Widgets Magazine
08
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നീതുവിന്റെ മരണം കൊലപാതകം; ആൺസുഹൃത്തടക്കം രണ്ടുപേർ അറസ്റ്റിൽ...


പാക്ക് സൈനികര്‍ക്കെതിരെ ആക്രമണവുമായി ബലൂച് ലിബറേഷന്‍ ആര്‍മി.. 14 പാക്ക് സൈനികരാണ് കൊല്ലപ്പെട്ടത്.. ഐഇഡി സ്‌ഫോടനത്തിലൂടെ പാക്ക് സൈനികരെ വധിച്ചത്..


ഇന്ത്യ ചിതറിച്ചു കൊടുംഭീകരരുടെയല്ലാം ശവസംസ്കാര ചടങ്ങുകൾ.. ഭീകരരും പാക് സൈന്യവും ഒത്തുചേർന്ന് നടത്തുന്ന വീഡിയോകളാണ് ഇപ്പോൾ പുറത്തുവരുന്നത്..


മുന്നിൽ നിന്നും നയിക്കാൻ കരുത്തരായ പടയാളികൾ...ഓപ്പറേഷന്‍ സിന്ദൂറില്‍, നിര്‍ണായക പങ്കുവഹിച്ചത് എയര്‍ കമ്മഡോര്‍ ഹിലാല്‍ അഹമ്മദ്..റഫേല്‍ വിമാന ഓപ്പറേഷന് നേതൃത്വം വഹിച്ചത്..


ഹിമാന്‍ഷിയുടെ പ്രതികരണം..സൈന്യത്തിനും സര്‍ക്കാറിനും നന്ദി പറഞ്ഞ് രംഗത്ത്..ഭീകരവാദികളോട് കണക്ക് പറഞ്ഞേ മതിയാകൂ..തിരിച്ചടിയില്‍ അതിയായ സംതൃപ്തിയുണ്ട്'- ഹിമാന്‍ഷി..

പാര്‍ട്ടി ഗ്രാമങ്ങളിലടക്കം ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും ഭയമില്ലാതെ ജീവിക്കാനും കഴിയണം; രാജ്യത്തെ മറ്റേത് സംസ്ഥാനത്തേക്കാളും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിന് പ്രാധാന്യം നല്‍കുന്നത് കേവലം തെരഞ്ഞെടുപ്പ് വിജയിക്കാന്‍ മാത്രമല്ല; ബി.ജെ.പി പ്രവര്‍ത്തകരെ സി.പി.എം വേട്ടയാടുന്നത് അവസാനിപ്പിക്കും എന്ന ഉറച്ച ലക്ഷ്യത്തോടെയാണ്!!!

17 APRIL 2024 06:49 PM IST
മലയാളി വാര്‍ത്ത

More Stories...

കേന്ദ്രത്തിന്റെ നീക്കം വെട്ടിനിരത്തി കെ സുധാകരന്‍ ; പിണറായി വിജയനെയും എംവി ഗോവിന്ദനെയും നേരിടാന്‍ നാക്കും തോക്കുമുള്ള കെപിസിസി പ്രസിഡന്റ് വരാതെ പറ്റില്ലെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക്

ഓരോ വിഭാഗങ്ങളിലുമുള്ള ജനങ്ങളെ മുഖ്യമന്ത്രി നേരിൽ കണ്ട് പ്രശ്നങ്ങൾ പരിഹരിക്കും; ഐക്യ കേരളത്തിന്‌ ശേഷം ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട സംഭവങ്ങളാണ് സർക്കാർ ഒരുക്കുന്നത്; വികസന പ്രവർത്തനങ്ങളിലൂടെയും ജനങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും സംസ്ഥാന സർക്കാർ പുതിയ ചരിത്രമാണ് കുറിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി

മലയോര ഹൈവേ യാഥാർഥ്യമാകുന്നു; കാർഷിക, ടൂറിസം മേഖലകളുടെ കുതിപ്പിന് കാരണമാകുന്ന പദ്ധതി രാജ്യത്തെ ഏതൊരു സംസ്ഥാനത്തിനും മാതൃകയാക്കാവുന്നതാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

കേരളാ സയൻസിറ്റി ഉദ്ഘാടനം അനി ശ്ചിതത്വം തുടരുന്നു : സ്ഥലം സന്ദർശിക്കാനെത്തിയ എംപി, എം എൽ എ പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവരെ സയൻസിറ്റിക്കുള്ളിൽ പ്രവേശിപ്പിക്കാതെ ഓഫീസുകൾ പൂട്ടി ഉദ്യോഗസ്ഥർ കൂട്ടത്തോടെ മുങ്ങി; 'അവകാശലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകുമെന്ന് മോൻസ് ജേസഫ് എം എൽ എ

മതേതരത്വവും ജനാധിപത്യവും നഷ്ടപ്പെട്ടാല്‍ ഇന്ത്യയെ നമുക്ക് നഷ്ടപ്പെടും; മതേതതര ജനാധിപത്യ ഇന്ത്യയെ മതരാഷ്ട്രമാക്കുക എന്ന അജണ്ടയോടുകൂടിയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

രാജ്യത്തെ മറ്റേത് സംസ്ഥാനത്തേക്കാളും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിന് പ്രാധാന്യം നല്‍കുന്നത് കേവലം തെരഞ്ഞെടുപ്പ് വിജയിക്കാന്‍ മാത്രമല്ല, ബി.ജെ.പി പ്രവര്‍ത്തകരെ സി.പി.എം വേട്ടയാടുന്നത് അവസാനിപ്പിക്കും എന്ന ഉറച്ച ലക്ഷ്യത്തോടെയാണ്. പാര്‍ട്ടി ഗ്രാമങ്ങളിലടക്കം ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും ഭയമില്ലാതെ ജീവിക്കാനും കഴിയണം. പിണറായിയും മകളും അടക്കം നേരിടുന്ന കേസുകളോട് സന്ധി ചെയ്യാതെ മുന്നോട്ട് പോകുന്നത് അതുകൊണ്ടാണ്. കേന്ദ്രത്തില്‍ കോണ്‍ഗ്രസാണ് അധികാരത്തിലെങ്കില്‍ പിണറായിയുടെ മകള്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറാകുമായിരുന്നോ? സതീശനും സുധാകരനും അടക്കം മുട്ടിടിച്ചേനെ.

കാരണം അവര്‍ക്ക് പിണറായിയെ ഭയമാണ്. അതുകൊണ്ടാണ് പിണറായിക്കോ മകള്‍ക്കോ എതിരായ കേസുകളുടെ കാര്യം തുറന്നടിച്ച് കൊണ്ടവര്‍ പ്രചരണം നടത്താത്തത്. അവര്‍ സര്‍ക്കാരിനെതിരായ ജനവികാരം മുതലെടുക്കുകയാണ് ചെയ്യുന്നത്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അടക്കം ഭരിക്കുമ്പോഴാണല്ലോ ടി.പി ചന്ദ്രശേഖരനെ സി.പി.എം വെട്ടിനുറുക്കി കൊന്നത്. എന്നിട്ട് ഗൂഢാലോചനയെ കുറിച്ച് വേഗത്തില്‍ അന്വേഷിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്യാതിരുന്നത് എന്തുകൊണ്ടാണ്, ഭയം അല്ലാതെ മറ്റൊന്നുമല്ല. ആ ഭയം സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ക്കില്ല.

കെ. സുരേന്ദ്രനെതിരെ കൊടകരക്കേസും തെരഞ്ഞെടുപ്പ് കേസും രജിസ്റ്റര്‍ ചെയ്തതല്ലാതെ ഊര്‍ജ്ജിതമായ അന്വേഷണമോ മറ്റ് നടപടികളോ എടുക്കാന്‍ പിണറായിയുടെ മുട്ടിടിക്കുന്നു. ബി.ജെ.പി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലിട്ടാല്‍ പണി പാഴ്‌സലായി കിട്ടുമെന്ന് പിണറായി വിജയനറിയാം. അതുകൊണ്ട് പിണറായിയുടെ പിപ്പിടി നേതാക്കളോട് കാണിക്കില്ല, പകരം പ്രവര്‍ത്തകരെ പലവിധത്തിലും ഉപദ്രവിക്കാനും സമ്മര്‍ദ്ദത്തിലാക്കാനും സി.പി.എം എല്ലാ കുതന്ത്രങ്ങളും നടത്തുന്നുണ്ട്.

പാനൂരില്‍ ബോംബ് നിര്‍മിച്ചത് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിക്കാനായിരുന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. സംഭവത്തിന് രണ്ടാഴ്ച മുമ്പ് പ്രദേശത്തെ അമ്പലത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിക്കാരെ മര്‍ദ്ദിച്ചിരുന്നു. ഇരുകൂട്ടരെയും അറസ്റ്റ് ചെയ്‌തെങ്കിലും ബി.ജെ.പിക്കാരനെതിരെ മാത്രം കാപ്പ ചുമത്തി. ഇത്തരത്തില്‍ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാനാണ് സി.പി.എം നോക്കുന്നത്. അതിന് പോലീസിനെ അവര്‍ ആയുധമാക്കുന്നു.

ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ ആത്മവിശ്വാസം കെടുത്താനായി എത്രതരംതാഴാനും ഇടത് നേതാക്കള്‍ക്ക് മടിയില്ല. മനുഷ്യത്വവും സൗഹൃദവും എല്ലാം കാറ്റില്‍പ്പറത്തിയാണ് ഇവരുടെ വൃത്തികെട്ട പ്രചരണം. സുരേഷ് ഗോപി അനുജനെ പോലെ സ്‌നേഹിക്കുകയും കരുതുകയും ചെയ്യുന്ന വ്യക്തിയാണ് കെ.ബി ഗണേഷ്‌കുമാര്‍. സുരേഷ് ഗോപിയുടെ സൂപ്പര്‍ഹിറ്റായ പല സിനിമകളിലും ഗണേഷ് കുമാറുണ്ട്. വര്‍ഷങ്ങളോളമായി അടുത്തറിയാവുന്നവര്‍. ഗണേഷിന്റെ രാഷ്ട്രീയ ജീവിതത്തിലും വ്യക്തി ജീവിതത്തിലും എന്തെല്ലാം മോശം സംഭവങ്ങളുണ്ടായി. രാഷ്ട്രീയത്തിലിറങ്ങും മുമ്പും അതിന് ശേഷവും ഗണേഷിനെ വ്യക്തിഹത്യ നടത്തുന്ന യാതൊരു സമീപനവും സുരേഷ് ഗോപി സ്വീകരിച്ചിട്ടില്ല, ഇനി സ്വീകരിക്കുകയുമില്ല. അതാണ് മനുഷ്യത്വം. ഗണേഷ് കുമാര്‍ മന്ത്രിയായിരിക്കെ, വനിതാ സുഹൃത്തിന്റെ ഭര്‍ത്താവ് മന്ത്രി മന്ദിരത്തില്‍ കയറിയാണ് അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിച്ചത്.

ഈ സംഭവം അറിയാത്തവരാരുമില്ല. ഗണേശിന്റെ ജീവിതത്തിലെ മറ്റ് പല കാര്യങ്ങളും അങ്ങാടിപ്പാട്ടാണ്. സരിതയുടെ ഒരു കുട്ടിയുടെ പിതാവ് ഗണേഷാണെന്ന് സി.ബി.ഐ റിപ്പോര്‍ട്ട് തന്നെ പറയുന്നു. ഇങ്ങിനെയൊക്കെ കുത്തഴിഞ്ഞ ജീവിതം നയിച്ച ഒരാള്‍ക്ക് സുരേഷ് ഗോപിയെ കുറ്റംപറയാന്‍ എന്ത് യോഗ്യതയാണുള്ളത്. സുരേഷ് ഗോപി പള്ളിയില്‍ പോയി നോമ്പ് കഞ്ഞികുടിച്ചത് വലിയ അപരാധമാണോ? അങ്ങനെയെങ്കില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഗണേഷ് കുമാറും ഭാര്യയും പെന്തക്കോസ്ത് പാസ്റ്ററുടെ അടുത്ത് പോയി പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതും പ്രാര്‍ത്ഥന കേട്ട് ഗണേഷ് കരയുന്നതും എല്ലാവരും കണ്ടതാണ്. സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും അതിന്റെ വീഡിയോ കാണാം. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ ഗണേഷിന് പെന്തക്കോസ്ത് കണ്‍വന്‍ഷനില്‍ എന്ത് കാര്യമെന്ന് ഏതെങ്കിലും ബി.ജെ.പിക്കാര് ചോദിച്ചോ?

പ്രാര്‍ത്ഥനയില്‍ പങ്കെടുത്തതിനെ ഏതെങ്കിലും ബി.ജെ.പി നേതാക്കള്‍ കുറ്റപ്പെടുത്തിയോ? ഇല്ല. അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്ന് അവര്‍ക്കറിയാം. അവരിത്തരം വിഷയങ്ങളില്‍ ഇടപെടാറില്ല. ആ ഒരു സാമാന്യ മര്യാദ പോലും ഗണേഷ്‌കുമാര്‍ സുരേഷ് ഗോപിയോട് കാണിച്ചില്ല. ഇത് രാഷ്ട്രീയ പക പോക്കലാണ്. സുരേഷ് ഗോപിയുടെ ജനപിന്തുണയില്‍ അസൂയപൂണ്ട ഇടത് നേതാക്കള്‍ അദ്ദേഹത്തെ താറടിക്കാനും തരംതാഴ്ത്താനും നടത്തുന്ന വൃത്തികെട്ട രാഷ്ട്രീയം. ഇതിന് തൃശൂരിലെ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ ജനങ്ങളും തിരിച്ചടി നല്‍കും. കാരണം രാഷ്ട്രീയത്തിനതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് മലയാളികള്‍.

അതുകൊണ്ടാണല്ലോ ഒ. രാജഗോപാല്‍ നേമത്ത് വിജയിച്ചത്. സുരേഷ് ഗോപി ഒ. രാജഗോപാലിനെ പോലെ കേന്ദ്രമന്ത്രിയായാല്‍ തൃശൂരില്‍ മാത്രമല്ല കേരളത്തിലാകെ കേന്ദ്രപദ്ധതികള്‍ കൊണ്ടുവരുമെന്നുറപ്പാണ്. അത് ഇടത് നേതാക്കളെ, പ്രത്യേകിച്ച് സി.പി.എമ്മിനെ വല്ലാതെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ട്. അതിന് കുടപിടിക്കുന്നവരാണ് ഗണേഷും മുകേഷും അടക്കമുള്ളവര്‍. സുരേഷ് ഗോപിയോട് രാഷ്ട്രീയമായ എതിര്‍പ്പുകളാകാം അത് സ്വാഭാവികമാണ്. എന്നാല്‍ വ്യക്തിഹത്യ ചെയ്യാനുള്ള പരിപാടി അവസാനിപ്പിക്കുന്നതാണ് ഇവര്‍ക്കെല്ലാം അനുയോജ്യം. ഇല്ലെങ്കില്‍ നരേന്ദ്രമോദിയുടെ പ്രഹരം ഇവരെല്ലാം അനുഭവിക്കേണ്ടിവരും. ഇടത് നേതാക്കളില്‍ പലരും ചെയ്തുകൂട്ടിയ കൊള്ളയും അഴിമതിയും ഇനിയും പുറത്തുകൊണ്ടുവരുമെന്നാണ് മോദി വ്യക്തമാക്കിയിട്ടുള്ളത്. മൂന്നാമൂഴം അതിന് കൂടിയുള്ളതായിരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവ്  (1 hour ago)

വത്തിക്കാനിലെ സിസ്റ്റിന്‍ ചാപ്പലില്‍ നിന്ന് വെള്ളപ്പുക; പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തു  (1 hour ago)

ജമ്മു വിമാനത്താവളത്തില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം  (1 hour ago)

വളാഞ്ചേരി സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ്  (2 hours ago)

പാകിസ്ഥാനില്‍ നിന്നുള്ള ഓണ്‍ലൈന്‍ കണ്ടന്റുകള്‍ നീക്കം ചെയ്യാന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം  (3 hours ago)

വേടന്റെ പ്രോഗ്രാമിനിടയില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (4 hours ago)

ട്വന്റി ട്വന്റി സിനിമ വന്ന വഴിയെ കുറിച്ച് തുറന്ന് പറഞ്ഞ് ദിലീപ്  (5 hours ago)

1945 മെയ് 8 - VE ദിനം  (5 hours ago)

എ.എം.ആര്‍. പ്രതിരോധം: 450 ഫാര്‍മസികളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു, 5 ലൈസന്‍സ് ക്യാന്‍സല്‍ ചെയ്തു; എല്ലാ ജില്ലകളിലും എഎംആര്‍ ലാബ്, എന്‍ പ്രൗഡ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും; മന്ത്രി വീണാ ജോര്‍  (6 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം നാളെ വൈകിട്ട് മൂന്നുമണിക്ക്  (6 hours ago)

നീതുവിന്റെ മരണം കൊലപാതകം; ആൺസുഹൃത്തടക്കം രണ്ടുപേർ അറസ്റ്റിൽ...  (6 hours ago)

ഒളിത്താവളത്തിലിരുന്ന കുതന്ത്രങ്ങള്‍ മെനയുന്ന മസൂദിനെ ഇല്ലാതാക്കാനുള്ള നീക്കം ആരംഭിച്ച് ഇന്ത്യ...  (7 hours ago)

നടന്‍ വിനായകന്‍ പൊലീസ് കസ്റ്റഡിയില്‍  (7 hours ago)

15 നഗരങ്ങളിലേക്ക് മിസൈല്‍ തൊടുത്ത പാകിസ്ഥാനെ പ്രതിരോധിച്ച് ഇന്ത്യന്‍ സേന  (7 hours ago)

കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു: മലപ്പുറം വളാഞ്ചേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്  (7 hours ago)

Malayali Vartha Recommends