ആളും ആരവവും പോലീസും അകമ്പടിയും ഇല്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ കേരള സ്റ്റാലിന്‍ ഇരട്ടച്ചങ്കന് ഇപ്പോഴും സാധിക്കുന്നില്ല; കേരളത്തിന്റെ പ്രതിപക്ഷ നേതാവാകാന്‍ കൊതിച്ച് പിണറായി വിജയൻ

ഇലക്ഷനില്‍ എല്‍ഡിഎഫ് തോറ്റു തുന്നം പാടിയിട്ടും പിണറായി വിജയന് അധികാരക്കൊതി തീരുന്നില്ല. ആളും ആരവവും പോലീസും അകമ്പടിയും ഇല്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ കേരള സ്റ്റാലിന്‍ ഇരട്ടച്ചങ്കന് ഇപ്പോഴും സാധിക്കുന്നില്ല. പ്രസ്ഥാനത്തെ തരിപ്പണമാക്കി കേരളത്തെ ബംഗാളാക്കി മാറ്റിയ ശേഷവും കേരളത്തിന്റെ പ്രതിപക്ഷ നേതാവാകാന്‍ കൊതിച്ചിരിക്കുകയാണ് മഹനായ പിണറായി. എണ്‍പതാം വയസിലും അധികാരത്തില്‍ തൂങ്ങിക്കിടക്കാനുള്ള ആഗ്രഹം പിണറായി പാര്‍ട്ടി നേതൃത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഏറ്റവും കുറഞ്ഞത് രണ്ടര വര്‍ഷം പ്രതിപക്ഷ നേതാവായിരുന്ന ശേഷം പ്രതിപക്ഷ നേതൃസ്ഥാനം മരുമകന്‍ മുഹമ്മദ് റിയാസിന് കൈമാറാന്‍ ആഗ്രഹിക്കുകയാണ് കേരളത്തിന്റെ മാന്യദേഹം. കെഎന്‍ ബാലഗോപാലിനെ പ്രതിപക്ഷ നേതാവാക്കാന്‍ ഇരട്ടച്ചങ്കന് തെല്ലും മനസില്ല. പിണറായി പ്രതിപക്ഷനേതാവാകാന്‍ അനുവദിക്കില്ലെന്ന് സിപിഐ ഉറച്ച നിലപാട് എടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഒരു നിവൃത്തിയുമില്ലാതെ വന്നാല്‍ മരുമകനെ പ്രതിപക്ഷ നേതാവാക്കാനാണ് പിണറായി സമ്മര്‍ദം ചെലുത്തുന്നത്.
അഹങ്കാരത്തിനു കൈയും കാലും വച്ച പിണറായിയുടെ ധാര്‍ഷ്ട്യവും അഹന്തയുമാണ് ചരിത്രതോല്‍വിക്കു കാരണമെന്ന് സിപിഐ തുറന്നടിച്ചുകഴിഞ്ഞു.ഇലക്ഷനില്‍ ഇത്ര നാണം കെട്ട തോല്‍വിക്കു കാരണമായത് പിണറായി വിജയന്റെ പരനാറി, ഡാഷ്‌മോന്‍, വീട്ടില്‍പോയി ചോദിക്കടാ, നികൃഷ്ടജീവി, കുലംകുത്തി തുടങ്ങിയ പ്രയോഗങ്ങളാണെന്നിരിക്കെ ഇപ്പോഴും പിണറായി വിജയന്റെ അഹന്തയ്ക്കും അഹങ്കാരത്തിനും തെല്ലും കുറവില്ല. നാണം കെട്ട തോല്‍വിക്കുശേഷം ഇരട്ടച്ചങ്കന്‍ വായ തുറന്നിട്ടില്ലെന്നു മാത്രമല്ല എങ്ങനെയും പ്രതിപക്ഷ നേതാവാകാന്‍ കരുക്കള്‍ നീക്കുകയുമാണ്.
പിണറായി വിജയന്‍ സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവാകാന്‍ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ ലഭിച്ചതായും സജി ചെറിയാനും കെ.എന്‍ ബാലഗോപാലും പി. രാജീവും ഉള്‍പ്പെടെ പിന്തുണ നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും ഒഴിയുന്ന പക്ഷം അത് പാര്‍ട്ടിക്ക് വലിയി തിരിച്ചടിക്ക് കാരണമാകുമെന്നും രാഷ്ട്രീയ ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നുമുള്ള വിലയിരുത്തലുകളെ തുടര്‍ന്നാണ് അദ്ദേഹത്തെ തന്നെ പരിഗണിക്കണമെന്ന നിലപാടിലേക്ക് നേതാക്കള്‍ എത്തിയത്. എന്നാല്‍ ഇതിനോടു സിപിഐ അനുകൂലിക്കാതെ വന്നതോടെയാണ് പിണറായി വിജയന്‍ നിശബ്ദത പുലര്‍ത്തുന്നത്. പിണറായി പ്രതിപക്ഷ നേതവും കെ.എന്‍ ബാലഗോപാല്‍ ഉപനേതാവുമാകട്ടെയെന്നാണ് സിപിഎമ്മില്‍ ഉയര്‍ന്ന നിലപാട്.
നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം പിണറായി വിരുദ്ധ വികാരമെന്ന് സിപിഐ. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പിണറായി വിജയന്‍ വേണ്ടെന്ന നിലപാടിലാണ് സിപിഐ. വെള്ളാപ്പള്ളി നടേശനെ അനുകൂലിക്കുന്ന മുഖ്യമന്ത്രിയുടെ സമീപനം ന്യൂനപക്ഷങ്ങളെ അകറ്റിയെന്നും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പുതിയ ആള്‍ വരണമെന്നും പിണറായി ശൈലി തോല്‍വിക്ക് ആക്കം കൂട്ടിയെന്നുമാണ് സിപിഐ ഉയര്‍ത്തുന്ന വിമര്‍ശനം.
ഒരു ഘട്ടത്തില്‍പോലും വെള്ളാപ്പള്ളി നടേശനെ വിമര്‍ശിക്കുന്ന സാഹചര്യം മുഖ്യമന്ത്രിയില്‍ നിന്നുണ്ടായില്ല. കൂടാതെ വീട്ടില്‍ പോയി ചോദിക്കൂ, ഡാഷ്മോന്‍, ചെറ്റത്തരം തുടങ്ങിയ പരാമര്‍ശങ്ങള്‍ തിരിച്ചടിച്ചെന്നും പാര്‍ട്ടിയിലെ എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തിയത് തിരിച്ചടിക്ക് വഴിവെച്ചു എന്നുമാണ് സിപിഐ നേതൃയോഗത്തില്‍ നേതാക്കളുടെ വിമര്‍ശനം. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വീഴ്ചയ്ക്ക് ഉത്തരവാദി നേതൃത്വമെന്നും സിപിഐ നേതൃയോഗങ്ങളില്‍ വിമര്‍ശനമുണ്ടായി. തിരഞ്ഞെടുപ്പില്‍ നേതൃപരമായ പങ്കുവഹിക്കുന്നതിലും വലിയ പരാജയം സംഭവിച്ചുവെന്നും വിമര്‍ശനമുണ്ടായി. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ധനകാര്യ മന്ത്രിയുമായിരുന്ന കെ എന്‍ ബാലഗോപാലിനെ പരിഗണിക്കുമോ അതോ ആദ്യത്തെ ഒന്നോ രണ്ടോ വര്‍ഷം പിണറായി തന്നെ ആ സ്ഥാനം ഏറ്റെടുത്ത ശേഷം ഒഴിയുമോ എന്നാണ് ഇനി അറിയാനുള്ളത്.
ഇടതുകോട്ടകളില്‍ ഉള്‍പ്പെടെ നേരിട്ട വന്‍ പരാജയത്തില്‍ ആത്മപരിശോധനയ്ക്ക് ഒരുങ്ങുകയാണ് സിപിഎമ്മും സിപിഐയും. പരാജയം അപ്രതീക്ഷിതമെന്നാണ് സിപിഎമ്മിന്റെ പ്രാഥമിക വിലയിരുത്തല്‍. സിപിഎം സംസ്ഥാന നേതൃയോഗത്തിലും പാര്‍ട്ടി സെക്രട്ടേറിയറ്റിലും പിണറായി വിജയന്‍ അധികം സംസാരിച്ചിരുന്നില്ല. പിണറായി വിജയനെപ്പോലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അഹന്ത പിടിച്ച വാക്കുകളും ജനങ്ങളുടെ തിരിച്ചടിക്ക് ആക്കം കൂട്ടിയതായി പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നു. പാര്‍ട്ടി വിമതരായ ജി സുധാകരനും ടികെ ഗോവിന്ദനും കുഞ്ഞികൃഷ്ണനും നിയമസഭയിലെത്തുമ്പോള്‍ പിണറായി ഉള്‍പ്പെടെ നേതാക്കള്‍ നാണം കെടുന്ന സാഹചര്യമാണുള്ളത്. സിപിമ്മിനുള്ളിലെ പുഴുകുത്തുകളെക്കുറിച്ച് ഈ മൂന്ന് നേതാക്കളും സഭയിലും പുറത്തും വലിച്ചുകീറുന്ന സാഹചര്യത്തെയും പാര്‍ട്ടി നേരിടേണ്ടിവരും.
https://www.facebook.com/Malayalivartha























