Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...


കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...


മുഖ കറിമസാലനിര്‍മ്മാണക്കമ്പനികളിൽ മസാലപ്പൊടികളില്‍ ക്യാന്‍സറിന്, കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും..സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു...


മലദ്വാരത്തിൽ ലക്ഷങ്ങളുടെ സ്വർണം ഒളിപ്പിച്ച് കടത്തിയ യുവാവിനെ കസ്റ്റംസ് പിടികൂടി...അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 45.7 ലക്ഷം രൂപയുടെ സ്വർണം കഴിഞ്ഞദിവസം പിടികൂടിയത്..ഇയാളുടെ നടത്തവും സംശയാസ്പദമായ പെരുമാറ്റവും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്..

ടിപി ചന്ദ്രശേഖരനെ കൊലചെയ്യാനുള്ള നീചപദ്ധതി ആസൂത്രണം ചെയ്തതില്‍ സിപിഎമ്മിലെ ഉന്നത നേതാക്കള്‍ക്കെല്ലാം പങ്കുണ്ട്; അതിനീചമായ ഈ കൊലക്കേസിലെ അന്വേഷണം നേരേ ചൊവ്വേ മുന്നോട്ടു പോയിരുന്നെങ്കില്‍ സിപിഎമ്മിലെ പല ഉന്നത നേതാക്കളും പ്രതികളാകുമായിരുന്നു

19 FEBRUARY 2024 03:54 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്; വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം; സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ജനവിധിയിൽ വലിയ പ്രതീക്ഷയുണ്ട്. വലിയ ദൈവ വിശ്വാസവുമുണ്ട്; തൃശൂര്‍ ലോക്‌സഭാ മണ്ഡല തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം വർദ്ധിച്ചിരിക്കുന്നുവെന്ന് സുരേഷ് ഗോപി

ഇരു മുന്നണിയുടെയും നിരവധി അനുഭാവികൾ മനസ് മടുത്ത് വോട്ടെടുപ്പിൽ നിന്നും പിൻമാറിയതാണ് പോളിംഗ് കുറയാൻ കാരണം; സംസ്ഥാനത്ത് ആറുശതമാനത്തോളം പോളിംഗ് കുറഞ്ഞത് ഇടത്-വലത് മുന്നണികൾക്ക് തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്ത എല്ലാ ജനാധിപത്യ വിശ്വാസികൾക്കും അദ്ദേഹം നന്ദി; ജനാധിപത്യത്തിൻ്റെ മഹോത്സവത്തിൽ പങ്കാളികളായി സമ്മതിദാന അവകാശം വിനിയോഗിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

വോട്ടിംഗ് യന്ത്രങ്ങൾക്ക് തകരാർ കണ്ടെത്തിയ ബൂത്തുകളിൽ പോളിംഗ് സമയം ദീർഘിപ്പിച്ച് നൽകിയില്ല; സമീപ കാലത്തെങ്ങും ഇത്രയും മോശപ്പെട്ട രീതിയിൽ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ ഉണ്ടായിട്ടില്ല; സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നില്ല; ഉദ്യോഗസ്ഥരുടെ അനാസ്ഥ അന്വേഷിക്കണം; ആരോപണവുമായി പ്രതിപക്ഷ നേതാവ്

ടിപിയെ വെട്ടിനുറുക്കിയതില്‍ സിപിഎമ്മിന് പങ്കില്ലെന്നാണ് പിണറായിയും കോടിയേരിയുമൊക്കെ എക്കാലവും ആവര്‍ത്തിച്ചുപോന്നത്. അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്കെല്ലാം അറിയാം ടിപി ചന്ദ്രശേഖരനെ കൊലചെയ്യാനുള്ള നീചപദ്ധതി ആസൂത്രണം ചെയ്തതില്‍ സിപിഎമ്മിലെ ഉന്നത നേതാക്കള്‍ക്കെല്ലാം പങ്കുണ്ടെന്ന്.

അതിനീചമായ ഈ കൊലക്കേസിലെ അന്വേഷണം നേരേ ചൊവ്വേ മുന്നോട്ടു പോയിരുന്നെങ്കില്‍ സിപിഎമ്മിലെ പല ഉന്നത നേതാക്കളും പ്രതികളായിത്തീര്‍ന്നേനെ. സിപിഎം കണ്ണൂര്‍ ജില്ലാതലത്തിലേക്കുപോലും അന്വേഷണവും അറസ്റ്റും ഉണ്ടായില്ലെന്ന യാഥാര്‍ഥ്യം അക്കാലത്ത് കേരളം ഭരിച്ചിരുന്ന യുഡിഎഫിന്റെ പിടിപ്പുകേടായി തന്നെ കാണേണ്ടിയിരിക്കുന്നു.

റവലൂഷ്യണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്ന ആര്‍എംപിയുടെ സ്ഥാപക നേതാവായധ ഒഞ്ചിയം സ്വദേശി ടി.പി. ചന്ദ്രശേഖരനെ 2012 മെയ് നാലിന് രാത്രി 10 മണിക്ക് വടകരക്കടുത്തു വള്ളിക്കാട് വച്ച് ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തി എന്നതാണ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിന്റെ പൊരുള്‍.

സിപിഎമ്മിന്റെ പോക്കില്‍ മനംമടുത്തും ആശയങ്ങളോടു യോജിക്കാനാവാതെയുമാണ് കറതീര്‍ന്ന സിപിഎം പ്രാദേശിക നേതാവായിരുന്ന ടിപി ചന്ദ്രശേഖരന്‍ ആര്‍എംപി എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് 2009ല്‍ രൂപം നല്‍കിയത്. ആര്‍എംപി ഒഞ്ചിയം ഏരിയാ സെക്രട്ടറിയും ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന കണ്‍വീനറും ആയിരിക്കെ ടിപിയുടെ പാര്‍ട്ടിയിലേക്ക് ആയിരക്കണക്കിന് സിപിഎം പ്രവര്‍ത്തകര്‍ അണിചേര്‍ന്നതിസും സിപിഎമ്മിന്റെ മണ്ണിളകുന്നതിലും സിപിഎം സംസ്ഥാന നേതൃത്വത്തിന് ആശങ്ക വര്‍ധിച്ചു.

കാലങ്ങളായി സിപിഎം ശക്തികേന്ദ്രമായിരുന്ന ഒഞ്ചിയം പഞ്ചായത്ത് സിപിഎമ്മില്‍ നിന്ന് ആര്‍എംപി പിടിച്ചെടുത്തത് ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തിലായിരുന്നു. അന്നു തുടങ്ങിയ വൈരാഗ്യവും പകയാണ് ഇദ്ദേഹത്തെ ഇല്ലായ്മ ചെയ്യുന്നതിലേക്ക് സിപിഎമ്മിനെ നയിച്ചത്. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സി.പി.ഐ.എമ്മിന് പങ്കില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അക്കാലത്ത് ആവര്‍ത്തിച്ചെങ്കിലും
കണ്ണൂരിലെ കൊലയാളി നേതൃത്വം ഇക്കാര്യത്തില്‍ യാതൊന്നും പ്രതികരിച്ചില്ല. മാത്രവുമല്ല പ്രതിപ്പട്ടികയില്‍ സിപിഎം നേതാക്കള്‍ പിടിയിലാവുകയും ചെയ്തു.

ഈ കേസിലെ മുന്‍നിര പ്രതികള്‍ക്ക് ജീവപര്യന്തം തടവിനൊപ്പം കീഴ്‌കോടതി അരലക്ഷംരൂപവീതം പിഴയും ശിക്ഷവിധിച്ചിരുന്നു. പ്രതികളെല്ലാം സിപിഎം ഗുണ്ടകളും പാര്‍ട്ടിയുടെ വാടകക്കൊലയാളികളുമായിരുന്നു എന്നത് ചരിത്ര സത്യം . ചെണ്ടയാട് മംഗലശ്ശേരി വീട്ടില്‍ എം.സി. അനൂപ്, മാഹി പന്തക്കല്‍ നടുവില്‍ മാലയാട്ട് വീട്ടില്‍ മനോജ് കുമാര്‍ എന്ന കിര്‍മാണി മനോജ്, കണ്ണൂര്‍ ചൊക്ലി മീത്തലെചാലില്‍ വീട്ടില്‍ എന്‍.കെ. സുനില്‍കുമാര്‍ എന്ന കൊടി സുനി, കണ്ണൂര്‍ പുതിയതെരു പാട്യം പത്തായക്കുന്ന് കാരായിന്റവിട വീട്ടില്‍ രജീഷ് തുണ്ടിക്കണ്ടി എന്ന ടി.കെ. രജീഷ്, കണ്ണൂര്‍ ചൊക്ലി പറമ്പത്ത് വീട്ടില്‍ കെ.കെ. മുഹമ്മദ് ഷാഫി എന്ന ഷാഫി, കണ്ണൂര്‍ അരയാക്കൂല്‍ ചമ്പാട് പാലോറത്ത് വീട്ടില്‍ എസ്. സിജിത്ത് എന്ന അണ്ണന്‍ സിജിത്ത്, മാഹി പള്ളൂര്‍ കന്നാറ്റിങ്കല്‍ വീട്ടില്‍ കെ. ഷിനോജ് എന്നിവരെല്ലാം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായിരുന്നു. ഒപ്പം സിപിഎമ്മിന്റെ വാടകഗുണ്ടകളായിരുന്നു. മറ്റ് പ്രതികള്‍ സിപിഎം പ്രാദേശിക നേതാക്കളായിരുന്ന കെ.സി. രാമചന്ദ്രന്‍, സി.പി.എം. കടുങ്ങോന്‍പൊയില്‍ ബ്രാഞ്ച് സെക്രട്ടറി ട്രൗസര്‍ മനോജ്, സി.പി.എം. പാനൂര്‍ ഏരിയാകമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്‍ തുടങ്ങിയവരായിരുന്നു.

കൊലയ്ക്ക് ഉപയോഗിച്ച വാളുകള്‍ കിണറ്റില്‍ എറിഞ്ഞ് തെളിവ് നശിപ്പിച്ച പ്രതി ലംബു പ്രദീപന് മൂന്നുവര്‍ഷം കഠിനതടവു ലഭിച്ചെങ്കിലും ശിക്ഷ നാലുവര്‍ഷത്തില്‍ കുറവായതിനാല്‍ പ്രദീപന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കൊലപാതകത്തിനുശേഷം പ്രതികളെ ഒളിവില്‍ പോകാനും ഒളിവില്‍ കഴിയാനും സാഹചര്യം ഒരുക്കിയത് സിപിഎം നേതാക്കള്‍ തന്നെയായിരുന്നു. ഇത്രയേറെ പൈശാചികമായ രീതിയില്‍ അരുംകൊലകള്‍ ആവര്‍ത്തിച്ചിട്ടും കൊലപാതക രാഷ്ട്രീയത്തെ അപലപിക്കാന്‍ കേരളത്തിലെ ഒരു ഇടതുപക്ഷ ബുദ്ധിജീവിയും അന്നും ഇന്നും മുന്നോട്ടുകാണിച്ചില്ല. തങ്ങളുടെ കൈകള്‍ ശുദ്ധമാണെന്ന വാദമാണ് സിപിഎം ഇന്നും മുന്നോട്ടുവയ്ക്കുന്നത്.

ഈ അരുംകൊലയ്ക്കുശേഷം കണ്ണൂരിലെ ഒരു നിര നേതാക്കള്‍ക്ക് ജീവിതത്തില്‍ ദുരിതങ്ങളും നഷ്ടങ്ങളും ക്ലേശങ്ങളും മാത്രമേ ഉണ്ടായിട്ടുള്ളു എന്ന തിരിച്ചറിവ് കേരളം മറന്നിട്ടില്ല. കൊന്നും കൊലിവിളിച്ചും പ്രതിയോഗികളെ കൊന്നൊടുക്കുന്ന കമ്യൂണിസ്റ്റ് ക്രൂരതയ്‌ക്കെതിരെ ആരു പ്രതികരിച്ചാലും അവരെ കൊന്നൊടുക്കുന്നതാണ് സിപിഎമ്മിന്റെ രാഷ്ട്രീയ നയം. കേന്ദ്രം ബിജെപി ഭരിക്കുന്ന സാഹചര്യത്തില്‍ മാത്രമാണ് കണ്ണൂരിലെ അരുംകൊലയില്‍ നിന്ന് സിപിഎം പിന്‍മാറിയത്. കാല്‍ നൂറ്റാണ്ടിനുള്ളില്‍ 40 അരും കൊലകള്‍ക്കാണ് കണ്ണൂര്‍ സാക്ഷ്യം വഹിച്ചത്. ഏറെ കൊലകളിലും സിപിഎം തന്നെയായിരുന്നു പ്രതിസ്ഥാനത്ത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ പീഡിപ്പിച്ച കാമുകനെ വെടിവച്ചുകൊലപ്പെടുത്തി വിമുക്ത ഭടനായ പിതാവ്  (2 hours ago)

തിരുവനന്തപുരം മേയറോട് മോശമായി പെരുമാറിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് റിപ്പോര്‍ട്ട് നല്‍കി  (2 hours ago)

വരുന്ന സര്‍വഗുണ സമ്പന്ന... ഇനി വീട്ടുജോലി ഇങ്ങനെ... ലീവ് വേണ്ട...ഏത് സമയത്തും എന്തും റെഡി... ഉടന്‍ വരും  (3 hours ago)

അമിത് ഷായുടെ 'ഡോക്ടറേറ്റഡ് വീഡിയോ' സംബന്ധിച്ച പരാതിയില്‍ ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

ഉത്തര്‍പ്രദേശില്‍ 17 വയസ്സുകാരിയെ മൂന്ന് ദിവസത്തോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തു  (3 hours ago)

അന്തരീക്ഷ താപനില ഉയരുന്നു; സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം  (9 hours ago)

സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്; വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം; സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി  (10 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്  (10 hours ago)

ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...  (10 hours ago)

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി; മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ  (10 hours ago)

ജനവിധിയിൽ വലിയ പ്രതീക്ഷയുണ്ട്. വലിയ ദൈവ വിശ്വാസവുമുണ്ട്; തൃശൂര്‍ ലോക്‌സഭാ മണ്ഡല തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം വർദ്ധിച്ചിരിക്കുന്നുവെന്ന് സുരേഷ് ഗോപി  (10 hours ago)

ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...  (10 hours ago)

ഇരു മുന്നണിയുടെയും നിരവധി അനുഭാവികൾ മനസ് മടുത്ത് വോട്ടെടുപ്പിൽ നിന്നും പിൻമാറിയതാണ് പോളിംഗ് കുറയാൻ കാരണം; സംസ്ഥാനത്ത് ആറുശതമാനത്തോളം പോളിംഗ് കുറഞ്ഞത് ഇടത്-വലത് മുന്നണികൾക്ക് തിരിച്ചടിയാണെന്ന് ബിജെപി സ  (10 hours ago)

ഇനിയൊരു തിരഞ്ഞടുപ്പില്‍ വോട്ട് ചെയ്യാന്‍ അവനില്ല: വോട്ട് ചെയ്യാന്‍ ബാഗ്ലൂരില്‍ നിന്ന് നാട്ടിലെത്തി തിരികെ മടങ്ങാനിരിക്കെ മരണത്തിന്റെ വേഷത്തില്‍ അപകടമെത്തി- കോട്ടയം വെള്ളൂപ്പറമ്പിലെ വിദ്യാര്‍ത്ഥിയുടെ വ  (10 hours ago)

കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...  (11 hours ago)

Malayali Vartha Recommends