Widgets Magazine
09
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എസ്എസ്എല്‍സി പരീക്ഷാഫലം ഇന്നറിയാം.... പകല്‍ മൂന്നിന് മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും


നീതുവിന്റെ മരണം കൊലപാതകം; ആൺസുഹൃത്തടക്കം രണ്ടുപേർ അറസ്റ്റിൽ...


പാക്ക് സൈനികര്‍ക്കെതിരെ ആക്രമണവുമായി ബലൂച് ലിബറേഷന്‍ ആര്‍മി.. 14 പാക്ക് സൈനികരാണ് കൊല്ലപ്പെട്ടത്.. ഐഇഡി സ്‌ഫോടനത്തിലൂടെ പാക്ക് സൈനികരെ വധിച്ചത്..


ഇന്ത്യ ചിതറിച്ചു കൊടുംഭീകരരുടെയല്ലാം ശവസംസ്കാര ചടങ്ങുകൾ.. ഭീകരരും പാക് സൈന്യവും ഒത്തുചേർന്ന് നടത്തുന്ന വീഡിയോകളാണ് ഇപ്പോൾ പുറത്തുവരുന്നത്..


മുന്നിൽ നിന്നും നയിക്കാൻ കരുത്തരായ പടയാളികൾ...ഓപ്പറേഷന്‍ സിന്ദൂറില്‍, നിര്‍ണായക പങ്കുവഹിച്ചത് എയര്‍ കമ്മഡോര്‍ ഹിലാല്‍ അഹമ്മദ്..റഫേല്‍ വിമാന ഓപ്പറേഷന് നേതൃത്വം വഹിച്ചത്..

ആരോഗ്യമന്ത്രിയെന്ന നിലയില്‍ ഒന്നാം പിണറായി മന്ത്രിസഭയില്‍ ഗ്ലാമര്‍ താരമായിരുന്ന ഷൈലജ തനിക്കു ഭീഷണിയാണെന്ന് പിണറായി കരുതുന്നു? വടകരയില്‍ കെകെ ഷൈലജയെ സിപിഎം സ്ഥാനാര്‍ഥിയാക്കിയത് പിണറായി വിജയന്റെ കുബുദ്ധി!!!

22 FEBRUARY 2024 09:21 AM IST
മലയാളി വാര്‍ത്ത

More Stories...

കേന്ദ്രത്തിന്റെ നീക്കം വെട്ടിനിരത്തി കെ സുധാകരന്‍ ; പിണറായി വിജയനെയും എംവി ഗോവിന്ദനെയും നേരിടാന്‍ നാക്കും തോക്കുമുള്ള കെപിസിസി പ്രസിഡന്റ് വരാതെ പറ്റില്ലെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക്

ഓരോ വിഭാഗങ്ങളിലുമുള്ള ജനങ്ങളെ മുഖ്യമന്ത്രി നേരിൽ കണ്ട് പ്രശ്നങ്ങൾ പരിഹരിക്കും; ഐക്യ കേരളത്തിന്‌ ശേഷം ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട സംഭവങ്ങളാണ് സർക്കാർ ഒരുക്കുന്നത്; വികസന പ്രവർത്തനങ്ങളിലൂടെയും ജനങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും സംസ്ഥാന സർക്കാർ പുതിയ ചരിത്രമാണ് കുറിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി

മലയോര ഹൈവേ യാഥാർഥ്യമാകുന്നു; കാർഷിക, ടൂറിസം മേഖലകളുടെ കുതിപ്പിന് കാരണമാകുന്ന പദ്ധതി രാജ്യത്തെ ഏതൊരു സംസ്ഥാനത്തിനും മാതൃകയാക്കാവുന്നതാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

കേരളാ സയൻസിറ്റി ഉദ്ഘാടനം അനി ശ്ചിതത്വം തുടരുന്നു : സ്ഥലം സന്ദർശിക്കാനെത്തിയ എംപി, എം എൽ എ പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവരെ സയൻസിറ്റിക്കുള്ളിൽ പ്രവേശിപ്പിക്കാതെ ഓഫീസുകൾ പൂട്ടി ഉദ്യോഗസ്ഥർ കൂട്ടത്തോടെ മുങ്ങി; 'അവകാശലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകുമെന്ന് മോൻസ് ജേസഫ് എം എൽ എ

മതേതരത്വവും ജനാധിപത്യവും നഷ്ടപ്പെട്ടാല്‍ ഇന്ത്യയെ നമുക്ക് നഷ്ടപ്പെടും; മതേതതര ജനാധിപത്യ ഇന്ത്യയെ മതരാഷ്ട്രമാക്കുക എന്ന അജണ്ടയോടുകൂടിയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

വടകരയില്‍ കെകെ ഷൈലജയെ സിപിഎം സ്ഥാനാര്‍ഥിയാക്കിയത് പിണറായി വിജയന്റെ കുബുദ്ധിയെന്ന് സംശയിക്കണം. ആരോഗ്യമന്ത്രിയെന്ന നിലയില്‍ ഒന്നാം പിണറായി മന്ത്രിസഭയില്‍ ഗ്ലാമര്‍ താരമായിരുന്ന ഷൈലജ തനിക്കു ഭീഷണിയാണെന്ന് പിണറായി കരുതുന്നു. മട്ടന്നൂരില്‍ 72,000 വോ്ട്ടുകളുടെ റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ ഷൈലജ രണ്ടാമതും ജയിച്ചുവന്നതില്‍ ഏറ്റവും അമര്‍ഷം പ്രകടിപ്പിച്ചത് പിണറായി വിജയനായിരുന്നു. പിണറായിയെക്കാള്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു വന്നു എന്നതല്ല മുഖ്യമന്ത്രി പദവിയില്‍ തനിക്കും മരുമകനും പാരയാകുമെന്ന ഭീതിയാണ് പിണറായിക്കുണ്ടായത്. അത്തരത്തില്‍ ഷൈലജയെ മന്ത്രിസ്ഥാനത്തു നിന്നും ഒഴിവാക്കുക മാത്രമല്ല പൂര്‍ണമായി അവഗണിക്കുകയും ചെയ്തു.

എംഎല്‍എയായി ജയിച്ചുവന്നതുകൊണ്ട് നിയമസഭയില്‍ ഇരിപ്പിടം കിട്ടിയെന്നല്ലാതെ പിണറായി വിജയന്‍ പിന്നീട് ഒരിക്കല്‍പോലും ഷൈലജയെ മുന്നില്‍ നിറുത്തി പാര്‍ട്ടി പ്രചാരണം നടത്തിയിട്ടില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ മരുമകന്‍ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രി പദവിയില്‍ വാഴിച്ച സുരക്ഷിതനാകണെന്ന് പിണറായി സ്വാഭാവികമായി ആഗ്രഹിക്കുന്നുണ്ട്. വന്‍കിട കോഴക്കേസില്‍ പ്രതിയായ മകള്‍ വീണ വിജയന്‍ ഏതു നിമിഷവും അകത്താകുമെന്ന തിരിച്ചറിവ് വിജയനെ ഏറെ ഭയപ്പെടുത്തുന്നുമുണ്ട്.

റിയാസിന് ഷൈലജ ടീച്ചര്‍ വിലങ്ങു തടിയാകാന്‍ പാടില്ലെന്ന സാഹചര്യത്തിലാണ് കെകെ ഷൈലജയെ വടകരയില്‍ എങ്ങനെയും വിജയിപ്പിച്ച് ഡല്‍ഹിയിലേക്ക് അയയ്ക്കാന്‍ പിണറായി നിര്‍ബന്ധിതനാകുന്നത്. ഷൈലജ വിജയിച്ചാല്‍ അടുത്ത അടുത്ത നിയമസഭാ തെരഞ്ഞെപ്പിലും അടുത്ത അഞ്ചു വര്‍ഷവും കെകെ ഷൈലജ പിണറായിക്കും റിയാസിനും ഭീഷണിയാവില്ല. സിറ്റിംഗ് എംല്‍എമാരും മന്ത്രിമാരും മത്സരിക്കേണ്ടെന്നായിരുന്നു സിപിഎമ്മിന്റെ ആദ്യതീരുമാനം. പിന്നീട് മന്ത്രി അനില്‍കുമാറിനെയും മുകേഷിനെയും ഒപ്പം ഷൈലജ ടീച്ചറെയും മത്സരരംഗത്തേക്ക് സിപിഎം എത്തിക്കുകയായിരുന്നു. തോമസ് ഐസക്കിനെ കേരളത്തില്‍ നിന്ന് ഒഴിവാക്കാന്‍ പിണറായി ഏറെക്കാലമായി ആഗ്രഹിച്ചിരുന്നു.

ആലപ്പുഴ ജില്ലയില്‍ ഒരിടത്തും നിയമസഭാ സീറ്റു നല്‍കാതെ സുധാകരനെയും ഐസക്കിനെയും സിപിഎം ഒതുക്കുകയായിരുന്നു. അത്തരത്തിലാണ് പത്തനംതിട്ടയില്‍ തോമസ് ഐസക്കിനെ മത്സരിപ്പിക്കാനുള്ള നീക്കമുണ്ടായത്. യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എംപിയുമായ ആന്റോ ആന്റണിക്കെതിരെ യുഡിഎഫില്‍പോലും എതിര്‍പ്പുണ്ടെന്നതും ബിജെപി സ്ഥാനാര്‍ഥിയായി പിസി ജോര്‍ജ് വരുന്നതും ത്രികോണ മത്സരത്തിന് വേദിയൊരുക്കും. അത്തരമൊരു പോരാട്ടത്തില്‍ തോമസ് ഐസക് വിജയിക്കുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍.

എന്തായാലും വടകരയിലായിരിക്കും ഇക്കുറി തീപാറുന്ന പോരാട്ടം. സിറ്റിംഗ് എംപി കെ മുരളീധരനെതിരെ ഷൈലജയുടെ പോരാട്ടം പ്രവചനാതീതമായിരിക്കും. 2019ല്‍ സിപിഎമ്മിലെ പി ജയരാജന്‍ വടകരയില്‍ സിപിഎം സ്ഥാനാനാര്‍ഥിയായി പ്രചാരണം ഒരാഴ്ച മുന്നേറിയപ്പോഴാണ് കെ മുരളീധരന്റെ അപ്രതീക്ഷിതമായ കടന്നുവരവ്. ജയരാജന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വരവായിരുന്നു അത്. സഹോദരി പി സതീദേവി ജയിച്ച മണ്ഡലത്തില്‍ തനിക്കും ജയിച്ചുവരാമെന്നും കണ്ണൂര്‍ രാഷ്ട്രീയത്തില്‍ വീണ്ടും കരുത്തനാകാമെന്നും കരുതിയ ജയരാജന്‍ ആ തോല്‍വിയോടെ രാഷ്ട്രീയത്തില്‍തന്നെ അപ്രസക്തനായി.

മാത്രവുമല്ല കണ്ണൂരില്‍ പിണറായിക്കു ഭീഷണിയായി മാറിയ ജയരാജനെ തോല്‍പ്പിക്കാന്‍ പിണറായി പക്ഷം ആവുന്നത് പണിയുകയും ചെയ്തു. സിപിഎം വോട്ടുകളില്‍തന്നെ വടകരയില്‍ ചോര്‍ച്ചയുണ്ടായി എന്നത് ജയരാജയനും പിന്നീട് വ്യക്തമായിരുന്നു. പിണറായി വിരുദ്ധ വികാരം അലയടിക്കുന്ന കേരളത്തില്‍ സിപിഎമ്മിന്റെ മികച്ച താരങ്ങള്‍ നേട്ടമുണ്ടാക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. ിപിഎം അവരുടെ ഗ്ലാമര്‍ താരമായി മുന്‍ ആരോഗ്യമന്ത്രി കെകെ ഷൈലജയെ കളത്തിലിറക്കുന്നു. നിലവില്‍ എംഎല്‍എയായ ഷൈലജ കോണ്‍ഗ്രസിന്റെ ക്രൗഡ് പുള്ളറും കെ കരുണാകരന്റെ മകനുമായ കെ മുരളീധരനെയാണ് നേരിടുക. ഒപ്പം വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ ഏറെ ആദരം നേടിയ സി രവീന്ദ്രനാഥിനെ സിപിഎം ചാലക്കുടിയില്‍ ഇറക്കുന്നു. പത്തനംതിട്ടയില്‍ അവതരിപ്പിച്ച തോമസ് ഐസക്കാണ് മറ്റൊരു പ്രമുഖന്‍.

ആലപ്പുഴയില്‍ നിന്നും തോമസ് ഐസക് കഴിഞ്ഞ ദിവസം തന്നെ പത്തനംതിട്ടയിലെത്തി പ്രചാരണം തുടങ്ങിയിരുന്നു. പാലക്കാട് അവതരിപ്പിച്ച എ വിജയരാഘവനും ആലത്തൂരിലെ മന്ത്രി കെ രാധാകൃഷ്ണനും കോഴിക്കോട്ടെ ഇളമരം കരീമുമാണ് സിപിഎം പ്രതീക്ഷ വയ്ക്കുന്ന സ്ഥാനാര്‍ഥികള്‍. എറണാകുളം, ഇടുക്കി, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ 12 മണ്ഡലങ്ങളില്‍ സിപിഎമ്മിനും എല്‍ഡിഎഫിനും വലിയ പ്രതീക്ഷയൊന്നുമില്ല.

ആലത്തൂരും കാസര്‍ഗോഡും വരെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് പിടിച്ചുനിറുത്താനായില്ല. ആലപ്പുഴയില്‍ ആരിഫ് മാത്രം വിജയിച്ചു. ഇത്തവണ കോണ്‍ഗ്രസില്‍ കെസി വേണുഗോപാല്‍ വരുന്ന സാഹചര്യമുണ്ടായാല്‍ ആലപ്പുഴയും നഷ്ടപ്പെടുമോ എന്ന സിപിഎം ഭയപ്പെടുന്നുണ്ട്. തോല്‍വി മുന്നില്‍കണ്ടു പോലും പരമാവധി ഗ്ലാമര്‍ സ്ഥാനാര്‍ഥികളെ കളത്തില്‍ ഇറക്കുന്നതില്‍ സിപിഎം വിജയിച്ചു എന്നു പറയാതെ വയ്യ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എസ്എല്‍സി പരീക്ഷാഫലം  (7 minutes ago)

ധരംശാലയില്‍ ബ്ലക്ക്ഔട്ട് പ്രഖ്യാപിച്ചു.  (21 minutes ago)

നാലു തദ്ദേശ സ്ഥാപനങ്ങളിലെ ഒമ്പത് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി  (33 minutes ago)

ജമ്മുവില്‍ വീണ്ടും ബ്ലാക്ക് ഔട്ട്....  (52 minutes ago)

കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവ്  (8 hours ago)

വത്തിക്കാനിലെ സിസ്റ്റിന്‍ ചാപ്പലില്‍ നിന്ന് വെള്ളപ്പുക; പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തു  (8 hours ago)

ജമ്മു വിമാനത്താവളത്തില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം  (8 hours ago)

വളാഞ്ചേരി സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ്  (10 hours ago)

പാകിസ്ഥാനില്‍ നിന്നുള്ള ഓണ്‍ലൈന്‍ കണ്ടന്റുകള്‍ നീക്കം ചെയ്യാന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം  (10 hours ago)

വേടന്റെ പ്രോഗ്രാമിനിടയില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (11 hours ago)

ട്വന്റി ട്വന്റി സിനിമ വന്ന വഴിയെ കുറിച്ച് തുറന്ന് പറഞ്ഞ് ദിലീപ്  (12 hours ago)

1945 മെയ് 8 - VE ദിനം  (12 hours ago)

എ.എം.ആര്‍. പ്രതിരോധം: 450 ഫാര്‍മസികളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു, 5 ലൈസന്‍സ് ക്യാന്‍സല്‍ ചെയ്തു; എല്ലാ ജില്ലകളിലും എഎംആര്‍ ലാബ്, എന്‍ പ്രൗഡ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും; മന്ത്രി വീണാ ജോര്‍  (13 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം നാളെ വൈകിട്ട് മൂന്നുമണിക്ക്  (13 hours ago)

നീതുവിന്റെ മരണം കൊലപാതകം; ആൺസുഹൃത്തടക്കം രണ്ടുപേർ അറസ്റ്റിൽ...  (14 hours ago)

Malayali Vartha Recommends