Widgets Magazine
26
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ഥിരമായി കന്യാസ്ത്രീകളടക്കമുള്ള വനിത ജീവനക്കാ‍ർക്ക് അശ്ലീല സന്ദേശങ്ങൾ: ഫോണിൽ നിർണായക തെളിവുകൾ കണ്ടെത്തി പോലീസ്; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതി ബാബു തോമസിനെ റിമാന്റ് ചെയ്തു...


കമലേശ്വരം ഇരട്ട ആത്മഹത്യ: ഉണ്ണികൃഷ്ണനെ പിന്തുണച്ച് ഒരു വിഭാഗം, ആരോപണങ്ങളുമായി ഗ്രീമയുടെ ബന്ധുക്കൾ....


ഷിജില്‍ ഒരു കൊടുംക്രിമിനൽ; ശാരീരിക ബന്ധത്തിന് കുഞ്ഞ് തടസമായതാണ് കൊലപാതകത്തിനു കാരണമെന്നും മൊഴി: ഇയാള്‍ നിരവധി സെക്സ് ചാറ്റ് ആപ്പുകളില്‍ അംഗമാണെന്നും നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും പോലീസ്...


ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി സുരക്ഷിതൻ: കപ്പൽ പടയെ മിഡിൽ ഈസ്റ്റിലേക്ക് അയച്ച് അമേരിക്ക...


അറസ്റ്റിലായ ഉണ്ണിക്കൃഷ്ണനെ പിന്തുണച്ച് കുടുംബം: സജിതയുടെ മകളോടുള്ള അമിത വാത്സല്യവും സ്വാർത്ഥതയുമാണ് ദാമ്പത്യം തകരാൻ കാരണം; ഗ്രീമയുടെയും ഉണ്ണിക്കൃഷ്ണന്റെയും സ്വകാര്യതയിൽ അനാവശ്യമായി ഇടപെട്ടു: ഹണിമൂൺ യാത്രയ്ക്കിടെ പോലും നിരന്തരം ഫോൺ ചെയ്ത് ശല്യപ്പെടുത്തി...

റഡാറുമായി അബുദാബി .. നിരത്തില്‍ അഭ്യാസം കാട്ടിയാല്‍ വണ്ടി പോലീസ് പിടിച്ചെടുക്കും...!! ട്രാഫിക് നിയമലംഘകരെ പിടികൂടാന്‍ ജനുവരി ഒന്നു മുതല്‍ അബുദാബിയില്‍ പുതിയ ഓട്ടോമാറ്റഡ് റഡാര്‍ സംവിധാനം ഏർപ്പെടുത്തി..

29 DECEMBER 2020 02:26 PM IST
മലയാളി വാര്‍ത്ത

More Stories...

പിതാവ് അമ്മയെയും ബന്ധുക്കളെയും വെടിവച്ചതായി 12 വയസ്സുള്ള കുട്ടിയുടെ ഫോൺ കോൾ: വീട്ടിലെത്തിയ പൊലീസ് സംഘം കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന നാല് മൃതദേഹങ്ങൾ; ജോർജിയയിൽ കുടുംബ വഴക്കിനെ തുടർന്നുണ്ടായ കൊലപാതകങ്ങളിൽ ഇന്ത്യക്കാരനെ പോലീസ് പിടികൂടി: മൂന്ന് മക്കളും രക്ഷപെട്ടത് അലമാരയിൽ ഒളിച്ചിരുന്നതിനാൽ

സൗദിയിൽ ജോലിക്കിടെ മതിൽ ഇടിഞ്ഞു വീണ് രണ്ട് ഇന്ത്യൻ തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഒടുവില്‍ ആ കുട്ടിയും അമ്മയും സ്വയം തീര്‍ന്നു.. മകളുടെ മൃതദേഹത്തിന് പുറത്ത് അമ്മയുടെ മൃതദേഹം..സയനൈഡ് കഴിച്ചതെന്ന് കരുതുന്ന ഗ്ലാസും വീട്ടിനുള്ളില്‍നിന്ന് കണ്ടെത്തി..അവസാന മെസ്സേജ്..

പ്രവാസികളെ സൗദിയിൽ നിന്ന് ഇറക്കി വിടുന്നു..? വരുന്നത് വലിയ മാറ്റം പെട്ടി പാക്ക് ചെയ്ത് പ്രവാസികൾ

സന്ദർശക വിസയിൽ സൗദി അറേബ്യയിലെത്തിയ മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം ജുബൈലിൽ മരിച്ചു

2021 അബുദാബിയിലെ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് വാഹനമോടിക്കുന്നവരെ സംബന്ധിച്ചിടത്തോളം അത്ര നല്ല വര്‍ഷമായിരിക്കില്ല. കാരണം ട്രാഫിക് നിയമലംഘകരെ പിടികൂടാന്‍ ജനുവരി ഒന്നു മുതല്‍ അബുദാബിയില്‍ പുതിയ ഓട്ടോമാറ്റഡ് റഡാര്‍ സംവിധാനം ഏർപ്പെടുത്തി..

ഇതിനായി ട്രാഫിക് നിയമങ്ങളില്‍ സമൂല മാറ്റം വരുത്തി ... ഗുരുതര ഗതാഗത നിയമലംഘനം നടത്തുന്ന വാഹനങ്ങൾ ഇനി പോലീസ് പിടിച്ചെടുക്കും. ഇത്തരം കുറ്റങ്ങൾക്കുള്ള പിഴ അമ്പതിനായിരം ദിർഹം വരെയാക്കി ഉയർത്തിയെന്നും അബുദാബി പോലീസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പിഴ തുക അടച്ചുതീർക്കാതെ വാഹനം വിട്ടുകിട്ടില്ല.

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ അപ്പപ്പോള്‍ കണ്ടെത്തുമെന്നതാണ് വെഹിക്കുലാര്‍ അറ്റന്‍ഷന്‍ ആന്റ് സേഫ്റ്റി ട്രാക്കര്‍ (വാസ്റ്റ്) എന്ന് പേരിട്ടിരിക്കുന്ന റഡാറിന്റെ സവിശേഷത.

അബൂദാബി ഡിജിറ്റല്‍ അതോറിറ്റിയും അബൂദാബി പോലിസും സംയുക്തമായാണ് ഈ ട്രാഫിക് നിയമലംഘനങ്ങള്‍ സ്വമേധയാ കണ്ടെത്തുന്ന റഡാറുകള്‍ വികസിപ്പിച്ചത്.

സീറ്റ് ബെല്‍റ്റ് ധരിക്കാതെയോ മൊബൈലില്‍ സംസാരിച്ചോ വാഹനമോടിച്ചാല്‍ അപ്പോള്‍ തന്നെ ഇക്കാര്യം എസ്എംഎസ്സായി വാഹനമുടമയെ അറിയിക്കുമെന്നതാണ് വാസ്റ്റ് റഡാറുകളുടെ പ്രത്യേകത.

ഉദാഹരണമായി ഒരാള്‍ ബെല്‍റ്റ് ധരിക്കാതെയാണ് വാഹനമോടിക്കുന്നതെങ്കില്‍ നിങ്ങള്‍ ബെല്‍റ്റ് ധരിച്ചിട്ടില്ലെന്ന എസ്എംഎസ് സന്ദേശം അപ്പോള്‍ തന്നെ ഓര്‍മപ്പെടുത്തലായി മൊബൈലിലേക്ക് വരും. ഉടന്‍ തന്നെ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന നിര്‍ദ്ദേശവും അതിലുണ്ടാവും. ഇതേപോലെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെയും ഇക്കാര്യം തല്‍സമയം അറിയിക്കും.

വാഹനം ഓടിക്കുന്നയാള്‍ മൊബൈലില്‍ സംസാരിക്കുന്നുണ്ട് എന്നതും സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ല എന്നതും ഉയര്‍ന്ന റെസല്യൂഷനുള്ള കാമറകള്‍ നല്‍കുന്ന ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാന്‍ റഡാറിന് കഴിയും.

കാമറ നല്‍കുന്ന ഈ വിവരങ്ങള്‍ വിശകലനം ചെയ്താണ് നിയമ ലംഘനം നടത്തുന്നവര്‍ക്ക് അത് അവസാനിപ്പിക്കാന്‍ റഡാറുകള്‍ നിര്‍ദ്ദേശം നല്‍കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ റഡാറുകള്‍ സ്ഥാപിക്കുന്നുണ്ടെന്ന് പോലിസ് അറിയിച്ചിട്ടുണ്ട്.

റഡാറുകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ അടയ്‌ക്കേണ്ടിവരുമോ എന്ന കാര്യം പോലിസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിലവില്‍ റഡാറുകള്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ അക്കാര്യം വാഹനം ഓടിക്കുന്നയാളെ എസ്എംഎസ്സിലൂടെ അലേര്‍ട്ട് ചെയ്യുമെന്നാണ് പോലിസ് അറിയിച്ചിരിക്കുന്നത്.

സന്ദേശം ലഭിച്ചാലുടന്‍ സീറ്റ് ബെല്‍റ്റ് ധരിക്കുകയും മൊബൈല്‍ ഉപയോഗം അവസാനിപ്പിക്കുകയും വേണം. എസ്എംഎസ് സന്ദേശം ലഭിച്ച ശേഷവും നിയമലംഘനം തുടര്‍ന്നാല്‍ പിഴ ഈടാക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിലവില്‍ യുഎഇ ട്രാഫിക് നിയമപ്രകാരം സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ചാല്‍ 400 ദിര്‍ഹമാണ് ഫൈന്‍. അതോടൊപ്പം ഡ്രൈവര്‍ക്ക് നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. വാഹമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിച്ചാല്‍ 800 ദിര്‍ഹമാണ് പിഴ. ഇതിനും നാല് ബ്ലാക്ക് പോയിന്റുകള്‍ ലഭിക്കും.

ഈ രണ്ട് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് അബൂദാബിയില്‍ ഈ വര്‍ഷം 22,162 കേസുകളാണ് ചാര്‍ജ് ചെയ്തതെന്ന് പോലിസ് അറിയിച്ചു.

പത്ത് വയസിന് താഴെയുള്ള കുട്ടികളെ കാറിന്‍റെ മുൻസീറ്റിൽ ഇരുത്തിയാലും വാഹനം പിടിച്ചെടുക്കും. അമിത വേഗത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കുക, സുരക്ഷിത അകലം പാലിക്കാതെ വാഹനത്തെ പിന്തുടരുക, കാൽനടക്കാർക്ക് മുൻഗണന നൽകുന്നതിൽ വീഴ്ച വരുത്തുക ഈ കുറ്റങ്ങൾക്കും വാഹനങ്ങൾ പിടിച്ചെടുക്കാം. ഇവയ്ക്ക് 5000 ദിർഹമാണ് ഫൈൻ

പോലീസ് വണ്ടികളിൽ വാഹനമിടിപ്പിക്കുക. റോഡിൽ നിയമവിരുദ്ധമായി കാറോട്ട മൽസരം നടത്തുക, നമ്പർ പ്ലേറ്റില്ലാതെ വാഹനം ഓടിക്കുക എന്നീ ട്രാഫിക് ലംഘനത്തിന് 50,000 ദിർഹം പിഴ കിട്ടും.

റെഡ് സിഗ്നൽ മറികടക്കുക, അശ്രദ്ധമായ ഡ്രൈവി൦ഗ് എന്നിവയ്ക്ക് വാഹനംപിടിച്ചെടുക്കലും അമ്പതിനായിരം പിഴയും ഒപ്പം ആറുമാസം ലൈസൻസ് റദ്ദാക്കലും ശിക്ഷയുണ്ടാകും.

ട്രാഫിക് ഫൈൻ കുന്നുകൂടി 7000 ദിർഹം കടന്നാലും പോലീസിന് വാഹനം പിടിച്ചെടുക്കാം. പിടിച്ചെടുത്ത വാഹനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ തിരിച്ചെടുത്തില്ലെങ്കിൽ ലേലം ചെയ്യും. വാഹനത്തിന്‍റെ വില ഫൈൻതുകയേക്കാൽ കുറവാണെങ്കിൽ പോലും നിയമലംഘനം റദ്ദാക്കില്ലെന്നു മാത്രമല്ല അധികം നൽകേണ്ട തുക വാഹന ഉടമയുടെ ട്രാഫിക് ഫയലിൽ ചേർക്കുകയും ചെയ്യും...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷുദ്രശക്തികളില്‍ നിന്നും തമിഴ് നാടിനെ രക്ഷിയ്ക്കുകയാണ് ദൗത്യമെന്ന് വിജയ്  (3 hours ago)

എട്ട് മാസം പ്രായമുള്ള കുട്ടി മരിച്ച നിലയില്‍  (3 hours ago)

ഇന്ത്യൻ സ്ത്രീകൾ സ്റ്റീരിയോടൈപ്പുകൾ തകർത്തു; വികസിത ഭാരതം ഒരു പങ്കാളിത്ത ഉത്തരവാദിത്വം– രാഷ്ട്രപതി  (4 hours ago)

ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന് ബിജെപി ഭരിക്കുന്ന കോർപറേഷൻ പിഴ ഈടാക്കിയത് സ്വാഭാവിക നടപടിയെന്ന് മേയർ വി വി രാജേഷ്  (4 hours ago)

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ യുവാവ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പ്രതിഷേധം ഇരുമ്പുന്നു. ബിസ്മീറിന്റെ ഭാര്യയുടെ വെളിപ്പെടത്തുല്‍ കൂടി പുറത്തുവന്നതോടെയാണ് പ്രതിഷേധങ്ങള്‍ ശക്തമായത്....  (4 hours ago)

മലയാളത്തിന്റെ മഹാനടന് പത്മഭൂഷണ്‍ പുരസ്‌കാരം  (6 hours ago)

വീണ ജോർജ് അറിഞ്ഞിരുന്നോ...! അലറിവിളിച്ചിട്ടും രോഗിയെ കൊന്നു ..!! സാർ..സാർ..നിയമസഭയിൽ ഈ നിലവിളി മാത്രമേ ഉള്ളൂ..!  (6 hours ago)

വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍  (6 hours ago)

വി എസിന് പത്മവിഭൂഷൺ, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ....!  (7 hours ago)

ആണ്‍സുഹൃത്തിനൊപ്പം വിനോദസഞ്ചാരത്തിനെത്തിയ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

ശിവൻകുട്ടിയുടെ ചെവിക്കുറ്റി കലക്കി VVR-ന്റെ മറുപടി..! മന്ത്രി പ്രോട്ടോക്കോൾ പാപ്പിച്ചാൻ വരല്ലേ....!നേരിൽ കാണും  (7 hours ago)

വിളപ്പിൽ ശാല സർക്കാർ ആശുപത്രിയിൽ ചികിത്സാ പിഴവ്; ശ്വാസം മുട്ടൽ അനുഭവപ്പെട്ട യുവാവിന് ദാരുണാന്ത്യം  (8 hours ago)

കോർപ്പറേഷൻ പിഴ ചുമത്തിയത് സ്വാഭാവിക നടപടി ; നടപടികളെക്കുറിച്ച് ഹൈക്കോടതിയെ അറിയിക്കേണ്ട ബാധ്യത കോർപ്പറേഷനുണ്ട്; ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്ന നിർദ്ദേശം ലംഘിച്ചതിന് പിഴ ഈടാക്കാന  (8 hours ago)

പി.എസ്.സിയെ നോക്കുകുത്തിയാക്കി പാര്‍ട്ടി ബന്ധുക്കള്‍ക്കു വേണ്ടി പിണറായി സര്‍ക്കാര്‍ നടത്തുന്ന ഈ നീക്കങ്ങള്‍ അവസാനിപ്പിക്കണം  (8 hours ago)

സ്വാതന്ത്ര്യമെന്നത് അവകാശമാണെന്നും അതിനായി പോരാടണമെന്നുമുള്ള ഒരു ജനതയുടെ നിശ്ചയ ദാർഢ്യത്തിന്റെ ഫലമാണ് ഇന്നത്തെ ജനാധിപത്യ ഇന്ത്യ; റിപ്പബ്ലിക്ക് ദിന സന്ദേശമറിയിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ  (8 hours ago)

Malayali Vartha Recommends