സ്ഥാനാർത്ഥി സുരേഷ്‌ഗോപിക്ക് തൃശൂരിൽ എൻ ഡി എ പ്രവർത്തകരുടെ ഉജ്ജ്വല സ്വീകരണം; ബൈക്ക് റാലിയോടെ ആരംഭിച്ച പ്രകടനം നടുവിലാൽ പരിസരത്തു നിന്നും ആയിരക്കണക്കിന് പ്രവർത്തകരുടെ പ്രകടനത്തോടെ സ്വരാജ് റൗണ്ട് ചുറ്റി തൃശൂർ കോർപറേഷൻ പരിസരത്തു സമാപിച്ചു
സ്ഥാനാർത്ഥി സുരേഷ്‌ഗോപിക്ക് തൃശൂരിൽ എൻ ഡി എ പ്രവർത്തകരുടെ ഉജ്ജ്വല സ്വീകരണം . സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ സുരേഷ്‌ഗോപിയെ സ്വീകരിച്ച ശേഷം ബൈക്ക് റാലിയോടെ ആരംഭിച്ച പ്രകടനം നടുവിലാൽ പരിസരത്തു നിന്നും ആയിരക്കണക്കിന് പ്രവർത്തകരുടെ പ്രകടനത്തോടെ സ്വരാജ് റൗണ്ട് ചുറ്റി തൃശൂർ കോർപറേഷൻ പരിസരത്തു സമാപിച്ചു.
അതേസമയം നേരത്തെ തൃശൂരിലെ ജനങ്ങളോട് സുരേഷ് ഗോപി അപേക്ഷ നടത്തിയിരുന്നു. ജയിപ്പിച്ച് വിടണേയെന്നാണ് അദ്ദേഹം അപേക്ഷിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിയുടെ 195 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ഇന്നലെ പുറത്തുവന്നിരുന്നു. ജനങ്ങൾക്ക് തന്നെ തള്ളിക്കളയാനോ ഒഴിവാക്കാനോ കഴിയില്ലെന്ന ആത്മ വിശ്വാസമുണ്ട്.
ജയിപ്പിച്ചു വിട്ടാൽ എന്തു ചെയ്യും എന്നതിനെക്കുറിച്ച് ഒന്നും പറയാനില്ല. എല്ലാം ചെയ്തുവെച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ, അനിൽ ആന്റണി, ശോഭാ സുരേന്ദ്രൻ തുടങ്ങിയ പ്രമുഖർ മത്സരരംഗത്തുണ്ട്.
ബിജെപി പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന തൃശൂർ മണ്ഡലത്തിലെ സ്ഥാനാർഥിയാണ് സുരേഷ് ഗോപി. ഒരു മാസത്തിനിടെ രണ്ടു തവണ പ്രധാനമന്ത്രി തൃശൂർ സന്ദർശിച്ചതോടെ മണ്ഡലം ദേശീയ ശ്രദ്ധ നേടിയിരുന്നു.
https://www.facebook.com/Malayalivartha