Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...


സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വാതിൽ പാളി യഥാർത്ഥ സ്വർണ്ണപ്പാളിയാണോ..? കിടുക്കി ഹൈക്കോടതിയുടെ ചോദ്യം.! ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് സംശയകരമായ ഇടപാടുകൾ നടത്തിയതായി സൂചന: ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ദിവസങ്ങളോളം...


വർഷങ്ങൾക്കുശേഷം ഒരു കേരള മുഖ്യമന്ത്രി നടത്തുന്ന ആദ്യ സന്ദർശനം... മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി...

തൃശൂരിലെ കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളിലെല്ലാം കോണ്‍ഗ്രസ് വോട്ടുകളില്‍ ചോര്‍ച്ച:- കെ മുരളീധരനെ ആശ്വസിപ്പിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നു:- വയനാട് സീറ്റ് കെ. മുരളീധരന് പ്രിയങ്ക വരില്ല...

07 JUNE 2024 03:35 PM IST
മലയാളി വാര്‍ത്ത

More Stories...

മാറി മാറി ഭരിച്ച ഇടതു മുന്നണിയും വലത് മുന്നണിയും നാടിനെ പറ്റിച്ചു; ബി ജെ പി ലക്ഷ്യം വികസിത കേരളവും, വികസിത അനന്തപുരിയുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തെളിവ് നശിപ്പിക്കുന്നതിന് സമയവും സാഹചര്യവും നൽകിയത് ഗുരുതര വീഴ്ചയാണ്; ശബരിമല സ്വർണ്ണ കൊള്ളയിൽ സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ

ദ്വാരപാലക ശിൽപങ്ങളുടെ അറ്റകുറ്റപണികൾക്ക് അനാവശ്യ തിടുക്കം; ഹൈക്കോടതി കണ്ടെത്തലിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ബിജെപിയുടെ വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് തുടക്കം; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല; അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

പ്രിയങ്കാ ഗാന്ധിയെ ഒഴിവാക്കിയാണെങ്കിലും വയനാട്ടില്‍ കെ മുരളീധരനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകുന്നു. രാഹുല്‍ താല്‍പര്യപ്പെട്ടാല്‍ മുരളിതന്നെയാകും വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. പത്മജ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയതിനു തൊട്ടുപിന്നാലെ തൃശൂരിലുണ്ടായ തോല്‍വിയില്‍ ആകെ തകര്‍ന്നിരിക്കുന്നു കെ മുരളീധരന്‍. തൃശൂര്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം മുരളിയെ കാലുവാരി സുരേഷ് ഗോപിക്ക് വോട്ടു ചെയ്തതാണ് മുരളിയുടെ താല്‍വിക്ക് കാരണമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമായി മനസിലാക്കിയിരിക്കുന്നു. തോല്‍വി മാത്രമല്ല അതിദയനീയമായി മൂന്നാം സ്ഥാനത്തേക്ക് പതിച്ചതില്‍ മുരളിയുടെ പ്രതിഷേധം ചില്ലറയല്ല.

തൃശൂരിലെ കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളിലെല്ലാം കോണ്‍ഗ്രസ് വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്ന് വ്യക്തമാണ്. തൃശൂരില്‍ പരാജയം ഏറ്റുവാങ്ങി സിറ്റിംഗ് സീറ്റ് ബി ജെ പിക്ക് കൈമാറേണ്ടി വന്നതോടെ കനത്ത നിരാശയിലേക്കു പതിച്ച കെ മുരളീധരനെ ആശ്വസിപ്പിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും ഫോണ്‍ എടുക്കാന്‍പോലും മുരളി തയാറായില്ല.

കെ കരുണാകരെനെക്കാള്‍ രാഷ്ട്രീയത്തില്‍ വീറും വാശിയുമുള്ള നേതാവാണ് കെ. മുരളീധരന്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് വിട്ടു മാറി സോണിയാ ഗാന്ധിയെ വെല്ലുവിളിച്ച് ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ് രൂപീകരിക്കാന്‍ കരുണാകരനെക്കാള്‍ ആവേശം കാണിച്ച നേതാവാണ് മുരളി. തൃശൂരില്‍ തന്നെ കാലുവാരിയതിന്റെ കണക്കുകള്‍വരെ മുരളീധരന്‍ കൃത്യമായി കണക്കാക്കിക്കഴിഞ്ഞു. മുരളി രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറിയാല്‍ കേരള രാഷ്ട്രീയത്തിലുണ്ടാകുന്ന ചലനം ചെറുതല്ല. ഏറ്റവും കുറഞ്ഞത് മുരളിയെ വീണ്ടും കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതും കോണ്‍ഗ്രസിന്റെ പരിഗണനയിലാണ്.

 

 

എന്നാല്‍ ഒരിക്കല്‍ക്കൂടി കെപിസിസി പ്രസിഡന്റാകുന്നതിനോട് മുരളിക്ക് താല്‍പര്യമില്ല. ഉത്തര്‍ പ്രദേശിലെ റായ്ബറേലി നിലനിറുത്തേണ്ടതിനാല്‍ രാഹുല്‍ ഗാന്ധി വയനാട് സീറ്റ് അടുത്ത ദിവസംതന്നെ ഒഴിയുകയാണ്. ആ നിലയില്‍ പ്രിയങ്കയെ മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനമെങ്കിലും കെ മുരളീധരന്റെ തോല്‍വി ചെറിയ ആഘാതമല്ല യുഡിഎഫിനുണ്ടാക്കിയത്.

 

 

കെ മുരളീധരന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന ഭീഷണി ഉയര്‍ത്തിയ സാഹചര്യത്തിലാണ് വയനാട് നല്‍കി മുരളീധരനെ മെരുക്കാനാണ് ശ്രമം നടക്കുന്നത്. ഇന്നോ നാളെയോ രാഹുല്‍ ഗാന്ധിതന്നെ മുരളീധരന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയേക്കും. ഷാഫി പറമ്പില്‍ സ്ഥാനമൊഴിയുന്ന പാലക്കാട് മണ്ഡലത്തില്‍ സ്ഥാനം ഉറപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ കരുക്കള്‍ നീക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍തന്നെയായിരിക്കും പാലക്കാട്ട് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി.

 

 

 

മന്ത്രി കെ രാധാകൃഷ്ണന്‍ ഒഴിയുന്ന ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ പരിഗണിക്കണമെന്ന ആവശ്യം ആലത്തൂരില്‍ ചെറിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ട രമ്യ ഹരിദാസും മുന്നോട്ടു വച്ചിട്ടുണ്ട്. വടകരയിലെ സുരക്ഷിതമണ്ഡലത്തില്‍ നിന്ന് തൃശൂര്‍ക്ക് മാറ്റിയെങ്കിലും പ്രചാരണത്തില്‍ പാര്‍ട്ടി സംവിധാനങ്ങള്‍ കൈയ്യൊഴിഞ്ഞു എന്ന പരാതിയാണ് മുരളീധരന്‍ ഉയര്‍ത്തുന്നത്. തന്നെ തോല്‍പ്പിച്ചവര്‍ തന്നെയാണ് മുരളീധരനേയും തോല്‍പ്പിച്ചതെന്ന ആരോപണവുമായി പത്മജ വേണുഗോപാല്‍ രംഗത്തുവന്നതും കോണ്‍ഗ്രസ്സിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.

 

 

പ്രചാരണത്തിന്റെ അവസാനഘത്തില്‍ തന്നെ താന്‍ തോല്‍ക്കുമെന്ന ആശങ്ക മുരളീധരനുണ്ടായിരുന്നു. മുന്‍പ് പിപി ഷാനവാസ് ഉള്‍പ്പെടെയുള്ളവരെ വിജയിപ്പിച്ച വയനാട്ടില്‍ കെ മുരളീധരന്‍ മത്സരിക്കുന്നതിനോട് മുസ്ലീം ലീഗിനും എതിര്‍പ്പില്ല. ഷാഫി പറമ്പില്‍ ഒഴിയുന്ന പാലക്കാട് നിലനിര്‍ത്തുക എന്നത് കോണ്‍ഗ്രസിനു വലിയ തലവേദനയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മെട്രോമാന്‍ ഇ ശ്രീധരനെ ഫോട്ടോ ഫിനിഷിങ്ങിലാണ് കഴിഞ്ഞ തവണ ഷാഫി തോല്‍പ്പിച്ചത്. ലോകസഭാ സീറ്റിനു പിന്നാലെ നിയമസഭയിലും ബി ജെ പിക്ക് ഒരു സീറ്റ് ഉണ്ടാവുന്ന നിലയിലേക്ക് ഉപതിരഞ്ഞെടുപ്പ് മാറിയാല്‍ തൃശൂരിനു പിന്നാലെ വല്ലാത്ത ആഘാതം കോണ്‍ഗ്രസ് ഏറ്റെടുക്കേണ്ടി വരും.

 

 

നിലവില്‍ മെട്രോ ശ്രീധരനെ ഒരിക്കല്‍ക്കൂടി മത്സരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. അതേ സമയം രാഹുലിന് പകരം വയനാട്ടില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ മാത്രമേ മുരളിയുടെ പേരിലേക്ക് കെപിസിസിയ്ക്ക് എത്താന്‍ കഴിയൂ. വയനാട്ടില്‍ മത്സരിക്കാന്‍ മുരളീധരന്‍ തയ്യാറാകുമോ എന്നതും കാത്തിരുന്ന് കാണേണ്ടതുണ്ട്. നേരത്തെ ഡിഐസി നേതാവായിരിക്കെ ഇരു മുന്നണികള്‍ക്കുമെതിരെ വയനാട്ടില്‍ മത്സരിച്ച് മികച്ച പ്രകടനം നടത്താന്‍ മുരളീധരന് കഴിഞ്ഞിട്ടിരുന്നു എന്നതും മറ്റൊരു ചരിത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിറ്റ്‌നസ് പരിശീലകന്‍ മാധവിന്റെ മരണത്തില്‍ ദുരൂഹത  (1 hour ago)

സ്‌കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവതി അറസ്റ്റില്‍  (1 hour ago)

ശ്രീക്കുട്ടിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല  (1 hour ago)

അപൂര്‍വ്വ ജനിതക രോഗം ബാധിച്ച അനീഷ അഷ്‌റഫിന് വീട്ടിലിരുന്ന് പരീക്ഷയെഴുതാന്‍ അനുമതി  (1 hour ago)

വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

കടയില്‍ കയറി വയോധികയുടെ മാലപൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി  (2 hours ago)

അതിരപ്പിള്ളി യാത്രി നിവാസ് മൂന്നാം ഘട്ട നിർമ്മാണ പ്രവൃത്തികള്‍ക്ക് 2.08 കോടി രൂപയുടെ ഭരണാനുമതി...  (3 hours ago)

മില്‍മയിലെ ഒഴിവുള്ള സ്ഥിരം തസ്തികകളിലേക്ക് നിയമന നടപടി ആരംഭിക്കും: മന്ത്രി ചിഞ്ചുറാണി: തിരുവനന്തപുരം മേഖലയില്‍ 198 ഉം മലബാര്‍ മേഖലയില്‍ 47 ഉം ഒഴിവുകളില്‍ വിജ്ഞാപനം  (3 hours ago)

ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ 850 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് യുഎഇയിലെ അല്‍ മര്‍സൂക്കി ഗ്രൂപ്പ്: മെറിഡിയന്‍ ടെക് പാര്‍ക്ക് പദ്ധതി 10,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും...  (3 hours ago)

പാനറ്റോണിയും എടയാര്‍ സിങ്ക് ലിമിറ്റഡും ചേര്‍ന്ന് 800 കോടിയുടെ, ഇന്‍ഡസ്ട്രിയല്‍ ലോജിസ്റ്റിക്സ് പാര്‍ക്ക് കൊച്ചിയില്‍ സ്ഥാപിക്കും...  (3 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് 15 കാരിക്ക് ദാരുണാന്ത്യം  (3 hours ago)

കോവളം ബീച്ചില്‍ തെരുവുവിളക്കിനും സിസിടിവിയ്ക്കുമായി 1.19 കോടി രൂപയുടെ പദ്ധതിയ്ക്ക് അനുമതി...  (3 hours ago)

മതിയായ ചികിത്സ ലഭിച്ചില്ലെന്ന പരാതി: മന്ത്രി റിപ്പോര്‍ട്ട് തേടി...  (3 hours ago)

മെഡിക്കല്‍ കോളേജുകളിലെ സമഗ്ര സ്‌ട്രോക്ക് സെന്ററുകള്‍ക്ക് 18.87 കോടി: സ്‌ട്രോക്ക് ചികിത്സാ സംവിധാനങ്ങള്‍ ലോകോത്തര നിലവാരത്തിലെത്തിക്കുക ലക്ഷ്യം  (3 hours ago)

ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്  (3 hours ago)

Malayali Vartha Recommends