Widgets Magazine
08
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..


ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..


പാക് ചാര സുന്ദരിയെ കണ്ട് മയങ്ങി.. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ചോർത്തി..ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു..


ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...

അപ്പനെ വേട്ടയാടിയതിന് പകരം ചോദിക്കാൻ കോടതികയറി ഷോണ്‍ ജോര്‍ജ്ജ്; പി.സി ജോര്‍ജ്ജിന്റെ മകന്‍ കളത്തിലിറങ്ങിയതോടെ നെട്ടോട്ടമോടി മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും!!!! നിയമപോരാട്ടത്തിനൊപ്പം നിന്ന് ബിജെപി

20 FEBRUARY 2024 10:33 AM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

പി.സി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ് കളത്തിലിറങ്ങിയതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും മകള്‍ വീണാ വിജയന്റെയും അടപ്പിളകിയത്. യു.ഡി.എഫ് നേതാക്കള്‍ വീണയ്‌ക്കെതിരെ മൈതാനപ്രസംഗം നടത്തുക മാത്രം ചെയ്യുമ്പോള്‍ നിയമപോരാട്ടം ആരംഭിച്ചത് ഷോണാണ്. അത് വെറുതെയല്ല. പി.സി ജോര്‍ജ്ജ് ഇടത് മുന്നണിയിലായിരുന്ന കാലം മുതല്‍ പിണറായി വിജയന് അദ്ദേഹത്തെ ഇഷ്ടമല്ലായിരുന്നു.

2001 മുതല്‍ 2006 വരെ വി.എസ് അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ അദ്ദേഹത്തിനൊപ്പം എല്ലാ പോരാട്ടങ്ങള്‍ക്കും മുന്നില്‍ നിന്നത് പി.സി ജോര്‍ജ്ജ് എം.എല്‍.എയായിരുന്നു. അതാണ് പിണറായിയെ വെറുപ്പിച്ച ആദ്യത്തെ സംഗതി. വി.എസ് മുഖ്യമന്ത്രി അധികാരമേറ്റപ്പോഴും ജോസഫ് ഗ്രൂപ്പിന്റെ ഭാഗമായിരുന്ന ജോര്‍ജ്ജിനെ മന്ത്രിയാക്കാനും പിണറായി സമ്മതിച്ചില്ല. പി.ജെ ജോസഫ് ആകാശപീഡനക്കേസില്‍ രാജിവെച്ചപ്പോഴും പി.സിയെ മന്ത്രിയാക്കാന്‍ വി.എസും കോടിയേരിയും നോക്കിയെങ്കിലും പിണറായി ഇടഞ്ഞു. അങ്ങനെയാണ് ടി.യു കുരുവിള മന്ത്രിയായത്.

അതിന് ശേഷം കുരുവിളയ്‌ക്കെതിരെ പി.സി ജോര്‍ജ്ജ് നിയമസഭയില്‍ രേഖകള്‍ സഹിതം അഴിമതി ഉന്നയിക്കുകയും കുരുവിളയുടെ കസേര തെറിക്കുകയും ചെയ്തു. അതോടെ പിണറായി കലിപ്പിലായി. കുരുവിളയ്ക്ക് പകരം മോന്‍സ് ജോസഫിനെ മന്ത്രിയാക്കുകയും പി.സി ജോര്‍ജ്ജിനെ ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. അഴിമതിക്കാരനൊപ്പം അഴിമതി പുറത്തുകൊണ്ടുവന്ന ആളെയും പുറത്താക്കിയ ഏക മുന്നണി എന്ന ക്രെഡിറ്റും എല്‍.ഡി.എഫ് അങ്ങനെ അടിച്ചെടുത്തു.

അതിന് ശേഷം ഒറ്റയ്ക്ക് നിന്ന പി.സി പിന്നീട് കെ.എം മാണിക്കൊപ്പം യു.ഡി.എഫിലേക്ക് പോയി. കൂടെ ജോസഫും ചെന്നു. മാണിയുമായി ഗുസ്തിപിടിച്ച് പി.സി അവിടെ നിന്നും ചാടി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പി.സി ഇടത് മുന്നണിയിലേക്ക് കൊണ്ടുവരാന്‍ കോടിയേരി ബാലകൃഷ്ണനും കാനംരാജേന്ദ്രനും ശ്രമിച്ചെങ്കിലും പിണറായി കീറാമുട്ടിയായി. പി.സി പൂഞ്ഞാറിലെ പുലിയാണ്. കൂടെ കൂട്ടിയാല്‍ സി.പി.ഐക്ക് തൊട്ടടുത്തുള്ള കാഞ്ഞിരപ്പള്ളിയും കടുത്തുരുത്തിയും നിഷ്പ്രയാസം വിജയിക്കാനാകും എന്നാണ് കാനവും കോടിയേരിയും കണക്ക് കൂട്ടിയത്. ഒരു മുന്നണിയുടെയും ഭാഗമാകാതെ പിസി ഒറ്റയ്ക്ക് മത്സരിച്ചു. അദ്ദേഹത്തെ പരാജയപ്പെടുത്താനായി പിണറായി മൂന്ന് തവണ പൂഞ്ഞാറിലെത്തി.

പക്ഷെ, പണിയെടുത്തത് പാഴായി. ഇടതിനെയും വലതിനെയും വെട്ടി പി.സി വിജയിച്ചുകയറി. 2021ല്‍ പി.സി പോപ്പുലര്‍ഫ്രണ്ടിനും എസ്.ഡി.പി.ഐയ്ക്കും എതിരെ ശക്തമായ നിലപാട് സ്വീകരിച്ചതോടെ പരാജയപ്പെട്ടു. എന്നിട്ടും പിണറായി വിജയന്‍ അദ്ദേഹത്തെ വെറുതെവിട്ടില്ല. പുത്തരിക്കണ്ടത്ത് നടന്ന ഹിന്ദുമഹാസമ്മേളനത്തിലെ വിവാദപ്രസംഗത്തിന്റെ പേരില്‍ പാതിരാത്രി പോലീസ് വീട് വളഞ്ഞ് പി.സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് എത്തിച്ചപ്പോഴേക്കും അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. താമസിയാതെ സോളാര്‍ കേസിലെ പ്രതി നല്‍കിയ കള്ളപ്പരാതിയുടെ അടിസ്ഥാനത്തില്‍ പി.സി അറസ്റ്റ് ചെയ്‌തെങ്കിലും വൈകാതെ ജാമ്യം ലഭിച്ചു.

അങ്ങനെ പിണറായിയുടെ പി.സി പകയെല്ലാം പരാജയപ്പെട്ടിരുന്നു. ഇത്തരത്തില്‍ അപ്പനെ വേട്ടയാടിയതിന് പകരം ചോദിക്കാനാണ് ഷോണ്‍ ജോര്‍ജ്ജ് കോടതികയറിയിരിക്കുന്നത്. മാത്രമല്ല ഇരുവരും ഇന്ന് ബി.ജെ.പി നേതാക്കളാണ്. അതുകൊണ്ട് അവരുടെ നിയമപോരാട്ടത്തിനൊപ്പം പാര്‍ട്ടി നില്‍ക്കും. ഇത് മനസ്സിലായ പിണറായി അന്തംവിട്ട അവസ്ഥയിലാണ്. സി.പി.എം വീണയുടെ കേസില്‍ നിന്ന് പതുക്കെ പിന്നാക്കം പോയിത്തുടങ്ങിയിരിക്കുന്നു എന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം.

2020 മുതല്‍ വീണ വിജയന്റെ സ്റ്റാര്‍ട്ടപ്പ് കമ്പനിക്കെതിരെ ആര്‍.ഒ.സി അന്വേഷണം ആരംഭിച്ചതാണ്. അല്ലാതെ ബാലന്‍ വക്കീലും ഇ.പി ചിറ്റപ്പനും പറയുന്നത് പോലെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. എന്നാല്‍ അന്വേഷണത്തിന് വലിയ കാലതാമസം വന്നു. അതിന്റെ കാരണം ഇപ്പോഴും ദുരൂഹമാണ്. സി.പി.എം-ബി.ജെ.പി അന്തര്‍ധാരയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നെങ്കിലും അത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമല്ല. ചില ചാരിറ്റബിള്‍ സംഘടനയുടെ പണം വീണയുടെ കമ്പനി സ്വീകരിച്ചതായി എസ്.എഫ്.ഐ.ഒ കണ്ടെത്തിയിട്ടുണ്ട്.

അതുപോലെ മറ്റ് ചില സ്ഥാപനങ്ങള്‍. ഇതെല്ലാം എന്തിനായിരുന്നെന്ന് വീണയെ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ അറിയാനാകൂ. പിണറായി മുഖ്യമന്ത്രിയായ ശേഷമാണ് വീണയുടെ കമ്പനി വലിയ ലാഭത്തിലേക്ക് കുതിച്ചത്. അത് തന്നെ സംശയം ജനിപ്പിക്കുന്നതാണ്. കെ.എസ്.ഐ.ഡി.സിയും സി.എം.ആര്‍.എല്ലും തമ്മിലുള്ള ഇടപാടുകള്‍ വീണയുടെ കമ്പനിയുടെ അക്കൗണ്ട്‌സ് അടക്കമുള്ള രേഖകള്‍ എന്നിവ ഷോണിന്റെ പക്കലുണ്ടെന്ന് പിണറായിക്കും വീണയ്ക്കും അറിയാം. ഷോണിന്റെ ഓരോ നീക്കത്തെയും ഭയത്തോടെയാണ് ഇവര്‍ നോക്കിക്കാണുന്നത്. അതിനിടെയാണ് കാനഡയിലുള്ള ഒരു കമ്പനിയിലെ വീണയുടെ പങ്കാളിത്തത്തെ കുറിച്ച് ഷോണ്‍ ഫെയിസ്ബുക്ക് പോസ്റ്റിട്ടത്.

അതിന് പിന്നാലെ ആ കമ്പനിയുടെ ലിങ്കിഡ് ഇന്‍ പ്രൊഫൈലില്‍ നിന്നടക്കം വീണയുടെ പേര് അപ്രത്യക്ഷമായിരുന്നു. പിന്നാലെ തനിക്കെതിരെ വ്യാജപ്രചരണം നടത്തിയെന്ന് ആരോപിച്ച് വീണ പോലീസില്‍ പരാതി നല്‍കി. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നായിരുന്നു ഉന്നതതല നിര്‍ദ്ദേശം. എന്നാല്‍ കോടതിയില്‍ നിന്ന് പണികിട്ടുമെന്ന് മനസ്സിലാക്കിയ പോലീസ് അതിന് തുനിഞ്ഞില്ല. നവകേരള സദസ്സിനിടെ മുഖ്യന്റെ ബസിന് നേരെ ഷൂ എറിഞ്ഞവര്‍ക്കെതിരെ നരഹത്യാകുറ്റം ചുമത്തിയ പോലീസിനെ ഹൈക്കോടതി എടുത്ത് കുടഞ്ഞിരുന്നു. ആ നാണക്കേട് കൂടി മനസ്സിലാക്കിയാണ് പോലീസിന്റെ നീക്കം. അതോടെ ഷോണിനെ അകത്താക്കി മൊബൈലും ലാപ്‌ടോപ്പും പിടിച്ചെടുക്കാനും അതില്‍ തനിക്കെതിരെ എന്തൊക്കെ രേഖകളുണ്ടെന്ന് അറിയാനുള്ള വീണയുടെ തന്ത്രം പൊളിഞ്ഞു പാളീസായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിരുദധാരികള്‍ക്ക് മുന്നില്‍ ഗവേഷണ മേഖലയില്‍ വമ്പന്‍ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി  (1 hour ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ നടപടിയെടുത്തോട്ടെ; ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് രഹസ്യമായി ഫോട്ടോകളും വീഡയോകളും പകര്‍ത്തും; സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് യുവതി  (2 hours ago)

വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കൂ എന്ന് സീമ ജി നായര്‍  (2 hours ago)

ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ സുരേഷ് ഗോപിയുടെ യാത്ര വീണ്ടും ഓട്ടോറിക്ഷയില്‍  (3 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പയ്യന്നൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡുചെയ്യും  (4 hours ago)

പോക്‌സോ കേസ് പ്രതി കുപ്രസിദ്ധ ഗുണ്ട സാഗേഷ് കുമ്പാളി അറസ്റ്റില്‍  (4 hours ago)

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച; ലോ ആന്റ് ഓർഡർ ടീസർ എത്തി!!!  (5 hours ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് വില്പന ആരംഭിച്ചു; വില 32,999 രൂപ മുതൽ  (6 hours ago)

നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ;  (6 hours ago)

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...  (6 hours ago)

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങിയ നവയുഗം നേതാവ് ലാലു ശക്തികുളങ്ങര ഹൃദയാഘാതം മൂലം അന്തരിച്ചു...  (6 hours ago)

Arjun-Ayanki എടപ്പാളിലെ റസ്റ്ററന്റിലെത്തി അർജുൻ ആയങ്കി  (6 hours ago)

തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന  (6 hours ago)

കുടുംബങ്ങൾ റോഡിലും സ്റ്റേഷനിലും; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് പരാതി...  (6 hours ago)

Malayali Vartha Recommends