Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു.. ഒരു പവൻ സ്വർണത്തിന് 1,19,920 രൂപ നൽകണം.. പവന് 720 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്..


ഗൾഫ് രാജ്യങ്ങളിൽ വമ്പൻ ആക്രമണം.. കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിൽ വൻ സ്‌ഫോടനം.. ടാങ്കറിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നതായും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും മുന്നറിയിപ്പ്..


ആരോഗ്യ മന്ത്രി വീണാ ജോർജിനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടത് ഓർത്തഡോക്സ് സഭയോ? ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ്.. ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറിയാണ് ജോർജ്..


ഇറാനും യു.എസ്-ഇസ്രയേൽ സഖ്യവും തമ്മിലെ യുദ്ധം... ശ്രീലങ്കന്‍ തീരത്തിന് സമീപം മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പലായ 'ഐ.ആര്‍.ഐ.എസ് ഡെന' തകര്‍ന്നത് യു എസ് അന്തര്‍വാഹിനി ആക്രമണത്തിൽ..


ഇന്ന് മുതൽ ഡോക്ടർമാർ പഴയതുപോലെ ഒ.പിയിലും ഓപ്പറേഷൻ തീയേറ്ററുകളിലും ക്ലാസുകളിലുമെത്തും... സർക്കാർ മെഡിക്കൽ കോളേജുകളിൽ രോഗികളെ ദുരിതത്തിലാക്കിയ ഡോക്ടർമാരുടെ സമരം പിൻവലിച്ചു...

കുവൈറ്റിലെത്തിച്ച്‌ അറബിക്കു വിറ്റ യുവതി തടങ്കലില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ നാട്ടിലെത്തി

01 AUGUST 2014 10:24 AM IST
മലയാളി വാര്‍ത്ത.

 ജോലി വാഗ്‌ദാനം നല്‌കി കുവൈറ്റിലെത്തിച്ച യുവതിയെ ഏജന്‍സി നടത്തിപ്പുകാരന്‍ അറബിക്ക്‌ മൂന്നു ലക്ഷം രൂപയ്‌ക്ക്‌ വിറ്റു. അറബിയില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ ഇന്ത്യന്‍ എംബസിയിലെത്തിയ യുവതിയെ അധികൃതര്‍ നാട്ടിലെത്തിച്ചു.

കോട്ടയം പാമ്പാടി സ്വദേശിയായ യുവതിയാണ്‌ തട്ടിപ്പിനിരയായി രക്ഷപ്പെട്ടത്‌. സംഭവത്തെതുടര്‍ന്ന്‌ യുവതി മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കി. ഏജന്‍സി മുഖേന കുവൈറ്റിലെത്തിയ നൂറു കണക്കിന്‌ യുവതികള്‍ ഇത്തരത്തില്‍ തട്ടിപ്പിനിരയായി കുടുങ്ങിക്കിടപ്പുണ്ടെന്നും ഇവരെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും യുവതി പറഞ്ഞു.
കേരളം , തമിഴ്‌നാട്‌, ഗോവ, ആന്ധ്ര, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള സ്‌ത്രീകളാണ്‌ കുവൈറ്റില്‍ ഹവാലി എന്ന സ്ഥലത്ത്‌ ഏജന്റുമാരുടെ തടവലില്‍ കഴിയുന്നത്‌. കോഴിക്കോട്ടുള്ള ഏജന്‍സിയാണ്‌ ഈ യുവതിയെ കുവൈറ്റിലെത്തിച്ചത്‌. ഇവര്‍ നല്‍കിയ പത്ര പരസ്യം കണ്ടാണ്‌ .യുവതി ഏജന്‍സിയുമായി ബന്ധപ്പെടുന്നത്‌. കുവൈറ്റില്‍ ബ്യൂട്ടീഷ്യന്‍ ജോലിയാണ്‌ വാഗ്‌ദാനം ചെയ്‌തിരുന്നത്‌. 75,000 രൂപ ഏജന്‍സിക്ക്‌ നല്‍കുകയും യാത്രയ്‌ക്കും മറ്റുമായി 30,000 രൂപയിലധികം ചെലവാകുകയും ചെയ്‌തു. എന്നാല്‍ ഇവര്‍ക്ക്‌ ബ്യൂട്ടീഷ്യന്‍ വിസക്കു പകരം ഹൗസ്‌മെയ്‌ഡ്‌ വിസയാണ്‌ നല്‍കിയത്‌. കുവൈറ്റിലെത്തിയശേഷം ബ്യൂട്ടിഷന്‍ ജോലി തന്നെ ചെയ്യാമെന്ന്‌ വിശ്വസിപ്പിക്കുകയും ചെയ്‌തു.
ജൂണ്‍ 16 ന്‌ കുവൈറ്റിലെത്തിയ .യുവതിയെ നേരത്തെയെത്തിച്ച യുവതികള്‍ക്കൊപ്പം പതിനേഴാം തീയതി വില്‌പനയ്‌ക്കായി നിരത്തി നിര്‍ത്തി. സ്ഥലത്തെത്തിയ അറബി മൂന്നു ലക്ഷം രൂപയ്‌ക്ക്‌ യുവതിയെ കച്ചവടം ഉറപ്പിച്ച്‌ വാങ്ങി. അപ്പോഴാണ്‌ താന്‍ ചതിയില്‍പെട്ടകാര്യം തിരിച്ചറിഞ്ഞത്‌. അറബിയുടെ കൂടെ പോകാന്‍ ആദ്യം വിസമ്മതിച്ചെങ്കിലും ഗത്യന്തരമില്ലാതെ ഒടുവില്‍ അറബിയുചെ വീട്ടിലെത്തി. കുവൈറ്റിലെ കോളേജ്‌ അദ്ധ്യാപകരായിരുന്ന അറബിയോടും ഭാര്യയോടും നടന്ന സംഭവങ്ങള്‍ കരഞ്ഞു പറഞ്ഞു. ബ്യൂട്ടീഷന്‍ ജോലിക്കായി കൊണ്ടു പോയ സാധനങ്ങളെല്ലാം കാണിച്ചു കൊടുക്കുകയും ചെയ്‌തു. യാഥാര്‍ത്ഥ്യം മനസ്സിലായ അറബി പതിനെട്ടാം തീയതി ഏജന്‍സി ഓഫീസില്‍ തിരിച്ചെത്തിച്ചു. അവിടെ ഏജന്റ്‌ മറ്റ്‌ 20 പേര്‍ക്കൊപ്പം യുവതിയെ പൂട്ടിയിട്ടു. നാട്ടില്‍ പോകണമെന്ന്‌ ബഹളം വച്ച യുവതിയോട്‌ 55,000 രൂപ തന്നാല്‍ നാട്ടിലയ്‌ക്കാമെന്ന്‌ ഏജന്റ്‌ പറഞ്ഞു. ഇത്‌ നാട്ടിലറിയിക്കാന്‍ ഏജന്റ്‌ യുവതിക്ക്‌ ഫോണ്‍ നല്‍കി. ഇതോടെ നടന്ന സംഭവങ്ങള്‍ നാട്ടിലറിയിക്കാന്‍ യുവതിക്കു കഴിഞ്ഞു. തുടര്‍ന്ന്‌ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ വിവരം ധരിപ്പിച്ചു.
ഇതിനിടെ നാട്ടിലുള്ള , കുവൈറ്റില്‍ കഴിയുന്ന അയല്‍വാസി ഏജന്റുമായി ബന്ധപ്പെട്ട്‌ പണം നല്‍കാമെന്നേറ്റു. യുവതിയെ സ്വീകരിക്കാന്‍ ഉടന്‍ എത്തുമെന്നും പറഞ്ഞു. ഈ സമയം ഏജന്റ്‌ നാട്ടിലേക്ക്‌ പോന്നിരുന്നു. പണവുമായി വരുന്നയാള്‍ക്ക്‌ യുവതിയെ കൈമാറാന്‍ ഇയാള്‍ കുവൈറ്റിലെ ഓഫീസിലുള്ള ഡ്രൈവറോടു നിര്‍ദ്ദേശിച്ചു. ഉടന്‍ ഡ്രൈവര്‍ യുവതിയെ പൂട്ടിയിട്ടിരുന്ന സ്ഥലത്തെത്തി പോകാനൊരുങ്ങി കൊള്ളാന്‍ പറഞ്ഞു. ഇതോടെ പുറത്തിറങ്ങിയ യുവതി ഡ്രൈവര്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ പുറത്തേക്കോടി. ഒപ്പം തിരുവനന്തപുരം സ്വദേശിനിയായ യുവതിയും. അരമണിക്കൂറോളം ഓടി തളര്‍ന്ന ഇവരെ പാകിസ്‌താന്‍ സ്വദേശിയായ ഒരു ടാക്‌സി ഡ്രൈവര്‍ ഇന്ത്യന്‍ ഏംബസിയിലെത്തിക്കുകയായിരുന്നു. എംബസിയിലുണ്ടായിരുന്ന മലയാളി ഉദ്യോഗസ്ഥനോട്‌ യുവതികള്‍ കാര്യങ്ങള്‍ ധരിപ്പിച്ചു. ഇതോടെയാണ്‌ നാട്ടിലേക്കെത്താമെന്ന പ്രതീക്ഷ പോലുമുണ്ടായതെന്ന്‌ യുവതികള്‍ പറഞ്ഞു. പിന്നീട്‌ മുഖ്യമന്ത്രി ഇടപെട്ട്‌ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ്‌ നല്‍കി. ജൂലൈ 19 ന്‌ നെടുമ്പാശ്ശേരിയിലെത്തി.
ഇത്തരത്തില്‍ ഏജന്റുമാരുടെ ഫ്‌ളാറ്റുകളില്‍ നൂറുകണക്കിന്‌ സ്‌ത്രീകള്‍ തടവില്‍ കഴിയുന്നുണ്ടെന്നും യുവതി പറഞ്ഞു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  റമദാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ...  (12 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (20 minutes ago)

താഴേക്ക് പതിച്ച് സ്വർണവില!  (22 minutes ago)

മികച്ച സ്കൂളിനുള്ള പുരസ്കാരം മർകസ് ഗേൾസിന്  (40 minutes ago)

ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്ന ആക്രമണങ്ങള്‍ കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ് ബാധിച്ചു; വോട്ട്ബാങ്ക് നോക്കിയാണ് ഒരോ വിഷയത്തിലും ഇടതു-വലതു മുന്നണികള്‍ പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് ബ  (41 minutes ago)

ഞണ്ട് കറി കഴിച്ചതിന് പിന്നാലെ ഉണ്ടായ അസ്വസ്ഥതയെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ്...  (46 minutes ago)

ജനങ്ങളെ ഒഴിപ്പിച്ച് ഖത്തർ;  (55 minutes ago)

വീണാ ജോർജ് സ്വയം ഒരു ഇരയായി തീരുകയാണ്  (1 hour ago)

പാകിസ്ഥാനിൽ റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി...  (1 hour ago)

Iran warship ഇന്ത്യയില്‍ നിന്നും മടങ്ങിയ ഇറാന്‍ യുദ്ധകപ്പല്‍;  (1 hour ago)

കുടുംബ സമാധാനവും വാഹന ഭാഗ്യവും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവിന് മസ്തിഷ്ക്കമരണം സംഭവിച്ചു  (1 hour ago)

സിപിഎമ്മിന്റെ നിർണായക സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ...  (2 hours ago)

സോമേശ്വർ സ്വദേശിയായ യുവാവ് ഒമാനിൽ മരിച്ച നിലയിൽ  (2 hours ago)

ഇന്ന് രാവിലെ ഏഴ് മണിക്ക് വോട്ടിങ് ആരംഭിച്ചു....  (2 hours ago)

Malayali Vartha Recommends