Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം


ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ....


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...

കുവൈറ്റിലെത്തിച്ച്‌ അറബിക്കു വിറ്റ യുവതി തടങ്കലില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ നാട്ടിലെത്തി

01 AUGUST 2014 10:24 AM IST
മലയാളി വാര്‍ത്ത.

 ജോലി വാഗ്‌ദാനം നല്‌കി കുവൈറ്റിലെത്തിച്ച യുവതിയെ ഏജന്‍സി നടത്തിപ്പുകാരന്‍ അറബിക്ക്‌ മൂന്നു ലക്ഷം രൂപയ്‌ക്ക്‌ വിറ്റു. അറബിയില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ ഇന്ത്യന്‍ എംബസിയിലെത്തിയ യുവതിയെ അധികൃതര്‍ നാട്ടിലെത്തിച്ചു.

കോട്ടയം പാമ്പാടി സ്വദേശിയായ യുവതിയാണ്‌ തട്ടിപ്പിനിരയായി രക്ഷപ്പെട്ടത്‌. സംഭവത്തെതുടര്‍ന്ന്‌ യുവതി മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കി. ഏജന്‍സി മുഖേന കുവൈറ്റിലെത്തിയ നൂറു കണക്കിന്‌ യുവതികള്‍ ഇത്തരത്തില്‍ തട്ടിപ്പിനിരയായി കുടുങ്ങിക്കിടപ്പുണ്ടെന്നും ഇവരെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും യുവതി പറഞ്ഞു.
കേരളം , തമിഴ്‌നാട്‌, ഗോവ, ആന്ധ്ര, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള സ്‌ത്രീകളാണ്‌ കുവൈറ്റില്‍ ഹവാലി എന്ന സ്ഥലത്ത്‌ ഏജന്റുമാരുടെ തടവലില്‍ കഴിയുന്നത്‌. കോഴിക്കോട്ടുള്ള ഏജന്‍സിയാണ്‌ ഈ യുവതിയെ കുവൈറ്റിലെത്തിച്ചത്‌. ഇവര്‍ നല്‍കിയ പത്ര പരസ്യം കണ്ടാണ്‌ .യുവതി ഏജന്‍സിയുമായി ബന്ധപ്പെടുന്നത്‌. കുവൈറ്റില്‍ ബ്യൂട്ടീഷ്യന്‍ ജോലിയാണ്‌ വാഗ്‌ദാനം ചെയ്‌തിരുന്നത്‌. 75,000 രൂപ ഏജന്‍സിക്ക്‌ നല്‍കുകയും യാത്രയ്‌ക്കും മറ്റുമായി 30,000 രൂപയിലധികം ചെലവാകുകയും ചെയ്‌തു. എന്നാല്‍ ഇവര്‍ക്ക്‌ ബ്യൂട്ടീഷ്യന്‍ വിസക്കു പകരം ഹൗസ്‌മെയ്‌ഡ്‌ വിസയാണ്‌ നല്‍കിയത്‌. കുവൈറ്റിലെത്തിയശേഷം ബ്യൂട്ടിഷന്‍ ജോലി തന്നെ ചെയ്യാമെന്ന്‌ വിശ്വസിപ്പിക്കുകയും ചെയ്‌തു.
ജൂണ്‍ 16 ന്‌ കുവൈറ്റിലെത്തിയ .യുവതിയെ നേരത്തെയെത്തിച്ച യുവതികള്‍ക്കൊപ്പം പതിനേഴാം തീയതി വില്‌പനയ്‌ക്കായി നിരത്തി നിര്‍ത്തി. സ്ഥലത്തെത്തിയ അറബി മൂന്നു ലക്ഷം രൂപയ്‌ക്ക്‌ യുവതിയെ കച്ചവടം ഉറപ്പിച്ച്‌ വാങ്ങി. അപ്പോഴാണ്‌ താന്‍ ചതിയില്‍പെട്ടകാര്യം തിരിച്ചറിഞ്ഞത്‌. അറബിയുടെ കൂടെ പോകാന്‍ ആദ്യം വിസമ്മതിച്ചെങ്കിലും ഗത്യന്തരമില്ലാതെ ഒടുവില്‍ അറബിയുചെ വീട്ടിലെത്തി. കുവൈറ്റിലെ കോളേജ്‌ അദ്ധ്യാപകരായിരുന്ന അറബിയോടും ഭാര്യയോടും നടന്ന സംഭവങ്ങള്‍ കരഞ്ഞു പറഞ്ഞു. ബ്യൂട്ടീഷന്‍ ജോലിക്കായി കൊണ്ടു പോയ സാധനങ്ങളെല്ലാം കാണിച്ചു കൊടുക്കുകയും ചെയ്‌തു. യാഥാര്‍ത്ഥ്യം മനസ്സിലായ അറബി പതിനെട്ടാം തീയതി ഏജന്‍സി ഓഫീസില്‍ തിരിച്ചെത്തിച്ചു. അവിടെ ഏജന്റ്‌ മറ്റ്‌ 20 പേര്‍ക്കൊപ്പം യുവതിയെ പൂട്ടിയിട്ടു. നാട്ടില്‍ പോകണമെന്ന്‌ ബഹളം വച്ച യുവതിയോട്‌ 55,000 രൂപ തന്നാല്‍ നാട്ടിലയ്‌ക്കാമെന്ന്‌ ഏജന്റ്‌ പറഞ്ഞു. ഇത്‌ നാട്ടിലറിയിക്കാന്‍ ഏജന്റ്‌ യുവതിക്ക്‌ ഫോണ്‍ നല്‍കി. ഇതോടെ നടന്ന സംഭവങ്ങള്‍ നാട്ടിലറിയിക്കാന്‍ യുവതിക്കു കഴിഞ്ഞു. തുടര്‍ന്ന്‌ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ വിവരം ധരിപ്പിച്ചു.
ഇതിനിടെ നാട്ടിലുള്ള , കുവൈറ്റില്‍ കഴിയുന്ന അയല്‍വാസി ഏജന്റുമായി ബന്ധപ്പെട്ട്‌ പണം നല്‍കാമെന്നേറ്റു. യുവതിയെ സ്വീകരിക്കാന്‍ ഉടന്‍ എത്തുമെന്നും പറഞ്ഞു. ഈ സമയം ഏജന്റ്‌ നാട്ടിലേക്ക്‌ പോന്നിരുന്നു. പണവുമായി വരുന്നയാള്‍ക്ക്‌ യുവതിയെ കൈമാറാന്‍ ഇയാള്‍ കുവൈറ്റിലെ ഓഫീസിലുള്ള ഡ്രൈവറോടു നിര്‍ദ്ദേശിച്ചു. ഉടന്‍ ഡ്രൈവര്‍ യുവതിയെ പൂട്ടിയിട്ടിരുന്ന സ്ഥലത്തെത്തി പോകാനൊരുങ്ങി കൊള്ളാന്‍ പറഞ്ഞു. ഇതോടെ പുറത്തിറങ്ങിയ യുവതി ഡ്രൈവര്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ പുറത്തേക്കോടി. ഒപ്പം തിരുവനന്തപുരം സ്വദേശിനിയായ യുവതിയും. അരമണിക്കൂറോളം ഓടി തളര്‍ന്ന ഇവരെ പാകിസ്‌താന്‍ സ്വദേശിയായ ഒരു ടാക്‌സി ഡ്രൈവര്‍ ഇന്ത്യന്‍ ഏംബസിയിലെത്തിക്കുകയായിരുന്നു. എംബസിയിലുണ്ടായിരുന്ന മലയാളി ഉദ്യോഗസ്ഥനോട്‌ യുവതികള്‍ കാര്യങ്ങള്‍ ധരിപ്പിച്ചു. ഇതോടെയാണ്‌ നാട്ടിലേക്കെത്താമെന്ന പ്രതീക്ഷ പോലുമുണ്ടായതെന്ന്‌ യുവതികള്‍ പറഞ്ഞു. പിന്നീട്‌ മുഖ്യമന്ത്രി ഇടപെട്ട്‌ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ്‌ നല്‍കി. ജൂലൈ 19 ന്‌ നെടുമ്പാശ്ശേരിയിലെത്തി.
ഇത്തരത്തില്‍ ഏജന്റുമാരുടെ ഫ്‌ളാറ്റുകളില്‍ നൂറുകണക്കിന്‌ സ്‌ത്രീകള്‍ തടവില്‍ കഴിയുന്നുണ്ടെന്നും യുവതി പറഞ്ഞു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തില്‍ നിയന്ത്രണം....  (14 minutes ago)

അധ്യാപികക്ക് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം  (24 minutes ago)

മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള  (35 minutes ago)

കോളേജിലേക്ക് വരുന്നതിനിടെ ആല്‍ബി സഞ്ചരിച്ച ബൈക്ക് ലോറിയുമായി  (43 minutes ago)

എഡ്ജ്ബാസ്റ്റണ്‍ പിച്ചില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്...  (55 minutes ago)

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (8 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (8 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (9 hours ago)

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (10 hours ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (11 hours ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (11 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (11 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (12 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (12 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (12 hours ago)

Malayali Vartha Recommends