ഹജ്ജ് തീർഥാടകരുടെ സേവനങ്ങൾക്ക് 178 കമ്പനികൾ ...ഈ വർഷം മശാഇർ ട്രെയിൻ സർവീസ് ഉണ്ടായിരിക്കില്ല.... പകരം ഹാജിമാർക്ക് പുണ്യ നഗരികളിൽ സഞ്ചരിക്കുന്നതിന് ബസ് സർവീസുകളുണ്ടാകും
ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്കായി എത്തുന്ന തീർഥാടകരുടെ സേവനങ്ങൾക്ക് 178 കമ്പനികൾക്ക് അനുമതി നൽകിയതായി ഹജ്ജ്, ഉംറ മന്ത്രാലയ സമിതി അംഗം മുഹമ്മദ് ബിൻ യഹ്യ അൽ സമിഹ് പറഞ്ഞു.
ആഗോളതലത്തിൽ കൊറോണവൈറസ് വ്യാപിച്ച സാഹചര്യത്തിൽ ഹാജിമാരുടെ ആരോഗ്യ-സുരക്ഷ സംരക്ഷിക്കുന്നതിന് മുഴുവൻ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്... തീർഥാടകർക്ക് പരമാവധി സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഹജ്ജ് കർമങ്ങൾക്ക് സാക്ഷിയാകുന്ന അറഫാ – മിന – മുസ്‌ദലിഫ എന്നിവിടങ്ങളിൽ മുഴുവൻ സമയവും കമ്പനികൾ സേവന രംഗത്ത് ഉണ്ടാകുമെന്നും മുഹമ്മദ് ബിൻ യഹ്യ അൽ സമിഹ് പറഞ്ഞു.
ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഈ വർഷം മശാഇർ ട്രെയിൻ സർവീസ് ഉണ്ടായിരിക്കില്ല. പകരം ഹാജിമാർക്ക് പുണ്യ നഗരികളിൽ സഞ്ചരിക്കുന്നതിന് ബസ് സർവീസുകളുണ്ടാകും.
ഹജ്ജ് വേളയില്‍ ഹജ്ജിന്റെ ചടങ്ങുകള്‍ നടക്കുന്ന മിന,മുസ്ദലിഫ,അറഫ എന്നീ സ്ഥലങ്ങള്‍ക്കിടയില്‍ മശാഇര്‍ മെട്രോ ദിവസേന ആയിരം സര്‍വീസുകളോളം നടത്തിയിരുന്നു ..രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി വിദേശ ഹജ്ജ് തീർഥാടകർക്ക് അനുമതിയില്ലാത്ത സാഹചര്യത്തിലാണ് ട്രെയിൻ സർവീസുകൾ നിർത്തിവെച്ചതെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha