ജനകീയ അഭിപ്രായം എതിരായാൽ ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള സംവിധാനം വേണമെന്ന് മുഖ്യമന്ത്രി

ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണം എന്ന ഹൈക്കോടതി വിധിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. പതിനെട്ടു വയസ് കഴിഞ്ഞവർക്ക് വോട്ടവകാശം ഉള്ള രാജ്യത്ത് പതിനെട്ടു വയസ് കഴിഞ്ഞവർ സംഘടിക്കാൻ പാടില്ലെന്നു പറയുന്നത് ഭരണഘടനയുടെ മൗലികമായ കാഴ്ചപ്പാടിന് നിരക്കാത്തതാണെന്നു അദ്ദേഹം പറഞ്ഞു. ജനകീയ അഭിപ്രായം എതിരായാൽ ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള സംവിധാനം കൂടി ഉൾക്കൊള്ളിക്കുന്നത് ആലോചിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘടിക്കാനും ജനാധിപത്യപരമായി സമരം ചെയ്യാനുമുള്ള അവകാശം ഭരണഘടന മുന്നോട്ടുവയ്ക്കുന്നുണ്ട്. സ്കൂൾ, കോളജ് തലങ്ങളിൽ ജനാധിപത്യ പ്രവർത്തനത്തിന്റെ സാധ്യത വികസിപ്പിക്കൽ ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യം ഇവിടെ ജീവിക്കുന്ന എല്ലാ ജനങ്ങളുടേതുമാണ്. ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണമാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
.
https://www.facebook.com/Malayalivartha