ഇനി അത് വീട്ടിലെത്തിക്കും, യു.എ.ഇയുടെ കിടിലൻ തീരുമാനം, നഷ്ടപ്പെട്ട സാധനങ്ങൾ ഷാർജ പൊലീസ് കണ്ടെത്തി നിങ്ങളുടെ വീട്ടുപടിക്കൽ എത്തിക്കും, പ്രവാസികൾക്ക് ഇരട്ടി സന്തോഷമായി പുതിയ പദ്ധതി

യാത്രാവേളയിൽ പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്ത്തുക്കളും മറ്റും അബദ്ധവശാൽ നമ്മുടെ കൈയിൽ നിന്നും നഷ്ടപ്പെടാറുണ്ട്. ഇത് തിരികെ കിട്ടാത്തതിൽ നമ്മൾ വളരെ നിരാശരാകാറുമുണ്ട്. ഇത് കിട്ടാനായി പോലീസ് സ്റ്റേഷൻ പരാതി നൽകി കയറിയിറങ്ങുന്നവരും ചെറുതല്ല. എന്നാൽ ഇതിലൊക്കെ ഒരു മാറ്റം വരാൻ പോകുകയാണ്. നിങ്ങൾ ഷാർജയിലാണ് താമസമെങ്കിൽ ധൈര്യമായി ധൈര്യമായി ഇരിക്കൂ.
ഇനി നഷ്ടപ്പെട്ട സാധനങ്ങൾ ഷാർജ പൊലീസ് കണ്ടെത്തി നിങ്ങളുടെ വീട്ടുപടിക്കൽ എത്തിക്കും. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഷാർജ പൊലീസ് ആവിഷ്‌കരിച്ച പുതിയ പദ്ധതിപ്രകാരമാണ് ഈ സൗകര്യം നിങ്ങൾക്ക് ലഭിക്കുക. ഇത്തരത്തിൽ എമിറേറ്റിലുള്ളവർക്ക് നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്തി വീട്ടുവാതിൽക്കലെത്തിക്കാനാണ് പൊലീസ് പദ്ധതിയൊരുക്കിയിരിക്കുന്നത്.
സേവനത്തിന്റെ ആദ്യഘട്ടം ഇപ്പോൾതന്നെ ആരംഭിച്ചതായി ഡയറക്ടർ കേണൽ യൂസഫ് ബിൻ ഹർമൗൾ അറിയിച്ചു. ഇതുവരെയുള്ള കേസുകളിൽ 97 ശതമാനവും വിജയകരമായി പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. ഒസോൾ സ്മാർട്ട് ആപ്ലിക്കേഷൻസ് കമ്പനിയുമായി (ബുറാഖ്) സഹകരിച്ച് കഴിഞ്ഞ ജൂണിലാണ് പദ്ധതി ആരംഭിച്ചത്. നൽകുന്ന സേവനങ്ങളിൽ ഉപഭോക്താക്കളുടെ സന്തോഷം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് ഈയൊരു അപൂർവ പദ്ധതി നടപ്പിലാക്കിവരുന്നത്.
അതേസമയം, ദുബായ്‌ക്കും അബുദാബിക്കും പിന്നാലെയാണ് ഷാർജയും പ്ലാസ്റ്റിക് നിരോധനത്തിലേക്ക് നീങ്ങുന്നത്. ഷാർജയിൽ ഒക്‌ടോബർ ഒന്നുമുതൽ പ്ലാസ്റ്റിക് കാരിബാഗിന് ഉപഭോക്താക്കളിൽ നിന്ന് 25 ഫിൽസ് വീതം ഇടാക്കാമെന്ന് നിർദേശം. 2024 ജനുവരി ഒന്നുമുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കാരിബാഗുകൾ പൂർണമായി നിരോധിക്കുന്നതിന് മുന്നോടിയായാണ് പുതിയ പരിഷ്‌കരണം.
ഷാർജ എക്‌സിക്യൂട്ടിവ് കൗൺസിലാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.ഉപഭോക്താക്കളെ ബോധവത്കരിക്കാനും ഉപയോഗം ഗണ്യമായി കുറച്ചുകൊണ്ടുവരാനും നടപടി സ്വീകരിക്കും. നിരോധനം പൂർണമായി നടപ്പാക്കുന്നതോടെ ഒന്നിലധികം തവണ ഉപയോഗിക്കാൻ പറ്റുന്ന പ്രകൃതിസൗഹൃദ ബദൽ ഉൽപന്നങ്ങളിലേക്ക് സ്ഥാപനങ്ങൾ മാറേണ്ടിവരും. പ്ലാസ്റ്റിക് മൂലമുള്ള മലിനീകരണത്തിൽനിന്ന് പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കമെന്ന് അധികൃതർ വ്യക്തമാക്കി.
ഒന്നിലധികം തവണ ഉപയോഗിക്കാവുന്ന കാരിബാഗുകൾക്ക് മുനിസിപ്പൽ അഫയേഴ്സ് വിഭാഗം നിഷ്‌കർഷിക്കുന്ന ഗുണനിലവാരം ഉറപ്പാക്കണമെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം ഉൽപന്നങ്ങളുടെ നിർമാണവും വിതരണവും ഇറക്കുമതിയും ഈ ഉത്തരവിന്റെ പരിധിയിൽപെടും.
https://www.facebook.com/Malayalivartha



























