സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ കാര്‍ മൂന്നു വര്‍ഷത്തിനിടെ നിയമം ലംഘിച്ചത് 18 തവണയാണ്; മോട്ടോര്‍ വാഹനവകുപ്പ് പിഴയായി ചുമത്തിയത് 13,250 രൂപ; പിണറായി വിജയനും എംവി ഗോവിന്ദനും രാജ്യത്തെ ഒരു നിയമവും ബാധകമല്ല?

പിണറായി വിജയനും എംവി ഗോവിന്ദനും രാജ്യത്തെ ഒരു നിയമവും ബാധകമല്ല. എന്തു തെമ്മാടിത്തരവും പറയാം, എന്തു നിയമലംഘനവും നടത്താം. അധികാരികള്‍ എന്തു ശിക്ഷ വിധിച്ചാലും അവര്‍ക്കത് ബാധകമല്ല. നിയമം മാത്രമല്ല കോടതിയോടു വരെ വല്ലാത്ത പുശ്ചമാണ് ഇരുവര്‍ക്കും.
കാറില്‍ സീറ്റില്‍ ബെല്‍റ്റിടാതെ 120 കിലോമീറ്റര്‍ വേഗത്തില്‍ പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന് പറക്കാം. നിയമം നിക്ഷേധിച്ചാല്‍ കേസെടുക്കുന്നവരെ സ്ഥലം മാറ്റും. അതല്ലെങ്കില്‍ തല്ലിയൊതുക്കും. പാര്‍ട്ടി നിലപാടിനു വിരുദ്ധരാകുന്നവരെ വെട്ടിക്കൊല്ലും. അതല്ലെങ്കില്‍ പാര്‍ട്ടിക്ക് പുറത്താക്കുകയോ ഒതുക്കുകയോ ചെയ്തുകളയും.
മൈക്ക് നിന്നുപോയാല്‍ മൈക്ക് ഓപ്പറേറ്റര്‍മാരുടെ മുതുകത്തു കയറാന്‍ പിണറായിക്കും ഗോവിന്ദനും ഒരുളിപ്പുമില്ല. മൈക്കുകാരനെ പരസ്യമായി തെറി വിളിക്കും. അതല്ലെങ്കില്‍ ഭീഷണിപ്പെടുത്തും. ഇത്തവണ ഇടതുമുന്നണി അടപടലം പരാജയപ്പെട്ടതിനു പിന്നില്‍ കേരളത്തിലെ മൈക്കുകാരുടെ ശാപമുണ്ടെന്നതിനു സംശയമില്ല.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ കാര്‍ മൂന്നു വര്‍ഷത്തിനിടെ നിയമം ലംഘിച്ചത് 18 തവണയാണ്. മോട്ടോര്‍ വാഹനവകുപ്പ് പിഴയായി ചുമത്തിയത് 13,250 രൂപയും. പിഴയടയ്ക്കാന്‍ തയ്യാറാകാത്ത പാര്‍ട്ടി സെക്രട്ടറിയുടെ വാഹനത്തിനെതിരെ നടപടിയുമില്ല. സിപിഎം സംസ്ഥാന സെക്രട്ടറിക്കു നിയമം ബാധകമലല്ലെന്നാണ് സിപിഎമ്മിന്റെ കടുത്ത നിലപാട്. സിപിഎമ്മിന്റെ ഭരണ തകര്‍ച്ചയ്ത്ത് നിമിത്തമായാണ് പിണറായി വിജയന്റെയും എംവി ഗോവിന്റെയും അഹങ്കാരവും അഹന്തയുമാണെന്ന് സിപിഎം ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല.
സിപിഎം പാര്‍ട്ടി സെക്രട്ടറിയുടെ ഇന്നോവ ക്രിസ്റ്റ നിശ്ചിത സമയത്തിനുള്ളില്‍ പിഴയടയ്ക്കാത്തതിനാല്‍ രണ്ടു കേസുകള്‍ കോടതിക്ക് കൈമാറിയിട്ടുമുണ്ട്. മുന്‍സീറ്റ് യാത്രക്കാരനായ എംവി ഗോവിന്ദന്‍ സീറ്റ്ബെല്‍റ്റ് ധരിക്കാത്തതിനാണ് ഏറ്റവും കൂടുതല്‍ തവണ എ.ഐ ക്യാമറ പിഴചുമത്തിയിട്ടുള്ളത്. 500 രൂപ വീതം 12 തവണ. എം.വി.ഗോവിന്ദന്‍ സീറ്റ്ബെല്‍റ്റ് ധരിക്കാതെ മുന്‍സീറ്റില്‍ ഇരിക്കുന്ന ചിത്രവും പലപ്പോഴും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
2025 ജനുവരിയില്‍ കോവളം- കാരോട് ദേശീയപാതയില്‍ യു.എസ്.ടി ജംഗ്ഷനു സമീപം 120 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞതിനും പിഴ ചുമത്തിയിട്ടുണ്ട്. 2025 ഓഗസ്റ്റില്‍ കിളിമാനൂര്‍- കൊട്ടാരക്കര റോഡില്‍ അമിതവേഗത്തില്‍ പോയതിനും കേസുണ്ട്. മനുഷ്യരെ ഭയപ്പെടുത്തും വിധം നാലു ഹോണുകള്‍ ഘടിപ്പിച്ചതിനു 2023ല്‍ മോട്ടോര്‍ വാഹനവകുപ്പും കേസെടുത്തിട്ടുണ്ട്. ഇതുവരെയും ഈ ഹോണുകള്‍ നീക്കം ചെയ്തിട്ടില്ല. ഗ്ലാസുകളില്‍ കട്ടികൂടിയ കറുത്ത ഫിലിം പതിച്ചതിനും സിഗ്‌നല്‍ ലംഘിച്ചതിനും കേസ് വേറെയുമുണ്ട്. എ.കെ.ജി സെന്റര്‍ ഓഫീസ് സെക്രട്ടറിയുടെ മൊബൈല്‍ നമ്പരാണ് വാഹനരേഖകളിലുള്ളതെന്നിരിക്കെ സഖാക്കള്‍ കോടതിക്കും മുകളിലാണെന്ന് ചിന്തിച്ചേ തീരു.
മുമ്പ് ജനകീയ പ്രതിരോധ ജാഥയില്‍ പ്രസംഗിക്കുന്നതിനിടെ മൈക്കിനോട് ചേര്‍ന്ന് നിന്ന് സംസാരിക്കാന്‍ ആവശ്യപ്പെട്ട മൈക്ക് ഓപ്പറേറ്ററെ വേദിയില്‍ വച്ച് ശകാരിച്ച് ഇറക്കിവിട്ട ധിക്കാരിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മാളയില്‍ നടന്ന ജാഥ സ്വീകരണ സമ്മേളനത്തിനിടെയാണ് സംഭവം. മാധ്യമസ്ഥാപനത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ നടന്ന പൊലീസ് റെയ്ഡ് വിശദീകരിക്കുന്നതിനിടെയായിരുന്നു മൈക്ക് ഓപ്പറേറ്റര്‍ വേദിയിലേക്കെത്തി മൈക്കിന്റെ അടുത്ത് നിന്ന് സംസാരിക്കാമോ എന്ന് ചോദിച്ചത്. ഇതില്‍ പ്രകോപിതനായി നിന്റെ മൈക്കിന്റെ തകരാറിന് ഞാനാണല്ലോ ഉത്തരവാദി എന്നായിരുന്നു ഗോവിന്ദന്‍ മൈക്ക് ഓപ്പറേറ്ററോടു ചാദിച്ചത്.
എന്നാല്‍ മൈക്ക് ഓപ്പറേറ്ററോട് അപമര്യാദയോടെ സംസാരിക്കുന്നതിന്റെ വീഡിയോ കേരളമെമ്പാടും പ്രചരിച്ചതോടെ പിറ്റേന്ന് ഗോവിന്ദന്‍ നിലപാട് മാറ്റുകയും ചെയ്തു. മൈക്ക് ഓപ്പറേറ്ററോട് താന്‍ തട്ടിക്കയറിയിട്ടില്ലെന്നും പ്രസംഗിച്ചു കൊണ്ടിരുന്നപ്പോള്‍ പലതവണ ഇടപെട്ടപ്പോഴാണ് പൊതുയോഗത്തില്‍ വെച്ച് ശാസ്ത്ര സാങ്കേതിക വിദ്യയെക്കുറിച്ച് ക്ലാസെടുക്കേണ്ടി വന്നതെന്നുമായിരുന്നു ഗോവിന്ദന്റെ വിശദീകരണം. കളിയാക്കും വിധം പരമപുശ്ചത്തോടെ മനുഷ്യരോടു സംസാരിക്കുന്ന ധിക്കാരസമീപനമാണ് സിപിഎമ്മിന്റെ ദുരന്തത്തിന് കാരണമായത്. ഗോവിന്റെ അതേ ശൈലിയുള്ള ഭാര്യ ശ്യാമള തളിപ്പറമ്പില്‍ തോല്‍ക്കാന്‍ ഇടയായതിനു പിന്നിലും ഞാനാണ് പാര്‍ട്ടി എന്ന ധിക്കാര സമീപനമായിരുന്നു.
https://www.facebook.com/Malayalivartha























