Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

പ്രവാസികള്‍ക്ക് ആശ്വാസം.... വിസ മാറാന്‍ കിഷ് ദ്വീപില്‍ പോയി കഷ്ടപ്പെടേണ്ട; ഓണ്‍ലൈന്‍വഴി അപേക്ഷിച്ചാല്‍ വിസ പുതുക്കാം

05 JANUARY 2016 09:30 AM IST
മലയാളി വാര്‍ത്ത.

ഗള്‍ഫില്‍ പോകുന്നവരെ ഏറ്റവും വലയ്ക്കുന്ന ഒന്നാണ് വിസമാറാനായി മറ്റോരു രാജ്യത്തേയ്ക്ക് പോയി വരേണ്ടിവരുന്ന അവസ്ഥ. ഒരു ജോലിക്കായി വിസിറ്റ് വിസയെടുത്ത് ഗള്‍ഫില്‍ എത്തുന്നവരുടെ വിസ 3 മാസത്തിനകം തീരും. അത് കഴിഞ്ഞ് സ്ഥിരം വിസ ലഭിച്ചാല്‍ ആ രാജ്യം കടന്നതായുള്ള തെളിവ് വേണം. ഇതില്‍ ഏറ്റവും അധികം വലയുന്നത് യുഎഇയിലുള്ള പ്രവാസികളാണ്. അവര്‍ക്ക് പെട്ടെന്ന് പോയി വരാനും ചെലവ് കുറഞ്ഞതുമായ സ്ഥലമാണ് കിഷ് ദ്വീപ്. പേടിപ്പെടുത്തുന്ന വിമാനത്തില്‍ കിഷിലേക്കുള്ള യാത്ര ഏതൊരു പ്രവാസിയുടേയും മനസില്‍ മരിക്കാത്ത ഓര്‍മ്മ തന്നെയാണ്.
യുഎഇയിലെ പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായാണ് പുതിയ തീരുമാനം. വിസ മാറാന്‍ രാജ്യം വിടേണ്ട ആവശ്യമില്ലെന്നു യുഎഇ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
യു.എ.ഇ.യില്‍ വിസിറ്റിംഗ് വിസയില്‍ വരുന്നവര്‍ വിസാകാലാവധി കഴിഞ്ഞാല്‍ വിസപുതുക്കുന്നതിനും പുതിയ വിസക്ക് വേണ്ടി അപേക്ഷിക്കുന്നതിനും രാജ്യത്തിനു പുറത്തു പോകുന്നത് പലപ്പോഴും ഇറാന്റെ ഭാഗമായ കിഷ് ദ്വീപിലേക്കാണ്. യു.എ.ഇ.യില്‍ നിന്ന് കിഷ് ദ്വീപിലെത്താന്‍ വിമാനമാര്‍ഗ്ഗം ഏകദേശം അരമണിക്കൂര്‍ യാത്രാസമയം മതിയാകും. അതുകൊണ്ടാണ് ഈ ദ്വീപിലെത്തുന്നത്. എന്നാല്‍ തീവ്രവാദികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഇവിടെ എത്തുന്നത് പല പ്രശ്‌നങ്ങളും പ്രവാസികള്‍ക്ക് ഉണ്ടാക്കാറുണ്ട്. ഇതിനും പരിഹാരമാണ് യുഎഇയുടെ പുതിയ തീരുമാനം.
ഇതോടെ ഏതുതരം വിസയില്‍ വന്നവര്‍ക്കും പുതിയ വിസയിലേക്കു എളുപ്പത്തില്‍ മാറാന്‍ കഴിയും. രാജ്യത്തിനകത്തുനിന്നു തന്നെ ഇതിന് സാധിക്കുന്നതുകൊണ്ട് വിദേശികള്‍ക്കു വേഗത്തില്‍ വിസാനടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഏതുവിസയിലാണോ രാജ്യത്തു പ്രവേശിച്ചത് ആ വിസയുടെകാലാവധി അവസാനിക്കും മുന്‍പു തന്നെ സ്‌പോണ്‍സര്‍മാര്‍ക്കു വിസ മാറ്റിനല്‍കാനാകും. കാലാവധി തീരുംമുന്‍പ് വിസാ പ്രക്രിയകള്‍ പൂര്‍ത്തിയാക്കണം എന്നുമാത്രം. നിലവിലുള്ള വിസയുടെ നിശ്ചിതകാലാവധി കഴിഞ്ഞാല്‍ പിഴയൊടുക്കേണ്ടി വരും. രാജ്യത്തെ എല്ലാ താമസ കുടിയേറ്റ കാര്യാലയങ്ങളിലും വിസാമാറ്റം സാധ്യമാകുമെന്നു യുഎഇ അറിയിച്ചു.
യുഎഇയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഓണ്‍ലൈന്‍ വഴി വിസാനടപടികള്‍ പൂര്‍ത്തിയാക്കാനാകും. സൗകര്യപ്രദമായ ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നതിലൂടെ സമയനഷ്ടം ഒഴിവാക്കാം. അപേക്ഷകര്‍ക്കു നിശ്ചയിച്ച ഫീസ് അടച്ചാല്‍ രാജ്യം വിടാതെതന്നെ വിസ ലഭിക്കും. സന്ദര്‍ശക വിസയിലെത്തിയവര്‍ ജോലി കിട്ടിയാല്‍ രാജ്യംവിടുകയാണു പതിവ്. സ്വദേശത്തേക്കോ സമീപരാജ്യങ്ങളിലേക്കോ കിഷ് ദ്വീപിലേക്കോ യാത്രചെയ്താണു പുതിയ വിസയില്‍ തിരിച്ചെത്തിയിരുന്നത്. ഈ ദുരിതം പ്രവാസി സമൂഹം പലപ്പോഴും യുഎഇയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിരുന്നു. എന്നാല്‍ പരിഹാരം ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയവും ചില ഇടപെടല്‍ നടത്തി. ഇതോടെയാണ് യുഎഇ നയം മാറ്റത്തിന് തയ്യാറായത്.
തൊഴില്‍ വിസയ്ക്ക് ആപ്പുറമുള്ളവയും പുതിയ സംവിധാനത്തിലൂടെ പുതുക്കാന്‍ കഴിയും. ട്രാന്‍സിറ്റ്, പലതവണ യാത്രചെയ്യാന്‍ കഴിയുന്ന വിസകള്‍, 90 ദിവസം കാലാവധിയുള്ള സന്ദര്‍ശകവിസ, 30 ദിവസത്തെ ഹ്രസ്വകാല വിസ, വിദ്യാഭ്യാസ വിസ, ചികില്‍സയ്ക്കുവേണ്ടി നല്‍കുന്ന വിസ, സമ്മേളനങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കുമായി നല്‍കുന്ന പ്രത്യേക പെര്‍മിറ്റുകള്‍, ടൂറിസ്റ്റ് വിസ, ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്കു ലഭിക്കുന്ന സന്ദര്‍ശക വിസകള്‍, 14 ദിവസം കാലാവധിയുള്ള മിഷന്‍ വിസ, പലതവണ യാത്രചെയ്യാനാകുന്ന മിഷന്‍ വിസകള്‍, വിനോദസഞ്ചാര മേഖലകളില്‍ നല്‍കുന്ന 60 ദിവസം കാലാവധിയുള്ള വിസകള്‍, 90 ദിവസം തങ്ങാനാകുന്ന മിഷന്‍ വിസ എന്നിവയെല്ലാം രാജ്യം വിടാതെ മാറാനാകും. സമയവും സാമ്പത്തിക ലാഭവുമാണ് ഈ നിയമം പ്രവാസികള്‍ക്കു സമ്മാനിക്കുന്നത്.
യു.എ.ഇയിലെ വിസ മാറ്റാനായി ഇറാന്‍ അധീനതയിലുള്ള കിഷ് ദ്വീപിലെത്തി വഞ്ചിതരാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന തിരിച്ചറില്‍ നിന്നാണ് ഈ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശന സമയത്തും ഈ വിഷയം ഇന്ത്യ ഉയര്‍ത്തിയിരുന്നതായി സൂചനയുണ്ട്.
വിസ പുതുക്കാനായി യാത്രാ ചെലവ് താരതമ്യേന കുറവായത് കാരണമാണ് നാട്ടില്‍ പോകാതെ കിഷ് തെരഞ്ഞെടുത്തിരുന്നത്. ദുബായ് വിമാനത്താവളത്തില്‍ നിന്നും ആകാശ മാര്‍ഗം മുപ്പത് മിനിറ്റ് സഞ്ചരിച്ചാല്‍ ഇവിടെയെത്താം. കിഷ് ദ്വീപിലെ വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങിയാല്‍ കാത്തിരിക്കുന്ന ബസുകള്‍ സൗജന്യമായി ഹോട്ടലുകള്‍ക്ക് മുന്നില്‍ എത്തിക്കും. പിന്നീടങ്ങോട്ടാണ് ചൂഷണം തുടങ്ങുന്നത്. അതേ സമയം വിസ മാറ്റുന്നതിനായി ഇവിടെ എത്തുന്ന ഇന്ത്യക്കാരുള്‍പ്പെടെയുള്ള യുവതികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുമുണ്ട്. ഒരു ദിവസം ഇരുനൂറിലേറെ പേരാണ് വിസ മാറ്റുന്നതിന് വേണ്ടി മാത്രം കിഷ് ദ്വീപിലെത്തുന്നത്. ഇത് കിഷ് ദ്വീപിനെ തീവ്രവാദികളുടെ പറുദീസയുമാക്കി. പണമുണ്ടാക്കാന്‍ ഈ ദ്വീപിനേയും ഭീകരവാദികള്‍ ഉപയോഗിച്ചിരുന്നു. അതുകൊണ്ട് തന്നെ ദുബായില്‍ നിന്നുള്ള കിഷ് ദ്വീപ് യാത്ര പ്രവാസികള്‍ക്ക് ഭാവിയില്‍ പല പ്രശ്‌നവും ഉണ്ടാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (1 hour ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (1 hour ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (2 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (2 hours ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (2 hours ago)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (3 hours ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (3 hours ago)

ടിഎംസിയുടെ പരാജയത്തെ പരിഹസിക്കരുതെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി  (3 hours ago)

തമിഴ് നാട്ടില്‍ വിജയ് തരംഗത്തെ വിമര്‍ശിച്ച് പ്രകാശ് രാജ്  (4 hours ago)

CPIM KERALA വൻ വിജയം സിപിഎമ്മിന്റെ ഉത്തരംമുട്ടിക്കുന്നു.  (5 hours ago)

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (13 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (13 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (13 hours ago)

Malayali Vartha Recommends