Widgets Magazine
08
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..


ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..


പാക് ചാര സുന്ദരിയെ കണ്ട് മയങ്ങി.. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ചോർത്തി..ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു..


ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...

ആരോഗ്യമന്ത്രിയെന്ന നിലയില്‍ ഒന്നാം പിണറായി മന്ത്രിസഭയില്‍ ഗ്ലാമര്‍ താരമായിരുന്ന ഷൈലജ തനിക്കു ഭീഷണിയാണെന്ന് പിണറായി കരുതുന്നു? വടകരയില്‍ കെകെ ഷൈലജയെ സിപിഎം സ്ഥാനാര്‍ഥിയാക്കിയത് പിണറായി വിജയന്റെ കുബുദ്ധി!!!

22 FEBRUARY 2024 09:21 AM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

വടകരയില്‍ കെകെ ഷൈലജയെ സിപിഎം സ്ഥാനാര്‍ഥിയാക്കിയത് പിണറായി വിജയന്റെ കുബുദ്ധിയെന്ന് സംശയിക്കണം. ആരോഗ്യമന്ത്രിയെന്ന നിലയില്‍ ഒന്നാം പിണറായി മന്ത്രിസഭയില്‍ ഗ്ലാമര്‍ താരമായിരുന്ന ഷൈലജ തനിക്കു ഭീഷണിയാണെന്ന് പിണറായി കരുതുന്നു. മട്ടന്നൂരില്‍ 72,000 വോ്ട്ടുകളുടെ റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ ഷൈലജ രണ്ടാമതും ജയിച്ചുവന്നതില്‍ ഏറ്റവും അമര്‍ഷം പ്രകടിപ്പിച്ചത് പിണറായി വിജയനായിരുന്നു. പിണറായിയെക്കാള്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു വന്നു എന്നതല്ല മുഖ്യമന്ത്രി പദവിയില്‍ തനിക്കും മരുമകനും പാരയാകുമെന്ന ഭീതിയാണ് പിണറായിക്കുണ്ടായത്. അത്തരത്തില്‍ ഷൈലജയെ മന്ത്രിസ്ഥാനത്തു നിന്നും ഒഴിവാക്കുക മാത്രമല്ല പൂര്‍ണമായി അവഗണിക്കുകയും ചെയ്തു.

എംഎല്‍എയായി ജയിച്ചുവന്നതുകൊണ്ട് നിയമസഭയില്‍ ഇരിപ്പിടം കിട്ടിയെന്നല്ലാതെ പിണറായി വിജയന്‍ പിന്നീട് ഒരിക്കല്‍പോലും ഷൈലജയെ മുന്നില്‍ നിറുത്തി പാര്‍ട്ടി പ്രചാരണം നടത്തിയിട്ടില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ മരുമകന്‍ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രി പദവിയില്‍ വാഴിച്ച സുരക്ഷിതനാകണെന്ന് പിണറായി സ്വാഭാവികമായി ആഗ്രഹിക്കുന്നുണ്ട്. വന്‍കിട കോഴക്കേസില്‍ പ്രതിയായ മകള്‍ വീണ വിജയന്‍ ഏതു നിമിഷവും അകത്താകുമെന്ന തിരിച്ചറിവ് വിജയനെ ഏറെ ഭയപ്പെടുത്തുന്നുമുണ്ട്.

റിയാസിന് ഷൈലജ ടീച്ചര്‍ വിലങ്ങു തടിയാകാന്‍ പാടില്ലെന്ന സാഹചര്യത്തിലാണ് കെകെ ഷൈലജയെ വടകരയില്‍ എങ്ങനെയും വിജയിപ്പിച്ച് ഡല്‍ഹിയിലേക്ക് അയയ്ക്കാന്‍ പിണറായി നിര്‍ബന്ധിതനാകുന്നത്. ഷൈലജ വിജയിച്ചാല്‍ അടുത്ത അടുത്ത നിയമസഭാ തെരഞ്ഞെപ്പിലും അടുത്ത അഞ്ചു വര്‍ഷവും കെകെ ഷൈലജ പിണറായിക്കും റിയാസിനും ഭീഷണിയാവില്ല. സിറ്റിംഗ് എംല്‍എമാരും മന്ത്രിമാരും മത്സരിക്കേണ്ടെന്നായിരുന്നു സിപിഎമ്മിന്റെ ആദ്യതീരുമാനം. പിന്നീട് മന്ത്രി അനില്‍കുമാറിനെയും മുകേഷിനെയും ഒപ്പം ഷൈലജ ടീച്ചറെയും മത്സരരംഗത്തേക്ക് സിപിഎം എത്തിക്കുകയായിരുന്നു. തോമസ് ഐസക്കിനെ കേരളത്തില്‍ നിന്ന് ഒഴിവാക്കാന്‍ പിണറായി ഏറെക്കാലമായി ആഗ്രഹിച്ചിരുന്നു.

ആലപ്പുഴ ജില്ലയില്‍ ഒരിടത്തും നിയമസഭാ സീറ്റു നല്‍കാതെ സുധാകരനെയും ഐസക്കിനെയും സിപിഎം ഒതുക്കുകയായിരുന്നു. അത്തരത്തിലാണ് പത്തനംതിട്ടയില്‍ തോമസ് ഐസക്കിനെ മത്സരിപ്പിക്കാനുള്ള നീക്കമുണ്ടായത്. യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എംപിയുമായ ആന്റോ ആന്റണിക്കെതിരെ യുഡിഎഫില്‍പോലും എതിര്‍പ്പുണ്ടെന്നതും ബിജെപി സ്ഥാനാര്‍ഥിയായി പിസി ജോര്‍ജ് വരുന്നതും ത്രികോണ മത്സരത്തിന് വേദിയൊരുക്കും. അത്തരമൊരു പോരാട്ടത്തില്‍ തോമസ് ഐസക് വിജയിക്കുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍.

എന്തായാലും വടകരയിലായിരിക്കും ഇക്കുറി തീപാറുന്ന പോരാട്ടം. സിറ്റിംഗ് എംപി കെ മുരളീധരനെതിരെ ഷൈലജയുടെ പോരാട്ടം പ്രവചനാതീതമായിരിക്കും. 2019ല്‍ സിപിഎമ്മിലെ പി ജയരാജന്‍ വടകരയില്‍ സിപിഎം സ്ഥാനാനാര്‍ഥിയായി പ്രചാരണം ഒരാഴ്ച മുന്നേറിയപ്പോഴാണ് കെ മുരളീധരന്റെ അപ്രതീക്ഷിതമായ കടന്നുവരവ്. ജയരാജന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വരവായിരുന്നു അത്. സഹോദരി പി സതീദേവി ജയിച്ച മണ്ഡലത്തില്‍ തനിക്കും ജയിച്ചുവരാമെന്നും കണ്ണൂര്‍ രാഷ്ട്രീയത്തില്‍ വീണ്ടും കരുത്തനാകാമെന്നും കരുതിയ ജയരാജന്‍ ആ തോല്‍വിയോടെ രാഷ്ട്രീയത്തില്‍തന്നെ അപ്രസക്തനായി.

മാത്രവുമല്ല കണ്ണൂരില്‍ പിണറായിക്കു ഭീഷണിയായി മാറിയ ജയരാജനെ തോല്‍പ്പിക്കാന്‍ പിണറായി പക്ഷം ആവുന്നത് പണിയുകയും ചെയ്തു. സിപിഎം വോട്ടുകളില്‍തന്നെ വടകരയില്‍ ചോര്‍ച്ചയുണ്ടായി എന്നത് ജയരാജയനും പിന്നീട് വ്യക്തമായിരുന്നു. പിണറായി വിരുദ്ധ വികാരം അലയടിക്കുന്ന കേരളത്തില്‍ സിപിഎമ്മിന്റെ മികച്ച താരങ്ങള്‍ നേട്ടമുണ്ടാക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. ിപിഎം അവരുടെ ഗ്ലാമര്‍ താരമായി മുന്‍ ആരോഗ്യമന്ത്രി കെകെ ഷൈലജയെ കളത്തിലിറക്കുന്നു. നിലവില്‍ എംഎല്‍എയായ ഷൈലജ കോണ്‍ഗ്രസിന്റെ ക്രൗഡ് പുള്ളറും കെ കരുണാകരന്റെ മകനുമായ കെ മുരളീധരനെയാണ് നേരിടുക. ഒപ്പം വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ ഏറെ ആദരം നേടിയ സി രവീന്ദ്രനാഥിനെ സിപിഎം ചാലക്കുടിയില്‍ ഇറക്കുന്നു. പത്തനംതിട്ടയില്‍ അവതരിപ്പിച്ച തോമസ് ഐസക്കാണ് മറ്റൊരു പ്രമുഖന്‍.

ആലപ്പുഴയില്‍ നിന്നും തോമസ് ഐസക് കഴിഞ്ഞ ദിവസം തന്നെ പത്തനംതിട്ടയിലെത്തി പ്രചാരണം തുടങ്ങിയിരുന്നു. പാലക്കാട് അവതരിപ്പിച്ച എ വിജയരാഘവനും ആലത്തൂരിലെ മന്ത്രി കെ രാധാകൃഷ്ണനും കോഴിക്കോട്ടെ ഇളമരം കരീമുമാണ് സിപിഎം പ്രതീക്ഷ വയ്ക്കുന്ന സ്ഥാനാര്‍ഥികള്‍. എറണാകുളം, ഇടുക്കി, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ 12 മണ്ഡലങ്ങളില്‍ സിപിഎമ്മിനും എല്‍ഡിഎഫിനും വലിയ പ്രതീക്ഷയൊന്നുമില്ല.

ആലത്തൂരും കാസര്‍ഗോഡും വരെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് പിടിച്ചുനിറുത്താനായില്ല. ആലപ്പുഴയില്‍ ആരിഫ് മാത്രം വിജയിച്ചു. ഇത്തവണ കോണ്‍ഗ്രസില്‍ കെസി വേണുഗോപാല്‍ വരുന്ന സാഹചര്യമുണ്ടായാല്‍ ആലപ്പുഴയും നഷ്ടപ്പെടുമോ എന്ന സിപിഎം ഭയപ്പെടുന്നുണ്ട്. തോല്‍വി മുന്നില്‍കണ്ടു പോലും പരമാവധി ഗ്ലാമര്‍ സ്ഥാനാര്‍ഥികളെ കളത്തില്‍ ഇറക്കുന്നതില്‍ സിപിഎം വിജയിച്ചു എന്നു പറയാതെ വയ്യ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിരുദധാരികള്‍ക്ക് മുന്നില്‍ ഗവേഷണ മേഖലയില്‍ വമ്പന്‍ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി  (1 hour ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ നടപടിയെടുത്തോട്ടെ; ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് രഹസ്യമായി ഫോട്ടോകളും വീഡയോകളും പകര്‍ത്തും; സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് യുവതി  (2 hours ago)

വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കൂ എന്ന് സീമ ജി നായര്‍  (2 hours ago)

ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ സുരേഷ് ഗോപിയുടെ യാത്ര വീണ്ടും ഓട്ടോറിക്ഷയില്‍  (3 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പയ്യന്നൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡുചെയ്യും  (4 hours ago)

പോക്‌സോ കേസ് പ്രതി കുപ്രസിദ്ധ ഗുണ്ട സാഗേഷ് കുമ്പാളി അറസ്റ്റില്‍  (4 hours ago)

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച; ലോ ആന്റ് ഓർഡർ ടീസർ എത്തി!!!  (5 hours ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് വില്പന ആരംഭിച്ചു; വില 32,999 രൂപ മുതൽ  (6 hours ago)

നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ;  (6 hours ago)

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...  (6 hours ago)

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങിയ നവയുഗം നേതാവ് ലാലു ശക്തികുളങ്ങര ഹൃദയാഘാതം മൂലം അന്തരിച്ചു...  (6 hours ago)

Arjun-Ayanki എടപ്പാളിലെ റസ്റ്ററന്റിലെത്തി അർജുൻ ആയങ്കി  (6 hours ago)

തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന  (6 hours ago)

കുടുംബങ്ങൾ റോഡിലും സ്റ്റേഷനിലും; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് പരാതി...  (6 hours ago)

Malayali Vartha Recommends