Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് വഴയിലയിൽ കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...

ആരോഗ്യമന്ത്രിയെന്ന നിലയില്‍ ഒന്നാം പിണറായി മന്ത്രിസഭയില്‍ ഗ്ലാമര്‍ താരമായിരുന്ന ഷൈലജ തനിക്കു ഭീഷണിയാണെന്ന് പിണറായി കരുതുന്നു? വടകരയില്‍ കെകെ ഷൈലജയെ സിപിഎം സ്ഥാനാര്‍ഥിയാക്കിയത് പിണറായി വിജയന്റെ കുബുദ്ധി!!!

22 FEBRUARY 2024 09:21 AM IST
മലയാളി വാര്‍ത്ത

More Stories...

മാറി മാറി ഭരിച്ച ഇടതു മുന്നണിയും വലത് മുന്നണിയും നാടിനെ പറ്റിച്ചു; ബി ജെ പി ലക്ഷ്യം വികസിത കേരളവും, വികസിത അനന്തപുരിയുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തെളിവ് നശിപ്പിക്കുന്നതിന് സമയവും സാഹചര്യവും നൽകിയത് ഗുരുതര വീഴ്ചയാണ്; ശബരിമല സ്വർണ്ണ കൊള്ളയിൽ സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ

ദ്വാരപാലക ശിൽപങ്ങളുടെ അറ്റകുറ്റപണികൾക്ക് അനാവശ്യ തിടുക്കം; ഹൈക്കോടതി കണ്ടെത്തലിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ബിജെപിയുടെ വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് തുടക്കം; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല; അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

വടകരയില്‍ കെകെ ഷൈലജയെ സിപിഎം സ്ഥാനാര്‍ഥിയാക്കിയത് പിണറായി വിജയന്റെ കുബുദ്ധിയെന്ന് സംശയിക്കണം. ആരോഗ്യമന്ത്രിയെന്ന നിലയില്‍ ഒന്നാം പിണറായി മന്ത്രിസഭയില്‍ ഗ്ലാമര്‍ താരമായിരുന്ന ഷൈലജ തനിക്കു ഭീഷണിയാണെന്ന് പിണറായി കരുതുന്നു. മട്ടന്നൂരില്‍ 72,000 വോ്ട്ടുകളുടെ റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ ഷൈലജ രണ്ടാമതും ജയിച്ചുവന്നതില്‍ ഏറ്റവും അമര്‍ഷം പ്രകടിപ്പിച്ചത് പിണറായി വിജയനായിരുന്നു. പിണറായിയെക്കാള്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു വന്നു എന്നതല്ല മുഖ്യമന്ത്രി പദവിയില്‍ തനിക്കും മരുമകനും പാരയാകുമെന്ന ഭീതിയാണ് പിണറായിക്കുണ്ടായത്. അത്തരത്തില്‍ ഷൈലജയെ മന്ത്രിസ്ഥാനത്തു നിന്നും ഒഴിവാക്കുക മാത്രമല്ല പൂര്‍ണമായി അവഗണിക്കുകയും ചെയ്തു.

എംഎല്‍എയായി ജയിച്ചുവന്നതുകൊണ്ട് നിയമസഭയില്‍ ഇരിപ്പിടം കിട്ടിയെന്നല്ലാതെ പിണറായി വിജയന്‍ പിന്നീട് ഒരിക്കല്‍പോലും ഷൈലജയെ മുന്നില്‍ നിറുത്തി പാര്‍ട്ടി പ്രചാരണം നടത്തിയിട്ടില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ മരുമകന്‍ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രി പദവിയില്‍ വാഴിച്ച സുരക്ഷിതനാകണെന്ന് പിണറായി സ്വാഭാവികമായി ആഗ്രഹിക്കുന്നുണ്ട്. വന്‍കിട കോഴക്കേസില്‍ പ്രതിയായ മകള്‍ വീണ വിജയന്‍ ഏതു നിമിഷവും അകത്താകുമെന്ന തിരിച്ചറിവ് വിജയനെ ഏറെ ഭയപ്പെടുത്തുന്നുമുണ്ട്.

റിയാസിന് ഷൈലജ ടീച്ചര്‍ വിലങ്ങു തടിയാകാന്‍ പാടില്ലെന്ന സാഹചര്യത്തിലാണ് കെകെ ഷൈലജയെ വടകരയില്‍ എങ്ങനെയും വിജയിപ്പിച്ച് ഡല്‍ഹിയിലേക്ക് അയയ്ക്കാന്‍ പിണറായി നിര്‍ബന്ധിതനാകുന്നത്. ഷൈലജ വിജയിച്ചാല്‍ അടുത്ത അടുത്ത നിയമസഭാ തെരഞ്ഞെപ്പിലും അടുത്ത അഞ്ചു വര്‍ഷവും കെകെ ഷൈലജ പിണറായിക്കും റിയാസിനും ഭീഷണിയാവില്ല. സിറ്റിംഗ് എംല്‍എമാരും മന്ത്രിമാരും മത്സരിക്കേണ്ടെന്നായിരുന്നു സിപിഎമ്മിന്റെ ആദ്യതീരുമാനം. പിന്നീട് മന്ത്രി അനില്‍കുമാറിനെയും മുകേഷിനെയും ഒപ്പം ഷൈലജ ടീച്ചറെയും മത്സരരംഗത്തേക്ക് സിപിഎം എത്തിക്കുകയായിരുന്നു. തോമസ് ഐസക്കിനെ കേരളത്തില്‍ നിന്ന് ഒഴിവാക്കാന്‍ പിണറായി ഏറെക്കാലമായി ആഗ്രഹിച്ചിരുന്നു.

ആലപ്പുഴ ജില്ലയില്‍ ഒരിടത്തും നിയമസഭാ സീറ്റു നല്‍കാതെ സുധാകരനെയും ഐസക്കിനെയും സിപിഎം ഒതുക്കുകയായിരുന്നു. അത്തരത്തിലാണ് പത്തനംതിട്ടയില്‍ തോമസ് ഐസക്കിനെ മത്സരിപ്പിക്കാനുള്ള നീക്കമുണ്ടായത്. യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എംപിയുമായ ആന്റോ ആന്റണിക്കെതിരെ യുഡിഎഫില്‍പോലും എതിര്‍പ്പുണ്ടെന്നതും ബിജെപി സ്ഥാനാര്‍ഥിയായി പിസി ജോര്‍ജ് വരുന്നതും ത്രികോണ മത്സരത്തിന് വേദിയൊരുക്കും. അത്തരമൊരു പോരാട്ടത്തില്‍ തോമസ് ഐസക് വിജയിക്കുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍.

എന്തായാലും വടകരയിലായിരിക്കും ഇക്കുറി തീപാറുന്ന പോരാട്ടം. സിറ്റിംഗ് എംപി കെ മുരളീധരനെതിരെ ഷൈലജയുടെ പോരാട്ടം പ്രവചനാതീതമായിരിക്കും. 2019ല്‍ സിപിഎമ്മിലെ പി ജയരാജന്‍ വടകരയില്‍ സിപിഎം സ്ഥാനാനാര്‍ഥിയായി പ്രചാരണം ഒരാഴ്ച മുന്നേറിയപ്പോഴാണ് കെ മുരളീധരന്റെ അപ്രതീക്ഷിതമായ കടന്നുവരവ്. ജയരാജന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വരവായിരുന്നു അത്. സഹോദരി പി സതീദേവി ജയിച്ച മണ്ഡലത്തില്‍ തനിക്കും ജയിച്ചുവരാമെന്നും കണ്ണൂര്‍ രാഷ്ട്രീയത്തില്‍ വീണ്ടും കരുത്തനാകാമെന്നും കരുതിയ ജയരാജന്‍ ആ തോല്‍വിയോടെ രാഷ്ട്രീയത്തില്‍തന്നെ അപ്രസക്തനായി.

മാത്രവുമല്ല കണ്ണൂരില്‍ പിണറായിക്കു ഭീഷണിയായി മാറിയ ജയരാജനെ തോല്‍പ്പിക്കാന്‍ പിണറായി പക്ഷം ആവുന്നത് പണിയുകയും ചെയ്തു. സിപിഎം വോട്ടുകളില്‍തന്നെ വടകരയില്‍ ചോര്‍ച്ചയുണ്ടായി എന്നത് ജയരാജയനും പിന്നീട് വ്യക്തമായിരുന്നു. പിണറായി വിരുദ്ധ വികാരം അലയടിക്കുന്ന കേരളത്തില്‍ സിപിഎമ്മിന്റെ മികച്ച താരങ്ങള്‍ നേട്ടമുണ്ടാക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. ിപിഎം അവരുടെ ഗ്ലാമര്‍ താരമായി മുന്‍ ആരോഗ്യമന്ത്രി കെകെ ഷൈലജയെ കളത്തിലിറക്കുന്നു. നിലവില്‍ എംഎല്‍എയായ ഷൈലജ കോണ്‍ഗ്രസിന്റെ ക്രൗഡ് പുള്ളറും കെ കരുണാകരന്റെ മകനുമായ കെ മുരളീധരനെയാണ് നേരിടുക. ഒപ്പം വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ ഏറെ ആദരം നേടിയ സി രവീന്ദ്രനാഥിനെ സിപിഎം ചാലക്കുടിയില്‍ ഇറക്കുന്നു. പത്തനംതിട്ടയില്‍ അവതരിപ്പിച്ച തോമസ് ഐസക്കാണ് മറ്റൊരു പ്രമുഖന്‍.

ആലപ്പുഴയില്‍ നിന്നും തോമസ് ഐസക് കഴിഞ്ഞ ദിവസം തന്നെ പത്തനംതിട്ടയിലെത്തി പ്രചാരണം തുടങ്ങിയിരുന്നു. പാലക്കാട് അവതരിപ്പിച്ച എ വിജയരാഘവനും ആലത്തൂരിലെ മന്ത്രി കെ രാധാകൃഷ്ണനും കോഴിക്കോട്ടെ ഇളമരം കരീമുമാണ് സിപിഎം പ്രതീക്ഷ വയ്ക്കുന്ന സ്ഥാനാര്‍ഥികള്‍. എറണാകുളം, ഇടുക്കി, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ 12 മണ്ഡലങ്ങളില്‍ സിപിഎമ്മിനും എല്‍ഡിഎഫിനും വലിയ പ്രതീക്ഷയൊന്നുമില്ല.

ആലത്തൂരും കാസര്‍ഗോഡും വരെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് പിടിച്ചുനിറുത്താനായില്ല. ആലപ്പുഴയില്‍ ആരിഫ് മാത്രം വിജയിച്ചു. ഇത്തവണ കോണ്‍ഗ്രസില്‍ കെസി വേണുഗോപാല്‍ വരുന്ന സാഹചര്യമുണ്ടായാല്‍ ആലപ്പുഴയും നഷ്ടപ്പെടുമോ എന്ന സിപിഎം ഭയപ്പെടുന്നുണ്ട്. തോല്‍വി മുന്നില്‍കണ്ടു പോലും പരമാവധി ഗ്ലാമര്‍ സ്ഥാനാര്‍ഥികളെ കളത്തില്‍ ഇറക്കുന്നതില്‍ സിപിഎം വിജയിച്ചു എന്നു പറയാതെ വയ്യ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാനയെ തുരത്താനുള്ള ദൗത്യവുമായി വനം വകുപ്പ്...  (5 minutes ago)

'ഡോ.' എന്ന വിശേഷണം ഉപയോഗിക്കരുതെന്ന് ഹൈക്കോടതി...  (24 minutes ago)

പത്താംക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം...  (36 minutes ago)

100 ഡോളറിന് വിലയിട്ട് ഇസ്രായേൽ  (45 minutes ago)

വിദ്യാർത്ഥിനിയെ തീകൊളുത്തി കൊന്ന കേസിൽ  (54 minutes ago)

അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കും  (1 hour ago)

ലക്ഷ്യമിടുന്നത് 46,000 പുതിയ പ്രത്യക്ഷ തൊഴിലവസരങ്ങള്‍ കൂടി  (1 hour ago)

കുവൈറ്റിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്  (1 hour ago)

അഞ്ചാമത്തെ മുസ്ലീം രാജ്യം  (1 hour ago)

വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ശനിയാഴ്ച  (1 hour ago)

ഏറ്റവും ഉയർന്ന ശതമാനം  (1 hour ago)

സുലക്ഷണ പണ്ഡിറ്റ് വ്യാഴാഴ്ച അന്തരിച്ചു...  (1 hour ago)

ആരോഗ്യ വർദ്ധനവ്, കുടുംബത്തിൽ മനഃസമാധാനവും സന്തോഷവും ഉണ്ടാകുന്ന അനുഭവങ്ങൾ എന്നിവ പ്രതീക്ഷിക്കാം.  (2 hours ago)

ചിരിപരത്തി വീഡിയോ  (2 hours ago)

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റിനെ  (2 hours ago)

Malayali Vartha Recommends