ആരെ രക്ഷിക്കാനാണ് കലക്ടർ കള്ളം പറയുന്നത്; എ.ഡി.എം നവീൻ ബാബുവിന്‍റെ മരണത്തിൽ ജില്ലാകലക്ടറെ മാറ്റിനിർത്തി അന്വേഷണം വേണമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ

എ.ഡി.എം നവീൻ ബാബുവിന്‍റെ മരണത്തിൽ ജില്ലാകലക്ടറെ മാറ്റിനിർത്തി അന്വേഷണം വേണമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ആരെ രക്ഷിക്കാനാണ് കലക്ടർ കള്ളം പറയുന്നതെന്നും വി.മുരളീധരൻ ചോദിച്ചു. സ്റ്റാഫ് കൌൺസിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചതെങ്കിൽ ജില്ലാ പഞ്ചാ.പ്രസിഡന്‍റ് എങ്ങനെ എത്തി എന്ന ചോദ്യം ബാക്കിയാണ്. കലക്ടറുടെ ഓഫിസിലേക്ക് മുൻകൂർ അനുമതിയില്ലാതെ ക്യാമറമാന് കയറാനാവില്ലെന്നും വി.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം ബിജെപിക്കെതിരെ മൽസരിക്കാൻ സിപഎമ്മിന് ആളെ കിട്ടാത്ത അവസ്ഥയെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. പാലക്കാട് മത്സരിപ്പിക്കാൻ വി.ഡി സതീശൻ പിണറായിക്ക് ഒരാളെ കടംകൊടുക്കുകയായിരുന്നു.
ഈ പോക്ക് പോയാൽ എത്രകാലം പാർട്ടിയുണ്ടാകുമെന്ന് ചിന്തിക്കുന്നത് നല്ലതെന്നും വി.മുരളീധരൻ പറഞ്ഞു. ഡീൽ എന്ന് പറയുന്നവർക്കുള്ള ഉത്തരം കൂടിയാണ് പാലക്കാട് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ബിജെപി പ്രവർത്തനം തുടങ്ങിയെന്നും വലിയ പ്രതീക്ഷയുണ്ടെന്നും വി.മുരളീധരൻ പറഞ്ഞു.
https://www.facebook.com/Malayalivartha