Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

ഉമ്മയ്ക്ക് വസ്ത്രം എടുക്കാത്ത മകന്‍ എന്ന് കഴിഞ്ഞ നാല് വർഷമായി ലോകം മുഴുവന്‍ പരിഹസിക്കുന്നു; ഇനിയും എന്നെ അങ്ങനെ വിളിക്കരുത്;അടുത്ത റമസാനിലെങ്കിലും വെറുതെ വിടണം; അപേക്ഷയുമായി പ്രവാസി മലയാളി

10 JUNE 2018 01:02 PM IST
മലയാളി വാര്‍ത്ത

പെരുന്നാള്‍ ഷോപ്പിങിനായി ഭാര്യയെയും മക്കളെയും ഒപ്പം ഉമ്മയെയും കൂട്ടിയെത്തിയ പ്രവാസി യുവാവ് മണിക്കൂറുകളെടുത്ത് പതിനായിരങ്ങളുടെ ഷോപ്പിങ് നടത്തിയിട്ടും സ്വന്തം ഉമ്മയ്ക്ക് ഒരു പുതുവസ്ത്രം പോലും വാങ്ങിക്കൊടുക്കാത്ത നന്ദികേടിന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ, ഉമ്മയ്ക്ക് പെരുന്നാള്‍ വസ്ത്രം എടുക്കാത്ത മകന്‍ എന്ന ചീത്തപ്പേരു പേറി പ്രവാസി മലയാളിയായ മുജീബ് എന്ന യുവാവ് നാലു വര്‍ഷമായി നടക്കുകയായിരുന്നു.

അറിവില്ലായ്മ കൊണ്ട് ചെയ്ത തെറ്റിനു കഴിഞ്ഞ നാലു വര്‍ഷമായി സമൂഹമാധ്യമങ്ങളില്‍ താന്‍ വേട്ടയാടപ്പെടുകയാണെന്നാണ് മുജീബ് ഈ സംഭവത്തിനോട് പ്രതികരിക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം, ഇനിയെങ്കിലും തന്നെ വേട്ടയാടുന്നതും പരിഹസിക്കുന്നതും നിര്‍ത്തണമെന്നും ഫേസ്ബുക്ക് ലൈവിലൂടെ എത്തി മുജീബ് താഴ്മയോടെ അപേക്ഷിക്കുകയാണ്.

സംഭവം ഇങ്ങനെയായിരുന്നു... 2014ല്‍ റമസാനില്‍ നാട്ടില്‍ പോയപ്പോഴായിരുന്നു സംഭവം നടന്നത്. അന്ന് സുഹൃത്തിന്റെ വസ്ത്രാലയത്തില്‍ നിന്നും ഭാര്യയ്ക്കും മക്കള്‍ക്കും വസ്ത്രമെടുത്തിട്ടും കൂടെ കൊണ്ടുവന്ന ഉമ്മയ്ക്ക് വസ്ത്രങ്ങളെടുത്തിരുന്നില്ല, എന്താ വസ്ത്രം എടുക്കാത്തതെന്നു കടയുടമയായ സുഹൃത്ത് മുജീബിനോട് ചോദിക്കുകയായിരുന്നു.

ഉമ്മയ്ക്ക് എന്തിനാണ് ഞാന്‍ വസ്ത്രമെടുക്കുന്നത്. അതിന് വേറെയും മക്കളുണ്ടല്ലോ എന്നായിരുന്നു മുജീബ് മറുപടി നല്‍കിയത്. ഉമ്മയെ കുട്ടികളുടെ കൈ പിടിച്ച്‌ നടക്കാന്‍ വേണ്ടി മാത്രമാണ് കൂടെ കൂട്ടിയതെന്നും പറഞ്ഞു. എന്നാല്‍, ഇക്കാര്യം ചോര്‍ന്നു, സമൂഹമാധ്യമങ്ങളിലൂടെ ലോകം അറിഞ്ഞു. ഉമ്മയ്ക്ക് വസ്ത്രം എടുക്കാത്ത മകന്‍ എന്ന് ലോകം മുഴുവന്‍ മുജീബിനെ പരിഹസിച്ചു. എല്ലാ റമസാനിലും നാട്ടില്‍പോകാറുള്ള മുജീബ് അപ്പോഴൊക്കെയും പരിഹാസത്തിനു പാത്രമായി. ഉമ്മാക്ക് വസ്ത്രമെടുക്കാത്ത മുജീബ് എന്നു പറഞ്ഞായിരുന്നു പരിഹാസം.

പരിഹാസം സഹിക്കാനാകാതെ ആയപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുജീബ്. കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ അറിവില്ലായ്മ കൊണ്ടു ചെയ്തു പോയ തെറ്റിന്റെ പേരില്‍ അപഹാസ്യനായി കൊണ്ടിരിക്കുന്നതായി ലൈവില്‍ മുജീബ് പറഞ്ഞു. റമസാനില്‍ നാട്ടില്‍ വരാന്‍ തന്നെ മടിയാണിപ്പോള്‍.

എവിടെ ചെന്നാലും ആളുകള്‍ നോക്കിച്ചിരിക്കുന്നു. പള്ളിയിലടക്കം കുട്ടികള്‍ പോലും കളിയാക്കുന്നു. അതിന് പ്രായശ്ചിത്തമെന്നോണം അടുത്ത വര്‍ഷം മുതല്‍ തന്നെ ഞാന്‍ ഉമ്മാക്കും ഉപ്പാക്കും രണ്ട് പെരുന്നാളിനും മൂന്ന് ജോടി വീതം വസ്ത്രം നല്‍കി. ഇതെല്ലാം ഞാന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. പക്ഷേ, എന്നിട്ടും ആളുകള്‍ എന്നെ അപഹസിക്കുന്നത് നിര്‍ത്തുന്നില്ല- മുജീബ് പറയുന്നു.

കഴിഞ്ഞ ദിവസം നാട്ടില്‍ ചെന്നപ്പോഴും ഇപ്രാവശ്യത്തെ പെരുന്നാള്‍ വസ്ത്രം വാങ്ങിക്കൊടുത്തു. ഇതിന് ശേഷം ഉമ്മയുടെ മുറിയുടെ അരികിലൂടെ പോയപ്പോള്‍ വളരെ സന്തോഷത്തിലാണ് അവരുള്ളത് എന്നു ഞാന്‍ കണ്ടു. നാലു വര്‍ഷം മുന്‍പ് ചെയ്തുപോയ തെറ്റിന് ഇനിയും എന്നെ കളിയാക്കരുത്. അടുത്ത റമസാനിലെങ്കിലും അതു നിര്‍ത്തണമെന്ന് അപേക്ഷിക്കുന്നു.

മാതാപിതാക്കള്‍ക്ക് വസ്ത്രമെടുത്തതിന്റെ ബില്ലും മുജീബ് വിഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്നു. എന്നാല്‍, ഈ വീഡിയോയും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുത് പരിഹാസം നിറഞ്ഞ കമന്റുകളോടെയാണ്. ഉമ്മാക്ക് ഡ്രസ്സ് എടുക്കാത്ത മുജീബിനെ കണ്ടെത്തി. അവന്‍ കുറ്റസമ്മതവും നടത്തി. ഇനിയെങ്കിലും അവനെ വെറുതെ വിടുക എന്ന കുറിപ്പോടെ പ്രചരിപ്പിക്കുന്നതെങ്കിലും, അതോടൊപ്പമുള്ള ഇമോജി കളിയാക്കുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (36 minutes ago)

ഓണത്തിന് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ  (41 minutes ago)

ചിത്രത്തിലെ രംഗങ്ങളുടെ പേരില്‍ 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നെറ്റ്ഫ്‌ലിക്‌സിനും നോട്ടീസ്  (53 minutes ago)

കേരള തീരത്ത് എം.എസ്.സി എല്‍സ 3 കപ്പലപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (1 hour ago)

പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദനം  (1 hour ago)

കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട്  (1 hour ago)

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (3 hours ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (3 hours ago)

നിപ വൈറസ് : വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  (4 hours ago)

സര്‍വ്വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി  (4 hours ago)

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (4 hours ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (5 hours ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (5 hours ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (5 hours ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (6 hours ago)

Malayali Vartha Recommends