പ്രവാസികൾക്ക് സന്തോഷ വാർത്ത; യുഎഇ സ്വദേശികള്‍ക്കായി പുതിയ വിസ ആരംഭിച്ച് ഇന്ത്യ
യുഎഇ സ്വദേശികള്‍ക്ക് സന്തോഷ വാർത്ത. യുഎഇ സ്വദേശികള്‍ക്കായി ഇന്ത്യപുതിയ വിസ ആരംഭിച്ചു. അഞ്ചു വര്‍ഷത്തില്‍ ഒന്നിലേറെ തവണ ഇന്ത്യയില്‍ പ്രവേശിക്കാനുള്ള മള്‍ടിപ്പിള്‍ എന്‍ട്രി ബിസിനസ്-ടൂറിസ്റ്റ് വിസയാണ് ആരംഭിച്ചതെന്നും മള്‍ടിപ്പിള്‍ എന്‍ട്രി വീസ അനുവദിക്കുന്നതിനുള്ള സംവിധാനം ബിഎല്‍എസ് ഇന്റര്‍നാഷണല്‍ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞതായും യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവ് ദീപ് സിങ് സൂരി അറിയിച്ചു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരവും നിക്ഷേപ സാധ്യതകളും വര്‍ധിപ്പിക്കുവാന്‍ പുതിയ വിസയിലൂടെ പ്രതീക്ഷിക്കുന്നു. 2017ല്‍ തന്നെ ഈ വീസ അനുവദിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കാത്തതിനാല്‍ വൈകുകയായിരുന്നുവെന്നും യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി നവ് ദീപ് സിങ് സൂരി അറിയിച്ചു.
അബുദാബി ഇന്ത്യൻ എംബസിയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ വീസ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തികരാഷ്ട്രീയവാണിജ്യ ബന്ധം ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.യുഎഇയിൽ നിന്നുള്ള കൂടുതല്‍ വിനോദസഞ്ചാരികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യംകൂടിയിതിന് പിന്നിലുണ്ട്.
സിംഗിൾ എൻട്രി വിസയുടെ കാലയളവ് ചുരുങ്ങിയതാകയാൽ ഇന്ത്യയിലേക്ക് യാത്രചെയ്തിരുന്ന യുഎഇ സ്വദേശികൾ ബുദ്ധിമുട്ടനുഭവിച്ചിരുന്നതായും ഇന്ത്യൻ സ്ഥാനപതി വ്യക്തമാക്കി.
ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ മനോഹരമായ കാഴ്ചയായി അബുദാബി രാജ്യാന്തര വിമാനത്താവളം മാറിയിരുന്നു. ഇന്ത്യയിൽ നിന്നെത്തുന്ന യാത്രക്കാരെ ഹാരാർപ്പണം നടത്തിയും ഇന്ത്യൻ ദേശീയ പതാകയും ബലൂണും മധുരവും നൽകിയാണ് വിമാനത്താവളത്തിൽ സ്വീകരിച്ചത്. ഇതിന് നേതൃത്വം നൽകിയത് സ്വദേശികളായ വിമാനത്താവളം ജീവനക്കാരും.
സ്വാതന്ത്രദിനത്തിന് എത്തിയ യാത്രക്കാർക്കാണ് ഇതുവരെ കാണാത്ത രീതിയിയിലുള്ള സ്വീകരണം ലഭിച്ചത്. മുല്ലപ്പൂ മാലയും കുഞ്ഞു ദേശീയ പതാകയും ബലൂണും സ്വീകരിച്ച് മുന്നോട്ട് നീങ്ങിയ ഇന്ത്യക്കാർ മധുരം കൂടി സ്വീകരിച്ചാണ് മുന്നോട്ട് നീങ്ങിയത്. ഇതാദ്യമാണ് ഇത്തരമൊരു മധുര തരമായ സ്വീകരണമെന്ന് യാത്രക്കാർ പറഞ്ഞു. ഇതിൻ്റെ വീഡിയോ വൈകാതെ വൈറലാകുകയും ചെയ്തു. ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി രാഷ്ട്രപിതാവ് മാഹാത്മാഗാന്ധിയുടെ പ്രതിമ അബുദാബി ഇന്ത്യന്‍ എംബസിയില്‍ സ്ഥാപിച്ചു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള നയതന്ത്രബന്ധവും സൗഹൃദവും പൂര്‍വാധികം ശക്തിയിലാണെന്നും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള ഊഷ്മളമായ സൗഹൃദമാണ് ഇതിനു കാരണമെന്നും ഇന്ത്യന്‍ അംബാസിഡര്‍ നവ്ദീപ് സിങ് സുരി പറഞ്ഞു വ്യക്തമാക്കി.
https://www.facebook.com/Malayalivartha