ടി.പി കേസിലെ ഹൈക്കോടതി വിധി സി.പി.എം കൊലയാളി പാര്‍ട്ടിയെന്ന് വ്യക്തമാക്കുന്നു; മോദി-പിണറായി സര്‍ക്കാരുകള്‍ക്കെതിരായ ജനരോഷം കേരളത്തില്‍ യു.ഡി.എഫ് തരംഗമാകും; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ കെപിസിസി സംഘടിപ്പിച്ച ജനകീയ പ്രക്ഷോഭയാത്ര ഇവിടെ അവസാനിക്കുന്നില്ല; നകീയ പ്രതിരോധത്തിന്റെ തുടക്കമാണ് ഇതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരൻ

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ കെപിസിസി സംഘടിപ്പിച്ച ജനകീയ പ്രക്ഷോഭയാത്ര ഇവിടെ അവസാനിക്കുന്നില്ല, ജനകീയ പ്രതിരോധത്തിന്റെ തുടക്കമാണ് ഇതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരൻ . അതിന് കോണ്‍ഗ്രസിനെ സജ്ജമാക്കാനുള്ള ആത്മവിശ്വസത്തോടെ, ജനകീയ പ്രതിരോധത്തിന്റെ ആവേശക്കടല്‍ തീര്‍ത്താണ് സമരാഗ്‌നി തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നത്. അഗ്നിയില്‍ സ്ഫുടം ചെയ്ത കാരിരുമ്പുപോലെ സമരാഗ്‌നി പ്രക്ഷോഭ യാത്ര കോണ്‍ഗ്രസിനെ മാറ്റിയെടുത്തു എന്നും അദ്ദേഹം പറഞ്ഞു .
സമകാലിന കേരളീയ സമൂഹത്തെ ആഴത്തില്‍ തൊട്ടറിയാനും കേട്ടറിയാനും ഞങ്ങള്‍ക്ക് സാധിച്ചു. പിണറായി സര്‍ക്കാര്‍ താറുമാറാക്കിയ ജനജീവിതത്തിന്റെ വിവിധ തുറകളില്‍നിന്നെത്തിയവര്‍ നെഞ്ച് പൊട്ടുന്ന നൊമ്പരങ്ങളാണ് പങ്കുവെച്ചത്. നരേന്ദ്ര മോദിയുടെയും പിണറായി സര്‍ക്കാരിന്റെയും ഭരണം തകര്‍ത്ത ജീവിതങ്ങള്‍ കണ്ട് ഞങ്ങള്‍ തരിച്ചുപോയി. കോട്ടയത്ത് ജീവിതത്തില്‍ ഒറ്റപ്പെട്ട് പോയ ലക്ഷ്മിയമ്മയും മകളും ഞങ്ങളോട് ആവശ്യപ്പെട്ടത് അടച്ചുറപ്പുള്ള വീടാണ്. പനച്ചിക്കാട് പഞ്ചായത്തില്‍ 3 സെന്റ് സ്ഥലം സൗജന്യമായി നല്‍കാമെന്ന് കോട്ടയം ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് സിബി ജോണ്‍ ഞങ്ങളെ അറിയിച്ചപ്പോള്‍ ലക്ഷ്മിയമ്മയുടേയും മകളുടേയും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള സാമ്പത്തിക സഹായം കെപിസിസി ഏറ്റെടുത്തത് എന്നും അദ്ദേഹം പറഞ്ഞു.
ജനകീയ ചര്‍ച്ച സദസ്സില്‍ ജനങ്ങള്‍ സമര്‍പ്പിച്ച പരാതികളില്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്താന്‍ സാധ്യമായതെല്ലാം കോണ്‍ഗ്രസ് ചെയ്യും. പരാതികളില്‍ നിയസഭയില്‍ അവതരിപ്പിക്കേണ്ടതും കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടതും പ്രക്ഷോഭം ആരംഭിക്കേണ്ടതുമായ വിഷയങ്ങള്‍ തരംതിരിച്ച് പരിശോധിക്കാന്‍ പഴകുളം മധു ചെയര്‍മാനും സജീവ് ജോസഫ് കണ്‍വീനറുമായ സമിതിയുണ്ട്. ലഭിച്ച പരാതികളില്‍ തുടര്‍ പ്രവര്‍ത്തനം നടത്താന്‍ ജില്ലകളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ജനങ്ങളില്‍ നിന്ന് ലഭിച്ച പ്രധാന നിര്‍ദ്ദേശങ്ങള്‍ യുഡിഎഫ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തും എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha