പ്രവാസികൾക്ക് ഇരട്ടി സന്തോഷം, ആ രഹസ്യം പൊട്ടിച്ചു, പ്രവാസികളെ അമ്പരപ്പിച്ച് കുതിച്ചുയർന്ന് ദുബൈ, ലോകത്തിലെ വിമാനത്താവളങ്ങൾ വെച്ച് താരതമ്യം ചെയ്യുമ്പോൾ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി വീണ്ടും ദുബൈ

ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമെന്ന സ്ഥാനം ഇത്തവണയും സ്വന്തമാക്കിയ ദുബായ് വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും കുതിക്കുകയാണ്. ആഗസ്റ്റിലെ കണക്കനുസരിച്ച് ലോകത്തിലെ വിമാനത്താവളങ്ങൾ വെച്ച് താരതമ്യം ചെയ്യുമ്പോൾ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി വീണ്ടും ദുബൈ എത്തിയിരിക്കുകയാണ്. ആഗസ്റ്റിലെ കണക്കനുസരിച്ച് ഈ മാസം ഇതുവരെ 41 ലക്ഷം സന്ദർശകരാണ് എത്തിയത്.
ഈ വർഷം ആദ്യ ആറ് മാസത്തിനിടെ ദുബൈ വിമാനത്താവളം സ്വീകരിച്ചത് 2.79 കോടി യാത്രക്കാരെയാണ്. 2021ലെ ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോൾ 161.9 ശതമാനം വർധനവാണുണ്ടായത്.ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തെ പിന്നിലാക്കിയാണ് ദുബൈ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. ഹീത്രുവിൽ 34 ലക്ഷം യാത്രക്കാരാണെത്തിയത്.
ആംസ്റ്റർഡാം , പാരിസ് , ഇസ്താംബൂൾ , ഫ്രാങ്ക്ഫർട്ട് , ദോഹ ലണ്ടനിലെ ഗാറ്റ്വിക്ക്, സിംഗപ്പൂർ , മഡ്രിഡ് എന്നീ വിമാനത്താവളങ്ങൾ ആദ്യ പത്തിൽ ഇടംപിടിച്ചു. ഏറ്റവും തിരക്കേറിയ എയർലൈൻ റൂട്ടുകളിലും ദുബൈയുടെ പങ്കുണ്ട. ദുബൈ -റിയാദ്, മുംബൈ-ദുബൈ, ദുബൈ-ഹീത്രൂ എന്നിവയാണ് ഏറ്റവും തിരക്കേറിയ റൂട്ടുകൾ. ജീവനക്കാരെ വെട്ടിക്കുറച്ചത് മൂലം ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിന്‍റെ ശേഷി അടുത്തിടെ കുറച്ചിരുന്നു. ഇതോടെ നിരവധി വിമാനങ്ങൾ റദ്ധാക്കി. ഇതോടെയാണ് ഹീത്രു രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
അതേസമയം ദുബൈ വിമാനത്താവളത്തിൽ മെയ്, ജൂൺ മാസങ്ങളിൽ അറ്റകുറ്റപ്പണികളുടെ ഭാഗമായി റൺവേ അടച്ചിട്ടിരുന്നതിനാൽ ആയിരത്തോളം സർവീസുകൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടിരുന്നു. ദുബൈ അൽ മക്തൂം എയർപോർട്ടിലേക്കാണ് കൂടുതൽ സർവീസുകളും തിരിച്ചുവിട്ടത്. ഇത് ദുബൈ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വരുത്തിയിരുന്നു.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വടക്കുഭാഗത്തെ റൺവേയാണ് നവീകരിക്കുന്നതിനായി അടച്ചിരുന്നത്.ഇതിപ്പോൾ പ്രവർത്തക്ഷമമായിട്ടുണ്ട് ആയിരത്തോളം വാഹനങ്ങളും മുവ്വായിരത്തോളം തൊഴിലാളികളുമാണ് റൺവേ നവീകരണത്തിൽ പങ്കെടുത്തത്. റൺവേയുടെ 4.5 കിലോമീറ്ററും അറ്റകുറ്റപ്പണി നടത്തി.
റൺവേ സ്ട്രിപ്പ്, ടാക്‌സിവേ പോയന്റ് ഡ്രൈനേജ് സംവിധാനങ്ങൾ എന്നിവ നവീകരിച്ചു. എയറോനോട്ടിക്കൽ ഗ്രൗണ്ട് ലൈറ്റിങ്, കാലാവസ്ഥ നിരീക്ഷണ ഉപകരണങ്ങൾ തുടങ്ങിയവ മാറ്റി സ്ഥാപിച്ചു. വർഷങ്ങൾക്ക് ശേഷമാണ് ഇത്ര വിപുലമായ അറ്റകുറ്റപ്പണി ദുബൈ വിമാനത്താവളത്തിൽ നടത്തിയത്.
https://www.facebook.com/Malayalivartha



























