Widgets Magazine
08
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..


ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..


പാക് ചാര സുന്ദരിയെ കണ്ട് മയങ്ങി.. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ചോർത്തി..ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു..


ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...

ഇ.ഡി തെളിവുണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ തയ്യാറാകാത്തതെന്ത്? ഒരു മാസത്തിലധികമായി കേരളം ചോദിക്കുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്; വീണയെ അറസ്റ്റ് ചെയ്യാന്‍ ഇ.ഡി മടിക്കുന്നതിന്റെ രഹസ്യം ഇതാണ്!!!

09 APRIL 2024 10:44 AM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും അറസ്റ്റ് ചെയ്ത ഇ.ഡി തെളിവുണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ തയ്യാറാകാത്തതെന്ത്? ഒരു മാസത്തിലധികമായി കേരളം ചോദിക്കുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. മാസപ്പടി കേസില്‍ വീണയ്‌ക്കെതിരെ അടുത്തിടെയാണ് ഇ.ഡി കേസെടുത്തതെങ്കിലും ഇത് സംബന്ധിച്ച പ്രാഥമിക വിവര ശേഖരണം മൂന്ന് കൊല്ലം മുമ്പ് തുടങ്ങിയിരുന്നു.

അതിന് ശേഷമാണ് അന്വേഷണത്തിന്റെ രണ്ടാംഘട്ടം ഇ.ഡി ആരംഭിച്ചത്. ഒന്നാംഘട്ടം 2021ല്‍ ഇ.ഡി ആരംഭിച്ചപ്പോഴേ പ്രതിരോധിക്കാനുള്ള നീക്കങ്ങള്‍ പെട്ടെന്ന് തന്നെ സി.എം.ആര്‍.എല്ലും വീണയും എക്‌സാലോജിക് കമ്പനിയും തുടങ്ങിയിരുന്നു. സി.എം.ആര്‍.എല്ലിന്റെ 2016 മുതല്‍ 2019 വരെയുള്ള കണക്കുകള്‍ ആദായനികുതി വകുപ്പ് കൊച്ചി പ്രിന്‍സിപ്പല്‍ കമ്മിഷണറേറ്റ് പരിശോധിച്ചപ്പോഴാണ് 135.54 കോടിയുടെ പൊരുത്തക്കേട് കണ്ടെത്തിയത്. ഇതോടെയാണ് ഇ.ഡി പ്രാഥമിക അന്വേഷണം ആരംഭിച്ചു.

അതോടൊപ്പം തന്നെ ആദായനികുതി വകുപ്പ് മറ്റൊരു അന്വേഷണവും തുടങ്ങിയിരുന്നു. സി.എം.ആര്‍.എല്ലുമായി ഇടപാട് നടത്തിയ കമ്പനികളുടെ വിവരം ശേഖരിക്കുകയായിരുന്നു അത്. അങ്ങനെയാണ് എക്‌സാലോജിക്കിന്റെ ഉടമയായ വീണാ വിജയന്റെ മൊഴി എടുക്കുന്നത്. ആദായനികുതി വകുപ്പ് റിപ്പോര്‍ട്ട് വന്നതോടെ വീണ സ്വല്പം ഭയന്നെന്ന് വേണം കരുതാന്‍. അതുകൊണ്ടായിരിക്കാം കമ്പനിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിക്കാന്‍ വീണ ബംഗളൂരിവിലെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിനെ സമീപിക്കുന്നത്. കര്‍ണാടകയില്‍ പോയി കമ്പനി ആരംഭിച്ചതിലും ദുരൂഹതയുണ്ടെന്നാണ് ബി.ജെ.പി ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ മകള്‍ക്ക് പോലും കമ്പനി തുടങ്ങാന്‍ പറ്റാത്ത വ്യവസായ കാലാവസ്ഥയാണ് കേരളത്തിലുള്ളതെന്നും അവര്‍ പലതവണ പറഞ്ഞു.

2022 നവംബറില്‍ എക്‌സാലോജിക്കിന്റെ പ്രവര്‍ത്തനം മരവിപ്പിച്ചു. ഈ കമ്പനിക്ക് 78 ലക്ഷം രൂപ വായ്പ നല്‍കിയ എംപവര്‍ ഇന്ത്യ എന്ന കമ്പനിയും ഇതേസമയത്ത് പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. സി.എംആര്‍.എല്ലിന്റെ ഉടമ ശശിധരന്‍ കര്‍ത്തായ്ക്ക് പങ്കാളിത്തമുള്ള കമ്പനിയാണ് എംപവര്‍ ഇന്ത്യ എന്നതും ശ്രദ്ധേയം. 2016 വരെ നഷ്ടത്തിലായിരുന്ന എക്‌സാലോജിക്ക് പിണറായി വിജയന്‍ മുഖ്യമന്ത്രിയായതോടെയാണ് വലിയ ലാഭത്തിലേക്ക് കുതിച്ചത്. ഇതെന്ത് മാജിക്കാണെന്ന് സ്വാഭാവികമായും ആര്‍ക്കും സംശയം തോന്നാം. ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ടിനെതിരെ സി.എം.ആര്‍.എല്‍ ഇന്റരിംസെറ്റില്‍മെന്റ് ബോര്‍ഡിനെ സമീപിച്ചു. അതാണ് വീണയും പിണറായി വിജയനും ഇന്ന് അനുഭവിക്കുന്ന നാണക്കേടിന് വഴിവെച്ചത്. ഇന്റരിംസെറ്റില്‍മെന്റ് ബോര്‍ഡ് വിഷയം പരിഗണിച്ചതോടെ ഇ.ഡി അന്വേഷണം തല്‍ക്കാലത്തേക്ക് നിര്‍ത്തി. ബോര്‍ഡ് ഉത്തരവ് അനുകൂലമാകുമെന്ന് പ്രതീക്ഷിച്ച കര്‍ത്തായ്ക്കും വീണയ്ക്കും കനത്തതിരിച്ചടിയാണ് ഉണ്ടായത്.

അതുവരെ എക്സാലോജിക്കിനെതിരായ അന്വേഷണം സംബന്ധിച്ച് എല്ലാ വിവരങ്ങളുംപൊതുസമൂഹത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും വീണ വിജയനും സി.പി.എമ്മും മറച്ചുവെച്ചു. 2020ലാണ് വീണയുടെ കമ്പനിക്കെതിരെ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍.ഒ.സി) അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി 2020 ജൂണ്‍ 16ന് കമ്പനി രജിസ്റ്റര്‍ ചെയ്ത തിരുവനന്തപുരം പാളയത്തെ എ.കെ.ജി സെന്ററില്‍ കത്തയച്ചിരുന്നു. എന്നാല്‍ കത്ത് ആരും സ്വീകരിക്കാത്തതിനെ തുടര്‍ന്ന് മടങ്ങിയെന്ന രേഖ പുറത്തുവന്നു. എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീണ കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിക്ക് കേന്ദ്ര ഏജന്‍സികള്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ ആര്‍.ഒ.സിയുടെ കത്തും മറ്റ് കാര്യങ്ങളും സംബന്ധിച്ച നിര്‍ണായ വിവരങ്ങള്‍ ഉണ്ടായിരുന്നു. കത്ത് മടങ്ങിവന്നതോടെ ആര്‍.ഒ.സി ഡയറക്ടറായ വീണ തായ്ക്കണ്ടിക്ക് ഇ-മെയില്‍ അയച്ചു.

എക്സാലോജിക്കിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പക്കണമെന്നും അതില്‍ അറിയിച്ചിരുന്നു. ഇതിന് വ്യക്തമായ മറുപടി നല്‍കിയില്ല. മെയിലുകളിലെ വിവരങ്ങള്‍ ഹൈക്കോടതി വിധിയുടെ 15ാം പേജിലുണ്ട്. കൃത്യമായ മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് തങ്ങളെ അറിയിക്കാതെ കമ്പനി വിലാസം മാറ്റിയത് അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആര്‍.ഒ.സി എക്സാലോജിക്കിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. പിഴ ഈടാക്കുന്നതിന് മുമ്പ് ആര്‍.ഒ.സി വീണയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കോവിഡിനെ തുടര്‍ന്ന് വര്‍ക്ക് ഫ്രം ഹോം ആയിരുന്ന കാലത്താണ് എകെജി സെന്റര്‍ വിലാസം നല്‍കിയത് എന്നായിരുന്നു വിശദീകരണം.

അത് അംഗീകരിക്കാതെയാണ് കമ്പനിക്ക് പിഴ ചുമത്തിയെങ്കിലും 20,000 ആയി കുറച്ചുകൊടുത്തിരുന്നു. പിഴ ഈടാക്കിയെങ്കിലും എക്സാലോജിക്കിന്റെ ഇടപാട് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചു. അതനുസരിച്ച് തങ്ങള്‍ 2021 ജനുവരി 29ന് അന്വേഷണം ആരംഭിച്ചെന്ന് ആര്‍ഒസി വീണയെ ഇമെയില്‍ മുഖാന്തരം അറിയിച്ചിരുന്നു. സിഎംആര്‍എല്ലുമായുള്ള കരാറും നല്‍കാത്ത സേവനത്തിന് ലഭിച്ച തുകയും സംബന്ധിച്ച അന്വേഷണത്തിന്റെ കാര്യമാണ് അറിയിപ്പിലുണ്ടായിരുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വീണയ്ക്കും എക്സാലോജിക്കിനും എതിരായ പരിശോധനകളും അന്വേഷണങ്ങളും തുടങ്ങിയിരുന്നു എന്നാണ് ഹൈക്കോടതിയില്‍ കേന്ദ്രം നല്‍കിയ രേഖകള്‍ വ്യക്തമാക്കുന്നത്.

ഇതെല്ലാം പരിശോധിച്ച ശേഷമാണ് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും ഹര്‍ജി ഫയലില്‍ സ്വീകരിക്കേണ്ടെന്നും ജസ്റ്റിസ് ആര്‍.നാഗപ്രസന്ന തീരുമാനിച്ചത്. അന്വേഷണം ആരംഭിച്ച സമയത്താണ് അന്തരിച്ച കോണ്‍ഗ്രസ് എം.എല്‍.എ പി.ടി തോമസ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ അതിനെതിരെ പിണറായി വിജയന്‍ ഉറഞ്ഞുതുള്ളുകയായിരുന്നു. ശെരിക്കും പറഞ്ഞാല്‍ വീണ കര്‍ണാടക ഹൈക്കോടതിയില്‍ പോയി വടികൊടുത്ത് അടി വാങ്ങുകയായിരുന്നു. അന്വേഷണ ഏജന്‍സികള്‍ക്ക് കയ്യിലുള്ള വിവരങ്ങള്‍ നല്‍കി അവരോട് സഹകരിച്ചിരുന്നെങ്കില്‍ ഇത്രയും വിവരങ്ങള്‍ പുറത്തുവരില്ലായിരുന്നു.

അങ്ങനെയെല്ലാം കൊണ്ടും ശനിദശ പിടിച്ചിരിക്കുമ്പോഴാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച അന്വേഷണം ഇ.ഡി രണ്ടാഴ്ച മുമ്പ് വീണ്ടും തുടങ്ങിയത്. അതിലെ രേഖകള്‍ വീണയ്ക്ക് പോലും നല്‍കേണ്ടതില്ല എന്നതാണ് മറ്റൊരു പ്രത്യേകത. കള്ളപ്പണം വെളുപ്പിക്കല്‍ നിയമം ചുമത്തിയാണ് കേസ് എടുത്തത്. അതിനാല്‍ അറസ്റ്റിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അറസ്റ്റ് ചെയ്താല്‍ തങ്ങള്‍ക്ക് എന്താണ് ഗുണം എന്ന് ബി.ജെ.പി പരിശോധിച്ചു.

ശബരിമല സമരത്തിന്റെയത്ര തീവ്രത വീണയ്‌ക്കെതിരായ കേസിനില്ല. ശബരിമല യുവതീപ്രവേശനത്തിനെതിരെ ബി.ജെ.പി പോലീസിന്റെ തല്ലും അടിയും തൊഴിയും കൊണ്ട് സമരം ചെയ്‌തെങ്കിലും അതിന്റെ ഗുണം കിട്ടിയത് കോണ്‍ഗ്രസിനായിരുന്നു. 20ല്‍ 19 സീറ്റും 2019ല്‍ യു.ഡി.എഫ് തൂത്തുവാരി. ബി.ജെ.പിക്ക് വട്ടപ്പൂജ്യം. വീണയെ അറസ്റ്റ് ചെയ്താല്‍ കോണ്‍ഗ്രസിന് സീറ്റുകൂടും എന്നല്ലാതെ പ്രത്യേകിച്ച് കാര്യമുണ്ടാവില്ലെന്ന ശങ്കയിലാണ് ബി.ജെ.പി. അതുകൊണ്ട് വീണയ്ക്കും പിണറായിക്കും ആശ്വസിക്കാനുള്ള വകയുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കൂ എന്ന് സീമ ജി നായര്‍  (2 minutes ago)

ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ സുരേഷ് ഗോപിയുടെ യാത്ര വീണ്ടും ഓട്ടോറിക്ഷയില്‍  (30 minutes ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പയ്യന്നൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡുചെയ്യും  (1 hour ago)

പോക്‌സോ കേസ് പ്രതി കുപ്രസിദ്ധ ഗുണ്ട സാഗേഷ് കുമ്പാളി അറസ്റ്റില്‍  (1 hour ago)

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച; ലോ ആന്റ് ഓർഡർ ടീസർ എത്തി!!!  (3 hours ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് വില്പന ആരംഭിച്ചു; വില 32,999 രൂപ മുതൽ  (3 hours ago)

നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ;  (3 hours ago)

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...  (3 hours ago)

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങിയ നവയുഗം നേതാവ് ലാലു ശക്തികുളങ്ങര ഹൃദയാഘാതം മൂലം അന്തരിച്ചു...  (3 hours ago)

Arjun-Ayanki എടപ്പാളിലെ റസ്റ്ററന്റിലെത്തി അർജുൻ ആയങ്കി  (3 hours ago)

തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന  (3 hours ago)

കുടുംബങ്ങൾ റോഡിലും സ്റ്റേഷനിലും; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് പരാതി...  (3 hours ago)

DELHI POLICE വ്യോമസേനയിലെ ഉന്നതൻ അറസ്റ്റിൽ  (3 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ കൊലപാതകം: അപകടസമയത്ത് ബഷീർ ധരിച്ചിരുന്ന വസ്ത്രങ്ങൾ വിചാരണവേളയിൽ തിരിച്ചറിഞ്ഞ് സാക്ഷി...  (3 hours ago)

3 തവണ തലകീഴായി ബസ് മറിഞ്ഞു, യാത്രക്കാർ അറിഞ്ഞില്ല ആ ചതി! ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ അപകടം; പിന്നിൽ കെഎസ്ആർടിസിയുടെ അനാസ്ഥ..?  (3 hours ago)

Malayali Vartha Recommends