Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഴ കനക്കും; അന്തരീക്ഷം മാറിമറിയുന്നു; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു...


കളിചിരികൾ നിറഞ്ഞ അതേ കിടപ്പുമുറിയുടെ ഓരത്ത് ഇവാനയ്ക്ക് അന്ത്യനിദ്ര; വിളവൂർക്കലിൽ കണ്ണീരണിഞ്ഞ വിടവാങ്ങൽ...


ആൻ മേരിയുടെ കാണാതായ മൊബൈൽ ഫോൺ പ്രതി അനിലയുടെ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിർണ്ണായക തെളിവ് പുറത്തുവിട്ട് അന്വേഷണസംഘം...


ഒരുവയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവം.. കീടനാശിനി കുപ്പി ചോർന്ന നിലയിൽ കണ്ടെത്തി..ദേഹത്ത് വിഷാംശമുണ്ടെന്ന് പ്രാഥമികപരിശോധനയിൽ കണ്ടെത്തി..ദുരൂഹത ഏറുന്നു..


ഭാവി വധുവിന് വേണ്ടി അറ്റകൈ പ്രയോഗം..മോദിയുടെ അടുത്തേക്ക് ഇടിച്ചുകേറാൻ യുവാവ്.. 'പിഎംഒ ഓഫീസര്‍' കാർഡ് കയ്യിൽ..തോക്കുമായി ബോഡിഗാർഡ്..കയ്യോടെ പൊക്കി റോ

കുവൈറ്റിലെത്തിച്ച്‌ അറബിക്കു വിറ്റ യുവതി തടങ്കലില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ നാട്ടിലെത്തി

01 AUGUST 2014 10:24 AM IST
മലയാളി വാര്‍ത്ത.

 ജോലി വാഗ്‌ദാനം നല്‌കി കുവൈറ്റിലെത്തിച്ച യുവതിയെ ഏജന്‍സി നടത്തിപ്പുകാരന്‍ അറബിക്ക്‌ മൂന്നു ലക്ഷം രൂപയ്‌ക്ക്‌ വിറ്റു. അറബിയില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ ഇന്ത്യന്‍ എംബസിയിലെത്തിയ യുവതിയെ അധികൃതര്‍ നാട്ടിലെത്തിച്ചു.

കോട്ടയം പാമ്പാടി സ്വദേശിയായ യുവതിയാണ്‌ തട്ടിപ്പിനിരയായി രക്ഷപ്പെട്ടത്‌. സംഭവത്തെതുടര്‍ന്ന്‌ യുവതി മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കി. ഏജന്‍സി മുഖേന കുവൈറ്റിലെത്തിയ നൂറു കണക്കിന്‌ യുവതികള്‍ ഇത്തരത്തില്‍ തട്ടിപ്പിനിരയായി കുടുങ്ങിക്കിടപ്പുണ്ടെന്നും ഇവരെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും യുവതി പറഞ്ഞു.
കേരളം , തമിഴ്‌നാട്‌, ഗോവ, ആന്ധ്ര, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള സ്‌ത്രീകളാണ്‌ കുവൈറ്റില്‍ ഹവാലി എന്ന സ്ഥലത്ത്‌ ഏജന്റുമാരുടെ തടവലില്‍ കഴിയുന്നത്‌. കോഴിക്കോട്ടുള്ള ഏജന്‍സിയാണ്‌ ഈ യുവതിയെ കുവൈറ്റിലെത്തിച്ചത്‌. ഇവര്‍ നല്‍കിയ പത്ര പരസ്യം കണ്ടാണ്‌ .യുവതി ഏജന്‍സിയുമായി ബന്ധപ്പെടുന്നത്‌. കുവൈറ്റില്‍ ബ്യൂട്ടീഷ്യന്‍ ജോലിയാണ്‌ വാഗ്‌ദാനം ചെയ്‌തിരുന്നത്‌. 75,000 രൂപ ഏജന്‍സിക്ക്‌ നല്‍കുകയും യാത്രയ്‌ക്കും മറ്റുമായി 30,000 രൂപയിലധികം ചെലവാകുകയും ചെയ്‌തു. എന്നാല്‍ ഇവര്‍ക്ക്‌ ബ്യൂട്ടീഷ്യന്‍ വിസക്കു പകരം ഹൗസ്‌മെയ്‌ഡ്‌ വിസയാണ്‌ നല്‍കിയത്‌. കുവൈറ്റിലെത്തിയശേഷം ബ്യൂട്ടിഷന്‍ ജോലി തന്നെ ചെയ്യാമെന്ന്‌ വിശ്വസിപ്പിക്കുകയും ചെയ്‌തു.
ജൂണ്‍ 16 ന്‌ കുവൈറ്റിലെത്തിയ .യുവതിയെ നേരത്തെയെത്തിച്ച യുവതികള്‍ക്കൊപ്പം പതിനേഴാം തീയതി വില്‌പനയ്‌ക്കായി നിരത്തി നിര്‍ത്തി. സ്ഥലത്തെത്തിയ അറബി മൂന്നു ലക്ഷം രൂപയ്‌ക്ക്‌ യുവതിയെ കച്ചവടം ഉറപ്പിച്ച്‌ വാങ്ങി. അപ്പോഴാണ്‌ താന്‍ ചതിയില്‍പെട്ടകാര്യം തിരിച്ചറിഞ്ഞത്‌. അറബിയുടെ കൂടെ പോകാന്‍ ആദ്യം വിസമ്മതിച്ചെങ്കിലും ഗത്യന്തരമില്ലാതെ ഒടുവില്‍ അറബിയുചെ വീട്ടിലെത്തി. കുവൈറ്റിലെ കോളേജ്‌ അദ്ധ്യാപകരായിരുന്ന അറബിയോടും ഭാര്യയോടും നടന്ന സംഭവങ്ങള്‍ കരഞ്ഞു പറഞ്ഞു. ബ്യൂട്ടീഷന്‍ ജോലിക്കായി കൊണ്ടു പോയ സാധനങ്ങളെല്ലാം കാണിച്ചു കൊടുക്കുകയും ചെയ്‌തു. യാഥാര്‍ത്ഥ്യം മനസ്സിലായ അറബി പതിനെട്ടാം തീയതി ഏജന്‍സി ഓഫീസില്‍ തിരിച്ചെത്തിച്ചു. അവിടെ ഏജന്റ്‌ മറ്റ്‌ 20 പേര്‍ക്കൊപ്പം യുവതിയെ പൂട്ടിയിട്ടു. നാട്ടില്‍ പോകണമെന്ന്‌ ബഹളം വച്ച യുവതിയോട്‌ 55,000 രൂപ തന്നാല്‍ നാട്ടിലയ്‌ക്കാമെന്ന്‌ ഏജന്റ്‌ പറഞ്ഞു. ഇത്‌ നാട്ടിലറിയിക്കാന്‍ ഏജന്റ്‌ യുവതിക്ക്‌ ഫോണ്‍ നല്‍കി. ഇതോടെ നടന്ന സംഭവങ്ങള്‍ നാട്ടിലറിയിക്കാന്‍ യുവതിക്കു കഴിഞ്ഞു. തുടര്‍ന്ന്‌ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ വിവരം ധരിപ്പിച്ചു.
ഇതിനിടെ നാട്ടിലുള്ള , കുവൈറ്റില്‍ കഴിയുന്ന അയല്‍വാസി ഏജന്റുമായി ബന്ധപ്പെട്ട്‌ പണം നല്‍കാമെന്നേറ്റു. യുവതിയെ സ്വീകരിക്കാന്‍ ഉടന്‍ എത്തുമെന്നും പറഞ്ഞു. ഈ സമയം ഏജന്റ്‌ നാട്ടിലേക്ക്‌ പോന്നിരുന്നു. പണവുമായി വരുന്നയാള്‍ക്ക്‌ യുവതിയെ കൈമാറാന്‍ ഇയാള്‍ കുവൈറ്റിലെ ഓഫീസിലുള്ള ഡ്രൈവറോടു നിര്‍ദ്ദേശിച്ചു. ഉടന്‍ ഡ്രൈവര്‍ യുവതിയെ പൂട്ടിയിട്ടിരുന്ന സ്ഥലത്തെത്തി പോകാനൊരുങ്ങി കൊള്ളാന്‍ പറഞ്ഞു. ഇതോടെ പുറത്തിറങ്ങിയ യുവതി ഡ്രൈവര്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ പുറത്തേക്കോടി. ഒപ്പം തിരുവനന്തപുരം സ്വദേശിനിയായ യുവതിയും. അരമണിക്കൂറോളം ഓടി തളര്‍ന്ന ഇവരെ പാകിസ്‌താന്‍ സ്വദേശിയായ ഒരു ടാക്‌സി ഡ്രൈവര്‍ ഇന്ത്യന്‍ ഏംബസിയിലെത്തിക്കുകയായിരുന്നു. എംബസിയിലുണ്ടായിരുന്ന മലയാളി ഉദ്യോഗസ്ഥനോട്‌ യുവതികള്‍ കാര്യങ്ങള്‍ ധരിപ്പിച്ചു. ഇതോടെയാണ്‌ നാട്ടിലേക്കെത്താമെന്ന പ്രതീക്ഷ പോലുമുണ്ടായതെന്ന്‌ യുവതികള്‍ പറഞ്ഞു. പിന്നീട്‌ മുഖ്യമന്ത്രി ഇടപെട്ട്‌ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ്‌ നല്‍കി. ജൂലൈ 19 ന്‌ നെടുമ്പാശ്ശേരിയിലെത്തി.
ഇത്തരത്തില്‍ ഏജന്റുമാരുടെ ഫ്‌ളാറ്റുകളില്‍ നൂറുകണക്കിന്‌ സ്‌ത്രീകള്‍ തടവില്‍ കഴിയുന്നുണ്ടെന്നും യുവതി പറഞ്ഞു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാന്‍; 11306 പേർ അറസ്റ്റിൽ; സംസ്ഥാനത്തുടനീളം കേരള പോലീസ് 45 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി  (3 minutes ago)

ആയുധ ധാരികളായ സി.ആര്‍.പി.എഫ്‌ അംഗങ്ങളെ ചുറ്റും നിര്‍ത്തി തോക്കിന്‍കുഴലിന്‌ മുന്നില്‍ മൊഴിയെടുക്കുന്ന രീതി കേട്ടുകേള്‍വിപോലുമില്ലാത്തത്; കേന്ദ്ര ഏജന്‍സിയെ രാഷ്‌ട്രീയാവശ്യത്തിന്‌ ഉപയോഗിക്കുന്ന പ്രശ്‌നം  (38 minutes ago)

മഴ കനക്കും; അന്തരീക്ഷം മാറിമറിയുന്നു; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു...  (41 minutes ago)

'വെറുമൊരു ഒന്നിച്ച് ജീവിക്കൽ മാത്രമല്ല'; സരിത്തിനൊപ്പമുള്ള വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് വൈകാരിക കുറിപ്പുമായി സ്വപ്ന സുരേഷ്...  (43 minutes ago)

വിപണിയിൽ ലഭ്യമാകുന്ന മറ്റ് പ്രമുഖ ബ്രാൻഡുകളേക്കാൾ ഗുണനിലവാരം ഗോത്രമേഖലയിലെ കാർഷിക ഉൽപ്പന്നങ്ങൾക്കുണ്ട് ; നിലവിൽ പ്രാദേശികമായി മാത്രം വിറ്റഴിക്കപ്പെടുന്ന ഈ ഉൽപ്പന്നങ്ങൾക്ക് വിശാലമായ വിപണന സൗകര്യം ഒരുക്  (44 minutes ago)

ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു....അവസാന തീയതി: സെപ്റ്റംബർ 25  (46 minutes ago)

എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ഭരണത്തിലിരുന്ന പത്ത്‌ വര്‍ഷക്കാലം പവര്‍കട്ട്‌ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറി; എപ്പോള്‍ വൈദ്യുതി വിതരണം ഉണ്ടാകുമെന്നോ എപ്പോഴാണ്‌ ഇല്ലാതിരിക്കുകയും ചെയ്യുകയെന്ന അറിവു പോലും ജനങ  (50 minutes ago)

കളിചിരികൾ നിറഞ്ഞ അതേ കിടപ്പുമുറിയുടെ ഓരത്ത് ഇവാനയ്ക്ക് അന്ത്യനിദ്ര; വിളവൂർക്കലിൽ കണ്ണീരണിഞ്ഞ വിടവാങ്ങൽ...  (58 minutes ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; പുതിയ സർക്കാരിൻ്റെ പിടിപ്പുകേടാണ് ഈ ഗതികേടിലേക്ക് എത്തിച്ചത്; സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ  (1 hour ago)

ആൻ മേരിയുടെ കാണാതായ മൊബൈൽ ഫോൺ പ്രതി അനിലയുടെ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിർണ്ണായക തെളിവ് പുറത്തുവിട്ട് അന്വേഷണസംഘം...  (1 hour ago)

കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കരാറുകൾ നിലനിർത്തുന്നതിനുള്ള അവസരങ്ങൾ ഉണ്ടായിരുന്നിട്ടും അവ പരിഗണിക്കാതെ കരാർ റദ്ദാക്കിയ നടപടി; സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമാണെന്ന് ബിജെപി ദേശീയ നിർവാഹസമിതി അംഗം കുമ്  (1 hour ago)

ഉപരിപഠന സാധ്യത നിലനിർത്തി കൃത്യമായ തൊഴിൽ നൈപുണ്യം ഉറപ്പാക്കുന്ന രീതിയിലാകണം കോഴ്സുകൾ വിഭാവനം ചെയ്യേണ്ടത്; തുറന്നടിച്ച് മന്ത്രി എൻ. ഷംസുദ്ദീൻ  (1 hour ago)

IDUKKI അടിമുടി ദുരൂഹത..  (1 hour ago)

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ന്യൂഡൽഹിയിൽ  (1 hour ago)

Fake PMO card സഹായിച്ചത് ചാറ്റ് ജി പി ടി  (1 hour ago)

Malayali Vartha Recommends