Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

കുഴല്‍പ്പണത്തിന്റെ ഒരറ്റത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റും മറ്റേ അറ്റത്ത് വ്യവസായിയും ബി.ജെ.പി നേതാവുമായ ആളും ആയതുകൊണ്ടാണ് ഒരു അന്വേഷണവും ഇല്ലാതെ ഇ.ഡിയും ആദായ നികുതി വകുപ്പും കേസ് പൂഴ്ത്തിയത്; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

03 NOVEMBER 2024 05:54 PM IST
മലയാളി വാര്‍ത്ത

More Stories...

സോഷ്യൽ മീഡിയയാണല്ലോ കേരളത്തിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്? അതിനൊരു സംവിധാനമുണ്ടല്ലോ; കോൺഗ്രസ് ആദ്യമായിട്ടല്ലല്ലോ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്; പൊട്ടിത്തെറിച്ച് കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല

കെ. സി വേണുഗോപാൽ ദേശീയ തലത്തിൽ നിർണ്ണായക ചുമതലകൾ നിർവഹിച്ച് രാഹുൽജിയുടെ കരങ്ങൾക്ക് ശക്തി പകരുന്നു; കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദർശിയുള്ള നേതൃത്വം; കോൺഗ്രസിൽ ബോംബ് പൊട്ടിച്ച് കെ. സുധാകരൻ

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ

ഒരു വര്‍ഷം വരെ ശോഭയ്ക്ക് തടവുശിക്ഷ ലഭിക്കാവുന്ന സാഹചര്യം; ആലപ്പുഴയിലെ ബിജെപി നേതാവ് ബിന്ദു വിനയകുമാറിനെ കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറഞ്ഞ ശോഭ ബിജെപിക്കു മാത്രമല്ല പൊതുസമൂഹത്തിനു തന്നെ കളങ്കം

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

മൂന്നു വര്‍ഷത്തിനു ശേഷമാണ് കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണര്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിനും ആദായ നികുതി വകുപ്പിനും കത്തയച്ചിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . 41 കോടി 40 ലക്ഷം രൂപ കുഴപ്പണമായി എത്തിയെന്നാണ് കത്തില്‍ പറയുന്നത്. തിരൂര്‍ സതീഷ് വെളിപ്പെടുത്തിയ ഒന്‍പതര കോടി അതില്‍ ഒരു ഘടകം മാത്രമാണ്. 41 കോടി 40 ലക്ഷം വന്നത് ലഹര്‍ സിങ് സൊറായ എന്ന ആളില്‍ നിന്നാണ്.

എത്തിയത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ കയ്യിലേക്കും. രാജസ്ഥാനില്‍ വേരുകളുള്ള കര്‍ണാടകത്തിലെ എം.എല്‍.സിയും ഇപ്പോഴത്തെ രാജ്യസഭാ അംഗവുമായ ബി.ജെ.പിക്ക് പ്രിയപ്പെട്ട ബിസിനസുകാരനാണ് ലഹര്‍സിങ്. കുഴല്‍പ്പണത്തിന്റെ ഒരറ്റത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റും മറ്റേ അറ്റത്ത് വ്യവസായിയും ബി.ജെ.പി നേതാവുമായ ആളും ആയതുകൊണ്ടാണ് ഒരു അന്വേഷണവും ഇല്ലാതെ ഇ.ഡിയും ആദായ നികുതി വകുപ്പും കേസ് പൂഴ്ത്തിയത് എന്നും  വി ഡി സതീശൻ പറഞ്ഞു.



ഇത്തരം ഒരു സംഭവം ഉണ്ടായിട്ടും പോലും അതിനെ രാഷ്ട്രീയ ആയുധമാക്കാന്‍ പോലും കേരളത്തിലെ സി.പി.എമ്മും പിണറായി വിജയനും തയാറായില്ലെന്നത് വിസ്മയിപ്പിക്കുന്നതാണ്. തെളിവുകളും മൊഴികളും ഉണ്ടായിട്ടും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന നിര്‍ബന്ധം പോലും സംസ്ഥാന സര്‍ക്കാരിനുണ്ടായില്ല. കേരളം മുഴുവന്‍ നടന്ന് ഡി.എന്‍.എ പരിശോധിക്കണമെന്ന് ഉള്‍പ്പെടെ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയെ അപമാനിച്ചു സംസാരിക്കുമ്പോഴും ബി.ജെ.പി നേതാക്കള്‍ക്കെതിരായ കുഴല്‍പ്പണ കേസ് പിണറായി വിജയന്‍ മൂടി വച്ചു. കേരളത്തിലെ സി.പി.എമ്മും കേരളത്തിലെ സി.പി.എമ്മും തമ്മില്‍ ധാരണയുണ്ടാക്കിയാണ് കുഴല്‍പ്പണ കേസില്‍ ഒരു അന്വേഷണവും വേണ്ടെന്നു തീരുമാനിച്ചത്  എന്നും  വി ഡി സതീശൻ പറഞ്ഞു.

ഇപ്പോള്‍ ആരുടെ കണ്ണില്‍ പൊടിയിടാനാണ് പുനരന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്? തിരൂര്‍ സതീഷ് വെളിപ്പെടുത്തിയ കാര്യങ്ങള്‍ കുറെക്കൂടി വിശാലമായ അര്‍ത്ഥത്തില്‍ അന്ന് പൊലീസ് അന്വേഷിച്ച് കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും മൂന്നു വര്‍ഷം കഴിഞ്ഞ് പുനരന്വേഷണം പ്രഖ്യാപിച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിന് വേണ്ടിയാണ്. എല്ലാം അറിയാവുന്ന കാര്യത്തില്‍ മൂന്ന് വര്‍ഷത്തിനു ശേഷം എന്ത് പുനരന്വേഷണമാണ് നടത്തുന്നത്? പൂരം കലക്കി ആറു മാസത്തിനു ശേഷം ആംബുലന്‍സില്‍ വന്നതിന് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത് പോലെയാണ് ഇതും  എന്നും  വി ഡി സതീശൻ പറഞ്ഞു .

ആറു മാസം കഴിഞ്ഞാണോ ആംബുലന്‍സിലാണ് സുരേഷ് ഗോപി വന്നതെന്ന് ഇവരുടെ പൊലീസ് അറിയുന്നത്. മുന്നിലും പിന്നിലും പൊലീസുമായി, മന്ത്രിമാരോട് വരേണ്ടെന്നു പറഞ്ഞ സ്ഥലത്തേക്ക് സുരേഷ് ഗോപി ആംബുലന്‍സില്‍ സിനിമയില്‍ കാണുന്നതു പോലെ എത്തിയത് ലോകം മുഴുവന്‍ മാധ്യമങ്ങളിലൂടെ കണ്ടതല്ലേ. എന്നിട്ട് ആറു മാസത്തിനു ശേഷം കേസെടുത്തത് ആരെ കബളിപ്പിക്കുന്നതിനു വേണ്ടിയാണ്? ആംബുലന്‍സില്‍ രോഗിയല്ല, ബി.ജെ.പി സ്ഥാനാര്‍ത്ഥിയും ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുമാണെന്ന് അറിഞ്ഞിട്ടും എസ്‌കോര്‍ട്ടും പൈലറ്റും നല്‍കാന്‍ നിര്‍ദ്ദേശിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമോ  എന്നും  വി ഡി സതീശൻ ചോദിച്ചു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ എസ് യു നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്  (1 hour ago)

യുക്രെയ്ന്‍ തലസ്ഥാനത്ത് നടന്ന വെടിവയ്പ്പില്‍ അഞ്ചു പേര്‍ അക്രമി കൊല്ലപ്പെട്ടു  (2 hours ago)

വയനാട് ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ വീട് സന്ദര്‍ശിച്ച് മന്ത്രി കെ.രാജന്‍  (2 hours ago)

'പ്രേമലു 2' ഉപേക്ഷിച്ചതിനെ പറ്റി പ്രതികരിച്ച് ദിലീഷ് പോത്തന്‍  (2 hours ago)

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ കടലൂര്‍ പര്യടനം വീണ്ടും റദ്ദാക്കി  (3 hours ago)

എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദിച്ചെന്ന് പരാതി  (3 hours ago)

ഹോര്‍മുസിലെ ഇറാന്‍ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ  (5 hours ago)

സുഹൃത്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു  (5 hours ago)

ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു  (5 hours ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (7 hours ago)

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി  (7 hours ago)

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും  (7 hours ago)

ഹോർമൂസ് ദേ തുറന്നു ദേ അടച്ചു കളി മാറ്റി പിടിച്ച് ഇറാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ട്രംപ് മണിക്കൂറിനുള്ളിൽ അപ്രത്യക്ഷ നീക്കം  (7 hours ago)

വിഷു ആഘോഷചിത്രങ്ങള്‍ക്ക് പിന്നാലെ നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം  (7 hours ago)

Malayali Vartha Recommends