Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

ഒരടി പുറകോട്ടു മാറി നിന്ന കേരള കോണ്‍ഗ്രസും കെ.എം മാണിയും രാഷ്ട്രീയതന്ത്രജ്ഞതയിലൂടെ കേരള രാഷ്ട്രീയത്തില്‍ നിറയുന്നു

09 JUNE 2018 01:02 PM IST
മലയാളി വാര്‍ത്ത

More Stories...

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

10 ലക്ഷം എനിക്ക് തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്

കൊടുങ്കാറ്റായി യുഡിഎഫിലേക്ക് അവര്‍ വന്നു, കീഴടക്കി. ഇത് കേരളാ കോണ്‍ഗ്രസിന്റെയും കെഎം മാണിയുടെയും രാഷ്ട്രീയ ചാണക്യതന്ത്രങ്ങള്‍. കോട്ടയത്തിന്റെ എംപിയില്‍ നിന്നും മാറി ജോസ് കെ മാണി രാജ്യസഭയിലേക്കെത്തുമ്പോള്‍ മുന്നില്‍ തെളിയുന്നത് രാഷ്ട്രീയ അവസരങ്ങളുടെ വിശാല ലോകം..

കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ മത്സരത്തില്‍ നിന്നു പിന്മാറുന്ന ഭീരുവാണ് ജോസ് കെ മാണിയെന്ന് ശത്രുക്കള്‍ പരിഹസിക്കുമ്പോള്‍ വിലയിരുത്തപ്പെടേണ്ട ചില വസ്തുതകളുണ്ട്. യുഡിഎഫ് മുന്നണിയിലെ മുഖ്യ ഘടകകക്ഷികളിലൊന്നായ കേരള കോണ്‍ഗ്രസ് ഏറെക്കാലമായി കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും ഏറെ അകന്നു കഴിഞ്ഞിരുന്നു. കേരള കോണ്‍ഗ്രസിനെ സ്വതന്ത്ര നിലപാടെടുപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചത് ജോസ് കെ മാണിയാണെന്ന് ഒളിഞ്ഞും തെളിഞ്ഞും കോണ്‍ഗ്രസ് ആവര്‍ത്തിച്ചു കൊണ്ടുമിരുന്നു. ഇതിനിടയില്‍ കോട്ടയം പാർലമെന്റിലേക്കുള്ള ജോസ് കെ മാണിയുടെ സ്ഥാനാര്‍ത്ഥിത്വം കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് മുന്നണിയെ നയിക്കും. പരസ്പരം സംശയത്തോടെ നോക്കി കാണുന്ന ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ ഒരു തീപ്പൊരി മതി കൂടുതല്‍ അകല്‍ച്ചയ്ക്ക്.

ഹൈക്കമാന്‍ഡിന് ഇത് വ്യക്തമായറിയാം. ജോസ് കെ മാണിയുടെ വ്യക്തിപ്രഭാവം രാഹുലിനും അടുത്തറിയാം. കോട്ടയം പാര്‍ലമെന്റിലെ ജോസ് കെ മാണിയുടെ മത്സരം കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് സ്പര്‍ദ്ധ വളര്‍ത്തിയാല്‍ മുന്നണി കലുഷിതമാകും. കുറഞ്ഞത് നാലു പാര്‍ലമെന്റ് സീറ്റുകളുടെയെങ്കിലും പരാജയത്തില്‍ അതു കലാശിക്കും.

കേരള കോണ്‍ഗ്രസ് പോലെ അധികാര കേന്ദ്രങ്ങളില്‍ നേതൃത്വം ഉടക്കിക്കിടക്കുന്ന പ്രസ്ഥാനത്തില്‍ ദീര്‍ഘകാലം പാര്‍ലമെന്ററി സ്ഥാനങ്ങളില്‍ നിന്ന് മാറി നില്‍ക്കപ്പെട്ടാല്‍ വ്യക്തി പ്രഭാവം കൊണ്ടു മാത്രം നേതൃത്വത്തില്‍ മുഖ്യ സ്ഥാനത്തു തുടരുക പ്രയാസമാണ്. ഇതു മനസ്സിലാക്കിയ പാര്‍ട്ടി നേതൃത്വം കെ എം മാണിക്കുശേഷം പാര്‍ട്ടിയില്‍ മുഖ്യ സ്ഥാനത്തിരിക്കേണ്ട ജോസ് കെ മാണിയുടെ നില ഭദ്രമാക്കുകയായിരുന്നു.

ഇതില്‍ ചില രാഷ്ട്രീയ മാനങ്ങളുമുണ്ട്. കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ പാര്‍ലമെന്റ് മെമ്പറായുള്ള പരിചയം. ദില്ലിയില്‍ വളര്‍ത്തിയെടുത്ത ശക്തമായ സുഹൃദ് ബന്ധങ്ങള്‍. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് ഒരു മന്ത്രിസഭയുണ്ടാക്കാന്‍ കഴിഞ്ഞാല്‍ ജോസ് കെ മാണിക്ക് പരിഗണന കിട്ടും. മുമ്പോട്ടുള്ള രാഷ്ട്രീയ നേതൃത്വം ഏറ്റെടുക്കാന്‍ ഇതു സഹായകരമാകും.

തുടര്‍ന്ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മുഖ്യ റോളെടുക്കാന്‍ ജോസ് കെ മാണിക്കു കഴിയും. ജോസ് കെ മാണിയുടെ നേതൃത്വത്തിന് അണികളില്‍ ആത്മവിശ്വാസം ഉറപ്പിക്കാനും ഇതു കൊണ്ടു കഴിയും. പാര്‍ട്ടിയില്‍ മറ്റാര്‍ക്കെങ്കിലുമാണ് രാജ്യസഭാ സ്ഥാനം നല്‍കുന്നതെങ്കില്‍ അതു കൂടുതല്‍ പൊട്ടിത്തെറിയിലേക്കും ചേരിതിരിവിലേക്കും പോകുമായിരുന്നു.

കേരള കോണ്‍ഗ്രസിന്റെ യുഡിഎഫിലേക്കുള്ള മടങ്ങിവരവ്, തങ്ങള്‍ക്കനുകൂലമാക്കാനും ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവി ഭദ്രമാക്കാനും കെ എം മാണിക്കു കഴിഞ്ഞു.
കൂടുതല്‍ ദുര്‍ബലമായ കോണ്‍ഗ്രസിന് കേരള കോണ്‍ഗ്രസിനെ പ്രതിരോധിക്കുക ഇനി അത്ര എളുപ്പമല്ല, മറിച്ച് ആശയപരമായ സംഘര്‍ഷങ്ങള്‍ മാറ്റി വച്ച് ഐക്യബോധത്തോടെ നീങ്ങേണ്ട സമയമാണിത്. ഇവിടെ കേരളാ കോണ്‍ഗ്രസിനു നഷ്ടപ്പെടാന്‍ ഇനി ഒന്നുമില്ല. കോണ്‍ഗ്രസിനോ ഏറെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഷൻ മാത്യു- നിമിഷാസജയൻ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ചേര'പ്രദർശനത്തിന് !!!  (1 hour ago)

U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു  (1 hour ago)

മോണാലിസയുടെ തിരോധാനം ; സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ വ്യാജമെന്ന് തെളിഞ്ഞു  (1 hour ago)

പടക്കളത്തിലിറങ്ങിയ പടയാളികൾ; കാട്ടാളന് പുതിയ പോസ്റ്റർ !!!  (1 hour ago)

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട പത്തൊന്‍പതുകാരനെതിരെ കേസ്  (1 hour ago)

കേരളത്തില്‍ ആകെ പോളിങ് 79.63 ശതമാനം ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന് ജാമ്യം  (2 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: പേടിച്ചിട്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്ന് വിദ്യാര്‍ഥിനി  (4 hours ago)

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി  (4 hours ago)

പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 hours ago)

യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍; സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭീഷണിയെന്ന് കുടുംബം  (5 hours ago)

മേയ് നാലുവരെ കോൺഗ്രസ് പ്രവർത്തകർക്ക് ഉറക്കമില്ല  (7 hours ago)

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (7 hours ago)

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (11 hours ago)

Malayali Vartha Recommends