Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം


ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ....


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...

അപ്പനെ വേട്ടയാടിയതിന് പകരം ചോദിക്കാൻ കോടതികയറി ഷോണ്‍ ജോര്‍ജ്ജ്; പി.സി ജോര്‍ജ്ജിന്റെ മകന്‍ കളത്തിലിറങ്ങിയതോടെ നെട്ടോട്ടമോടി മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും!!!! നിയമപോരാട്ടത്തിനൊപ്പം നിന്ന് ബിജെപി

20 FEBRUARY 2024 10:33 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

ഭൂതകാലത്തിൻ്റെ തടവറ ദേദിച്ച് കോൺഗ്രസിലെ പുതിയ തലമുറ ആധുനികതയുടെ വക്താക്കളായി മാറുന്നത് സന്തോഷകരമാണ്; ഈടില്ലാത്ത ഖദർ അലക്കി തേച്ച് വെണ്മയോടെ നിലനിർത്തുന്നതിന് ചെലവേറുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ആശുപത്രിയിൽ നിന്നും 'ആ സന്ദേശം'; വരും മണിക്കൂറുകൾ നിർണായകം; വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു

സിദ്ധാർത്ഥിൻ്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച 7 ലക്ഷം രൂപ 10 ദിവസത്തിനുള്ളിൽ കെട്ടിവെക്കാൻ ഹൈക്കോടതി ഉത്തരവ്; ഇത് ധർമ്മ വിജയമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി

മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ക്കാരിന്റെ അപമാനകരമായ കാര്യക്ഷമത ഇല്ലായ്മമൂലം സ്തംഭനാവസ്ഥയിലാണ്; ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് ചിതറി ജീര്‍ണ്ണിചിരിക്കുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍

പി.സി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ് കളത്തിലിറങ്ങിയതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും മകള്‍ വീണാ വിജയന്റെയും അടപ്പിളകിയത്. യു.ഡി.എഫ് നേതാക്കള്‍ വീണയ്‌ക്കെതിരെ മൈതാനപ്രസംഗം നടത്തുക മാത്രം ചെയ്യുമ്പോള്‍ നിയമപോരാട്ടം ആരംഭിച്ചത് ഷോണാണ്. അത് വെറുതെയല്ല. പി.സി ജോര്‍ജ്ജ് ഇടത് മുന്നണിയിലായിരുന്ന കാലം മുതല്‍ പിണറായി വിജയന് അദ്ദേഹത്തെ ഇഷ്ടമല്ലായിരുന്നു.

2001 മുതല്‍ 2006 വരെ വി.എസ് അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ അദ്ദേഹത്തിനൊപ്പം എല്ലാ പോരാട്ടങ്ങള്‍ക്കും മുന്നില്‍ നിന്നത് പി.സി ജോര്‍ജ്ജ് എം.എല്‍.എയായിരുന്നു. അതാണ് പിണറായിയെ വെറുപ്പിച്ച ആദ്യത്തെ സംഗതി. വി.എസ് മുഖ്യമന്ത്രി അധികാരമേറ്റപ്പോഴും ജോസഫ് ഗ്രൂപ്പിന്റെ ഭാഗമായിരുന്ന ജോര്‍ജ്ജിനെ മന്ത്രിയാക്കാനും പിണറായി സമ്മതിച്ചില്ല. പി.ജെ ജോസഫ് ആകാശപീഡനക്കേസില്‍ രാജിവെച്ചപ്പോഴും പി.സിയെ മന്ത്രിയാക്കാന്‍ വി.എസും കോടിയേരിയും നോക്കിയെങ്കിലും പിണറായി ഇടഞ്ഞു. അങ്ങനെയാണ് ടി.യു കുരുവിള മന്ത്രിയായത്.

അതിന് ശേഷം കുരുവിളയ്‌ക്കെതിരെ പി.സി ജോര്‍ജ്ജ് നിയമസഭയില്‍ രേഖകള്‍ സഹിതം അഴിമതി ഉന്നയിക്കുകയും കുരുവിളയുടെ കസേര തെറിക്കുകയും ചെയ്തു. അതോടെ പിണറായി കലിപ്പിലായി. കുരുവിളയ്ക്ക് പകരം മോന്‍സ് ജോസഫിനെ മന്ത്രിയാക്കുകയും പി.സി ജോര്‍ജ്ജിനെ ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. അഴിമതിക്കാരനൊപ്പം അഴിമതി പുറത്തുകൊണ്ടുവന്ന ആളെയും പുറത്താക്കിയ ഏക മുന്നണി എന്ന ക്രെഡിറ്റും എല്‍.ഡി.എഫ് അങ്ങനെ അടിച്ചെടുത്തു.

അതിന് ശേഷം ഒറ്റയ്ക്ക് നിന്ന പി.സി പിന്നീട് കെ.എം മാണിക്കൊപ്പം യു.ഡി.എഫിലേക്ക് പോയി. കൂടെ ജോസഫും ചെന്നു. മാണിയുമായി ഗുസ്തിപിടിച്ച് പി.സി അവിടെ നിന്നും ചാടി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പി.സി ഇടത് മുന്നണിയിലേക്ക് കൊണ്ടുവരാന്‍ കോടിയേരി ബാലകൃഷ്ണനും കാനംരാജേന്ദ്രനും ശ്രമിച്ചെങ്കിലും പിണറായി കീറാമുട്ടിയായി. പി.സി പൂഞ്ഞാറിലെ പുലിയാണ്. കൂടെ കൂട്ടിയാല്‍ സി.പി.ഐക്ക് തൊട്ടടുത്തുള്ള കാഞ്ഞിരപ്പള്ളിയും കടുത്തുരുത്തിയും നിഷ്പ്രയാസം വിജയിക്കാനാകും എന്നാണ് കാനവും കോടിയേരിയും കണക്ക് കൂട്ടിയത്. ഒരു മുന്നണിയുടെയും ഭാഗമാകാതെ പിസി ഒറ്റയ്ക്ക് മത്സരിച്ചു. അദ്ദേഹത്തെ പരാജയപ്പെടുത്താനായി പിണറായി മൂന്ന് തവണ പൂഞ്ഞാറിലെത്തി.

പക്ഷെ, പണിയെടുത്തത് പാഴായി. ഇടതിനെയും വലതിനെയും വെട്ടി പി.സി വിജയിച്ചുകയറി. 2021ല്‍ പി.സി പോപ്പുലര്‍ഫ്രണ്ടിനും എസ്.ഡി.പി.ഐയ്ക്കും എതിരെ ശക്തമായ നിലപാട് സ്വീകരിച്ചതോടെ പരാജയപ്പെട്ടു. എന്നിട്ടും പിണറായി വിജയന്‍ അദ്ദേഹത്തെ വെറുതെവിട്ടില്ല. പുത്തരിക്കണ്ടത്ത് നടന്ന ഹിന്ദുമഹാസമ്മേളനത്തിലെ വിവാദപ്രസംഗത്തിന്റെ പേരില്‍ പാതിരാത്രി പോലീസ് വീട് വളഞ്ഞ് പി.സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് എത്തിച്ചപ്പോഴേക്കും അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. താമസിയാതെ സോളാര്‍ കേസിലെ പ്രതി നല്‍കിയ കള്ളപ്പരാതിയുടെ അടിസ്ഥാനത്തില്‍ പി.സി അറസ്റ്റ് ചെയ്‌തെങ്കിലും വൈകാതെ ജാമ്യം ലഭിച്ചു.

അങ്ങനെ പിണറായിയുടെ പി.സി പകയെല്ലാം പരാജയപ്പെട്ടിരുന്നു. ഇത്തരത്തില്‍ അപ്പനെ വേട്ടയാടിയതിന് പകരം ചോദിക്കാനാണ് ഷോണ്‍ ജോര്‍ജ്ജ് കോടതികയറിയിരിക്കുന്നത്. മാത്രമല്ല ഇരുവരും ഇന്ന് ബി.ജെ.പി നേതാക്കളാണ്. അതുകൊണ്ട് അവരുടെ നിയമപോരാട്ടത്തിനൊപ്പം പാര്‍ട്ടി നില്‍ക്കും. ഇത് മനസ്സിലായ പിണറായി അന്തംവിട്ട അവസ്ഥയിലാണ്. സി.പി.എം വീണയുടെ കേസില്‍ നിന്ന് പതുക്കെ പിന്നാക്കം പോയിത്തുടങ്ങിയിരിക്കുന്നു എന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം.

2020 മുതല്‍ വീണ വിജയന്റെ സ്റ്റാര്‍ട്ടപ്പ് കമ്പനിക്കെതിരെ ആര്‍.ഒ.സി അന്വേഷണം ആരംഭിച്ചതാണ്. അല്ലാതെ ബാലന്‍ വക്കീലും ഇ.പി ചിറ്റപ്പനും പറയുന്നത് പോലെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. എന്നാല്‍ അന്വേഷണത്തിന് വലിയ കാലതാമസം വന്നു. അതിന്റെ കാരണം ഇപ്പോഴും ദുരൂഹമാണ്. സി.പി.എം-ബി.ജെ.പി അന്തര്‍ധാരയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നെങ്കിലും അത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമല്ല. ചില ചാരിറ്റബിള്‍ സംഘടനയുടെ പണം വീണയുടെ കമ്പനി സ്വീകരിച്ചതായി എസ്.എഫ്.ഐ.ഒ കണ്ടെത്തിയിട്ടുണ്ട്.

അതുപോലെ മറ്റ് ചില സ്ഥാപനങ്ങള്‍. ഇതെല്ലാം എന്തിനായിരുന്നെന്ന് വീണയെ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ അറിയാനാകൂ. പിണറായി മുഖ്യമന്ത്രിയായ ശേഷമാണ് വീണയുടെ കമ്പനി വലിയ ലാഭത്തിലേക്ക് കുതിച്ചത്. അത് തന്നെ സംശയം ജനിപ്പിക്കുന്നതാണ്. കെ.എസ്.ഐ.ഡി.സിയും സി.എം.ആര്‍.എല്ലും തമ്മിലുള്ള ഇടപാടുകള്‍ വീണയുടെ കമ്പനിയുടെ അക്കൗണ്ട്‌സ് അടക്കമുള്ള രേഖകള്‍ എന്നിവ ഷോണിന്റെ പക്കലുണ്ടെന്ന് പിണറായിക്കും വീണയ്ക്കും അറിയാം. ഷോണിന്റെ ഓരോ നീക്കത്തെയും ഭയത്തോടെയാണ് ഇവര്‍ നോക്കിക്കാണുന്നത്. അതിനിടെയാണ് കാനഡയിലുള്ള ഒരു കമ്പനിയിലെ വീണയുടെ പങ്കാളിത്തത്തെ കുറിച്ച് ഷോണ്‍ ഫെയിസ്ബുക്ക് പോസ്റ്റിട്ടത്.

അതിന് പിന്നാലെ ആ കമ്പനിയുടെ ലിങ്കിഡ് ഇന്‍ പ്രൊഫൈലില്‍ നിന്നടക്കം വീണയുടെ പേര് അപ്രത്യക്ഷമായിരുന്നു. പിന്നാലെ തനിക്കെതിരെ വ്യാജപ്രചരണം നടത്തിയെന്ന് ആരോപിച്ച് വീണ പോലീസില്‍ പരാതി നല്‍കി. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നായിരുന്നു ഉന്നതതല നിര്‍ദ്ദേശം. എന്നാല്‍ കോടതിയില്‍ നിന്ന് പണികിട്ടുമെന്ന് മനസ്സിലാക്കിയ പോലീസ് അതിന് തുനിഞ്ഞില്ല. നവകേരള സദസ്സിനിടെ മുഖ്യന്റെ ബസിന് നേരെ ഷൂ എറിഞ്ഞവര്‍ക്കെതിരെ നരഹത്യാകുറ്റം ചുമത്തിയ പോലീസിനെ ഹൈക്കോടതി എടുത്ത് കുടഞ്ഞിരുന്നു. ആ നാണക്കേട് കൂടി മനസ്സിലാക്കിയാണ് പോലീസിന്റെ നീക്കം. അതോടെ ഷോണിനെ അകത്താക്കി മൊബൈലും ലാപ്‌ടോപ്പും പിടിച്ചെടുക്കാനും അതില്‍ തനിക്കെതിരെ എന്തൊക്കെ രേഖകളുണ്ടെന്ന് അറിയാനുള്ള വീണയുടെ തന്ത്രം പൊളിഞ്ഞു പാളീസായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സപ്ലിമെന്ററി അലോട്ട്മെന്റില്‍ 35,947പേരാണ്  (7 minutes ago)

ഒന്നര മണിക്കൂറിന് ശേഷം ജീവനോടെ പുറത്തേയ്ക്ക്....  (15 minutes ago)

സന്ദര്‍ശകര്‍ക്ക് വിലക്ക്....21 ദിവസം ഇവിടെ ക്വാറന്റൈനില്‍  (1 hour ago)

മരം ദേഹത്ത് വീണ് ....  (1 hour ago)

ബസ് ബൈക്കിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുരോഹിതന്‍ മരിച്ചു...  (1 hour ago)

കിണറിന്റെ കൈവരിയിലിരുന്ന് വീട്ടുകാരോട് സംസാരിച്ചിരിക്കവെ.....  (1 hour ago)

17 പേരുടെ വിദഗ്ധ സംഘം തിരുവനന്തപുരത്ത് തുടരുന്നു....  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തില്‍ നിയന്ത്രണം....  (2 hours ago)

അധ്യാപികക്ക് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം  (2 hours ago)

മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള  (2 hours ago)

കോളേജിലേക്ക് വരുന്നതിനിടെ ആല്‍ബി സഞ്ചരിച്ച ബൈക്ക് ലോറിയുമായി  (2 hours ago)

എഡ്ജ്ബാസ്റ്റണ്‍ പിച്ചില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്...  (2 hours ago)

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (10 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (10 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (10 hours ago)

Malayali Vartha Recommends