Widgets Magazine
09
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എസ്എസ്എല്‍സി പരീക്ഷാഫലം ഇന്നറിയാം.... പകല്‍ മൂന്നിന് മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും


നീതുവിന്റെ മരണം കൊലപാതകം; ആൺസുഹൃത്തടക്കം രണ്ടുപേർ അറസ്റ്റിൽ...


പാക്ക് സൈനികര്‍ക്കെതിരെ ആക്രമണവുമായി ബലൂച് ലിബറേഷന്‍ ആര്‍മി.. 14 പാക്ക് സൈനികരാണ് കൊല്ലപ്പെട്ടത്.. ഐഇഡി സ്‌ഫോടനത്തിലൂടെ പാക്ക് സൈനികരെ വധിച്ചത്..


ഇന്ത്യ ചിതറിച്ചു കൊടുംഭീകരരുടെയല്ലാം ശവസംസ്കാര ചടങ്ങുകൾ.. ഭീകരരും പാക് സൈന്യവും ഒത്തുചേർന്ന് നടത്തുന്ന വീഡിയോകളാണ് ഇപ്പോൾ പുറത്തുവരുന്നത്..


മുന്നിൽ നിന്നും നയിക്കാൻ കരുത്തരായ പടയാളികൾ...ഓപ്പറേഷന്‍ സിന്ദൂറില്‍, നിര്‍ണായക പങ്കുവഹിച്ചത് എയര്‍ കമ്മഡോര്‍ ഹിലാല്‍ അഹമ്മദ്..റഫേല്‍ വിമാന ഓപ്പറേഷന് നേതൃത്വം വഹിച്ചത്..

ടിപി ചന്ദ്രശേഖരനെ കൊലചെയ്യാനുള്ള നീചപദ്ധതി ആസൂത്രണം ചെയ്തതില്‍ സിപിഎമ്മിലെ ഉന്നത നേതാക്കള്‍ക്കെല്ലാം പങ്കുണ്ട്; അതിനീചമായ ഈ കൊലക്കേസിലെ അന്വേഷണം നേരേ ചൊവ്വേ മുന്നോട്ടു പോയിരുന്നെങ്കില്‍ സിപിഎമ്മിലെ പല ഉന്നത നേതാക്കളും പ്രതികളാകുമായിരുന്നു

19 FEBRUARY 2024 03:54 PM IST
മലയാളി വാര്‍ത്ത

More Stories...

കേന്ദ്രത്തിന്റെ നീക്കം വെട്ടിനിരത്തി കെ സുധാകരന്‍ ; പിണറായി വിജയനെയും എംവി ഗോവിന്ദനെയും നേരിടാന്‍ നാക്കും തോക്കുമുള്ള കെപിസിസി പ്രസിഡന്റ് വരാതെ പറ്റില്ലെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക്

ഓരോ വിഭാഗങ്ങളിലുമുള്ള ജനങ്ങളെ മുഖ്യമന്ത്രി നേരിൽ കണ്ട് പ്രശ്നങ്ങൾ പരിഹരിക്കും; ഐക്യ കേരളത്തിന്‌ ശേഷം ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട സംഭവങ്ങളാണ് സർക്കാർ ഒരുക്കുന്നത്; വികസന പ്രവർത്തനങ്ങളിലൂടെയും ജനങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും സംസ്ഥാന സർക്കാർ പുതിയ ചരിത്രമാണ് കുറിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി

മലയോര ഹൈവേ യാഥാർഥ്യമാകുന്നു; കാർഷിക, ടൂറിസം മേഖലകളുടെ കുതിപ്പിന് കാരണമാകുന്ന പദ്ധതി രാജ്യത്തെ ഏതൊരു സംസ്ഥാനത്തിനും മാതൃകയാക്കാവുന്നതാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

കേരളാ സയൻസിറ്റി ഉദ്ഘാടനം അനി ശ്ചിതത്വം തുടരുന്നു : സ്ഥലം സന്ദർശിക്കാനെത്തിയ എംപി, എം എൽ എ പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവരെ സയൻസിറ്റിക്കുള്ളിൽ പ്രവേശിപ്പിക്കാതെ ഓഫീസുകൾ പൂട്ടി ഉദ്യോഗസ്ഥർ കൂട്ടത്തോടെ മുങ്ങി; 'അവകാശലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകുമെന്ന് മോൻസ് ജേസഫ് എം എൽ എ

മതേതരത്വവും ജനാധിപത്യവും നഷ്ടപ്പെട്ടാല്‍ ഇന്ത്യയെ നമുക്ക് നഷ്ടപ്പെടും; മതേതതര ജനാധിപത്യ ഇന്ത്യയെ മതരാഷ്ട്രമാക്കുക എന്ന അജണ്ടയോടുകൂടിയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

ടിപിയെ വെട്ടിനുറുക്കിയതില്‍ സിപിഎമ്മിന് പങ്കില്ലെന്നാണ് പിണറായിയും കോടിയേരിയുമൊക്കെ എക്കാലവും ആവര്‍ത്തിച്ചുപോന്നത്. അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്കെല്ലാം അറിയാം ടിപി ചന്ദ്രശേഖരനെ കൊലചെയ്യാനുള്ള നീചപദ്ധതി ആസൂത്രണം ചെയ്തതില്‍ സിപിഎമ്മിലെ ഉന്നത നേതാക്കള്‍ക്കെല്ലാം പങ്കുണ്ടെന്ന്.

അതിനീചമായ ഈ കൊലക്കേസിലെ അന്വേഷണം നേരേ ചൊവ്വേ മുന്നോട്ടു പോയിരുന്നെങ്കില്‍ സിപിഎമ്മിലെ പല ഉന്നത നേതാക്കളും പ്രതികളായിത്തീര്‍ന്നേനെ. സിപിഎം കണ്ണൂര്‍ ജില്ലാതലത്തിലേക്കുപോലും അന്വേഷണവും അറസ്റ്റും ഉണ്ടായില്ലെന്ന യാഥാര്‍ഥ്യം അക്കാലത്ത് കേരളം ഭരിച്ചിരുന്ന യുഡിഎഫിന്റെ പിടിപ്പുകേടായി തന്നെ കാണേണ്ടിയിരിക്കുന്നു.

റവലൂഷ്യണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്ന ആര്‍എംപിയുടെ സ്ഥാപക നേതാവായധ ഒഞ്ചിയം സ്വദേശി ടി.പി. ചന്ദ്രശേഖരനെ 2012 മെയ് നാലിന് രാത്രി 10 മണിക്ക് വടകരക്കടുത്തു വള്ളിക്കാട് വച്ച് ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തി എന്നതാണ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിന്റെ പൊരുള്‍.

സിപിഎമ്മിന്റെ പോക്കില്‍ മനംമടുത്തും ആശയങ്ങളോടു യോജിക്കാനാവാതെയുമാണ് കറതീര്‍ന്ന സിപിഎം പ്രാദേശിക നേതാവായിരുന്ന ടിപി ചന്ദ്രശേഖരന്‍ ആര്‍എംപി എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് 2009ല്‍ രൂപം നല്‍കിയത്. ആര്‍എംപി ഒഞ്ചിയം ഏരിയാ സെക്രട്ടറിയും ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന കണ്‍വീനറും ആയിരിക്കെ ടിപിയുടെ പാര്‍ട്ടിയിലേക്ക് ആയിരക്കണക്കിന് സിപിഎം പ്രവര്‍ത്തകര്‍ അണിചേര്‍ന്നതിസും സിപിഎമ്മിന്റെ മണ്ണിളകുന്നതിലും സിപിഎം സംസ്ഥാന നേതൃത്വത്തിന് ആശങ്ക വര്‍ധിച്ചു.

കാലങ്ങളായി സിപിഎം ശക്തികേന്ദ്രമായിരുന്ന ഒഞ്ചിയം പഞ്ചായത്ത് സിപിഎമ്മില്‍ നിന്ന് ആര്‍എംപി പിടിച്ചെടുത്തത് ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തിലായിരുന്നു. അന്നു തുടങ്ങിയ വൈരാഗ്യവും പകയാണ് ഇദ്ദേഹത്തെ ഇല്ലായ്മ ചെയ്യുന്നതിലേക്ക് സിപിഎമ്മിനെ നയിച്ചത്. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സി.പി.ഐ.എമ്മിന് പങ്കില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അക്കാലത്ത് ആവര്‍ത്തിച്ചെങ്കിലും
കണ്ണൂരിലെ കൊലയാളി നേതൃത്വം ഇക്കാര്യത്തില്‍ യാതൊന്നും പ്രതികരിച്ചില്ല. മാത്രവുമല്ല പ്രതിപ്പട്ടികയില്‍ സിപിഎം നേതാക്കള്‍ പിടിയിലാവുകയും ചെയ്തു.

ഈ കേസിലെ മുന്‍നിര പ്രതികള്‍ക്ക് ജീവപര്യന്തം തടവിനൊപ്പം കീഴ്‌കോടതി അരലക്ഷംരൂപവീതം പിഴയും ശിക്ഷവിധിച്ചിരുന്നു. പ്രതികളെല്ലാം സിപിഎം ഗുണ്ടകളും പാര്‍ട്ടിയുടെ വാടകക്കൊലയാളികളുമായിരുന്നു എന്നത് ചരിത്ര സത്യം . ചെണ്ടയാട് മംഗലശ്ശേരി വീട്ടില്‍ എം.സി. അനൂപ്, മാഹി പന്തക്കല്‍ നടുവില്‍ മാലയാട്ട് വീട്ടില്‍ മനോജ് കുമാര്‍ എന്ന കിര്‍മാണി മനോജ്, കണ്ണൂര്‍ ചൊക്ലി മീത്തലെചാലില്‍ വീട്ടില്‍ എന്‍.കെ. സുനില്‍കുമാര്‍ എന്ന കൊടി സുനി, കണ്ണൂര്‍ പുതിയതെരു പാട്യം പത്തായക്കുന്ന് കാരായിന്റവിട വീട്ടില്‍ രജീഷ് തുണ്ടിക്കണ്ടി എന്ന ടി.കെ. രജീഷ്, കണ്ണൂര്‍ ചൊക്ലി പറമ്പത്ത് വീട്ടില്‍ കെ.കെ. മുഹമ്മദ് ഷാഫി എന്ന ഷാഫി, കണ്ണൂര്‍ അരയാക്കൂല്‍ ചമ്പാട് പാലോറത്ത് വീട്ടില്‍ എസ്. സിജിത്ത് എന്ന അണ്ണന്‍ സിജിത്ത്, മാഹി പള്ളൂര്‍ കന്നാറ്റിങ്കല്‍ വീട്ടില്‍ കെ. ഷിനോജ് എന്നിവരെല്ലാം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായിരുന്നു. ഒപ്പം സിപിഎമ്മിന്റെ വാടകഗുണ്ടകളായിരുന്നു. മറ്റ് പ്രതികള്‍ സിപിഎം പ്രാദേശിക നേതാക്കളായിരുന്ന കെ.സി. രാമചന്ദ്രന്‍, സി.പി.എം. കടുങ്ങോന്‍പൊയില്‍ ബ്രാഞ്ച് സെക്രട്ടറി ട്രൗസര്‍ മനോജ്, സി.പി.എം. പാനൂര്‍ ഏരിയാകമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്‍ തുടങ്ങിയവരായിരുന്നു.

കൊലയ്ക്ക് ഉപയോഗിച്ച വാളുകള്‍ കിണറ്റില്‍ എറിഞ്ഞ് തെളിവ് നശിപ്പിച്ച പ്രതി ലംബു പ്രദീപന് മൂന്നുവര്‍ഷം കഠിനതടവു ലഭിച്ചെങ്കിലും ശിക്ഷ നാലുവര്‍ഷത്തില്‍ കുറവായതിനാല്‍ പ്രദീപന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കൊലപാതകത്തിനുശേഷം പ്രതികളെ ഒളിവില്‍ പോകാനും ഒളിവില്‍ കഴിയാനും സാഹചര്യം ഒരുക്കിയത് സിപിഎം നേതാക്കള്‍ തന്നെയായിരുന്നു. ഇത്രയേറെ പൈശാചികമായ രീതിയില്‍ അരുംകൊലകള്‍ ആവര്‍ത്തിച്ചിട്ടും കൊലപാതക രാഷ്ട്രീയത്തെ അപലപിക്കാന്‍ കേരളത്തിലെ ഒരു ഇടതുപക്ഷ ബുദ്ധിജീവിയും അന്നും ഇന്നും മുന്നോട്ടുകാണിച്ചില്ല. തങ്ങളുടെ കൈകള്‍ ശുദ്ധമാണെന്ന വാദമാണ് സിപിഎം ഇന്നും മുന്നോട്ടുവയ്ക്കുന്നത്.

ഈ അരുംകൊലയ്ക്കുശേഷം കണ്ണൂരിലെ ഒരു നിര നേതാക്കള്‍ക്ക് ജീവിതത്തില്‍ ദുരിതങ്ങളും നഷ്ടങ്ങളും ക്ലേശങ്ങളും മാത്രമേ ഉണ്ടായിട്ടുള്ളു എന്ന തിരിച്ചറിവ് കേരളം മറന്നിട്ടില്ല. കൊന്നും കൊലിവിളിച്ചും പ്രതിയോഗികളെ കൊന്നൊടുക്കുന്ന കമ്യൂണിസ്റ്റ് ക്രൂരതയ്‌ക്കെതിരെ ആരു പ്രതികരിച്ചാലും അവരെ കൊന്നൊടുക്കുന്നതാണ് സിപിഎമ്മിന്റെ രാഷ്ട്രീയ നയം. കേന്ദ്രം ബിജെപി ഭരിക്കുന്ന സാഹചര്യത്തില്‍ മാത്രമാണ് കണ്ണൂരിലെ അരുംകൊലയില്‍ നിന്ന് സിപിഎം പിന്‍മാറിയത്. കാല്‍ നൂറ്റാണ്ടിനുള്ളില്‍ 40 അരും കൊലകള്‍ക്കാണ് കണ്ണൂര്‍ സാക്ഷ്യം വഹിച്ചത്. ഏറെ കൊലകളിലും സിപിഎം തന്നെയായിരുന്നു പ്രതിസ്ഥാനത്ത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി.  (43 minutes ago)

ആദ്യ മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ബാല്‍ക്കണിയില്‍ എത്തി വിശ്വാസികളെ അഭിസംബോധന  (54 minutes ago)

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം സംഘമേശ ക്ഷേത്രത്തില്‍  (1 hour ago)

എസ്എസ്എല്‍സി പരീക്ഷാഫലം  (1 hour ago)

ധരംശാലയില്‍ ബ്ലക്ക്ഔട്ട് പ്രഖ്യാപിച്ചു.  (1 hour ago)

നാലു തദ്ദേശ സ്ഥാപനങ്ങളിലെ ഒമ്പത് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി  (1 hour ago)

ജമ്മുവില്‍ വീണ്ടും ബ്ലാക്ക് ഔട്ട്....  (2 hours ago)

കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവ്  (9 hours ago)

വത്തിക്കാനിലെ സിസ്റ്റിന്‍ ചാപ്പലില്‍ നിന്ന് വെള്ളപ്പുക; പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തു  (9 hours ago)

ജമ്മു വിമാനത്താവളത്തില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം  (10 hours ago)

വളാഞ്ചേരി സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ്  (11 hours ago)

പാകിസ്ഥാനില്‍ നിന്നുള്ള ഓണ്‍ലൈന്‍ കണ്ടന്റുകള്‍ നീക്കം ചെയ്യാന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം  (11 hours ago)

വേടന്റെ പ്രോഗ്രാമിനിടയില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (12 hours ago)

ട്വന്റി ട്വന്റി സിനിമ വന്ന വഴിയെ കുറിച്ച് തുറന്ന് പറഞ്ഞ് ദിലീപ്  (13 hours ago)

1945 മെയ് 8 - VE ദിനം  (13 hours ago)

Malayali Vartha Recommends