Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

ഉമ്മയ്ക്ക് വസ്ത്രം എടുക്കാത്ത മകന്‍ എന്ന് കഴിഞ്ഞ നാല് വർഷമായി ലോകം മുഴുവന്‍ പരിഹസിക്കുന്നു; ഇനിയും എന്നെ അങ്ങനെ വിളിക്കരുത്;അടുത്ത റമസാനിലെങ്കിലും വെറുതെ വിടണം; അപേക്ഷയുമായി പ്രവാസി മലയാളി

10 JUNE 2018 01:02 PM IST
മലയാളി വാര്‍ത്ത

പെരുന്നാള്‍ ഷോപ്പിങിനായി ഭാര്യയെയും മക്കളെയും ഒപ്പം ഉമ്മയെയും കൂട്ടിയെത്തിയ പ്രവാസി യുവാവ് മണിക്കൂറുകളെടുത്ത് പതിനായിരങ്ങളുടെ ഷോപ്പിങ് നടത്തിയിട്ടും സ്വന്തം ഉമ്മയ്ക്ക് ഒരു പുതുവസ്ത്രം പോലും വാങ്ങിക്കൊടുക്കാത്ത നന്ദികേടിന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ, ഉമ്മയ്ക്ക് പെരുന്നാള്‍ വസ്ത്രം എടുക്കാത്ത മകന്‍ എന്ന ചീത്തപ്പേരു പേറി പ്രവാസി മലയാളിയായ മുജീബ് എന്ന യുവാവ് നാലു വര്‍ഷമായി നടക്കുകയായിരുന്നു.

അറിവില്ലായ്മ കൊണ്ട് ചെയ്ത തെറ്റിനു കഴിഞ്ഞ നാലു വര്‍ഷമായി സമൂഹമാധ്യമങ്ങളില്‍ താന്‍ വേട്ടയാടപ്പെടുകയാണെന്നാണ് മുജീബ് ഈ സംഭവത്തിനോട് പ്രതികരിക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം, ഇനിയെങ്കിലും തന്നെ വേട്ടയാടുന്നതും പരിഹസിക്കുന്നതും നിര്‍ത്തണമെന്നും ഫേസ്ബുക്ക് ലൈവിലൂടെ എത്തി മുജീബ് താഴ്മയോടെ അപേക്ഷിക്കുകയാണ്.

സംഭവം ഇങ്ങനെയായിരുന്നു... 2014ല്‍ റമസാനില്‍ നാട്ടില്‍ പോയപ്പോഴായിരുന്നു സംഭവം നടന്നത്. അന്ന് സുഹൃത്തിന്റെ വസ്ത്രാലയത്തില്‍ നിന്നും ഭാര്യയ്ക്കും മക്കള്‍ക്കും വസ്ത്രമെടുത്തിട്ടും കൂടെ കൊണ്ടുവന്ന ഉമ്മയ്ക്ക് വസ്ത്രങ്ങളെടുത്തിരുന്നില്ല, എന്താ വസ്ത്രം എടുക്കാത്തതെന്നു കടയുടമയായ സുഹൃത്ത് മുജീബിനോട് ചോദിക്കുകയായിരുന്നു.

ഉമ്മയ്ക്ക് എന്തിനാണ് ഞാന്‍ വസ്ത്രമെടുക്കുന്നത്. അതിന് വേറെയും മക്കളുണ്ടല്ലോ എന്നായിരുന്നു മുജീബ് മറുപടി നല്‍കിയത്. ഉമ്മയെ കുട്ടികളുടെ കൈ പിടിച്ച്‌ നടക്കാന്‍ വേണ്ടി മാത്രമാണ് കൂടെ കൂട്ടിയതെന്നും പറഞ്ഞു. എന്നാല്‍, ഇക്കാര്യം ചോര്‍ന്നു, സമൂഹമാധ്യമങ്ങളിലൂടെ ലോകം അറിഞ്ഞു. ഉമ്മയ്ക്ക് വസ്ത്രം എടുക്കാത്ത മകന്‍ എന്ന് ലോകം മുഴുവന്‍ മുജീബിനെ പരിഹസിച്ചു. എല്ലാ റമസാനിലും നാട്ടില്‍പോകാറുള്ള മുജീബ് അപ്പോഴൊക്കെയും പരിഹാസത്തിനു പാത്രമായി. ഉമ്മാക്ക് വസ്ത്രമെടുക്കാത്ത മുജീബ് എന്നു പറഞ്ഞായിരുന്നു പരിഹാസം.

പരിഹാസം സഹിക്കാനാകാതെ ആയപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുജീബ്. കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ അറിവില്ലായ്മ കൊണ്ടു ചെയ്തു പോയ തെറ്റിന്റെ പേരില്‍ അപഹാസ്യനായി കൊണ്ടിരിക്കുന്നതായി ലൈവില്‍ മുജീബ് പറഞ്ഞു. റമസാനില്‍ നാട്ടില്‍ വരാന്‍ തന്നെ മടിയാണിപ്പോള്‍.

എവിടെ ചെന്നാലും ആളുകള്‍ നോക്കിച്ചിരിക്കുന്നു. പള്ളിയിലടക്കം കുട്ടികള്‍ പോലും കളിയാക്കുന്നു. അതിന് പ്രായശ്ചിത്തമെന്നോണം അടുത്ത വര്‍ഷം മുതല്‍ തന്നെ ഞാന്‍ ഉമ്മാക്കും ഉപ്പാക്കും രണ്ട് പെരുന്നാളിനും മൂന്ന് ജോടി വീതം വസ്ത്രം നല്‍കി. ഇതെല്ലാം ഞാന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. പക്ഷേ, എന്നിട്ടും ആളുകള്‍ എന്നെ അപഹസിക്കുന്നത് നിര്‍ത്തുന്നില്ല- മുജീബ് പറയുന്നു.

കഴിഞ്ഞ ദിവസം നാട്ടില്‍ ചെന്നപ്പോഴും ഇപ്രാവശ്യത്തെ പെരുന്നാള്‍ വസ്ത്രം വാങ്ങിക്കൊടുത്തു. ഇതിന് ശേഷം ഉമ്മയുടെ മുറിയുടെ അരികിലൂടെ പോയപ്പോള്‍ വളരെ സന്തോഷത്തിലാണ് അവരുള്ളത് എന്നു ഞാന്‍ കണ്ടു. നാലു വര്‍ഷം മുന്‍പ് ചെയ്തുപോയ തെറ്റിന് ഇനിയും എന്നെ കളിയാക്കരുത്. അടുത്ത റമസാനിലെങ്കിലും അതു നിര്‍ത്തണമെന്ന് അപേക്ഷിക്കുന്നു.

മാതാപിതാക്കള്‍ക്ക് വസ്ത്രമെടുത്തതിന്റെ ബില്ലും മുജീബ് വിഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്നു. എന്നാല്‍, ഈ വീഡിയോയും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുത് പരിഹാസം നിറഞ്ഞ കമന്റുകളോടെയാണ്. ഉമ്മാക്ക് ഡ്രസ്സ് എടുക്കാത്ത മുജീബിനെ കണ്ടെത്തി. അവന്‍ കുറ്റസമ്മതവും നടത്തി. ഇനിയെങ്കിലും അവനെ വെറുതെ വിടുക എന്ന കുറിപ്പോടെ പ്രചരിപ്പിക്കുന്നതെങ്കിലും, അതോടൊപ്പമുള്ള ഇമോജി കളിയാക്കുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (4 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (4 hours ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (4 hours ago)

മില്‍മ പാലിന് വില കൂട്ടില്ല  (5 hours ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (5 hours ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (6 hours ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (6 hours ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (6 hours ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (8 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (8 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (8 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (9 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (11 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (11 hours ago)

Malayali Vartha Recommends