Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

കേരളീയം സ്‌പോണ്‍സര്‍ തുക എത്ര മറച്ചുവയ്ക്കുന്നതിന്റെ രഹസ്യം ഇതാണ് പിണറായിയുടെ കള്ളി പുറത്താകുന്നു

10 JULY 2024 01:05 PM IST
മലയാളി വാര്‍ത്ത

More Stories...

പാലക്കാട് നോട്ട് ആരോപണം; ശോഭ സുരേന്ദ്രനെ ചതിച്ചത് ബിജെപിയിലെ ശോഭവിരുദ്ധർ? ശോഭാ സുരേന്ദ്രന്റെ വാദഗതികള്‍ പൊളിഞ്ഞു

കേരളത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എവിടെയാണ്? ഇന്ന് ടിവിയിലും ഓണ്‍ലൈനിലും തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം യുഡിഎഫ് മാത്രമാണ് അനുസരിച്ചത്; കര്‍ശന നടപടിയെടുക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ ഡാഷ് മോനേ പ്രയോഗം ; അധികാരം നഷ്ടമായതോടെ പിണറായിയുടെ ഒറിജിനൽ മുഖം പുറത്തുവന്നുവെന്ന് ഷാഫി പറമ്പിൽ

നീ പോ മോനേ വിജയാ എന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ; തിരഞ്ഞെടുപ്പിന് ദിവസങ്ങൾ നിൽക്കേ വൻ പോര്

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേതൃത്വം തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍

സര്‍ക്കാര്‍ വലിയ സാമ്പത്തിക ഞെരുക്കത്തിലൂടെ നീങ്ങിയപ്പോഴാണ് കഴിഞ്ഞ കൊല്ലം കേരളീയം നടത്തിയത്. സര്‍ക്കാരിന് യാതൊരു നഷ്ടവുമില്ലെന്നും സ്‌പോണ്‍സര്‍ഷിപ്പിലൂടെ കോടികള്‍ ലഭിക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ രണ്ടാം കേരളീയം നടത്താന്‍ തീരുമാനമായിട്ടും ആദ്യത്തെ എഡിഷനില്‍ കിട്ടിയ സ്‌പോണ്‍സര്‍ഷിപ്പ് തുകയുടെ കണക്ക് ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. ഇത്തവണ കൂടുതല്‍ നിക്ഷേപം കൊണ്ടുവരുമെന്നാണ് അവകാശവാദം. സാമ്പത്തിക വര്‍ഷാരംഭത്തിന്റെ ആദ്യ പാദം മാത്രമേ പിന്നിട്ടിട്ടുള്ളൂ. അതുകൊണ്ട് പ്രതിസന്ധി അത്രരൂക്ഷമായിട്ടില്ല. ആദ്യ കേരളീയത്തിന് 27 കോടിയാണ് സര്‍ക്കാര്‍ ചെലവഴിച്ചതെന്ന് മുഖ്യമന്ത്രി ചൊവ്വാഴ്ച നിയമസഭയില്‍ അറിയിച്ചതോടെയാണ് സംഭവം വീണ്ടും വിവാദമാകുന്നത് സ്‌പോണ്‍സര്‍ഷിപ്പിലൂടെ കിട്ടിയ തുക പബ്‌ളിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലേക്കാണ് പോയത്.

 

 

 

ആ തുക എത്രയാണെന്ന് കണ്ടെത്താന്‍ ഒരു കൊല്ലം പോയിട്ട്, ഒരു മണിക്കൂര്‍ വേണ്ട. എന്നിട്ടും അനാസ്ഥ കാണിക്കുന്നുണ്ടെങ്കില്‍ നടപടിക്രമങ്ങളില്‍ സുതാര്യതയില്ലെന്നാണ് മനസ്സിലാകുന്നത്. ഏറ്റവും കൂടുതല്‍ തുക പിരിച്ചെടുത്ത ജിഎസ്ടി ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ ആദരിക്കുകയും സമ്മാനം നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും കണക്കുകള്‍ പുറത്ത് വിടാത്തതില്‍ ദുരൂഹതയുണ്ട്. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ വീണ്ടും വീണ്ടും സിപിഎം വിവാദങ്ങളിലേക്ക് നീങ്ങുന്നത് ഘടകക്ഷികള്‍ക്ക് അടക്കം അതൃപ്തിയുണ്ട്. ക്ഷേമപെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കി ജനപിന്തുണ വീണ്ടെടുക്കാമെന്നാണ് ഇപ്പോഴും സിപിഎം വിശ്വസിക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല. അത് സിപിഎമ്മിന് ഇതുവരെ മനസ്സിലായിട്ടില്ല. 2021ല്‍ അധികാരത്തിലേറും മുമ്പ് പ്രകടനപത്രികയില്‍ ഇടത്പക്ഷം പറഞ്ഞിരുന്നത് ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കുമെന്നാണ്. ഇപ്പോഴും 1600ല്‍ കിടക്കുന്നെന്ന് മാത്രമല്ല, ആറ് മാസമായി കൊടുക്കുന്നുമില്ല. ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് വീണ്ടും കേരളീയം കൊണ്ടുവരുന്നത്.

2023ലെ കേരളീയത്തിന്റെ സ്‌പോണ്‍സര്‍മാരില്‍ ഭൂരിഭാഗവും സര്‍ക്കാരിന് കീഴിലുള്ള ചരക്ക് സേവന നികുതി വകുപ്പിനെതിരെ കേസ് നടത്തുന്നവരായിരുന്നു. ഇപ്പോഴും ആ കേസുകള്‍ തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല. വന്‍കിട ജ്വല്ലറികള്‍ മുതല്‍ പൊതുമേഖലാ ബാങ്കുകള്‍ വരെ സ്‌പോണ്‍സര്‍ഷിപ്പ് പട്ടികയിലുണ്ട്. ഇവര്‍ വന്‍തുക സ്‌പോണ്‍സര്‍ഷിപ്പ് നല്‍കിയതോടെ കേസുകളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്ന് പ്രതിപക്ഷം അടക്കം അന്നേ ആരോപിച്ചിരുന്നു. കേസുമായി എങ്ങനെ മുന്നോട്ട് പോകുമെന്നുമുള്ള കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ കടുത്ത ആശയക്കുഴപ്പമുണ്ടായിരുന്നു. ഏറ്റവുമധികം പണം സംഭാവന ചെയ്തവരെയാണ് പരിപാടിയുടെ സ്‌പോണ്‍സര്‍മാരായി ഔദ്യോഗികമായി പ്രഖ്യാപിച്ച് വെബ്‌സൈറ്റില്‍ പേര് പ്രസിദ്ധീകരിച്ചിരുന്നത്. മറ്റു സ്‌പോണ്‍സര്‍മാരുടെ പേരുകള്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചവര്‍ക്ക് പോലും സര്‍ക്കാര്‍ നല്‍കിയുമില്ല. അങ്ങനെ മൊത്തത്തില്‍ ദുരൂഹമായിരുന്നു ഒന്നാം കേരളീയം. മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍, ശോഭന എന്നിവര്‍ പങ്കെടുത്തതിന് പണം നല്‍കിയിരുന്നു. എന്നാല്‍ പാവപ്പെട്ട ചെറിയ കലാകാരന്മാരുടെ പ്രതിഫലം അടുത്തകാലത്ത് പോലും നല്‍കിയില്ലെന്ന് പലരും ആക്ഷേപം ഉന്നയിച്ചിരുന്നു.

 

 

ജോസ്‌കോ, കല്യാണ്‍, ഭീമ ജ്വല്ലറികള്‍. ഐസിഐസിഐ, കാനറാ ബാങ്ക് തുടങ്ങി സര്‍ക്കാരുമായി കേസ് നടത്തുന്നവരെല്ലാം പ്രമുഖ സ്‌പോണ്‍സര്‍മാരായിരന്നു. നികുതിവെട്ടിപ്പോ അല്ലെങ്കില്‍ സമാനമായ മറ്റ് ഗുരുതര കേസുകളോ നടത്തുന്നവരാണ് ഇവരെല്ലാം. ഇങ്ങനെ പ്രതിസ്ഥാനത്തുള്ളവരെ സര്‍ക്കാര്‍ അടുപ്പക്കാരാക്കിയത് തന്നെ ദുരുദ്ദേശപരമാണ്. വീണുകിട്ടിയ അവസരം മനസിലാക്കി ഇവരെല്ലാം കാര്യമായി സര്‍ക്കാരിനെ സഹായിച്ചു. അങ്ങനെയാണ് കേരളീയത്തിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായി ഇവരുടെയെല്ലാം പേരുകള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ചത്. തൃശൂര്‍ ജിഎസ്ടി ഡെപ്യൂട്ടി കമ്മിഷണര്‍, സ്‌പെഷല്‍ സര്‍ക്കിളിന് മുന്നിലാണ് കല്യാണ്‍ ജൂവലേഴ്‌സിന് കേസുള്ളത്. തിരുവനന്തപുരം ഇന്റേണല്‍ ഓഡിറ്റ് അസിസ്റ്റന്റ് കമ്മിഷണറാണ് ഭീമക്കെതിരെ കേസ് നടത്തുന്നത്. ജോസ്‌കോ ജ്വല്ലറിക്കെതിരെ കോട്ടയത്ത് രണ്ട് കേസുകളാണുള്ളത്. കാനറാ ബാങ്കിനെതിരെ അങ്കമാലിയിലും ഐസിഐസിഐക്കെതിരെ പാലക്കാട്ടുമാണ് കേസ് നിലവിലുള്ളത്. പട്ടികയില്‍ പേരുള്ള ശ്രീഗോകുലം ഹൗസിങ് കമ്പനിക്കെതിരെ കോട്ടയത്തും കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സിനെതിരെ കൊല്ലത്തും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിനെതിരെ കേരള അഡ്വാന്‍സ് റൂളിങ് അതോറിറ്റിക്ക് മുന്നിലുമാണ് കേസുകളുള്ളത്.

ഇവരടക്കം സ്വകാര്യ കമ്പനികളുടെയെല്ലാം വെട്ടിപ്പുകള്‍ കണ്ടെത്താനും നടപടിയെടുക്കാനും ഔദ്യോഗികമായി ചുമതലയുള്ള ഉദ്യോഗസ്ഥരെ തന്നെ രംഗത്തിറക്കിയായിരുന്നു കേരളീയം പിരിവ് എന്നതാണ് ഏറ്റവും കഷ്ടം. ഇങ്ങനെയെല്ലാം ഏറ്റവുമധികം തുക പിരിച്ച ജിഎസ്ടി ഉദ്യോഗസ്ഥരെ കേരളീയം സമാപനവേദിയില്‍ മുഖ്യമന്ത്രി ആദരിക്കുന്ന അത്യപൂര്‍വ സംഭവവും ഉണ്ടായി. ഇതിനെല്ലാം ഒടുവിലാണ് സര്‍ക്കാരിനെതിരെ കേസ് നടത്തുന്ന കമ്പനികളില്‍ നിന്ന് പോലും പണം പിരിച്ചതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്. അഴിമതിയോളം ഗുരുതരമായ വീഴ്ചയാണ് ഇതെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

 

 

ഇങ്ങിനെ ധൂര്‍ത്ത് നടത്തിയിട്ട് കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ കേസ് നടത്തി. ആ വകയില്‍ മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലിന് ഒരു കോടി രൂപയാണ് ഫീസ് നല്‍കിയത്. കേന്ദ്രം 54,000 കോടി തരാനുണ്ടെന്നാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും അടക്കം പാടി നടന്നത്. എന്നാല്‍ സുപ്രീംകോടതിയില്‍ കേസ് നടത്തിയപ്പോള്‍ ഇതൊന്നും പറഞ്ഞില്ല. കടമെടുപ്പ് പരിധി കൂട്ടണം. മാര്‍ക്കറ്റില്‍ നിന്നാണ് കടം വാങ്ങുന്നത്. അതിന് കേന്ദ്രസര്‍ക്കാര്‍ ഇടംകോലിടരുത് എന്നാണ് കപില്‍ സിബല്‍ വാദിച്ചത്. കേന്ദ്രം കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയില്ല. ബജറ്റിന് പുറത്ത് നിന്ന് കിഫ്ബി വഴിയും പെന്‍ഷന്‍ കമ്പനി വഴിയും കടമെടുക്കാന്‍ തുടങ്ങുകയും അതിന്റെ കണക്കുകള്‍ അക്കൗണ്ട് ജനറലിനെ കൊണ്ട് ഓഡിറ്റ് ചെയ്യാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തതോടെയാണ് കേന്ദ്രം കിഫ്ബിയുടെ കഴുത്തിന് പിടിച്ചത്. പെന്‍ഷന്‍ നല്‍കാന്‍ രൂപീകരിച്ച കമ്പനി ആവശ്യത്തില്‍ കൂടുതല്‍ തുക വായ്പയെടുക്കുകയും ചെയ്തു. ഇക്കാര്യം എജി ചൂണ്ടിക്കാണിച്ചപ്പോള്‍ അബദ്ധംപറ്റിയെന്ന മറുപടിയാണ് നല്‍കിയത്. ഇത്തരത്തില്‍ വളരെ മോശം ധനകാര്യമാനേജ്‌മെന്റ് നടത്തുന്ന സര്‍ക്കാരാണ് വീണ്ടും കേരളീയത്തിനും സ്‌പോണ്‍സര്‍ഷിപ്പിനും ഇറങ്ങിപ്പുറപ്പെടുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ട്രംപ്  (2 hours ago)

യമുനാ നദിയില്‍ ബോട്ട് മുങ്ങി പത്ത് പേര്‍ മരിച്ചു; നിരവധിപേരെ കാണാതായി  (2 hours ago)

ഗള്‍ഫിലെ എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും  (2 hours ago)

പോളിംഗ് ശതമാനം കൂടിയത് സര്‍ക്കാരിനെതിരെയുള്ള ജന വികാരത്തിന്റെ ലക്ഷണം : നിരവധി മണ്ഡലങ്ങലില്‍ ബിജെപി വിജയിക്കും: അഡ്വ.എസ്.സുരേഷ്  (2 hours ago)

മൂന്ന് മുന്നണികള്‍ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പെന്ന് രാജീവ് ചന്ദ്രശേഖര്‍  (3 hours ago)

മുറ്റത്ത് കുളിക്കുന്നതിനിടെ മിന്നലേറ്റ് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു  (3 hours ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ചിക്കമഗളൂരു എസ്പി;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ കാര്യങ്ങളില്‍ വ്യക്ത വരൂ  (3 hours ago)

ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍  (3 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; വിവാഹ സമയത്ത് കേരളത്തില്‍ നല്‍കിയത് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്  (3 hours ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടി മഴ മുന്നറിയിപ്പ്  (3 hours ago)

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കന്നി വോട്ടര്‍  (5 hours ago)

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടിയിൽ നടപടി  (5 hours ago)

കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ നിർദേശം  (5 hours ago)

നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!! ശ്രീനന്ദയുടെ മോതിരം കയ്യിലില്ല,മൃതദേഹം കൊന്ന് കൊണ്ടിടത്..?  (5 hours ago)

ഹോര്‍മുസിന്റെ തലയ്ക്ക് മുകളിൽ US MQ-4C ട്രിറ്റണ്‍ അപ്രത്യക്ഷം!ഇറാന്‍ വിഴുങ്ങി...! തിരിച്ച് കുടയാൻ ഇസ്രായേൽ  (6 hours ago)

Malayali Vartha Recommends