Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...


സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വാതിൽ പാളി യഥാർത്ഥ സ്വർണ്ണപ്പാളിയാണോ..? കിടുക്കി ഹൈക്കോടതിയുടെ ചോദ്യം.! ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് സംശയകരമായ ഇടപാടുകൾ നടത്തിയതായി സൂചന: ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ദിവസങ്ങളോളം...


വർഷങ്ങൾക്കുശേഷം ഒരു കേരള മുഖ്യമന്ത്രി നടത്തുന്ന ആദ്യ സന്ദർശനം... മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈഴവ സമുദായം ബിജെപിക്കൊപ്പം പോയതിന് പിന്നാലെ എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ വാളോങ്ങി; തൂണിലും തുരുമ്പിലും എന്തിന് കുടിക്കുന്ന വെള്ളത്തില്‍ പോലും പുരോഗമനം കാണുന്ന സിപിഎമ്മിലെ ജാതിക്കളി അടപടലം പുറത്തായി

23 JUNE 2024 05:54 PM IST
മലയാളി വാര്‍ത്ത

More Stories...

മാറി മാറി ഭരിച്ച ഇടതു മുന്നണിയും വലത് മുന്നണിയും നാടിനെ പറ്റിച്ചു; ബി ജെ പി ലക്ഷ്യം വികസിത കേരളവും, വികസിത അനന്തപുരിയുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തെളിവ് നശിപ്പിക്കുന്നതിന് സമയവും സാഹചര്യവും നൽകിയത് ഗുരുതര വീഴ്ചയാണ്; ശബരിമല സ്വർണ്ണ കൊള്ളയിൽ സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ

ദ്വാരപാലക ശിൽപങ്ങളുടെ അറ്റകുറ്റപണികൾക്ക് അനാവശ്യ തിടുക്കം; ഹൈക്കോടതി കണ്ടെത്തലിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ബിജെപിയുടെ വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് തുടക്കം; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല; അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

തൂണിലും തുരുമ്പിലും എന്തിന് കുടിക്കുന്ന വെള്ളത്തില്‍ പോലും പുരോഗമനം കാണുന്ന സിപിഎമ്മിലെ ജാതിക്കളി അടപടലം പുറത്തായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈഴവ സമുദായം ബിജെപിക്കൊപ്പം പോയതിന് പിന്നാലെ എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ വാളോങ്ങി. സംഗതിപിടിച്ചാല്‍ കിട്ടില്ലെന്ന് ഉറപ്പായതോടെ പുതിയ ഫോര്‍മുലയുമായി സിപിഎം രംഗത്തെത്തിയിരിക്കുകയാണ്. വെള്ളാപ്പള്ളി നടേശനെ അനുനയിപ്പിക്കാനായി മന്ത്രി വാസവന് ദേവസ്വം വകുപ്പിന്റെ ചുമതലകൂടി നല്‍കി.

മുന്‍ മന്ത്രി കെ.രാധാകൃഷ്ണന് പകരം മാനന്തവാടി എം.എല്‍.എ കേളുവിനെ മന്ത്രിയാക്കാന്‍ തീരുമാനിച്ചെങ്കിലും കുറിച്യ സമുദായക്കാരനായ അദ്ദേഹത്തിന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ വകുപ്പ് മാത്രമാണ് നല്‍കിയത്. ദേവസ്വം, പാര്‍ലമെന്ററി കാര്യ വകുപ്പുകള്‍ നല്‍കിയില്ല. 2016 മുതല്‍ എംഎല്‍എയും പത്ത് കൊല്ലം പഞ്ചായത്ത് പ്രസിഡന്റും പിന്നെ പഞ്ചായത്ത് അംഗവും ആയിരുന്ന വ്യക്തിയാണ് കേളു. ആള് ചില്ലറക്കാരനല്ലെന്ന് വ്യക്തം. സംവരണമില്ലാത്തപ്പോള്‍ പോലും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അദ്ദേഹം വഹിച്ചിരുന്നു. എന്നിട്ടും സുപ്രധാന വകുപ്പുകള്‍ നല്‍കിയില്ല.

ആദ്യമായാണ് ഒരു പട്ടികവര്‍ഗ വിഭാഗക്കാരന്‍ ഇടത് മന്ത്രിമായകുന്നതെന്ന് വല്യ അഭിമാനത്തോടെയാണ് സിപിഎം പറയുന്നത്. നാണമില്ലേ സഖാക്കളേ നിങ്ങള്‍ക്ക്. അവരുടെ കൂടി വോട്ട് വാങ്ങിയാണല്ലോ നിങ്ങള്‍ അധികാരത്തിലേറുന്നത്. എന്നിട്ട് കൊല്ലം എഴുപത് കഴിഞ്ഞു ഒരു മന്ത്രി സ്ഥാനം നല്‍കാന്‍. 2011ല്‍ യുഡിഎഫ് സര്‍ക്കാരില്‍ പികെ ജയലക്ഷ്മി മന്ത്രിമായിരുന്നു. അവരെ തോല്‍പിച്ചാണ് കേളു നിയമസഭയിലെത്തിയത്. മുത്തങ്ങ വെടിവയ്പ്പിന് ശേഷമാണ് സിപിഎം ആദിവാസികള്‍ക്കായി ഒരു സംഘടനയുണ്ടാക്കിയത്. അക്കാലമത്രയും സിപിഎം അവരെ അധികാരത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ തയ്യാറായില്ല.

വാസവന് ദേവസ്വം നല്‍കിയതിലൂടെ എന്‍എസ്എസുമായി അടുക്കാന്‍ യാതൊരു താല്‍പര്യവും ഇല്ലെന്ന് വ്യക്തമാക്കുക കൂടിയാണ് സിപിഎം ചെയ്തിരിക്കുന്നത്. ഈഴവ സമുദായത്തെ കൂടെ നിര്‍ത്താതെ പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാകില്ലെന്ന ഉത്തമബോധ്യം സിപിഎമ്മിനുണ്ട്. മാത്രമല്ല പിണറായി വിജയനെ എല്ലാവരും വളഞ്ഞിട്ടാക്രമിക്കുമ്പോഴും വെള്ളാപ്പള്ളി അതിന് തയ്യാറായില്ല. മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണമെന്നും എന്തുണ്ട് കുറ്റമെന്ന് കണ്ടുപിടിക്കാന്‍ പലരും കാത്തിരിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ന്യൂനപക്ഷ പ്രീണനം തുടരുന്നത് ആപത്താണെന്ന് പാര്‍ട്ടിക്ക് മനസ്സിലായിട്ടുണ്ട്.

അവരാരും ഇത്തവണ കൂടെ നില്‍ക്കാഞ്ഞത് വലിയ തിരിച്ചടിയായി. അതുകൊണ്ട് അടിസ്ഥാന ജനവിഭാഗങ്ങളെ കൂടെ നിര്‍ത്താനാണ് ശ്രമം. അതിന്റെ ഭാഗമായാണ് കേളുവിനെ മന്ത്രിയാക്കിയതും വാസവന് ദേവസ്വം നല്‍കിയതും. എന്നാലിത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന ആശങ്കയാണുള്ളത്. പുരോഗമനം പറയുമ്പോഴും എല്ലാത്തിലും ജാതി നോക്കുന്ന സിപിഎം നിലപാട് പണ്ടും വിമര്‍ശനങ്ങള്‍ക്ക് ഇടയായിട്ടുണ്ട്. ജാതിവ്യവസ്ഥയെ എതിര്‍ക്കുകയും പുരോഗമനം പറയുകയും ചെയ്യുന്ന പാര്‍ട്ടിയിലെ പല പ്രാദേശിക നേതാക്കളും ഇപ്പോഴും അതിന് പുറത്തുവരാന്‍ തയ്യാറായിട്ടില്ല.

കൊടിക്കുന്നില്‍ സുരേഷിനെ പ്രോടൈം സ്പീക്കറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാതിരുന്നത് ബിജെപിയുടെ സവര്‍ണ മനോഭാവം കൊണ്ടാണെന്നാണ് പിണറായി വിജയന്‍ ആരോപിച്ചത്. അങ്ങനെയെങ്കില്‍ കേളുവിന് എന്തുകൊണ്ട് ദേവസ്വം വകുപ്പ് നല്‍കിയില്ലെന്ന മറുചോദ്യം ഉയര്‍ന്നു കഴിഞ്ഞു. അതിന് മറുപടി നല്‍കാന്‍ മുഖ്യമന്ത്രിയോ, സിപിഎമ്മോ തയ്യാറായിട്ടില്ല. പകരം പാവം കേളുവിനെ കൊണ്ട് എനിക്ക് ദേവസ്വം കിട്ടിയാലും സ്വീകരിക്കില്ലായിരുന്നു- എന്ന് പറയിപ്പിക്കുകയായിരുന്നെന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.

ജാതി സെന്‍സസിന്റെ കാര്യത്തിലും ഇതേ ഇരട്ടത്താപ്പാണ് സിപിഎം സ്വീകരിക്കുന്നത്. സെന്‍സസ് നടത്തണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ സെന്‍സസ് നടത്തട്ടെ എന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മുസ്ലിം സമുദായവും ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും സിപിഎം വഴങ്ങിയില്ല. അതോടെയാണ് ഇവരെല്ലാം സിപിഎമ്മില്‍ നിന്ന് അകന്നത്. ജാതിവ്യവസ്ഥ കൊടികുത്തി വാഴുന്നെന്ന് സിപിഎം അവകാശപ്പെടുന്ന ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തില്‍, അതായത് അയോധ്യയിലെ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ സമാജ് വാദി പാര്‍ട്ടി ഇത്തവണ ജനറല്‍സീറ്റില്‍ ദളിത് വിഭാഗക്കാരനെ മത്സരിപ്പിച്ചാണ് വിജയിപ്പിച്ചത്.

വല്യ പുരോഗമനം പറയുന്ന സിപിഎമ്മിന് ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ജനസംഖ്യാനുപാതമായി ജനപ്രതിനിധികളെയും മറ്റ് സ്ഥാനമാനങ്ങളും നല്‍കണം. സിപിഎം രൂപീകരിച്ച് അരനൂറ്റാണ്ട് അടുത്തപ്പോഴാണ് പൊളിറ്റ്ബ്യൂറോയില്‍ ഒരു ദളിതനെ എടുത്തത്. അംബേദ്കര്‍ പറഞ്ഞത് പോലെ പിബി ബ്രാഹ്‌മിണ്‍ ബോയ്‌സിന്റെ കൂട്ടമായിരുന്നു. അടുത്തകാലത്താണ് അതിന് മാറ്റംവന്നത്. ഇത്തരത്തില്‍ ജാതിമത ഭേദങ്ങളെല്ലാം വച്ച് പുലര്‍ത്തുന്ന പാര്‍ട്ടിയാണ് സിപിഎം. അതുകൊണ്ടാണ് ഇന്ത്യയില്‍ ഈ പാര്‍ട്ടി രക്ഷപെടാത്തത്. വര്‍ഗ സമര്തതിന് പകരം ജാതി എന്ന സാമൂഹ്യ വ്യവസ്ഥ തിരിച്ചറിഞ്ഞ് സാമൂഹ്യനീതി നടപ്പിലാക്കണം. ഒരുതരത്തില്‍ പറഞ്ഞാല്‍ അതും കമ്മ്യൂണിസമാണ്.

അത് ചെയ്യാതെ വോട്ട് ബാങ്കുള്ള മതവിഭാഗക്കാരെയും ജാതികളെയും കൂടെ നിര്‍ത്തുകയും ജനസംഖ്യയില്‍ കുറവുള്ള സവര്‍ണര്‍ക്ക് പാര്‍ട്ടിയിലും സര്‍ക്കാരിലും ഉദ്യോഗസ്ഥതലത്തിലും ഇരട്ടി പ്രാധാന്യം നല്‍കുന്നതും സാമൂഹ്യനീതിയല്ല, അത് പഴയ ഫ്യൂഡല്‍ വ്യവസ്ഥയുടെ പുതിയ പതിപ്പാണ്. അതാണ് കൊല്ലങ്ങളാണ് സിപിഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ പിന്തുടരുന്നത്. സംശയമുണ്ടെങ്കില്‍ ഈ രണ്ട് പാര്‍ട്ടികളും മന്ത്രിയാക്കിയവരുടെ ജാതി പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. അതിന് മാറ്റംവരാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്.


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിറ്റ്‌നസ് പരിശീലകന്‍ മാധവിന്റെ മരണത്തില്‍ ദുരൂഹത  (1 hour ago)

സ്‌കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവതി അറസ്റ്റില്‍  (1 hour ago)

ശ്രീക്കുട്ടിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല  (1 hour ago)

അപൂര്‍വ്വ ജനിതക രോഗം ബാധിച്ച അനീഷ അഷ്‌റഫിന് വീട്ടിലിരുന്ന് പരീക്ഷയെഴുതാന്‍ അനുമതി  (1 hour ago)

വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

കടയില്‍ കയറി വയോധികയുടെ മാലപൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി  (2 hours ago)

അതിരപ്പിള്ളി യാത്രി നിവാസ് മൂന്നാം ഘട്ട നിർമ്മാണ പ്രവൃത്തികള്‍ക്ക് 2.08 കോടി രൂപയുടെ ഭരണാനുമതി...  (2 hours ago)

മില്‍മയിലെ ഒഴിവുള്ള സ്ഥിരം തസ്തികകളിലേക്ക് നിയമന നടപടി ആരംഭിക്കും: മന്ത്രി ചിഞ്ചുറാണി: തിരുവനന്തപുരം മേഖലയില്‍ 198 ഉം മലബാര്‍ മേഖലയില്‍ 47 ഉം ഒഴിവുകളില്‍ വിജ്ഞാപനം  (3 hours ago)

ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ 850 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് യുഎഇയിലെ അല്‍ മര്‍സൂക്കി ഗ്രൂപ്പ്: മെറിഡിയന്‍ ടെക് പാര്‍ക്ക് പദ്ധതി 10,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും...  (3 hours ago)

പാനറ്റോണിയും എടയാര്‍ സിങ്ക് ലിമിറ്റഡും ചേര്‍ന്ന് 800 കോടിയുടെ, ഇന്‍ഡസ്ട്രിയല്‍ ലോജിസ്റ്റിക്സ് പാര്‍ക്ക് കൊച്ചിയില്‍ സ്ഥാപിക്കും...  (3 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് 15 കാരിക്ക് ദാരുണാന്ത്യം  (3 hours ago)

കോവളം ബീച്ചില്‍ തെരുവുവിളക്കിനും സിസിടിവിയ്ക്കുമായി 1.19 കോടി രൂപയുടെ പദ്ധതിയ്ക്ക് അനുമതി...  (3 hours ago)

മതിയായ ചികിത്സ ലഭിച്ചില്ലെന്ന പരാതി: മന്ത്രി റിപ്പോര്‍ട്ട് തേടി...  (3 hours ago)

മെഡിക്കല്‍ കോളേജുകളിലെ സമഗ്ര സ്‌ട്രോക്ക് സെന്ററുകള്‍ക്ക് 18.87 കോടി: സ്‌ട്രോക്ക് ചികിത്സാ സംവിധാനങ്ങള്‍ ലോകോത്തര നിലവാരത്തിലെത്തിക്കുക ലക്ഷ്യം  (3 hours ago)

ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്  (3 hours ago)

Malayali Vartha Recommends