Widgets Magazine
08
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയം സംഭവിച്ചത്... പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ 62കാരിയുടെ മൃതദേഹം: വിശ്വസിക്കാനാകാതെ അയൽവാസികൾ


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുതിപ്പ്... ഇന്ന് 2,120 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്... 1,14,840 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്...


'മോഹൻലാൽ കുത്തുപാള എടുക്കുമല്ലേ...യാതൊരു മടിയുമില്ലാതെയായിരുന്നു ചോദ്യം..'ചോദ്യത്തിന് കൃത്യമായ മറുപടി കൊടുത്ത് തിരക്കഥാകൃത്തും നിർമ്മാതാവുമായ സുനിൽ പരമേശ്വരൻ..


തൂങ്ങിമരണത്തിന്റെ റീൽസ് ചിത്രീകരിക്കുകയായിരുന്നു 27കാരി.. അബദ്ധത്തിൽ കാൽ വഴുതുകയും യുവതിയുടെ കഴുത്തിൽ കുരുക്ക് മുറുകി.. യുവതി നിമിഷങ്ങൾക്കുള്ളിൽ പിടഞ്ഞു മരിച്ചു..


വാക്ക് പാലിച്ച് മേയർ വി വി രാജേഷ് വീണ്ടും ജനങ്ങളുടെ കൈയടി നേടുന്നു.. കോര്‍പറേഷന്‍ - കെഎസ്ആര്‍ടിസി തര്‍ക്കം പരിഹരിച്ച് നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ തിരിച്ചെത്തി..

ഇന്ത്യയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തിന്റെ ഭാഗമായി ഒമാന്‍ രാജകുടുംബാംഗത്തിന്റെ പേരില്‍ വ്യാജ ട്വീറ്റ് പ്രചരിപ്പിച്ച പ്രവാസിക്കെതിരെ പരാതി

03 MAY 2020 09:16 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തിന്റെ ഭാഗമായി ഒമാന്‍ രാജകുടുംബാംഗത്തിന്റെ പേരില്‍ വ്യാജ ട്വീറ്റ് പ്രചരിപ്പിച്ച പ്രവാസിക്കെതിരെ പരാതി. യു.എ.ഇയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് വടകര സ്വദേശി ഫൗലാദിനെതിരെ യുവമോര്‍ച്ച പാലക്കാട് ജില്ല അധ്യക്ഷന്‍ പ്രശാന്ത് എസ്. ആണ് പരാതി നല്‍കിയത്.

എടവന ഫൗലാദാണ് മൂന്നു ലക്ഷത്തോളം പേര്‍ അംഗങ്ങളായുള്ള ഫ്രീ തിങ്കേഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലൂടെ ട്വീറ്റ് പ്രചരിപ്പിച്ചത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യ എഗൈന്‍സ്റ്റ് ടെററിസം എന്ന ഫെയ്‌സ്ബുക്ക് പേജാണ് പുറത്തുവിട്ടത്. നേരത്തെയും നിരന്തരം ഇന്ത്യ വിരുദ്ധ പ്രചാരണങ്ങളും കലാപമുണ്ടാക്കുന്ന പ്രചാരണങ്ങളും ദുബായില്‍ ഇന്‍വെസ്റ്റ് എഡി എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാള്‍ നടത്തിയിട്ടുള്ളതായും പരാതിയില്‍ ആരോപിക്കുന്നു. ജന്മഭുമിയാണ് ഇയ്യ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്

ഒമാന്‍ രാജ കുടുംബാംഗവും സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷന്‍ വിഭാഗം അസി. വൈസ് ചാന്‍സലറുമായ മോന ബിന്‍ത് ഫഹദ് അല്‍ സയ്ദിന്റെ പേരിലുള്ള വ്യാജ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നായിരുന്നു ട്വീറ്റ്. എന്നാല്‍ ഇത് തന്റെ അക്കൗണ്ടല്ലെന്ന് വ്യക്തമാക്കി രാജകുടുംബം തന്നെ രംഗത്തെത്തുകയായിരുന്നു. ഒമാന്‍ ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കൊപ്പം ഉറച്ചു നില്‍ക്കുന്നു. മുസ്ലിങ്ങളെ പീഡിപ്പിക്കുന്ന നടപടികള്‍ ഇന്ത്യന്‍ ഭരണകൂടം നിര്‍ത്തിവെച്ചില്ലെങ്കില്‍ ഒമാനിലുള്ള പത്ത് ലക്ഷം ഇന്ത്യക്കാരെ നാടുകടത്തും എന്നായിരുന്നു വ്യാജ അക്കൌണ്ടില്‍ നിന്നുള്ള ഭീഷണി. ഈ വിഷയം ഒമാന്‍ സുല്‍ത്താനോട് സംസാരിക്കുമെന്നും ട്വീറ്റിലുണ്ടായിരുന്നു.

പാക് ഫൗജ് എന്ന പേരിലുള്ള ട്വിറ്റര്‍ ഐഡിയാണ് ഒമാന്‍ രാജകുമാരിയുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കാന്‍ ഉപയോഗിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യക്കെതിരെ പാകിസ്താന്‍ വന്‍ സൈബര്‍ യുദ്ധമായിരുന്നു ആസൂത്രണം ചെയ്തത്. പാക് അനുകൂല അറബ് വംശജരെ ഉപയോഗിച്ചും വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കിയുമായിരുന്നു ആക്രമണം. ഇതിന്റെ ഭാഗമായുള്ള ട്വീറ്റ് ആണ് ഫൗലാദ് പ്രചരിപ്പിച്ചത്. തീവ്രവാദ ഭീഷണിയുമായി ബന്ധപ്പെട്ട് നേരത്തെ സുരക്ഷ ഏജന്‍സികളുടെ അന്വേഷണ പരിധിയില്‍ വന്ന റൈറ്റ് തിങ്കേഴ്‌സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ അഡ്മിന്‍ ആണിയാള്‍.

സാമൂഹ്യമാധ്യമങ്ങള്‍ വഴി ഗുരുതരമായ രീതിയില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, കലാപാഹ്വാനം തുടങ്ങിയവ ചെയ്തതിന് ഇയാളുടെ പേരില്‍ കേസെടുത്ത് വേണ്ട നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എന്‍.ഐ.എയ്ക്കും, ദുബായ്, ഒമാന്‍ എംബസികള്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും പ്രശാന്ത് പാരതിയില്‍ വ്യക്തമാക്കി. അതേസമയം ഇത്തരം വ്യാജ ട്വീറ്റുകള്‍ ഇന്ത്യയുമായുള്ള സൗഹൃദത്തെ ബാധിക്കില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കി. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ഗള്‍ഫ് രാജ്യങ്ങളുടെ വിദേശകാര്യ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

പാകിസ്താന്റെ സൈബര്‍ പ്രചാരണങ്ങളുടെ ഭാഗമായി ഒമാനിലെ രാജകുടുംബാംഗത്തിന്റെ പേരില്‍ പാകിസ്താന്‍ നിര്‍മ്മിച്ച വ്യാജ അക്കൗണ്ടില്‍ വന്ന ട്വീറ്റുകള്‍ കേരളത്തിലും വ്യാപകമായി പ്രചരിപ്പിച്ചിട്ടുണ്ടെന്നും ഫൗലാദ് എന്നയാള്‍ അതിലൊരാളാണെന്നും പരാതിയില്‍ പറയുന്നു. നേരത്തെയും നിരന്തരം ഇന്ത്യ വിരുദ്ധ പ്രചാരണങ്ങളും കലാപമുണ്ടാക്കുന്ന പ്രചാരണങ്ങളും ദുബായില്‍ ഇന്‍വെസ്റ്റ് എഡി എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാള്‍ നടത്തിയിട്ടുള്ളതായും പരാതിയില്‍ ആരോപിക്കുന്നു.

സാമൂഹ്യമാദ്ധ്യമങ്ങള്‍ വഴി ഗുരുതരമായ രീതിയില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ , കലാപാഹ്വാനം തുടങ്ങിയവ ഇയാളുടെ പേരില്‍ കേസെടുത്ത് വേണ്ട നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എന്‍.ഐ.എയ്ക്കും ദുബായ് , ഒമാന്‍ എംബസികള്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും പ്രശാന്ത് വ്യക്തമാക്കി.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മുന്നോട്ട് പോകുമെന്ന് രോഹിത് റോയ്  (3 hours ago)

ട്വന്റി 20 ലോകകപ്പിന് ആദ്യജയം ഇന്ത്യയ്ക്ക്; അമേരിക്കയെ 29 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ  (3 hours ago)

സൂരജ്ക്കുണ്ട് കലാമേളക്കിടെ അപകടം: യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുവീണ് പൊലീസുകാരന് ദാരുണാന്ത്യം  (3 hours ago)

ഉറങ്ങിക്കിടന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം  (4 hours ago)

യുഎഇയിൽ നോമ്പ് കാലം!! കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ കൽപ്പന ഇങ്ങനെ !! ജയ് വിളിച്ച് പ്രവാസികൾ നിയമം പറയുന്നത് ഇങ്ങനെ  (4 hours ago)

അബുദാബിചേബറിന്റെ തലപ്പത്തേയ്ക്ക് വീണ്ടും  (4 hours ago)

മുഖ്യന്റെ നട്ടെല്ലൂരി വിട്ട് ദീപ തെളിവുകൾ അടക്കം പുറത്ത്..! എണ്ണിയെണ്ണി ചോദിച്ചു...! ചത്തപോലെ ഇരുന്ന് മുഖ്യൻ  (5 hours ago)

ട്വന്റി20 ലോകകപ്പ്: ഇന്ത്യയെ വീഴ്ത്താന്‍ അമേരിക്കയ്ക്ക് വേണ്ടത് 162 റണ്‍സ്  (5 hours ago)

ഫർസാനയുടെ വാപ്പയെ കാണണം...! അഫാൻ ഇനിയും ആത്മഹത്യ ചെയ്യും ഷെമി ഇപ്പോഴും ആ സത്യം പറഞ്ഞിട്ടില്ല നെഞ്ച് പൊട്ടി ഈ അച്ഛൻ....!  (5 hours ago)

തീവണ്ടി ക്ലിഫ് ഹൗസ് വഴി ഓടിക്കും..! E ശ്രീധരൻ കളിതുടങ്ങി...! പിണറായി വിറയ്ക്കുന്നു മോദി നേരിട്ട് ഇറങ്ങുന്ന ഡീലിങ്സ്  (5 hours ago)

ക്ലിഫ് ഹൗസിന്റെ അഡ്രസ്സ് നീയൊക്കെ മറന്നോ..'വിജയാ'.... അടൂരിനെ തൊട്ടവനെ കാലേവാരി തറയിലടിച്ച് രാഹുൽ...!POST  (5 hours ago)

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി വി ശിവന്‍കുട്ടി  (6 hours ago)

സ്പായിലെ കൂട്ടബലാത്സംഗം: ആരും പരാതി തന്നിരുന്നില്ല; വിവരമറിഞ്ഞതിന് പിന്നാലെ നടപടിയെടുത്തു  (6 hours ago)

മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയം പാസാക്കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ  (6 hours ago)

ഇന്റര്‍നെറ്റില്‍ വിഡിയോ തിരഞ്ഞ യുവാവ് കാമുകിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി  (7 hours ago)

Malayali Vartha Recommends