സൗദിയെ ഞെട്ടിച്ച് പരാതികളുടെ പൊടിപൂരം, വിമാന കമ്പനികൾക്കെതിരെ കഴിഞ്ഞമാസം മാത്രം ലഭിച്ചത് 1600ലേറെ പരാതികൾ, ഏറ്റവും കൂടുതൽ പരാതികൾ ഉയർന്നത് ഈ 2 കാര്യങ്ങൾക്ക്, കലിതുള്ളി യാത്രക്കാർ

മികച്ച യാത്ര സേവങ്ങൾ സമ്മാനിക്കുന്നതിൽ മുൻപന്തിയിലുള്ള സൗദി വിമാന കമ്പനികൾക്കെതിരെ ഇപ്പോൾ പരാതികളുടെ പൊടിപൂരമാണ്.കഴിഞ്ഞമാസം മാത്രം ആയിരത്തിയറുന്നൂറിലേറെ പരാതികളാണ് സൗദി വിമാന കമ്പനികൾക്കെതിരെ കിട്ടിയിരിക്കുന്നത്. സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ടിക്കറ്റ് തുക തിരിച്ച് വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ പരാതികൾ ഉയർന്നത്. സർവീസിന് കാലതാമസം നേരിടൽ, ലഗേജ് നഷ്ടപ്പെടൽ എന്നിവയാണ് ഏറ്റവും കൂടുതൽ പേർ ഉന്നയിച്ച മറ്റു പരാതികൾ.ദേശീയ വിമാന കമ്പനിയായ സൗദിയയ്ക്ക് എതിരെയാണ് ഏറ്റവും കുറവ് പരാതികൾ ലഭിച്ചത്.
ഒരു ലക്ഷം യാത്രക്കാർക്ക് 17 പരാതികൾ തോതിലാണ് സൗദിയക്കെതിരെ ലഭിച്ചത്. ഇതിൽ 90 ശതമാനവും നിശ്ചിത സമയത്തിനകം തന്നെ പരിഹരിച്ചു.ഏറ്റവും കുറവ് പരാതി ലഭിച്ചതിൽ രണ്ടാം സ്ഥാനത്ത് ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസ് ആണ്. ഒരു ലക്ഷം യാത്രക്കാർക്ക് 29 പരാതികൾ തോതിലായിരുന്നു ഫ്‌ളൈനാസിനെതിരെ ലഭിച്ചത്. ഇതിൽ 88 ശതമാനവും പരിഹരിച്ചിട്ടുണ്ട്.
ഒരു ലക്ഷം യാത്രക്കാർക്ക് 73 പരാതികൾ തോതിലാണ് ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ അദീലിനെതിരെ ലഭിച്ചത്. ഇതിൽ 86 ശതമാനം പരാതികളും പരിഹരിച്ചു. ഏറ്റവും കുറവ് പരാതികൾ ലഭിച്ചതിൽ മൂന്നാം സ്ഥാനത്താണ് ഫ്‌ളൈ അദീൽ.അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കുറിച്ചുള്ള പരാതികളിൽ ഏറ്റവും കൂടുതൽ പരാതി ഉയർന്നത് ജിദ്ദ വിമാനത്താവളത്തിനെതിരെയാണ്.
രണ്ടാം സ്ഥാനത്ത് റിയാദ് വിമാനത്താവളവും അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഏറ്റവും കുറവ് പരാതി ലഭിച്ചത് മദീന വിമാനത്താവളത്തിനെതിരെയാണെന്നും അതോറിറ്റി വ്യക്തമാക്കി.
അതേസമയം, ഉംറ വിസയില്‍ സൗദി അറേബ്യയിലേക്ക് വരാനാഗ്രഹിക്കുന്നവര്‍ക്ക് ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്ക് മാത്രമേ ടിക്കറ്റ് നല്‍കൂവെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചു. സൗദിയിലെ ഏത് വിമാനത്താവളത്തിലേക്കും വരുന്നതിന് ഉംറ തീര്‍ഥാടകര്‍ക്ക് തടസ്സമില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചിരുന്നുവെങ്കിലും ഇത് സംബന്ധിച്ച് വിമാനക്കമ്പനികള്‍ക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല.
ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വഴി അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ വിമാനക്കമ്പനികള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ.ഉംറ വിസയിലെത്തുന്നവര്‍ക്ക് സൗദി അറേബ്യയിലെ ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവളിലൂടെ വരികയും പോവുകയും ചെയ്യാമെന്നാണ് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
ഹജ്ജ് മന്ത്രാലയം ഇക്കാര്യം വെബ്സൈറ്റ് വഴിയും സാമൂഹികമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ വഴിയും അറിയിച്ചതാണിത്. അതോടൊപ്പം പതിവിന് വിപരീതമായി ഈ വര്‍ഷം മൂന്നുമാസത്തെ ഉംറ വിസ അനുവദിക്കുകയും സൗദിയിലെ ഏത് പ്രദേശങ്ങളിലും ഉംറക്കാര്‍ക്ക് സന്ദര്‍ശനം നടത്താമെന്നും വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha



























