Widgets Magazine
09
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്...


അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


ഗാസിയാബാദിലെ കൂട്ടആത്മഹത്യ..കുട്ടികളുടെ പിതാവ് ചേതന്‍ കുമാറിന് മൂന്ന് ഭാര്യമാർ.. 2015ൽ ചേതന്റെ ലിവ് ഇൻ പാർട്ടണർ ആയിരുന്ന വനിത ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തു..


അന്താരാഷ്ട്ര സാംസ്കാരിക കലാമേളയ്ക്കിടെ അപകടം..കലാമേളയുടെ ഭാഗമായുള്ള ഭീമൻ യന്ത്ര ഊഞ്ഞാൽ (ജയന്റ് വീൽ) തകർന്നുവീണ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു...അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു..


തെരഞ്ഞടുപ്പ് വിജ്ഞാപനം പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം.. 2026 മേയിൽ മുഖ്യമന്ത്രിയാവാൻ പോകുന്ന നേതാവ് ഇറക്കേണ്ട സർക്കാർ ഉത്തരവ്.. കസേരയൊഴിയാൻ തയ്യാറെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു..

ഒരടി പുറകോട്ടു മാറി നിന്ന കേരള കോണ്‍ഗ്രസും കെ.എം മാണിയും രാഷ്ട്രീയതന്ത്രജ്ഞതയിലൂടെ കേരള രാഷ്ട്രീയത്തില്‍ നിറയുന്നു

09 JUNE 2018 01:02 PM IST
മലയാളി വാര്‍ത്ത

More Stories...

വാർത്താസമ്മേളനത്തിൽ തന്നെ മോശക്കാരനാക്കി; 10 കോടി രൂപ നഷ്ടപരിഹാരം നൽകണം ; എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള ഫോട്ടോ അടൂര്‍ പ്രകാശിന്റേതു മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയന്റേതുമുണ്ട്; അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

അവർക്കെതിരെ കേസെടുക്കണം.. മണിയൻപിള്ള രാജുവിൻ്റെ വാഹനം ഇടിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി മാധവ് സുരേഷ്

കേരളം തകര്‍ച്ച നേരിടുന്ന സംസ്ഥാനമാണ്; സാമ്പത്തികമായി തകര്‍ന്ന് തരിപ്പണമായ കാലഘട്ടം കേരളത്തിന്റെ ഭരണ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സോളാർ കേസ് ; കെ.ബി. ഗണേഷ്‌കുമാറിന് കുരുക്ക് മുറുകുന്നു.. നിർണായ മൊഴി ഗണേഷ്കുമാറിന്‍റെ പേഴ്സണൽ സ്റ്റാഫ് തെളിവ് നിരത്തുന്നു...

കൊടുങ്കാറ്റായി യുഡിഎഫിലേക്ക് അവര്‍ വന്നു, കീഴടക്കി. ഇത് കേരളാ കോണ്‍ഗ്രസിന്റെയും കെഎം മാണിയുടെയും രാഷ്ട്രീയ ചാണക്യതന്ത്രങ്ങള്‍. കോട്ടയത്തിന്റെ എംപിയില്‍ നിന്നും മാറി ജോസ് കെ മാണി രാജ്യസഭയിലേക്കെത്തുമ്പോള്‍ മുന്നില്‍ തെളിയുന്നത് രാഷ്ട്രീയ അവസരങ്ങളുടെ വിശാല ലോകം..

കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ മത്സരത്തില്‍ നിന്നു പിന്മാറുന്ന ഭീരുവാണ് ജോസ് കെ മാണിയെന്ന് ശത്രുക്കള്‍ പരിഹസിക്കുമ്പോള്‍ വിലയിരുത്തപ്പെടേണ്ട ചില വസ്തുതകളുണ്ട്. യുഡിഎഫ് മുന്നണിയിലെ മുഖ്യ ഘടകകക്ഷികളിലൊന്നായ കേരള കോണ്‍ഗ്രസ് ഏറെക്കാലമായി കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും ഏറെ അകന്നു കഴിഞ്ഞിരുന്നു. കേരള കോണ്‍ഗ്രസിനെ സ്വതന്ത്ര നിലപാടെടുപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചത് ജോസ് കെ മാണിയാണെന്ന് ഒളിഞ്ഞും തെളിഞ്ഞും കോണ്‍ഗ്രസ് ആവര്‍ത്തിച്ചു കൊണ്ടുമിരുന്നു. ഇതിനിടയില്‍ കോട്ടയം പാർലമെന്റിലേക്കുള്ള ജോസ് കെ മാണിയുടെ സ്ഥാനാര്‍ത്ഥിത്വം കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് മുന്നണിയെ നയിക്കും. പരസ്പരം സംശയത്തോടെ നോക്കി കാണുന്ന ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ ഒരു തീപ്പൊരി മതി കൂടുതല്‍ അകല്‍ച്ചയ്ക്ക്.

ഹൈക്കമാന്‍ഡിന് ഇത് വ്യക്തമായറിയാം. ജോസ് കെ മാണിയുടെ വ്യക്തിപ്രഭാവം രാഹുലിനും അടുത്തറിയാം. കോട്ടയം പാര്‍ലമെന്റിലെ ജോസ് കെ മാണിയുടെ മത്സരം കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് സ്പര്‍ദ്ധ വളര്‍ത്തിയാല്‍ മുന്നണി കലുഷിതമാകും. കുറഞ്ഞത് നാലു പാര്‍ലമെന്റ് സീറ്റുകളുടെയെങ്കിലും പരാജയത്തില്‍ അതു കലാശിക്കും.

കേരള കോണ്‍ഗ്രസ് പോലെ അധികാര കേന്ദ്രങ്ങളില്‍ നേതൃത്വം ഉടക്കിക്കിടക്കുന്ന പ്രസ്ഥാനത്തില്‍ ദീര്‍ഘകാലം പാര്‍ലമെന്ററി സ്ഥാനങ്ങളില്‍ നിന്ന് മാറി നില്‍ക്കപ്പെട്ടാല്‍ വ്യക്തി പ്രഭാവം കൊണ്ടു മാത്രം നേതൃത്വത്തില്‍ മുഖ്യ സ്ഥാനത്തു തുടരുക പ്രയാസമാണ്. ഇതു മനസ്സിലാക്കിയ പാര്‍ട്ടി നേതൃത്വം കെ എം മാണിക്കുശേഷം പാര്‍ട്ടിയില്‍ മുഖ്യ സ്ഥാനത്തിരിക്കേണ്ട ജോസ് കെ മാണിയുടെ നില ഭദ്രമാക്കുകയായിരുന്നു.

ഇതില്‍ ചില രാഷ്ട്രീയ മാനങ്ങളുമുണ്ട്. കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ പാര്‍ലമെന്റ് മെമ്പറായുള്ള പരിചയം. ദില്ലിയില്‍ വളര്‍ത്തിയെടുത്ത ശക്തമായ സുഹൃദ് ബന്ധങ്ങള്‍. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് ഒരു മന്ത്രിസഭയുണ്ടാക്കാന്‍ കഴിഞ്ഞാല്‍ ജോസ് കെ മാണിക്ക് പരിഗണന കിട്ടും. മുമ്പോട്ടുള്ള രാഷ്ട്രീയ നേതൃത്വം ഏറ്റെടുക്കാന്‍ ഇതു സഹായകരമാകും.

തുടര്‍ന്ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മുഖ്യ റോളെടുക്കാന്‍ ജോസ് കെ മാണിക്കു കഴിയും. ജോസ് കെ മാണിയുടെ നേതൃത്വത്തിന് അണികളില്‍ ആത്മവിശ്വാസം ഉറപ്പിക്കാനും ഇതു കൊണ്ടു കഴിയും. പാര്‍ട്ടിയില്‍ മറ്റാര്‍ക്കെങ്കിലുമാണ് രാജ്യസഭാ സ്ഥാനം നല്‍കുന്നതെങ്കില്‍ അതു കൂടുതല്‍ പൊട്ടിത്തെറിയിലേക്കും ചേരിതിരിവിലേക്കും പോകുമായിരുന്നു.

കേരള കോണ്‍ഗ്രസിന്റെ യുഡിഎഫിലേക്കുള്ള മടങ്ങിവരവ്, തങ്ങള്‍ക്കനുകൂലമാക്കാനും ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവി ഭദ്രമാക്കാനും കെ എം മാണിക്കു കഴിഞ്ഞു.
കൂടുതല്‍ ദുര്‍ബലമായ കോണ്‍ഗ്രസിന് കേരള കോണ്‍ഗ്രസിനെ പ്രതിരോധിക്കുക ഇനി അത്ര എളുപ്പമല്ല, മറിച്ച് ആശയപരമായ സംഘര്‍ഷങ്ങള്‍ മാറ്റി വച്ച് ഐക്യബോധത്തോടെ നീങ്ങേണ്ട സമയമാണിത്. ഇവിടെ കേരളാ കോണ്‍ഗ്രസിനു നഷ്ടപ്പെടാന്‍ ഇനി ഒന്നുമില്ല. കോണ്‍ഗ്രസിനോ ഏറെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടകയില്‍ സ്വകാര്യ പരിശീലന വിമാനം തകര്‍ന്നുവീണു  (15 minutes ago)

രാഹുൽ പഴയ ഫോമിൽ..! ഷഹനാസ് വിട്ട കുമിള തകർത്ത് എറിഞ്ഞു..!താത്തൂനെ കോഴിക്കോട് കടാപ്പുറത്ത് മുക്കി ..! 10 കോടി സെറ്റ്  (1 hour ago)

തിരുവനന്തപുരത്ത് സ്പാ കേന്ദ്രത്തില്‍ പരിശോധന  (4 hours ago)

കിളിമാനൂരില്‍ യുവതിയുടെ കൈ വെട്ടിയ സംഭവത്തില്‍ പ്രതി പിടിയില്‍  (4 hours ago)

എംഎ ഷഹനാസിനെതിരെ വക്കീല്‍ നോട്ടീസയച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ  (5 hours ago)

നിന്റെയൊക്കെ CROSS MASSAGING ഇവിടെ നടക്കില്ല...!V V രാജേഷ് തലസ്ഥാനത്ത് വേട്ടയ്ക്ക് ഇറങ്ങി..!പൂട്ടികെട്ടിച്ചു..!  (5 hours ago)

യുകെ കിങ്‌സ് കോളേജുമായി ഗവേഷണത്തില്‍ സഹകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (5 hours ago)

ഇന്ത്യ-യുഎസ് വ്യാപാര കരാറിനു ശേഷം റഷ്യ പാക്കിസ്ഥാനുമായി പുതിയ സഖ്യം രൂപീകരിക്കാന്‍ തയാറെടുക്കുകയാണോ?  (5 hours ago)

പ്രതിപക്ഷം നിയമസഭയില്‍ പെരുമാറിയത് തെരുവുചട്ടമ്പികളെപ്പോലെ  (6 hours ago)

ഉണ്ണിക്കൃഷ്ണൻ പോറ്റി പലതവണ സോണിയാ ഗാന്ധിയെ സന്ദർശിച്ചുവെന്ന യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവകരമാണ്; അതീവ സുരക്ഷാ വലയത്തിലുള്ള സോണിയാ ഗാന്ധിയെ സന്ദർശിക്കാൻ സ്വർണ്ണക്കവർച്ചാ കേ  (6 hours ago)

യുവാക്കളിൽ പാർക്കിൻസൺസ് രോഗം വർദ്ധിച്ചു വരുന്നത് ആശങ്കയുണ്ടാക്കുന്നു; പാർക്കിൻസൺസ് രോഗ ഗവേഷണത്തിൽ യുകെ കിങ്സുമായി സഹകരിക്കും; ഡോക്ടര്‍മാര്‍ക്ക് ഫെലോഷിപ്പ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി വീണാ  (6 hours ago)

കേരളം നെല്ലിന്‌ നല്‍കുന്ന അധിക പ്രോത്സാഹന ബോണസ്‌ നിര്‍ത്തലാക്കണം; നെല്ലുൽപാദനം ആവശ്യത്തിലധികമായതിനാൽ സംഭരണച്ചെലവ് പൊതുഖജനാവിന് ബാധ്യതയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (6 hours ago)

പൊട്ടിക്കരഞ്ഞ് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ; അധിക്ഷേപം ശരിയല്ലെന്ന് രാഹുല്‍ ഈശ്വര്‍; എല്ലാവരെയും സുഖിപ്പിച്ചുള്ള ഇരട്ടത്താപ്പ് നയമെന്ന് രാഹുലിനെതിരെ ഓൾ കേരള മെൻസ് അസോസിയേഷൻ  (6 hours ago)

നിയമസഭയില്‍ ഇന്നും ഭരണ പ്രതിപക്ഷാംഗങ്ങളുടെ വാക്‌പോര്  (7 hours ago)

കുടുംബത്തിന് അപമാനം വരുത്തുന്ന മകനെ കൊല്ലുന്നതാണ് നല്ലത്; മകനെ വെടിവച്ചുകൊന്ന പൊലീസിനു നന്ദി പറഞ്ഞ് അച്ഛന്‍  (7 hours ago)

Malayali Vartha Recommends