Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ഒരടി പുറകോട്ടു മാറി നിന്ന കേരള കോണ്‍ഗ്രസും കെ.എം മാണിയും രാഷ്ട്രീയതന്ത്രജ്ഞതയിലൂടെ കേരള രാഷ്ട്രീയത്തില്‍ നിറയുന്നു

09 JUNE 2018 01:02 PM IST
മലയാളി വാര്‍ത്ത

More Stories...

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയും എൽ ഡി എഫും വിനയപൂർവ്വം അംഗീകരിക്കുന്നുവെന്ന് സി പി ഐ പ്രസ്താവന

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ

കൊടുങ്കാറ്റായി യുഡിഎഫിലേക്ക് അവര്‍ വന്നു, കീഴടക്കി. ഇത് കേരളാ കോണ്‍ഗ്രസിന്റെയും കെഎം മാണിയുടെയും രാഷ്ട്രീയ ചാണക്യതന്ത്രങ്ങള്‍. കോട്ടയത്തിന്റെ എംപിയില്‍ നിന്നും മാറി ജോസ് കെ മാണി രാജ്യസഭയിലേക്കെത്തുമ്പോള്‍ മുന്നില്‍ തെളിയുന്നത് രാഷ്ട്രീയ അവസരങ്ങളുടെ വിശാല ലോകം..

കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ മത്സരത്തില്‍ നിന്നു പിന്മാറുന്ന ഭീരുവാണ് ജോസ് കെ മാണിയെന്ന് ശത്രുക്കള്‍ പരിഹസിക്കുമ്പോള്‍ വിലയിരുത്തപ്പെടേണ്ട ചില വസ്തുതകളുണ്ട്. യുഡിഎഫ് മുന്നണിയിലെ മുഖ്യ ഘടകകക്ഷികളിലൊന്നായ കേരള കോണ്‍ഗ്രസ് ഏറെക്കാലമായി കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും ഏറെ അകന്നു കഴിഞ്ഞിരുന്നു. കേരള കോണ്‍ഗ്രസിനെ സ്വതന്ത്ര നിലപാടെടുപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചത് ജോസ് കെ മാണിയാണെന്ന് ഒളിഞ്ഞും തെളിഞ്ഞും കോണ്‍ഗ്രസ് ആവര്‍ത്തിച്ചു കൊണ്ടുമിരുന്നു. ഇതിനിടയില്‍ കോട്ടയം പാർലമെന്റിലേക്കുള്ള ജോസ് കെ മാണിയുടെ സ്ഥാനാര്‍ത്ഥിത്വം കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് മുന്നണിയെ നയിക്കും. പരസ്പരം സംശയത്തോടെ നോക്കി കാണുന്ന ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ ഒരു തീപ്പൊരി മതി കൂടുതല്‍ അകല്‍ച്ചയ്ക്ക്.

ഹൈക്കമാന്‍ഡിന് ഇത് വ്യക്തമായറിയാം. ജോസ് കെ മാണിയുടെ വ്യക്തിപ്രഭാവം രാഹുലിനും അടുത്തറിയാം. കോട്ടയം പാര്‍ലമെന്റിലെ ജോസ് കെ മാണിയുടെ മത്സരം കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് സ്പര്‍ദ്ധ വളര്‍ത്തിയാല്‍ മുന്നണി കലുഷിതമാകും. കുറഞ്ഞത് നാലു പാര്‍ലമെന്റ് സീറ്റുകളുടെയെങ്കിലും പരാജയത്തില്‍ അതു കലാശിക്കും.

കേരള കോണ്‍ഗ്രസ് പോലെ അധികാര കേന്ദ്രങ്ങളില്‍ നേതൃത്വം ഉടക്കിക്കിടക്കുന്ന പ്രസ്ഥാനത്തില്‍ ദീര്‍ഘകാലം പാര്‍ലമെന്ററി സ്ഥാനങ്ങളില്‍ നിന്ന് മാറി നില്‍ക്കപ്പെട്ടാല്‍ വ്യക്തി പ്രഭാവം കൊണ്ടു മാത്രം നേതൃത്വത്തില്‍ മുഖ്യ സ്ഥാനത്തു തുടരുക പ്രയാസമാണ്. ഇതു മനസ്സിലാക്കിയ പാര്‍ട്ടി നേതൃത്വം കെ എം മാണിക്കുശേഷം പാര്‍ട്ടിയില്‍ മുഖ്യ സ്ഥാനത്തിരിക്കേണ്ട ജോസ് കെ മാണിയുടെ നില ഭദ്രമാക്കുകയായിരുന്നു.

ഇതില്‍ ചില രാഷ്ട്രീയ മാനങ്ങളുമുണ്ട്. കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ പാര്‍ലമെന്റ് മെമ്പറായുള്ള പരിചയം. ദില്ലിയില്‍ വളര്‍ത്തിയെടുത്ത ശക്തമായ സുഹൃദ് ബന്ധങ്ങള്‍. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് ഒരു മന്ത്രിസഭയുണ്ടാക്കാന്‍ കഴിഞ്ഞാല്‍ ജോസ് കെ മാണിക്ക് പരിഗണന കിട്ടും. മുമ്പോട്ടുള്ള രാഷ്ട്രീയ നേതൃത്വം ഏറ്റെടുക്കാന്‍ ഇതു സഹായകരമാകും.

തുടര്‍ന്ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മുഖ്യ റോളെടുക്കാന്‍ ജോസ് കെ മാണിക്കു കഴിയും. ജോസ് കെ മാണിയുടെ നേതൃത്വത്തിന് അണികളില്‍ ആത്മവിശ്വാസം ഉറപ്പിക്കാനും ഇതു കൊണ്ടു കഴിയും. പാര്‍ട്ടിയില്‍ മറ്റാര്‍ക്കെങ്കിലുമാണ് രാജ്യസഭാ സ്ഥാനം നല്‍കുന്നതെങ്കില്‍ അതു കൂടുതല്‍ പൊട്ടിത്തെറിയിലേക്കും ചേരിതിരിവിലേക്കും പോകുമായിരുന്നു.

കേരള കോണ്‍ഗ്രസിന്റെ യുഡിഎഫിലേക്കുള്ള മടങ്ങിവരവ്, തങ്ങള്‍ക്കനുകൂലമാക്കാനും ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവി ഭദ്രമാക്കാനും കെ എം മാണിക്കു കഴിഞ്ഞു.
കൂടുതല്‍ ദുര്‍ബലമായ കോണ്‍ഗ്രസിന് കേരള കോണ്‍ഗ്രസിനെ പ്രതിരോധിക്കുക ഇനി അത്ര എളുപ്പമല്ല, മറിച്ച് ആശയപരമായ സംഘര്‍ഷങ്ങള്‍ മാറ്റി വച്ച് ഐക്യബോധത്തോടെ നീങ്ങേണ്ട സമയമാണിത്. ഇവിടെ കേരളാ കോണ്‍ഗ്രസിനു നഷ്ടപ്പെടാന്‍ ഇനി ഒന്നുമില്ല. കോണ്‍ഗ്രസിനോ ഏറെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (4 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (5 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (5 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (6 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (6 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (6 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (7 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (7 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (7 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (8 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (8 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (8 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (10 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (10 hours ago)

Malayali Vartha Recommends