Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈഴവ സമുദായം ബിജെപിക്കൊപ്പം പോയതിന് പിന്നാലെ എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ വാളോങ്ങി; തൂണിലും തുരുമ്പിലും എന്തിന് കുടിക്കുന്ന വെള്ളത്തില്‍ പോലും പുരോഗമനം കാണുന്ന സിപിഎമ്മിലെ ജാതിക്കളി അടപടലം പുറത്തായി

23 JUNE 2024 05:54 PM IST
മലയാളി വാര്‍ത്ത

More Stories...

കോണ്‍ഗ്രസുകാരനായതിന്റെ പേരില്‍ മാത്രം വന്നുചേരാത്ത ഒന്നിനെയും നഷ്ടങ്ങളായി കാണാത്ത ധൈര്യത്തിന്റെ കൂടി പേരായിരുന്നു സലിം കുമാർ; അനുശോചനം രേഖപ്പെടുത്തി കെ.സി വേണുഗോപാല്‍ എം.പി

ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന്‍ സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന്‍ എംഎല്‍.എ

ക്രമക്കേടിന്റെ പേരില്‍ പാര്‍ട്ടിയേയും അക്കാലത്ത്‌ ജില്ലാ സെക്രട്ടറിമാരായിരുന്നവരേയും പ്രതിചേര്‍ക്കുന്നത്‌ കേട്ടുകേള്‍വിയില്ലാത്ത സംഭവം; കരുവന്നൂര്‍ സഹകരണ ബാങ്ക്‌ ക്രമക്കേടിന്റെ പേരിൽ വേട്ടയാടൽ നടക്കുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌

സബ് ഇന്‍സ്പക്ടര്‍ റാങ്ക് ലിസ്റ്റില്‍പ്പെടുന്ന 43 പേര്‍ക്ക് നിയമനം ലഭ്യമാക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശം; കാലാവധിതീരാന്‍ കേവലം ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ഉത്തരവ്

പാർട്ടിക്ക് വേണ്ടി നിസ്വാർത്ഥം പൊരുതുന്ന ഏതൊരു സഖാവിന്റെയും ഹൃദയം തൊട്ടറിയുന്ന ഒരു നേതാവുണ്ടായിരുന്നു; പാർട്ടിക്കും സഖാക്കൾക്കും നേരെയുള്ള അക്രമങ്ങളെ ഉയിര് കൊടുത്ത് പ്രതിരോധിക്കാൻ സഖാക്കൾക്ക് ആവേശവും ഊർജ്ജവും ധൈര്യവും നൽകിയിരുന്നു നേതാവ്; പി ജയരാജനെ വാഴ്ത്തി അർജുൻ ആയങ്കി

തൂണിലും തുരുമ്പിലും എന്തിന് കുടിക്കുന്ന വെള്ളത്തില്‍ പോലും പുരോഗമനം കാണുന്ന സിപിഎമ്മിലെ ജാതിക്കളി അടപടലം പുറത്തായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈഴവ സമുദായം ബിജെപിക്കൊപ്പം പോയതിന് പിന്നാലെ എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ വാളോങ്ങി. സംഗതിപിടിച്ചാല്‍ കിട്ടില്ലെന്ന് ഉറപ്പായതോടെ പുതിയ ഫോര്‍മുലയുമായി സിപിഎം രംഗത്തെത്തിയിരിക്കുകയാണ്. വെള്ളാപ്പള്ളി നടേശനെ അനുനയിപ്പിക്കാനായി മന്ത്രി വാസവന് ദേവസ്വം വകുപ്പിന്റെ ചുമതലകൂടി നല്‍കി.

മുന്‍ മന്ത്രി കെ.രാധാകൃഷ്ണന് പകരം മാനന്തവാടി എം.എല്‍.എ കേളുവിനെ മന്ത്രിയാക്കാന്‍ തീരുമാനിച്ചെങ്കിലും കുറിച്യ സമുദായക്കാരനായ അദ്ദേഹത്തിന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ വകുപ്പ് മാത്രമാണ് നല്‍കിയത്. ദേവസ്വം, പാര്‍ലമെന്ററി കാര്യ വകുപ്പുകള്‍ നല്‍കിയില്ല. 2016 മുതല്‍ എംഎല്‍എയും പത്ത് കൊല്ലം പഞ്ചായത്ത് പ്രസിഡന്റും പിന്നെ പഞ്ചായത്ത് അംഗവും ആയിരുന്ന വ്യക്തിയാണ് കേളു. ആള് ചില്ലറക്കാരനല്ലെന്ന് വ്യക്തം. സംവരണമില്ലാത്തപ്പോള്‍ പോലും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അദ്ദേഹം വഹിച്ചിരുന്നു. എന്നിട്ടും സുപ്രധാന വകുപ്പുകള്‍ നല്‍കിയില്ല.

ആദ്യമായാണ് ഒരു പട്ടികവര്‍ഗ വിഭാഗക്കാരന്‍ ഇടത് മന്ത്രിമായകുന്നതെന്ന് വല്യ അഭിമാനത്തോടെയാണ് സിപിഎം പറയുന്നത്. നാണമില്ലേ സഖാക്കളേ നിങ്ങള്‍ക്ക്. അവരുടെ കൂടി വോട്ട് വാങ്ങിയാണല്ലോ നിങ്ങള്‍ അധികാരത്തിലേറുന്നത്. എന്നിട്ട് കൊല്ലം എഴുപത് കഴിഞ്ഞു ഒരു മന്ത്രി സ്ഥാനം നല്‍കാന്‍. 2011ല്‍ യുഡിഎഫ് സര്‍ക്കാരില്‍ പികെ ജയലക്ഷ്മി മന്ത്രിമായിരുന്നു. അവരെ തോല്‍പിച്ചാണ് കേളു നിയമസഭയിലെത്തിയത്. മുത്തങ്ങ വെടിവയ്പ്പിന് ശേഷമാണ് സിപിഎം ആദിവാസികള്‍ക്കായി ഒരു സംഘടനയുണ്ടാക്കിയത്. അക്കാലമത്രയും സിപിഎം അവരെ അധികാരത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ തയ്യാറായില്ല.

വാസവന് ദേവസ്വം നല്‍കിയതിലൂടെ എന്‍എസ്എസുമായി അടുക്കാന്‍ യാതൊരു താല്‍പര്യവും ഇല്ലെന്ന് വ്യക്തമാക്കുക കൂടിയാണ് സിപിഎം ചെയ്തിരിക്കുന്നത്. ഈഴവ സമുദായത്തെ കൂടെ നിര്‍ത്താതെ പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാകില്ലെന്ന ഉത്തമബോധ്യം സിപിഎമ്മിനുണ്ട്. മാത്രമല്ല പിണറായി വിജയനെ എല്ലാവരും വളഞ്ഞിട്ടാക്രമിക്കുമ്പോഴും വെള്ളാപ്പള്ളി അതിന് തയ്യാറായില്ല. മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണമെന്നും എന്തുണ്ട് കുറ്റമെന്ന് കണ്ടുപിടിക്കാന്‍ പലരും കാത്തിരിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ന്യൂനപക്ഷ പ്രീണനം തുടരുന്നത് ആപത്താണെന്ന് പാര്‍ട്ടിക്ക് മനസ്സിലായിട്ടുണ്ട്.

അവരാരും ഇത്തവണ കൂടെ നില്‍ക്കാഞ്ഞത് വലിയ തിരിച്ചടിയായി. അതുകൊണ്ട് അടിസ്ഥാന ജനവിഭാഗങ്ങളെ കൂടെ നിര്‍ത്താനാണ് ശ്രമം. അതിന്റെ ഭാഗമായാണ് കേളുവിനെ മന്ത്രിയാക്കിയതും വാസവന് ദേവസ്വം നല്‍കിയതും. എന്നാലിത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന ആശങ്കയാണുള്ളത്. പുരോഗമനം പറയുമ്പോഴും എല്ലാത്തിലും ജാതി നോക്കുന്ന സിപിഎം നിലപാട് പണ്ടും വിമര്‍ശനങ്ങള്‍ക്ക് ഇടയായിട്ടുണ്ട്. ജാതിവ്യവസ്ഥയെ എതിര്‍ക്കുകയും പുരോഗമനം പറയുകയും ചെയ്യുന്ന പാര്‍ട്ടിയിലെ പല പ്രാദേശിക നേതാക്കളും ഇപ്പോഴും അതിന് പുറത്തുവരാന്‍ തയ്യാറായിട്ടില്ല.

കൊടിക്കുന്നില്‍ സുരേഷിനെ പ്രോടൈം സ്പീക്കറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാതിരുന്നത് ബിജെപിയുടെ സവര്‍ണ മനോഭാവം കൊണ്ടാണെന്നാണ് പിണറായി വിജയന്‍ ആരോപിച്ചത്. അങ്ങനെയെങ്കില്‍ കേളുവിന് എന്തുകൊണ്ട് ദേവസ്വം വകുപ്പ് നല്‍കിയില്ലെന്ന മറുചോദ്യം ഉയര്‍ന്നു കഴിഞ്ഞു. അതിന് മറുപടി നല്‍കാന്‍ മുഖ്യമന്ത്രിയോ, സിപിഎമ്മോ തയ്യാറായിട്ടില്ല. പകരം പാവം കേളുവിനെ കൊണ്ട് എനിക്ക് ദേവസ്വം കിട്ടിയാലും സ്വീകരിക്കില്ലായിരുന്നു- എന്ന് പറയിപ്പിക്കുകയായിരുന്നെന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.

ജാതി സെന്‍സസിന്റെ കാര്യത്തിലും ഇതേ ഇരട്ടത്താപ്പാണ് സിപിഎം സ്വീകരിക്കുന്നത്. സെന്‍സസ് നടത്തണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ സെന്‍സസ് നടത്തട്ടെ എന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മുസ്ലിം സമുദായവും ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും സിപിഎം വഴങ്ങിയില്ല. അതോടെയാണ് ഇവരെല്ലാം സിപിഎമ്മില്‍ നിന്ന് അകന്നത്. ജാതിവ്യവസ്ഥ കൊടികുത്തി വാഴുന്നെന്ന് സിപിഎം അവകാശപ്പെടുന്ന ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തില്‍, അതായത് അയോധ്യയിലെ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ സമാജ് വാദി പാര്‍ട്ടി ഇത്തവണ ജനറല്‍സീറ്റില്‍ ദളിത് വിഭാഗക്കാരനെ മത്സരിപ്പിച്ചാണ് വിജയിപ്പിച്ചത്.

വല്യ പുരോഗമനം പറയുന്ന സിപിഎമ്മിന് ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ജനസംഖ്യാനുപാതമായി ജനപ്രതിനിധികളെയും മറ്റ് സ്ഥാനമാനങ്ങളും നല്‍കണം. സിപിഎം രൂപീകരിച്ച് അരനൂറ്റാണ്ട് അടുത്തപ്പോഴാണ് പൊളിറ്റ്ബ്യൂറോയില്‍ ഒരു ദളിതനെ എടുത്തത്. അംബേദ്കര്‍ പറഞ്ഞത് പോലെ പിബി ബ്രാഹ്‌മിണ്‍ ബോയ്‌സിന്റെ കൂട്ടമായിരുന്നു. അടുത്തകാലത്താണ് അതിന് മാറ്റംവന്നത്. ഇത്തരത്തില്‍ ജാതിമത ഭേദങ്ങളെല്ലാം വച്ച് പുലര്‍ത്തുന്ന പാര്‍ട്ടിയാണ് സിപിഎം. അതുകൊണ്ടാണ് ഇന്ത്യയില്‍ ഈ പാര്‍ട്ടി രക്ഷപെടാത്തത്. വര്‍ഗ സമര്തതിന് പകരം ജാതി എന്ന സാമൂഹ്യ വ്യവസ്ഥ തിരിച്ചറിഞ്ഞ് സാമൂഹ്യനീതി നടപ്പിലാക്കണം. ഒരുതരത്തില്‍ പറഞ്ഞാല്‍ അതും കമ്മ്യൂണിസമാണ്.

അത് ചെയ്യാതെ വോട്ട് ബാങ്കുള്ള മതവിഭാഗക്കാരെയും ജാതികളെയും കൂടെ നിര്‍ത്തുകയും ജനസംഖ്യയില്‍ കുറവുള്ള സവര്‍ണര്‍ക്ക് പാര്‍ട്ടിയിലും സര്‍ക്കാരിലും ഉദ്യോഗസ്ഥതലത്തിലും ഇരട്ടി പ്രാധാന്യം നല്‍കുന്നതും സാമൂഹ്യനീതിയല്ല, അത് പഴയ ഫ്യൂഡല്‍ വ്യവസ്ഥയുടെ പുതിയ പതിപ്പാണ്. അതാണ് കൊല്ലങ്ങളാണ് സിപിഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ പിന്തുടരുന്നത്. സംശയമുണ്ടെങ്കില്‍ ഈ രണ്ട് പാര്‍ട്ടികളും മന്ത്രിയാക്കിയവരുടെ ജാതി പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. അതിന് മാറ്റംവരാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്.


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (3 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (3 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (3 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (3 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (4 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (4 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (4 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (4 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (4 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (8 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (8 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (8 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (8 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (8 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (12 hours ago)

Malayali Vartha Recommends