ള ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ 600 വാഗ്ദാനങ്ങളില്‍ 570 എണ്ണവും പാലിച്ചെന്നാണ് തെരഞ്ഞെടുപ്പില്‍ പ്രചരിപ്പിച്ചത്; അതില്‍ നൂറെണ്ണം പോലും പാലിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
സര്‍ക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; രണ്ട് വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രോഗ്രസ് കാര്‍ഡ് കാപട്യം നിറഞ്ഞതും വാസ്തവ വിരുദ്ധവുമാണ്. 2016 മുതല്‍ 2021 വരെയുള്ള ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ 600 വാഗ്ദാനങ്ങളില്‍ 570 എണ്ണവും പാലിച്ചെന്നാണ് തെരഞ്ഞെടുപ്പില്‍ പ്രചരിപ്പിച്ചത്.
എന്നാല്‍ അതില്‍ നൂറെണ്ണം പോലും പാലിച്ചില്ല. നടപ്പാക്കിയ വാഗ്ദാനങ്ങള്‍ ഏതൊക്കെയെന്ന് തെളിയിക്കാന്‍ എല്‍.ഡി.എഫ് നേതാക്കളെ അന്ന് വെല്ലുവിളിച്ചിരുന്നു. എന്നാല്‍ അതിനോട് പോലും പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. വിശദമായ പരാമര്‍ശങ്ങള്‍ സൂഷ്മതയോടെ ജനങ്ങള്‍ വായിക്കില്ലെന്ന പൊതുബോധത്തില്‍ നിന്നു കൊണ്ടാണ് ഇപ്പോഴത്തെ പ്രോഗ്രസ് റിപ്പോര്‍ട്ടും അവതരിപ്പിച്ചിരിക്കുന്നത്.
സംരംഭങ്ങളിലൂടെ 3 ലക്ഷത്തിലധികം പേര്‍ക്ക് ജോലി കൊടുത്തെന്നാണ് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നത്. സംരംഭങ്ങള്‍ സംബന്ധിച്ച വ്യവസായ മന്ത്രിയുടെ അവകാശവാദത്തെ പ്രതിപക്ഷം നിയമസഭയില്‍ ചോദ്യം ചെയ്തതാണ്. ബാങ്ക് വായ്പ എടുത്തിരിക്കുന്നവരുടെയും തദ്ദേശവകുപ്പില്‍ സ്ഥാപന ലൈസന്‍സിനായി അപേക്ഷ നല്‍കിയവരുടെയും പേര് വിവരങ്ങള്‍ ശേഖരിച്ച് അതെല്ലാം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പുതിയ സംരംഭങ്ങളാണെന്ന് വരുത്തി തീര്‍ത്തിരിക്കുകയാണ്.
മലപ്പുറത്ത് 60 വര്‍ഷം മുന്‍പ് തുടങ്ങിയ ആശുപത്രിയുടെ ലൈസന്‍സ് അടുത്ത തലമുറയിലുള്ള ആളുടെ പേരിലേക്ക് മാറ്റിയപ്പോള്‍ അതും സര്‍ക്കാരിന്റെ പുതുസംരംഭത്തില്‍ ഉള്‍പ്പെട്ടു. വിദേശത്ത് നിന്ന് മടങ്ങി വന്നവര്‍ തുടങ്ങിയ സംരംഭങ്ങളും സ്വന്തം പേരില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ മേനി നടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha