Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...


സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വാതിൽ പാളി യഥാർത്ഥ സ്വർണ്ണപ്പാളിയാണോ..? കിടുക്കി ഹൈക്കോടതിയുടെ ചോദ്യം.! ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് സംശയകരമായ ഇടപാടുകൾ നടത്തിയതായി സൂചന: ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ദിവസങ്ങളോളം...


വർഷങ്ങൾക്കുശേഷം ഒരു കേരള മുഖ്യമന്ത്രി നടത്തുന്ന ആദ്യ സന്ദർശനം... മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ തിരിച്ചടിയുണ്ടായത് ജാതി-മത സംഘടനകള്‍ എതിരായത് കൊണ്ടാണെന്ന സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തല്‍ കേന്ദ്രനേതൃത്വം തള്ളി; പത്ത് കൊല്ലത്തിനിടെ ആദ്യമായി പിണറായിക്കെതിരെ ശബ്ദിച്ച് കേന്ദ്രനേതൃത്വം

29 JUNE 2024 10:47 AM IST
മലയാളി വാര്‍ത്ത

More Stories...

മാറി മാറി ഭരിച്ച ഇടതു മുന്നണിയും വലത് മുന്നണിയും നാടിനെ പറ്റിച്ചു; ബി ജെ പി ലക്ഷ്യം വികസിത കേരളവും, വികസിത അനന്തപുരിയുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തെളിവ് നശിപ്പിക്കുന്നതിന് സമയവും സാഹചര്യവും നൽകിയത് ഗുരുതര വീഴ്ചയാണ്; ശബരിമല സ്വർണ്ണ കൊള്ളയിൽ സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ

ദ്വാരപാലക ശിൽപങ്ങളുടെ അറ്റകുറ്റപണികൾക്ക് അനാവശ്യ തിടുക്കം; ഹൈക്കോടതി കണ്ടെത്തലിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ബിജെപിയുടെ വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് തുടക്കം; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല; അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ തിരിച്ചടിയുണ്ടായത് ജാതി-മത സംഘടനകള്‍ എതിരായത് കൊണ്ടാണെന്ന സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തല്‍ കേന്ദ്രനേതൃത്വം തള്ളിക്കളഞ്ഞതോടെ പിണറായിയും കൂട്ടരും വെട്ടിലായി. മാര്‍ക്‌സിസ്റ്റ് രീതിയിലല്ല തെരഞ്ഞെടുപ്പ് അവലോകനം നടത്തിയതെന്നും വിമര്‍ശനം ഉയര്‍ന്നു. പത്ത് കൊല്ലത്തിനിടെ ആദ്യമായാണ് പിണറായിക്കെതിരെ കേന്ദ്രനേതൃത്വം ശബ്ദിക്കുന്നത്. പാര്‍ട്ടി നിലവില്‍ ശക്തമായുള്ള കേരളത്തില്‍ മാത്രമാണ്. അവിടെ ബിജെപി സാനിധ്യം ശക്തമായതിനാല്‍ ആഴത്തിലുള്ള തിരുത്തല്‍ നടപടികള്‍ വേണം. സംസ്ഥാനത്തെ പ്രകടനം നിരാശാജനകമാണെന്ന് പിബി കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം പിണറായിയെ രക്ഷിക്കാനായി ചിലനേതാക്കള്‍ കച്ചകെട്ടിയിറങ്ങി. ദേശീയതലത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നു എന്ന പ്രതീതി കേരളത്തില്‍ തിരിച്ചടിയായെന്ന് ചിലര്‍ വിലയിരുത്തി. ദേശീയ നേതാക്കള്‍ ഇതിനെ എതിര്‍ത്തു. കേരളത്തിന് മാത്രമായി പാര്‍ട്ടിക്ക് നയമില്ലെന്നും ദേശീയ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് നയം രൂപീകരിച്ചിട്ടുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറേക്കാലമായി കേന്ദ്ര നേതൃത്വത്തെ നോക്കുകുത്തിയാക്കിയാണ് പിണറായി മുന്നോട്ട് പൊക്കോണ്ടിരുന്നത്. കോണ്‍ഗ്രസിനൊപ്പം ദേശീയതലത്തില്‍ നില്‍ക്കാന്‍ സംസ്ഥാനനേതൃത്വം മടിച്ചത് ദേശീയ നേതൃത്വത്തെ വല്ലാതെ കുഴപ്പിച്ചിരുന്നു.



കേരളത്തില്‍ ഭരണവിരുദ്ധവികാരം ശക്തമാണെന്നാണ് വിലയിരുത്തല്‍. സര്‍ക്കാരിലും പാര്‍ട്ടിയിലും അടിമുടിമാറ്റം വേണമെന്നാണ് ആവശ്യം. അതേസമയം നേതൃമാറ്റത്തെ കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നില്ല. സംസ്ഥാന ജില്ലാകമ്മിറ്റികളെല്ലാം പിണറായിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. വെള്ളിയാഴ്ച ചേര്‍ന്ന ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നെന്ന് മാത്രമല്ല എം.വി ഗോവിന്ദന്റെ വെള്ളാപ്പള്ളിക്കെതിരായ നിലപാടിനെയും അവര്‍ തള്ളി. വെള്ളാപ്പള്ളി ഇടപെട്ടത് കൊണ്ടാണോ മലബാറില്‍ വോട്ട് ചോര്‍ന്നതെന്ന് അമ്പലപ്പുഴ എം.എല്‍.എ എച്ച് സലാം ചോദിച്ചു. അത് വളരെ പ്രസക്തമായൊരു കാര്യമാണ്.

മലബാര്‍ മേഖലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം വര്‍ദ്ധിച്ചത് എന്തുകൊണ്ടാണ്. ഭരണവിരുദ്ധവികാരം അതില്‍ പ്രധാന ഘടകമാണ്. ബിജെപി സര്‍ക്കാരിനോടുള്ള എതിര്‍പ്പ് കാരണം കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നത് സ്വാഭാവിക നടപടിയാണെന്ന് മനസ്സിലാക്കാം. എന്നാല്‍ സിപിഎമ്മിന്റെ പ്രാഥമിക വോട്ടുകള്‍ ചോരാനുള്ള കാരണമെന്താണ്?  അതിന് കാരണം സര്‍ക്കാരിന്റെ അനാസ്ഥയും പാര്‍ട്ടി പ്രവര്‍ത്തനത്തിലെ വീഴ്ചയുമാണ്. കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പില്‍ പാര്‍ട്ടി നേതാക്കളുമായി ബന്ധമുള്ളവരുടേത് അടക്കം 29 കോടിയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. ഇതില്‍ പാര്‍ട്ടിയുടെ 73 കോടി രൂപയുടെ ആസ്തിയുണ്ട്. തൃശൂരിലെ തോല്‍വിക്ക് പിന്നിലെ പ്രധാനകാരണമിതാണ്. എത്രയോ കുടുംബങ്ങളാണ് വഴിയാധാരമായത്.



ഇക്കാര്യങ്ങളൊക്കെയും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. അതൊക്കെ വിലയിരുത്താന്‍ പോലും സിപിഎം സംസ്ഥാന നേതൃത്വം തയ്യാറായില്ല. പകരം സുരേഷ് ഗോപിക്ക് വോട്ട് ചെയ്ത ക്രൈസ്തവരെ അധിക്ഷേപിക്കുകയും കോണ്‍ഗ്രസിന്റെ 86,000 വോട്ടുകള്‍ ചോര്‍ന്നത് പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയുമാണ് ചെയ്തത്. സുരേഷ് ഗോപി രണ്ട് കൊല്ലത്തോളം തൃശൂരില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് പണിയെടുത്താണ് വിജയിച്ചത്. അദ്ദേഹത്തിന് വോട്ട് ചെയ്താല്‍ എന്താണ് കുഴപ്പമെന്ന് സഭാവിശ്വാസികളടക്കം പലരും തെരഞ്ഞെടുപ്പിന് മുമ്പേ ചോദിച്ചിരുന്നു. അതൊക്കെ കാര്യമായി മനസ്സിലാക്കാനോ, വോട്ടു ചെയ്യാന്‍ തയ്യാറായവരുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് ചോദിക്കാനോ ഇടത് നേതാക്കന്മാര്‍ക്കായില്ല.

ഇഡി കേസ് അന്വേഷിക്കാന്‍ വരുന്നത് വരെ സിപിഎമ്മിന്റെ പ്രമുഖ നേതാക്കള്‍ക്ക് കരുവന്നൂര്‍ തട്ടിപ്പിലുള്ള പങ്ക് പുറത്തുവന്നിരുന്നില്ല. മാത്രമല്ല പാര്‍ട്ടി നിയമിച്ച അന്വേഷണ കമ്മിഷനില്‍ ഇഡി കേസില്‍ ആരോപണവിധേയനായ പികെ ബിജു അംഗമായിരുന്നു. ഇതൊക്കെ ജനം കണ്ടും മനസ്സിലാക്കിയുമാണ് വോട്ട് ചെയ്തത്. വായ്പാ തട്ടിപ്പിലൂടെ നേതാക്കന്‍മാര്‍ കൈക്കലാക്കിയ പണം തിരികെ നല്‍കാനുള്ള നടപടി പാര്‍ട്ടി സ്വീകരിച്ചില്ല. പകരം ബലിയാടായ പ്രാദേശിക നേതാക്കളുടെ വീടും വസ്തുവും വരെ ജപ്തി ചെയ്യുന്ന സ്ഥിതിയുണ്ടായി.

പിണറായിയുടെ മകള്‍ക്കെതിരെ ഉണ്ടായ കേസുകളാണ് ജനങ്ങളെയും പ്രവര്‍ത്തകരെയും പാര്‍ട്ടിയില്‍ നിന്ന് കൂടുതലും അകറ്റിയത്. ആ വിഷയത്തില്‍ പ്രതികരിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ല. പാര്‍ട്ടി നേതാക്കളെല്ലാം നടത്തിയ പ്രതികരണങ്ങള്‍ പിന്നീട് കള്ളമാണെന്ന് തെളിയുകയും ചെയ്തു. തെരഞ്ഞെടുപ്പ് കാലത്ത് കാണിക്കേണ്ട സാമാന്യ മര്യാദ പോലും പാലിക്കാതെയാണ് ഷാഫി പറമ്പിലിനെതിരെ വടകരയില്‍ പ്രചരണം നടത്തിയത്. അതിന്റെ ഗുണം ഷാഫിക്ക് കിട്ടുകയും ചെയ്തു. കെകെ ഷൈലജയെ ബലിയാടുമാക്കി. കെകെ ഷൈലജയുടെ ജനപ്രീതി പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് തീരേ ഇഷ്ടപ്പെടുന്നില്ല. പണത്തിനും അധികാരത്തിനും വേണ്ടി നേതാക്കള്‍ വലിയ വടംവലിയാണ് നടത്തുന്നത്. ഇപി ജയരാജനും പി. ജയരാജനും തമ്മിലുള്ള പോര് അതിന് വ്യക്തമായ ഉദാഹരണമാണ്.



ഇ.പി ജയരാജന് ബിജെപി നേതാവുമായി ബിസിനസ് ആണെങ്കില്‍ പി.ജയരാജനും മകനുമെതിരെ ഉയര്‍ന്ന ആരോപണം അതീവഗുരുതരമാണ്. ജയരാജനെ പിന്തുണച്ച് നേതാക്കളാരും എത്തിയില്ല എന്നതും ശ്രദ്ധേയമാണ്. സംഘടനയ്ക്കുള്ളില്‍ ഇത്തരത്തിലുള്ള തിന്മകള്‍ അരങ്ങേറുന്നുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. അതൊന്നും പാര്‍ട്ടി ചര്‍ച്ച ചെയ്യുന്നു പോലുമില്ല. അവര്‍ക്കൊക്കെ അധികാരം കിട്ടണം പണം സമ്പാദിക്കണം എന്നല്ലാതെ മറ്റ് ലക്ഷ്യങ്ങളില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇത്തരം കാര്യങ്ങളിലൊക്കെ കേന്ദ്രകമ്മിറ്റി ഇടപെടുകയും മാറ്റിനിര്‍ത്തേണ്ടവരെ മാറ്റുകയും വേണം. അല്ലാതെ ചര്‍ച്ചകളും അന്വേഷണ കമ്മിഷനും മാത്രം രൂപീകരിച്ചിട്ട് കാര്യമില്ല.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിറ്റ്‌നസ് പരിശീലകന്‍ മാധവിന്റെ മരണത്തില്‍ ദുരൂഹത  (1 hour ago)

സ്‌കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവതി അറസ്റ്റില്‍  (1 hour ago)

ശ്രീക്കുട്ടിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല  (1 hour ago)

അപൂര്‍വ്വ ജനിതക രോഗം ബാധിച്ച അനീഷ അഷ്‌റഫിന് വീട്ടിലിരുന്ന് പരീക്ഷയെഴുതാന്‍ അനുമതി  (1 hour ago)

വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

കടയില്‍ കയറി വയോധികയുടെ മാലപൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി  (2 hours ago)

അതിരപ്പിള്ളി യാത്രി നിവാസ് മൂന്നാം ഘട്ട നിർമ്മാണ പ്രവൃത്തികള്‍ക്ക് 2.08 കോടി രൂപയുടെ ഭരണാനുമതി...  (2 hours ago)

മില്‍മയിലെ ഒഴിവുള്ള സ്ഥിരം തസ്തികകളിലേക്ക് നിയമന നടപടി ആരംഭിക്കും: മന്ത്രി ചിഞ്ചുറാണി: തിരുവനന്തപുരം മേഖലയില്‍ 198 ഉം മലബാര്‍ മേഖലയില്‍ 47 ഉം ഒഴിവുകളില്‍ വിജ്ഞാപനം  (3 hours ago)

ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ 850 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് യുഎഇയിലെ അല്‍ മര്‍സൂക്കി ഗ്രൂപ്പ്: മെറിഡിയന്‍ ടെക് പാര്‍ക്ക് പദ്ധതി 10,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും...  (3 hours ago)

പാനറ്റോണിയും എടയാര്‍ സിങ്ക് ലിമിറ്റഡും ചേര്‍ന്ന് 800 കോടിയുടെ, ഇന്‍ഡസ്ട്രിയല്‍ ലോജിസ്റ്റിക്സ് പാര്‍ക്ക് കൊച്ചിയില്‍ സ്ഥാപിക്കും...  (3 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് 15 കാരിക്ക് ദാരുണാന്ത്യം  (3 hours ago)

കോവളം ബീച്ചില്‍ തെരുവുവിളക്കിനും സിസിടിവിയ്ക്കുമായി 1.19 കോടി രൂപയുടെ പദ്ധതിയ്ക്ക് അനുമതി...  (3 hours ago)

മതിയായ ചികിത്സ ലഭിച്ചില്ലെന്ന പരാതി: മന്ത്രി റിപ്പോര്‍ട്ട് തേടി...  (3 hours ago)

മെഡിക്കല്‍ കോളേജുകളിലെ സമഗ്ര സ്‌ട്രോക്ക് സെന്ററുകള്‍ക്ക് 18.87 കോടി: സ്‌ട്രോക്ക് ചികിത്സാ സംവിധാനങ്ങള്‍ ലോകോത്തര നിലവാരത്തിലെത്തിക്കുക ലക്ഷ്യം  (3 hours ago)

ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്  (3 hours ago)

Malayali Vartha Recommends