Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റും യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാനുമായ സജി മഞ്ഞക്കടമ്പന്റെ രാജി കോട്ടയത്ത് യുഡിഎഫിന് ഇരുട്ടടി; യുഡിഎഫ് പ്രതീക്ഷകള്‍ തരിപ്പണമാക്കി

06 APRIL 2024 06:52 PM IST
മലയാളി വാര്‍ത്ത

More Stories...

കോൺഗ്രസിനകത്ത് സ്ഥാനാർത്ഥികളാവാൻ അർഹരായ നിരവധി നേതാക്കന്മാരുണ്ട്; പാലക്കാട് എൽഡിഫ് സ്വതന്ത്ര സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നു; സിപിഎം-ബിജെപി അജണ്ടയാണ് പാലക്കാട് നടപ്പിലാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എംപി

ആരോഗ്യമന്ത്രി പറയുന്ന സിസ്റ്റത്തിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും എത്രയോ പേരെ ദുരിതത്തിലാക്കി; ആരോഗ്യ മേഖലയെ പിണറായി സര്‍ക്കാര്‍ പത്ത് വര്‍ഷത്തെ ഭരണത്തിലൂടെ തകര്‍ത്തെറിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഈ വോട്ട് കച്ചവടം നേമത്തെ പ്രബുദ്ധരായ ജനങ്ങൾ തിരിച്ചറിയും; ജനങ്ങളെ വഞ്ചിച്ചുകൊണ്ട് കോൺഗ്രസും ബിജെപിയും തമ്മിൽ ഉണ്ടാക്കിയിരിക്കുന്ന വോട്ട് കച്ചവടം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളി; ആഞ്ഞടിച്ച് നേമം എൽ ഡി എഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി

കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു; നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിയെ പ്രതിപക്ഷ നേതാവ് ഇപ്പോഴേ ജയിപ്പിച്ചുവെന്ന് ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ

നോമ്പുതുറക്കാൻ മുസ്ലിം സഹോദരങ്ങൾക്ക് ഹൈന്ദവ ക്ഷേത്രമുറ്റം ഒരുങ്ങുന്ന മതാതീതമായ സ്നേഹസാഹോദര്യങ്ങളുടെ മാതൃകയാണ് കേരളം ലോകത്തിനു മുന്നിൽ വയ്ക്കുന്നത് ; പെരുന്നാൾ ആശംസകൾ നേർന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ

കോട്ടയത്ത് യുഡിഎഫിന് ഇരുട്ടടിയായി മാറിയിരിക്കുന്നു കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റും യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാനുമായ സജി മഞ്ഞക്കടമ്പന്റെ രാജി. കേരള കോണ്‍ഗ്രസ് നേതാവും കടുത്തുരുത്തി എംഎല്‍എയുമായ മോന്‍സ് ജോസഫിനെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് സജി മഞ്ഞക്കടമ്പില്‍ രാജിവച്ചിരിക്കുന്നത്.

പാര്‍ട്ടി ചെയര്‍മാന്‍ പിജെ ജോസഫും യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജും മോന്‍സ് ജോസഫും മാത്രമല്ല കോട്ടയത്തെ കോണ്‍ഗ്രസുകാരും അപ്രതീക്ഷിത രാജിയില്‍ ഞെട്ടിയിരിക്കുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പോലും അറിഞ്ഞില്ല സജിയുടെ അപ്രതീക്ഷിതമായ രാജി. ഇന്നു രാവിലെ പതിനൊന്നിന് ഒരാള്‍പോലും അറിയാതെയാണ് സജി യുഡിഎഫ് പ്രതീക്ഷകള്‍ തരിപ്പണമാക്കിയത്.

കേരളത്തില്‍ കേരള കോണ്‍ഗ്രസുകള്‍ പരസ്പരം മത്സരിക്കുന്ന ഏക മണ്ഡലമാണ് കോട്ടയം. എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് മാണിയിലെ സിറ്റിംഗ് എംപി തോമസ് ചാഴികാടനും യുഡിഫില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ഫ്രാന്‍സിസ് ജോര്‍ജുമാണ് സ്ഥാനാര്‍ഥികള്‍. കേരളത്തില്‍ ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന മണ്ഡലമാണ് കോട്ടയം. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പ്രചാരണം ചൂടുപിടിച്ചിരിക്കെയാണ് സജി മഞ്ഞക്കടമ്പിലിന്റെ അപ്രതീക്ഷിതമായ രാജിയുണ്ടായിരിക്കുന്നത്.

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ നിന്നുമാണ് സജി ജോസഫ് വിഭാഗത്തിലെത്തിയത്. ഓരോ കാലത്തും മത്സരിക്കാന്‍ സീറ്റു നല്‍കാതെ അവഗണനകള്‍ നേരിടേണ്ടവന്ന നേതാവുകൂടിയാണ് സജി. പൂഞ്ഞാറിലും ഏറ്റുമാനൂരിലും മത്സരിക്കാന്‍ മുന്നോട്ടുവന്നപ്പോഴൊക്കെ ഓരോ നേതാക്കള്‍ തനിക്കെതിരെ തിരിഞ്ഞു. കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് താല്‍പര്യം അറിയിച്ചെങ്കിലും മോന്‍സ് ജോസഫിന്റെ ഇടപെടലില്‍ ഫ്രാന്‍സിസ് ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.

മോന്‍സ് ജോസഫ് തന്നെ പലപ്പോഴും അപമാനിക്കുകയും അവഗണിക്കുകയും ചെയ്തതിന്റെ വേദനയാണ് സജി പങ്കുവയ്ക്കുന്നത്. നോട്ടീസില്‍ പോലും യുഡിഎഫ് ചെയന്‍മാനും പാര്‍ട്ടി ജില്ലാ പ്രസിഡന്റുമായ തന്റെ പേര് ചേര്‍ക്കാന്‍ മോന്‍സ് ജോസഫ് അനുവദിച്ചിരുന്നില്ല. കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജിന്റെ പത്രിക നല്‍കാന്‍ പോയപ്പോഴും ബോധപൂര്‍വം ഒഴിവാക്കിയതായും സജി ആക്ഷേപം പറയുന്നു. പിള്ളേരു കളിക്കുള്ളതല്ല പാര്‍ട്ടിസ്ഥാനം എന്ന മട്ടില്‍ തന്നെ കൊച്ചാക്കാനുള്ള ശ്രമവും പരസ്യമായി നടന്നുകൊണ്ടിരിക്കുന്നു.

ഇനി ഒരു ദിവസം പോലും മോന്‍സ് ജോസഫിന്റെ അപമാനവും അവഗണനയും സഹിച്ച് പാര്‍ട്ടിയിലും മുന്നണിയിലും തുടരാന്‍ താല്‍പര്യമില്ലെന്നും മോന്‍സ് ജോസഫ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുകയാണെന്നും സജി പറഞ്ഞതോടെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വന്‍പ്രതിസന്ധിയിലായി.

ഫ്രാന്‍സിസ് ജോര്‍ജിന് കോട്ടയത്ത് സ്ഥാനാര്‍ഥിത്വം നല്‍കുന്നതില്‍ സജിക്കു മാത്രമല്ല കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ഒരു വിഭാഗം നേതാക്കള്‍ക്കും മുറുമുറുപ്പുണ്ടായിരുന്നു. പിജെ ജോസഫിനുമേല്‍ സമ്മര്‍ദം ചെലുത്തി കോട്ടയം സീറ്റില്‍ അയല്‍ജില്ലക്കാരനായ ഫ്രാന്‍സിസ് ജോര്‍ജിനെ എത്തിച്ചത് മോന്‍സ് ജോസഫിന്റെ താല്‍പര്യത്തിലായിരുന്നു.

സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹിച്ചിരുന്ന സജി മഞ്ഞക്കടമ്പിലിന് അസംബ്‌ളിയില്‍ സീറ്റ് നല്‍കാമെന്ന് പിജെ ജോസഫ് ഉറപ്പുനല്‍കിയിരുന്നു. ജോസഫ് ഗ്രൂപ്പിന് ലഭിക്കുന്ന സീറ്റുകളില്‍ ജയസാധ്യതയുള്ള സീറ്റുകള്‍ നന്നേ കുറവാണെന്നും തൃക്കരിപ്പൂര്‍ പോലുള്ള സീറ്റുകളില്‍ മത്സരിച്ചാല്‍ കെട്ടിവച്ച കാശുകിട്ടില്ലെന്നും സജി തിരിച്ചറിഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തില്‍ കോട്ടയം ലോക്‌സഭാ സീറ്റില്‍ യുഡിഎഫ് വന്‍പ്രതിസന്ധിയിലായിരിക്കുന്നു. കോട്ടയം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാനും അവിടെ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാനുമായിരുന്നു കോണ്‍ഗ്രസിന്റെ താല്‍പര്യം.

എന്നാല്‍ യുഡിഎഫില്‍ ഉയര്‍ന്ന പൊതു ചര്‍ച്ചയില്‍ ജോസഫ് വിഭാഗത്തിന് ഒരു സീറ്റ് നല്‍കാന്‍ യുഡിഎഫ് നിര്‍ബന്ധിതമായി. കോട്ടയത്ത് യുഡിഎഫ് സംവിധാനത്തില്‍ ഏകോപനമില്ലെന്നും കോണ്‍ഗ്രസില്‍ ഒരു വിഭാഗം വിട്ടുനില്‍ക്കുന്നുവെന്നും പരസ്യമായ ആക്ഷേപം നിലനില്‍ക്കെയാണ് സജി മഞ്ഞക്കടമ്പന്‍ രാജിവച്ച് യുഡിഎഫിനെയും ജോസഫ് വിഭാഗത്തെയും ഞെട്ടിച്ചിരിക്കുന്നത്.

ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും മോന്‍സ് ജോസഫ് ഉള്ളിടത്തോളം കാലം കേരള കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കില്ലെന്നും സജി പറഞ്ഞതോടെ യുഡിഎഫ് വന്‍പ്രതിസന്ധിയിലായി. കോട്ടയം, പുതുപ്പള്ളി, വൈക്കം, ഏറ്റുമാനൂര്‍, കടുത്തുരുത്തി, പിറവം, പാലാ അസംബ്‌ളി മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് കോട്ടയം ലോക് സഭാ മണ്ഡലം. കോണ്‍ഗ്രസിന് സീറ്റ് ലഭിച്ചാല്‍ വിജയിക്കാം എന്ന പ്രതീക്ഷ നില്‍ക്കെയാണ് ജോസഫ് വിഭാഗത്തിന് സീറ്റ് നല്‍കാന്‍ ധാരണയായത്.

കോണ്‍ഗ്രസില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെസി ജോസഫും തമ്മില്‍ ഏറെക്കാലമായാ ഉല്‍പ്പോരിലും ഭിന്നതയിലുമാണ്. നിലവില്‍ കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാത്രമാണ് കോണ്‍ഗ്രസില്‍ നിന്ന് സജീവമായുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേലില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  (22 minutes ago)

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനം ആരോപിച്ച് വിരമിക്കാന്‍ 10 ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (34 minutes ago)

ലിവിങ് ടുഗതര്‍ പങ്കാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍  (1 hour ago)

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്  (1 hour ago)

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം  (4 hours ago)

തിരഞ്ഞെടുപ്പ് ചൂടിലമര്‍ന്ന പാലക്കാട്ട് യുഡിഎഫ് ക്യാമ്പിനെ ആവേശത്തിലാഴ്ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അപ്രതീക്ഷിത എന്‍ട്രി  (4 hours ago)

പ്രവാസികൾക്ക് ആശ്വാസം 44 സർവീസുകൾ തുടങ്ങി....! TVM -DUBAI 40000 രൂപ.. പ്രവാസി മരിച്ചു കണ്ണീരോടെ ഭരണാധികാരി  (4 hours ago)

നാറ്റം സഹിക്കാൻ വയ്യ, വീടിന് ചുറ്റും പുഴു...!ഉഉളൂർ വീട്ടിൽ പുഴുവരിച്ച നിലയിൽ 2മൃതദേഹം, അവസാനമായി കണ്ടത്ത് വളർത്തുമകൻ  (4 hours ago)

ഇരകളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്സ ഹസാരികയുടെ 'യന്ത്ര'  (6 hours ago)

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരം കവർ പ്രകാശനം ചെയ്തു...  (6 hours ago)

ക്വീര്‍ കലാപ്രവര്‍ത്തനങ്ങള്‍, വര്‍ക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...  (6 hours ago)

ക്രാഫ്റ്റ്സ് വില്ലേജില്‍ 'കലപില' സമ്മര്‍ ക്യാമ്പിലേക്ക് അപേക്ഷിക്കാം...  (7 hours ago)

എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും സൗജന്യ എഐ പരിശീലനം ഒരുക്കി ഐസിസി കേരളയും ഗെറ്റ് എഐ ഫൗണ്ടേഷനും  (7 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?  (7 hours ago)

Malayali Vartha Recommends