Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം

അറുപതിന്റെ നിറവിൽ മുഖം മിനുക്കി ദുബായ് വിമാനത്താവളം.. പുതിയ വിശേഷങ്ങൾ ഇതാണ്

22 OCTOBER 2020 06:18 PM IST
മലയാളി വാര്‍ത്ത

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം യാഥാർഥ്യമായിട്ട് 60 വർഷം പിന്നിടുമ്പോൾ അടിമുടി മാറ്റങ്ങളാണ് യാത്രക്കാർക്കായി ഒരുക്കുന്നത് . 1930 സെപ്റ്റംബർ 30 നാണ് ദുബായ് വിമാനത്താവളം പ്രവർത്തനം ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിൽ ഒന്നായി പരിഗണിക്കുന്ന ഈ വിമാനത്താവളം വഴി 111.5 കോടി യാത്രികർ സഞ്ചരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 95 രാഷ്ട്രങ്ങളിലെ 240 വിമാനത്താവളങ്ങളിലേക്ക് 74,70,000 വിമാന സർവീസുകളിലാണ് ഇത്രയും പേർ സഞ്ചരിച്ചത്

ഇനിമുതൽ ദുബായിലെത്തുന്ന യാത്രക്കാർക്ക് സഹായവും സാന്ത്വനവുമായി മാറാൻ വിമാനത്താവള സുരക്ഷാ വിഭാഗം സുസജ്ജമാണെന്നും പല തരം പ്രയാസങ്ങളിൽ വലയുന്നവരെ മാനുഷിക പരിഗണന നൽകി എയർപോർട്ട് സെക്യൂരിറ്റി വിഭാഗം ആത്മാർഥമായി സഹായിക്കുമെന്നും വ്യക്തമാക്കി

അറുപതാണ്ട് പിന്നിട്ട മിഡിൽ ഈസ്റ്റിലെ പ്രഥമ വിമാനത്താവളത്തിന് സവിശേഷതകളേറെയാണ് . 2000ൽ ശൈഖ് റാഷിദ് ടെർമിനൽ തുറന്നപ്പോൾ മേഖലയിലെ ഏറ്റവും ബൃഹത്തായ എയർ ട്രാഫിക് കൺട്രോൾ (എ.ടി.സി) ഉള്ള വിമാനത്താവളമായി ഇത് മാറി.

2002ൽ ആദ്യമായി ഇ-ഗേറ്റ്‌സ് ആരംഭിച്ചതും ദുബായ് എയർപോർട്ടിലാണ്. 2008ൽ ലോകത്തിലെ ഏറ്റവും വലിയ ടെർമിനലും ഇവിടെ തുറന്നു. 2014ൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി തെരഞ്ഞെടുത്തതും ദുബായ് എയർപോർട്ടിനെയാണ്. 2018ൽ ഒരു ബില്യൺ യാത്രികർക്ക് സേവനം ചെയ്തുവെന്ന അപൂർവ നേട്ടവും ഈ വിമാനത്താവളം സ്വന്തമാക്കി.

ഭരണകർത്താക്കളുടെ തന്ത്രപ്രധാന നയങ്ങളുമായി ഏകോപിപ്പിച്ച് അടുത്ത 50 വർഷത്തേക്ക് ആവശ്യമായ വികസന തന്ത്രങ്ങൾക്ക് ദുബായ് വിമാനത്താവള അധികൃതർ രൂപം നൽകിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന് മുമ്പ് സർവീസ് നടത്തിയിരുന്ന 70 ശതമാനം രാജ്യങ്ങളിലെ 51 ശതമാനം സ്ഥലങ്ങളിലേക്കും ഇന്ന് ദുബായിൽനിന്ന് വിമാനങ്ങൾ പറന്നുയരുന്നുണ്ട്'- യാത്രക്കാരുടെ സുരക്ഷക്കാണ് തങ്ങൾ മുന്തിയ പരിഗണന നൽകുന്നതെന്നു എയർപോർട്ട് മേധാവി പറഞ്ഞു

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ദുബായ് രാജ്യാന്തര വിമാനത്തിലെത്തുന്നവരുടെ ചലനങ്ങൾ ഒപ്പിയെടുക്കാൻ മൂവായിരം ക്യാമറകൾ മിഴിചിമ്മാതെയുണ്ട്. യാത്രാക്ലേശങ്ങൾ പരിഹരിക്കാനും ആവശ്യമായ സഹായങ്ങൾ നൽകാനും വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരും സേവന സന്നദ്ധരാണ്. മറന്നുവച്ച വിലപിടിപ്പുള്ള വസ്തുക്കൾ യാത്രക്കാർക്ക് തിരിച്ചെത്തിക്കും

നഷ്ടപ്പെട്ട രേഖകൾ, സ്വർണാഭരണങ്ങൾ എന്നിവ ഉടമകളുടെ വിശദാംശങ്ങൾ തേടിപ്പിടിച്ചാണ് ഏൽപ്പിക്കുന്നതെന്ന് ദുബായ് രാജ്യാന്തര വിമാനത്താവള സുരക്ഷാ വകുപ്പ് തലവൻ ബ്രി.അലി അതീഖ് ബ്ൻ ലാഹിജ് പറഞ്ഞു. കഴിഞ്ഞ വർഷം 38 ഇടപെടലുകൾ പൊലീസ് നടത്തിയിട്ടുണ്ട്. കുട്ടികളെ വിമാനത്താവളത്തിൽ മറന്നുപോയവരുടെ കുറ്റകരമായ അശ്രദ്ധകൾക്ക് പിന്നാലെ ഓടേണ്ടി വരുന്നതും എയർപോർട്ട് പൊലീസിനാണ്. രോഗികളായ യാത്രക്കാർ ചിലപ്പോൾ വിമാനത്താവളത്തിൽ അവശരാകുന്ന അവസ്ഥയുമുണ്ട്. ഇവർക്ക് ആവശ്യമായ ഔഷധവും ചികിത്സയും നൽകേണ്ടി വരുന്നു

മരണം സംഭവിച്ചവരുടെ അടുത്തേക്കും ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ സമീപത്തേക്കും എത്താൻ വ്യാകുലപ്പെട്ട് എത്തുന്നവർക്ക് സാന്ത്വനത്തോടൊപ്പം യാത്ര എളുപ്പമാക്കാനുള്ള നടപടിക്രമങ്ങൾക്കും മുന്നിട്ടിറങ്ങേണ്ടി വരാറുണ്ട്.

ഇലക്ട്രോണിക് ഉപകരണങ്ങൾ മറന്നു വയ്ക്കുന്നവരെ തേടി നടക്കേണ്ട കേസുകൾ ഇപ്പോൾ കൂടുതലാണ്. ട്രാൻസിറ്റ് വീസയിൽ വിമാനത്താവളത്തിൽ എത്തുന്നവർക്ക് യുഎഇയിൽ കഴിയുന്ന കുടുംബങ്ങളെ കാണാനും സുരക്ഷാ വകുപ്പ് അവസരമൊരുക്കുന്നു.ഇവരിൽ പലരും വർഷങ്ങളായി പരസ്പരം കാണാൻ കഴിയാത്തവരാണ്. ഭിന്നശേഷിക്കാർക്ക് താൽപര്യപൂർവം തണൽ വിരിക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുണ്ട്

യാത്രക്കാർ ഏറ്റവും കൂടുതൽ വലഞ്ഞത് കോവിഡ് കാലത്തായതിനാൽ കൂടുതൽ സഹായ സജ്ജരാകേണ്ടി വന്നതായി ബ്ൻ ലാഹിജ് വെളിപ്പെടുത്തി. ലക്ഷ്യസ്ഥാനത്തേയ്ക്ക് പറക്കാനാകാതെ വിമാനത്താവളത്തിൽ കുടുങ്ങിയവർക്ക് യാത്രാ വഴി ഒരുക്കേണ്ടി വന്നു.

ഓരോ രാജ്യക്കാരുടെയും ദേശീയ വിമാനക്കമ്പനികളിൽ അവരെ മടക്കയാത്ര ടിക്കറ്റ് എടുത്ത് യാത്രയാക്കാനും സുരക്ഷാ വകുപ്പ് മുന്നിട്ടിറങ്ങി. എമിറേറ്റ്സ് എയർലൈൻസ്, ഫ്ലയ് ദുബായ് വിമാനങ്ങളിലാണ് പലരെയും യാത്രയാക്കിയത്. കോവിഡ് കാലത്ത് ആരോഗ്യ പരിരക്ഷയും നൽകി. മാസ്ക്ക്, ഗ്ലൗസ്, സാനിറ്റൈസർ, പിപിഇ കിറ്റുകൾ നൽകി കൊറോണയിൽ നിന്നു യാത്രക്കാരെ കരകയറ്റുന്നതിലും സുരക്ഷാ വകുപ്പ് പങ്കു വഹിച്ചു.

തുടക്കം മുതൽ ദുബായ് എയർപോർട്ട് അനുദിനം പുരോഗതിയിലേക്ക് കുതിക്കുകയായിരുന്നു. രാഷ്ട്രശിൽപി ശൈഖ് റാഷിദ് ബിൻ സഈദ് അൽമക്തൂമിന്റെ ദീർഘവീക്ഷണത്തിൽനിന്നാണ് വിമാനത്താവളം രൂപീകൃതമാകുന്നത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം ഈ വികസനോന്മുഖമായ ആശയം പിന്തുടരുകയും ദുബായ് വിമാനത്താവളത്തെ ആഗോള വ്യോമയാനത്തിന്റെ ഉന്നതിയിലെത്തിക്കുകയും ചെയ്തു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്മവിഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന് സിപിഎമ്മും വിഎസിന്റെ കുടുംബവും  (5 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തി തകര്‍ത്ത് കുഴിയിലേക്ക് വീണ് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം  (5 hours ago)

അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലന്‍സ് ഇടിച്ച് കാല്‍നടയാത്രികന് ദാരുണാന്ത്യം  (5 hours ago)

കേരളത്തില്‍ എന്‍പിആര്‍ നടപ്പാക്കില്ലെന്ന് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍  (5 hours ago)

സ്പാ ജീവനക്കാരിയെ ഗുണ്ടാസംഘം പീഡിപ്പിച്ച കേസ്: അന്വേഷിക്കാനെത്തിയ പൊലീസിനു നേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ട് ഒന്നാം പ്രതി  (6 hours ago)

ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടി ഇഡി  (6 hours ago)

ബിജെപി മാത്രമുള്ള ഒരു കാലം കേരളത്തില്‍ വരുമെന്ന് നിതിന്‍ നിബിന്‍  (6 hours ago)

ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേസ്  (6 hours ago)

വിവാഹഭ്യര്‍ഥനയുമായി പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ വ്യക്തിക്കെതിരെ പരാതി നല്‍കി ആദിലയും നൂറയും  (7 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയെ കയറ്റിയത് 2004ല്‍ കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡെന്ന് മുഖ്യമന്ത്രി  (8 hours ago)

ഗണേഷ് പാർട്ടി വിടുന്നു..? പിണറായിയോട് പിണങ്ങി സഭയിലിട്ട് വലിച്ച് കീറിയ കലിപ്പ് മുഖ്യന്,ഉടൻ തീരുമാനം  (8 hours ago)

പ്രാവുകള്‍ക്ക് തീറ്റ കൊടുത്തതിന് ഇന്ത്യക്കാരിക്ക് സിംഗപ്പൂര്‍ കോടതി 2 ലക്ഷം രൂപ പിഴ ചുമത്തി  (8 hours ago)

ശ്രീകണ്ഠൻ നായരെ ഉരുട്ടി പണ്ഡിറ്റ് ,കലക്കി ഞെട്ടി അവർ തനി രാവണൻ പത്തുതലയാ...! അമ്പോ കസറി  (8 hours ago)

ഐടി മിഷനിൽ ഒഴിവുകൾ 40,000 മുതൽ ഒരു ലക്ഷം വരെ ശമ്പളം ഫെബ്രുവരി 15 വരെ അപേക്ഷിക്കാം  (9 hours ago)

Malayali Vartha Recommends