തകർന്നുപോകുന്ന ഫ്ലോട്ടിംഗ് ബ്രിഡ്ജുകളല്ല വർക്കലയിലുണ്ടാകേണ്ടത്; ആഗോളതലത്തിൽ വർക്കലയുടെ ടൂറിസം സാധ്യതകളെ ഇടിക്കാൻ മാത്രമേ നിരുത്തരവാദിത്തപരമായ ടൂറിസം വഴിവക്കൂ; വർക്കലയുടെ വിനോദസഞ്ചാര സാധ്യതകളെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്താനുള്ള നടപടികളുണ്ടാകണമെന്ന് വി.മുരളീധരൻ

വർക്കലയുടെ വിനോദസഞ്ചാര സാധ്യതകളെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്താനുള്ള നടപടികളുണ്ടാകണമെന്ന് വി.മുരളീധരൻ. തകർന്നുപോകുന്ന ഫ്ലോട്ടിംഗ് ബ്രിഡ്ജുകളല്ല വർക്കലയിലുണ്ടാകേണ്ടത്. ആഗോളതലത്തിൽ വർക്കലയുടെ ടൂറിസം സാധ്യതകളെ ഇടിക്കാൻ മാത്രമേ നിരുത്തരവാദിത്തപരമായ ടൂറിസം വഴിവക്കൂ.
വർക്കലയുടെ മുഖച്ഛായ മാറ്റുന്ന ടൂറിസം പദ്ധതികൾ ഉറപ്പാക്കാൻ ദേശീയ ജനാധിപത്യ സഖ്യത്തിന് ഒപ്പം ജനങ്ങൾ നിൽക്കണമെന്നും വി.മുരളീധരൻ പറഞ്ഞു. വർക്കല നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുയായിരുന്നു വി.മുരളീധരൻ
വർക്കല റെയിൽവേ സ്റ്റേഷന് 174 കോടി നരേന്ദ്രമോദി അനുവദിച്ചു. വർക്കലയിൽ എന്നല്ല രാജ്യമാകെ അടിസ്ഥാന സൌകര്യത്തിൽ വലിയ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. എല്ലാവർക്കും വീട് എല്ലാവർക്കും വെള്ളം, മികച്ച ഗതാഗത സംവിധാനം എന്നിങ്ങനെ രാജ്യത്ത് വൻമുന്നേറ്റം ഇക്കാലത്ത് ഉണ്ടായി.
എന്നാൽ കേരളത്തിൽ 1600 രൂപ പെൻഷൻപോലും കൊടുക്കാത്ത സർക്കാരിന്‍റെ ധൂർത്താണ് നടക്കുന്നത്. കടക്കെണിയിൽ നിന്ന് കടക്കെണിയിലേക്ക് നയിക്കുന്ന പിണറായി സർക്കാരിനെതിരായി ജനം വിധിയെഴുതുമെന്നും സ്ഥാനാർത്ഥി പറഞ്ഞു.
https://www.facebook.com/Malayalivartha