Widgets Magazine
01
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വമ്പന്‍ വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ തീവ്രശ്രമമാണ് നടത്തുന്നത്...


കളശ്ശേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതഹേഹം സൂരജ് ലാമയുടേത് എന്നാണ് സംശയം...ഡിഎന്‍എ പരിശോധന നടത്തി ഇത് സ്ഥിരീകരിക്കും..ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്..


രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു...സൈബർ പൊലീസ് രാഹുലിനെ ചോദ്യം ചെയ്യുകയാണ്... ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശിച്ചു..4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്...


രാഹുലിന്റെ ഫ്‌ളാറ്റിലേയ്ക്ക് യുവതി എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ കണ്ടെത്താൻ കഴിഞ്ഞില്ല: സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കും; പുറത്തുവന്ന സംഭാഷണം യുവതിയുടേതാണോയെന്ന് ഉറപ്പിക്കാൻ പരാതിക്കാരിയുടെ ശബ്ദ പരിശോധന നടത്തും..


ലൈംഗിക പീഡന -ഗർഭച്ചിദ്ര കേസ്: താൻ നിരപരാധിയെന്ന് മുന്‍കൂര്‍ ജാമ്യഹര്‍ജിയിൽ രാഹുല്‍ മാങ്കൂട്ടത്തില്‍:- ബുധനാഴ്ച പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്; ഡിജിറ്റൽ തെളിവുകൾ മുദ്ര വെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു

കുവൈറ്റിലെത്തിച്ച്‌ അറബിക്കു വിറ്റ യുവതി തടങ്കലില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ നാട്ടിലെത്തി

01 AUGUST 2014 10:24 AM IST
മലയാളി വാര്‍ത്ത.

 ജോലി വാഗ്‌ദാനം നല്‌കി കുവൈറ്റിലെത്തിച്ച യുവതിയെ ഏജന്‍സി നടത്തിപ്പുകാരന്‍ അറബിക്ക്‌ മൂന്നു ലക്ഷം രൂപയ്‌ക്ക്‌ വിറ്റു. അറബിയില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ ഇന്ത്യന്‍ എംബസിയിലെത്തിയ യുവതിയെ അധികൃതര്‍ നാട്ടിലെത്തിച്ചു.

കോട്ടയം പാമ്പാടി സ്വദേശിയായ യുവതിയാണ്‌ തട്ടിപ്പിനിരയായി രക്ഷപ്പെട്ടത്‌. സംഭവത്തെതുടര്‍ന്ന്‌ യുവതി മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കി. ഏജന്‍സി മുഖേന കുവൈറ്റിലെത്തിയ നൂറു കണക്കിന്‌ യുവതികള്‍ ഇത്തരത്തില്‍ തട്ടിപ്പിനിരയായി കുടുങ്ങിക്കിടപ്പുണ്ടെന്നും ഇവരെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും യുവതി പറഞ്ഞു.
കേരളം , തമിഴ്‌നാട്‌, ഗോവ, ആന്ധ്ര, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള സ്‌ത്രീകളാണ്‌ കുവൈറ്റില്‍ ഹവാലി എന്ന സ്ഥലത്ത്‌ ഏജന്റുമാരുടെ തടവലില്‍ കഴിയുന്നത്‌. കോഴിക്കോട്ടുള്ള ഏജന്‍സിയാണ്‌ ഈ യുവതിയെ കുവൈറ്റിലെത്തിച്ചത്‌. ഇവര്‍ നല്‍കിയ പത്ര പരസ്യം കണ്ടാണ്‌ .യുവതി ഏജന്‍സിയുമായി ബന്ധപ്പെടുന്നത്‌. കുവൈറ്റില്‍ ബ്യൂട്ടീഷ്യന്‍ ജോലിയാണ്‌ വാഗ്‌ദാനം ചെയ്‌തിരുന്നത്‌. 75,000 രൂപ ഏജന്‍സിക്ക്‌ നല്‍കുകയും യാത്രയ്‌ക്കും മറ്റുമായി 30,000 രൂപയിലധികം ചെലവാകുകയും ചെയ്‌തു. എന്നാല്‍ ഇവര്‍ക്ക്‌ ബ്യൂട്ടീഷ്യന്‍ വിസക്കു പകരം ഹൗസ്‌മെയ്‌ഡ്‌ വിസയാണ്‌ നല്‍കിയത്‌. കുവൈറ്റിലെത്തിയശേഷം ബ്യൂട്ടിഷന്‍ ജോലി തന്നെ ചെയ്യാമെന്ന്‌ വിശ്വസിപ്പിക്കുകയും ചെയ്‌തു.
ജൂണ്‍ 16 ന്‌ കുവൈറ്റിലെത്തിയ .യുവതിയെ നേരത്തെയെത്തിച്ച യുവതികള്‍ക്കൊപ്പം പതിനേഴാം തീയതി വില്‌പനയ്‌ക്കായി നിരത്തി നിര്‍ത്തി. സ്ഥലത്തെത്തിയ അറബി മൂന്നു ലക്ഷം രൂപയ്‌ക്ക്‌ യുവതിയെ കച്ചവടം ഉറപ്പിച്ച്‌ വാങ്ങി. അപ്പോഴാണ്‌ താന്‍ ചതിയില്‍പെട്ടകാര്യം തിരിച്ചറിഞ്ഞത്‌. അറബിയുടെ കൂടെ പോകാന്‍ ആദ്യം വിസമ്മതിച്ചെങ്കിലും ഗത്യന്തരമില്ലാതെ ഒടുവില്‍ അറബിയുചെ വീട്ടിലെത്തി. കുവൈറ്റിലെ കോളേജ്‌ അദ്ധ്യാപകരായിരുന്ന അറബിയോടും ഭാര്യയോടും നടന്ന സംഭവങ്ങള്‍ കരഞ്ഞു പറഞ്ഞു. ബ്യൂട്ടീഷന്‍ ജോലിക്കായി കൊണ്ടു പോയ സാധനങ്ങളെല്ലാം കാണിച്ചു കൊടുക്കുകയും ചെയ്‌തു. യാഥാര്‍ത്ഥ്യം മനസ്സിലായ അറബി പതിനെട്ടാം തീയതി ഏജന്‍സി ഓഫീസില്‍ തിരിച്ചെത്തിച്ചു. അവിടെ ഏജന്റ്‌ മറ്റ്‌ 20 പേര്‍ക്കൊപ്പം യുവതിയെ പൂട്ടിയിട്ടു. നാട്ടില്‍ പോകണമെന്ന്‌ ബഹളം വച്ച യുവതിയോട്‌ 55,000 രൂപ തന്നാല്‍ നാട്ടിലയ്‌ക്കാമെന്ന്‌ ഏജന്റ്‌ പറഞ്ഞു. ഇത്‌ നാട്ടിലറിയിക്കാന്‍ ഏജന്റ്‌ യുവതിക്ക്‌ ഫോണ്‍ നല്‍കി. ഇതോടെ നടന്ന സംഭവങ്ങള്‍ നാട്ടിലറിയിക്കാന്‍ യുവതിക്കു കഴിഞ്ഞു. തുടര്‍ന്ന്‌ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ വിവരം ധരിപ്പിച്ചു.
ഇതിനിടെ നാട്ടിലുള്ള , കുവൈറ്റില്‍ കഴിയുന്ന അയല്‍വാസി ഏജന്റുമായി ബന്ധപ്പെട്ട്‌ പണം നല്‍കാമെന്നേറ്റു. യുവതിയെ സ്വീകരിക്കാന്‍ ഉടന്‍ എത്തുമെന്നും പറഞ്ഞു. ഈ സമയം ഏജന്റ്‌ നാട്ടിലേക്ക്‌ പോന്നിരുന്നു. പണവുമായി വരുന്നയാള്‍ക്ക്‌ യുവതിയെ കൈമാറാന്‍ ഇയാള്‍ കുവൈറ്റിലെ ഓഫീസിലുള്ള ഡ്രൈവറോടു നിര്‍ദ്ദേശിച്ചു. ഉടന്‍ ഡ്രൈവര്‍ യുവതിയെ പൂട്ടിയിട്ടിരുന്ന സ്ഥലത്തെത്തി പോകാനൊരുങ്ങി കൊള്ളാന്‍ പറഞ്ഞു. ഇതോടെ പുറത്തിറങ്ങിയ യുവതി ഡ്രൈവര്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ പുറത്തേക്കോടി. ഒപ്പം തിരുവനന്തപുരം സ്വദേശിനിയായ യുവതിയും. അരമണിക്കൂറോളം ഓടി തളര്‍ന്ന ഇവരെ പാകിസ്‌താന്‍ സ്വദേശിയായ ഒരു ടാക്‌സി ഡ്രൈവര്‍ ഇന്ത്യന്‍ ഏംബസിയിലെത്തിക്കുകയായിരുന്നു. എംബസിയിലുണ്ടായിരുന്ന മലയാളി ഉദ്യോഗസ്ഥനോട്‌ യുവതികള്‍ കാര്യങ്ങള്‍ ധരിപ്പിച്ചു. ഇതോടെയാണ്‌ നാട്ടിലേക്കെത്താമെന്ന പ്രതീക്ഷ പോലുമുണ്ടായതെന്ന്‌ യുവതികള്‍ പറഞ്ഞു. പിന്നീട്‌ മുഖ്യമന്ത്രി ഇടപെട്ട്‌ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ്‌ നല്‍കി. ജൂലൈ 19 ന്‌ നെടുമ്പാശ്ശേരിയിലെത്തി.
ഇത്തരത്തില്‍ ഏജന്റുമാരുടെ ഫ്‌ളാറ്റുകളില്‍ നൂറുകണക്കിന്‌ സ്‌ത്രീകള്‍ തടവില്‍ കഴിയുന്നുണ്ടെന്നും യുവതി പറഞ്ഞു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാനത്തിൽ ജമീല എം.എൽ.എയുടെ കബറടക്കം നാളെ വെെകുന്നേരം ആറിന്  (1 minute ago)

ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങും....  (10 minutes ago)

പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടക്കും...  (17 minutes ago)

എസ്.ഐ.ആർ) നടപടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ  (39 minutes ago)

മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി  (54 minutes ago)

ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ റിഹേഴ്സലുമായി ബന്ധപ്പെട്ട്‌  (1 hour ago)

ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ​ ദാരുണാന്ത്യം  (1 hour ago)

ഇന്ത്യക്ക് 17 റണ്‍സ് വിജയം...  (1 hour ago)

തമിഴ്നാട്ടിൽ വ്യാപകനാശം. മഴക്കെടുതിയിൽ മൂന്ന് പേർ മരിച്ചു  (1 hour ago)

തിരുവനന്തപുരത്ത് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ബിജെപി-എന്‍ഡിഎ പ്രകടന പത്രിക, രാജ്യത്തെ മികച്ച മൂന്നു നഗരങ്ങളിലൊന്നാക്കും; 2036 ഒളിംപിക്‌സിന് സജ്ജമാക്കും  (11 hours ago)

തദ്ദേശ തിരഞ്ഞെടുപ്പ്: പൊതുയോഗങ്ങളും ജാഥകളും നടത്തുന്നത്ക്രമസമാധാനം പാലിച്ചായിരിക്കണം  (11 hours ago)

ദേശീയ കടുവാ കണക്കെടുപ്പിന്റെ ആദ്യ ഘട്ടം കേരളത്തിൽ നടക്കുന്നത് ഡിസംബർ 1 മുതൽ 8 വരെ  (11 hours ago)

BJP 2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത്!  (13 hours ago)

ടൈപ്പിംഗ് അറിയാമോ ? കണ്ണൂര്‍ ജില്ലാ കോടതിക്ക് കീഴില്‍ അവസരം വേഗം അപേക്ഷിച്ചോ  (13 hours ago)

അതിജീവിതക്കെതിരെ വിമർശനം; രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്തു റിമാന്റിലാക്കിയാൽ ജയിലിനു മുന്നിൽ പൂമാലയിട്ട് സ്വീകരിക്കുമെന്ന് മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത്ത് കുമാർ  (13 hours ago)

Malayali Vartha Recommends