Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് വഴയിലയിൽ കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...

അപ്പനെ വേട്ടയാടിയതിന് പകരം ചോദിക്കാൻ കോടതികയറി ഷോണ്‍ ജോര്‍ജ്ജ്; പി.സി ജോര്‍ജ്ജിന്റെ മകന്‍ കളത്തിലിറങ്ങിയതോടെ നെട്ടോട്ടമോടി മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും!!!! നിയമപോരാട്ടത്തിനൊപ്പം നിന്ന് ബിജെപി

20 FEBRUARY 2024 10:33 AM IST
മലയാളി വാര്‍ത്ത

More Stories...

മാറി മാറി ഭരിച്ച ഇടതു മുന്നണിയും വലത് മുന്നണിയും നാടിനെ പറ്റിച്ചു; ബി ജെ പി ലക്ഷ്യം വികസിത കേരളവും, വികസിത അനന്തപുരിയുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തെളിവ് നശിപ്പിക്കുന്നതിന് സമയവും സാഹചര്യവും നൽകിയത് ഗുരുതര വീഴ്ചയാണ്; ശബരിമല സ്വർണ്ണ കൊള്ളയിൽ സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ

ദ്വാരപാലക ശിൽപങ്ങളുടെ അറ്റകുറ്റപണികൾക്ക് അനാവശ്യ തിടുക്കം; ഹൈക്കോടതി കണ്ടെത്തലിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ബിജെപിയുടെ വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് തുടക്കം; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല; അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

പി.സി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ് കളത്തിലിറങ്ങിയതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും മകള്‍ വീണാ വിജയന്റെയും അടപ്പിളകിയത്. യു.ഡി.എഫ് നേതാക്കള്‍ വീണയ്‌ക്കെതിരെ മൈതാനപ്രസംഗം നടത്തുക മാത്രം ചെയ്യുമ്പോള്‍ നിയമപോരാട്ടം ആരംഭിച്ചത് ഷോണാണ്. അത് വെറുതെയല്ല. പി.സി ജോര്‍ജ്ജ് ഇടത് മുന്നണിയിലായിരുന്ന കാലം മുതല്‍ പിണറായി വിജയന് അദ്ദേഹത്തെ ഇഷ്ടമല്ലായിരുന്നു.

2001 മുതല്‍ 2006 വരെ വി.എസ് അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ അദ്ദേഹത്തിനൊപ്പം എല്ലാ പോരാട്ടങ്ങള്‍ക്കും മുന്നില്‍ നിന്നത് പി.സി ജോര്‍ജ്ജ് എം.എല്‍.എയായിരുന്നു. അതാണ് പിണറായിയെ വെറുപ്പിച്ച ആദ്യത്തെ സംഗതി. വി.എസ് മുഖ്യമന്ത്രി അധികാരമേറ്റപ്പോഴും ജോസഫ് ഗ്രൂപ്പിന്റെ ഭാഗമായിരുന്ന ജോര്‍ജ്ജിനെ മന്ത്രിയാക്കാനും പിണറായി സമ്മതിച്ചില്ല. പി.ജെ ജോസഫ് ആകാശപീഡനക്കേസില്‍ രാജിവെച്ചപ്പോഴും പി.സിയെ മന്ത്രിയാക്കാന്‍ വി.എസും കോടിയേരിയും നോക്കിയെങ്കിലും പിണറായി ഇടഞ്ഞു. അങ്ങനെയാണ് ടി.യു കുരുവിള മന്ത്രിയായത്.

അതിന് ശേഷം കുരുവിളയ്‌ക്കെതിരെ പി.സി ജോര്‍ജ്ജ് നിയമസഭയില്‍ രേഖകള്‍ സഹിതം അഴിമതി ഉന്നയിക്കുകയും കുരുവിളയുടെ കസേര തെറിക്കുകയും ചെയ്തു. അതോടെ പിണറായി കലിപ്പിലായി. കുരുവിളയ്ക്ക് പകരം മോന്‍സ് ജോസഫിനെ മന്ത്രിയാക്കുകയും പി.സി ജോര്‍ജ്ജിനെ ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. അഴിമതിക്കാരനൊപ്പം അഴിമതി പുറത്തുകൊണ്ടുവന്ന ആളെയും പുറത്താക്കിയ ഏക മുന്നണി എന്ന ക്രെഡിറ്റും എല്‍.ഡി.എഫ് അങ്ങനെ അടിച്ചെടുത്തു.

അതിന് ശേഷം ഒറ്റയ്ക്ക് നിന്ന പി.സി പിന്നീട് കെ.എം മാണിക്കൊപ്പം യു.ഡി.എഫിലേക്ക് പോയി. കൂടെ ജോസഫും ചെന്നു. മാണിയുമായി ഗുസ്തിപിടിച്ച് പി.സി അവിടെ നിന്നും ചാടി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പി.സി ഇടത് മുന്നണിയിലേക്ക് കൊണ്ടുവരാന്‍ കോടിയേരി ബാലകൃഷ്ണനും കാനംരാജേന്ദ്രനും ശ്രമിച്ചെങ്കിലും പിണറായി കീറാമുട്ടിയായി. പി.സി പൂഞ്ഞാറിലെ പുലിയാണ്. കൂടെ കൂട്ടിയാല്‍ സി.പി.ഐക്ക് തൊട്ടടുത്തുള്ള കാഞ്ഞിരപ്പള്ളിയും കടുത്തുരുത്തിയും നിഷ്പ്രയാസം വിജയിക്കാനാകും എന്നാണ് കാനവും കോടിയേരിയും കണക്ക് കൂട്ടിയത്. ഒരു മുന്നണിയുടെയും ഭാഗമാകാതെ പിസി ഒറ്റയ്ക്ക് മത്സരിച്ചു. അദ്ദേഹത്തെ പരാജയപ്പെടുത്താനായി പിണറായി മൂന്ന് തവണ പൂഞ്ഞാറിലെത്തി.

പക്ഷെ, പണിയെടുത്തത് പാഴായി. ഇടതിനെയും വലതിനെയും വെട്ടി പി.സി വിജയിച്ചുകയറി. 2021ല്‍ പി.സി പോപ്പുലര്‍ഫ്രണ്ടിനും എസ്.ഡി.പി.ഐയ്ക്കും എതിരെ ശക്തമായ നിലപാട് സ്വീകരിച്ചതോടെ പരാജയപ്പെട്ടു. എന്നിട്ടും പിണറായി വിജയന്‍ അദ്ദേഹത്തെ വെറുതെവിട്ടില്ല. പുത്തരിക്കണ്ടത്ത് നടന്ന ഹിന്ദുമഹാസമ്മേളനത്തിലെ വിവാദപ്രസംഗത്തിന്റെ പേരില്‍ പാതിരാത്രി പോലീസ് വീട് വളഞ്ഞ് പി.സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് എത്തിച്ചപ്പോഴേക്കും അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. താമസിയാതെ സോളാര്‍ കേസിലെ പ്രതി നല്‍കിയ കള്ളപ്പരാതിയുടെ അടിസ്ഥാനത്തില്‍ പി.സി അറസ്റ്റ് ചെയ്‌തെങ്കിലും വൈകാതെ ജാമ്യം ലഭിച്ചു.

അങ്ങനെ പിണറായിയുടെ പി.സി പകയെല്ലാം പരാജയപ്പെട്ടിരുന്നു. ഇത്തരത്തില്‍ അപ്പനെ വേട്ടയാടിയതിന് പകരം ചോദിക്കാനാണ് ഷോണ്‍ ജോര്‍ജ്ജ് കോടതികയറിയിരിക്കുന്നത്. മാത്രമല്ല ഇരുവരും ഇന്ന് ബി.ജെ.പി നേതാക്കളാണ്. അതുകൊണ്ട് അവരുടെ നിയമപോരാട്ടത്തിനൊപ്പം പാര്‍ട്ടി നില്‍ക്കും. ഇത് മനസ്സിലായ പിണറായി അന്തംവിട്ട അവസ്ഥയിലാണ്. സി.പി.എം വീണയുടെ കേസില്‍ നിന്ന് പതുക്കെ പിന്നാക്കം പോയിത്തുടങ്ങിയിരിക്കുന്നു എന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം.

2020 മുതല്‍ വീണ വിജയന്റെ സ്റ്റാര്‍ട്ടപ്പ് കമ്പനിക്കെതിരെ ആര്‍.ഒ.സി അന്വേഷണം ആരംഭിച്ചതാണ്. അല്ലാതെ ബാലന്‍ വക്കീലും ഇ.പി ചിറ്റപ്പനും പറയുന്നത് പോലെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. എന്നാല്‍ അന്വേഷണത്തിന് വലിയ കാലതാമസം വന്നു. അതിന്റെ കാരണം ഇപ്പോഴും ദുരൂഹമാണ്. സി.പി.എം-ബി.ജെ.പി അന്തര്‍ധാരയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നെങ്കിലും അത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമല്ല. ചില ചാരിറ്റബിള്‍ സംഘടനയുടെ പണം വീണയുടെ കമ്പനി സ്വീകരിച്ചതായി എസ്.എഫ്.ഐ.ഒ കണ്ടെത്തിയിട്ടുണ്ട്.

അതുപോലെ മറ്റ് ചില സ്ഥാപനങ്ങള്‍. ഇതെല്ലാം എന്തിനായിരുന്നെന്ന് വീണയെ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ അറിയാനാകൂ. പിണറായി മുഖ്യമന്ത്രിയായ ശേഷമാണ് വീണയുടെ കമ്പനി വലിയ ലാഭത്തിലേക്ക് കുതിച്ചത്. അത് തന്നെ സംശയം ജനിപ്പിക്കുന്നതാണ്. കെ.എസ്.ഐ.ഡി.സിയും സി.എം.ആര്‍.എല്ലും തമ്മിലുള്ള ഇടപാടുകള്‍ വീണയുടെ കമ്പനിയുടെ അക്കൗണ്ട്‌സ് അടക്കമുള്ള രേഖകള്‍ എന്നിവ ഷോണിന്റെ പക്കലുണ്ടെന്ന് പിണറായിക്കും വീണയ്ക്കും അറിയാം. ഷോണിന്റെ ഓരോ നീക്കത്തെയും ഭയത്തോടെയാണ് ഇവര്‍ നോക്കിക്കാണുന്നത്. അതിനിടെയാണ് കാനഡയിലുള്ള ഒരു കമ്പനിയിലെ വീണയുടെ പങ്കാളിത്തത്തെ കുറിച്ച് ഷോണ്‍ ഫെയിസ്ബുക്ക് പോസ്റ്റിട്ടത്.

അതിന് പിന്നാലെ ആ കമ്പനിയുടെ ലിങ്കിഡ് ഇന്‍ പ്രൊഫൈലില്‍ നിന്നടക്കം വീണയുടെ പേര് അപ്രത്യക്ഷമായിരുന്നു. പിന്നാലെ തനിക്കെതിരെ വ്യാജപ്രചരണം നടത്തിയെന്ന് ആരോപിച്ച് വീണ പോലീസില്‍ പരാതി നല്‍കി. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നായിരുന്നു ഉന്നതതല നിര്‍ദ്ദേശം. എന്നാല്‍ കോടതിയില്‍ നിന്ന് പണികിട്ടുമെന്ന് മനസ്സിലാക്കിയ പോലീസ് അതിന് തുനിഞ്ഞില്ല. നവകേരള സദസ്സിനിടെ മുഖ്യന്റെ ബസിന് നേരെ ഷൂ എറിഞ്ഞവര്‍ക്കെതിരെ നരഹത്യാകുറ്റം ചുമത്തിയ പോലീസിനെ ഹൈക്കോടതി എടുത്ത് കുടഞ്ഞിരുന്നു. ആ നാണക്കേട് കൂടി മനസ്സിലാക്കിയാണ് പോലീസിന്റെ നീക്കം. അതോടെ ഷോണിനെ അകത്താക്കി മൊബൈലും ലാപ്‌ടോപ്പും പിടിച്ചെടുക്കാനും അതില്‍ തനിക്കെതിരെ എന്തൊക്കെ രേഖകളുണ്ടെന്ന് അറിയാനുള്ള വീണയുടെ തന്ത്രം പൊളിഞ്ഞു പാളീസായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഡോ.' എന്ന വിശേഷണം ഉപയോഗിക്കരുതെന്ന് ഹൈക്കോടതി...  (21 minutes ago)

പത്താംക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം...  (33 minutes ago)

100 ഡോളറിന് വിലയിട്ട് ഇസ്രായേൽ  (42 minutes ago)

വിദ്യാർത്ഥിനിയെ തീകൊളുത്തി കൊന്ന കേസിൽ  (51 minutes ago)

അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കും  (1 hour ago)

ലക്ഷ്യമിടുന്നത് 46,000 പുതിയ പ്രത്യക്ഷ തൊഴിലവസരങ്ങള്‍ കൂടി  (1 hour ago)

കുവൈറ്റിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്  (1 hour ago)

അഞ്ചാമത്തെ മുസ്ലീം രാജ്യം  (1 hour ago)

വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ശനിയാഴ്ച  (1 hour ago)

ഏറ്റവും ഉയർന്ന ശതമാനം  (1 hour ago)

സുലക്ഷണ പണ്ഡിറ്റ് വ്യാഴാഴ്ച അന്തരിച്ചു...  (1 hour ago)

ആരോഗ്യ വർദ്ധനവ്, കുടുംബത്തിൽ മനഃസമാധാനവും സന്തോഷവും ഉണ്ടാകുന്ന അനുഭവങ്ങൾ എന്നിവ പ്രതീക്ഷിക്കാം.  (1 hour ago)

ചിരിപരത്തി വീഡിയോ  (1 hour ago)

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റിനെ  (2 hours ago)

ഫാറ്റോര്‍ദയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയോട്  (2 hours ago)

Malayali Vartha Recommends