തിരഞ്ഞെടുപ്പ് ഫലങ്ങൾ എന്തുതന്നെയായാലും, കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രം പരിശോധിക്കുമ്പോൾ സഖാവ് വി. ശിവൻകുട്ടി എന്ന പേര് സ്വർണ്ണലിപികളാൽ എഴുതപ്പെട്ടിരിക്കും; അക്ഷരമുറ്റത്ത് സ്നേഹത്തിന്റെ കൈയൊപ്പ് ചാർത്തിയ സഖാവ്! വി. ശിവൻകുട്ടിയെ കുറിച്ച് നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് ബിനീഷ് കോടിയേരി

വി. ശിവൻകുട്ടിയെ കുറിച്ച് നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് ബിനീഷ് കോടിയേരി. അദ്ദേഹത്തിന്റെ ഫേസ്‍ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-
അക്ഷരമുറ്റത്ത് സ്നേഹത്തിന്റെ കൈയൊപ്പ് ചാർത്തിയ സഖാവ്! പദവികളല്ല, താൻ ചെയ്ത പ്രവർത്തനങ്ങളാണ് ഒരാളെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത്. കേരളം കണ്ട ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിമാരിൽ ഒരാളായി സഖാവ് വി. ശിവൻകുട്ടി എന്നും ഓർമ്മിക്കപ്പെടും. കേവലം ഒരു മന്ത്രി എന്നതിലുപരി, കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രിയപ്പെട്ട 'ശിവൻകുട്ടി അപ്പുപ്പൻ' ആയി അദ്ദേഹം മാറിയത് ആത്മാർത്ഥമായ ഇടപെടലുകളിലൂടെയാണ്.
അക്ഷരമുറ്റത്തെ കരുതലിന്റെ മുഖം, ദുരന്തങ്ങൾ തളർത്തിയ കുട്ടികൾക്ക് പഠനം മുടങ്ങില്ലെന്ന് ഉറപ്പുവരുത്തിയ ആ വലിയ മനസ്സ് നമ്മൾ കണ്ടതാണ്. "പണമില്ലാത്തതിന്റെ പേരിൽ ഒരു കുട്ടി പോലും വിനോദയാത്രകളിൽ നിന്ന് ഒഴിവാക്കപ്പെടരുത്" എന്ന കർശന നിർദ്ദേശം നൽകിയപ്പോൾ, അത് സാധാരണക്കാരായ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ല. ക്ലാസ് മുറികളിൽ മറ്റ് കുട്ടികളുടെ മുന്നിൽ വെച്ച് ഫീസ് ചോദിച്ച് ഒരു കുഞ്ഞുമനസ്സും വേദനിക്കാൻ പാടില്ലെന്ന അദ്ദേഹത്തിന്റെ നിലപാട് വിപ്ലവകരമായിരുന്നു.
ഭക്ഷണത്തിലും വിപ്ലവം, സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയെ അദ്ദേഹം മറ്റൊരു തലത്തിലേക്ക് ഉയർത്തി. ചോറിൽ നിന്ന് എലിയെ കിട്ടുന്ന വാർത്തകൾ കേട്ടിരുന്ന ഒരിടത്തുനിന്ന്, മന്തിയും ബിരിയാണിയും ഉൾപ്പെടെയുള്ള വിഭവസമൃദ്ധമായ മെനു കുട്ടികൾക്കായി ഒരുക്കാൻ അദ്ദേഹത്തിന് സാധിച്ചു. കുട്ടികൾക്ക് ഗുണമേന്മയുള്ള ഭക്ഷണം നൽകുക എന്നത് അദ്ദേഹത്തിന് ഒരു ഭരണപരമായ ചുമതല മാത്രമായിരുന്നില്ല, മറിച്ച് ഒരു ഉത്തരവാദിത്തമായിരുന്നു.
സാങ്കേതികവിദ്യയെയും കൂട്ടിയിണക്കി ഓൺലൈനായി കലോത്സവങ്ങളിൽ പങ്കെടുക്കാൻ സംവിധാനമൊരുക്കിയത് വഴി മാറ്റത്തിന്റെ പുതിയ പാത അദ്ദേഹം വെട്ടിത്തെളിച്ചു. തന്റെ മന്ത്രിസ്ഥാനം ഒഴിയുമ്പോഴും അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളും യൂണിഫോമും കൃത്യമായി എത്തിച്ചു എന്ന് ഉറപ്പുവരുത്തിയാണ് അദ്ദേഹം പടിയിറങ്ങുന്നത്.
തിരഞ്ഞെടുപ്പ് ഫലങ്ങൾ എന്തുതന്നെയായാലും, കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രം പരിശോധിക്കുമ്പോൾ സഖാവ് വി. ശിവൻകുട്ടി എന്ന പേര് സ്വർണ്ണലിപികളാൽ എഴുതപ്പെട്ടിരിക്കും.
വിദ്യാഭ്യാസ രംഗത്ത് നിങ്ങൾ കൊണ്ടുവന്ന ആ സ്നേഹവും കരുതലും എന്നും സ്മരിക്കപ്പെടും. പകരം വെക്കാനില്ലാത്ത പ്രവർത്തനങ്ങൾക്ക് അഭിവാദ്യങ്ങൾ സഖാവേ!
https://www.facebook.com/Malayalivartha























