പ്രവാസികൾ ആകാംക്ഷയിൽ, ലോകം നേരിടുന്ന പ്രധാന വെല്ലുവിളി തൂത്തെറിയാൻ രണ്ടും കൽപ്പിച്ച് ഈ ഗൾഫ് രാഷ്ട്രം...! ആ പ്രശ്നത്തിന് ഉടൻ പരിഹാരം?

ലോകം അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് കാലാവസ്ഥ വ്യതിയാനം. ഗൾഫ് രാഷ്‌ട്രങ്ങൾ അതിരൂക്ഷമായ കാലാവസ്ഥ വ്യതിയാനമാണ് ഉണ്ടാകുന്നത്. അടിക്കടി ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ് പ്രവാസികൾ. കാലാവസ്ഥ വ്യതിയാന, ആഗോളതാപനം തുടങ്ങിയവയ ചെറുക്കാൻ രണ്ടും കൽപ്പിച്ച് നിയമനിര്‍മാണത്തിനൊരുങ്ങുകയാണ് ഒമാന്‍.
കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും മൂലം രാജ്യം നേരിടുന്ന വെല്ലുവിളികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം. ഈ മേഖലയില്‍ അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലുമുണ്ടാകുന്ന പ്രവര്‍ത്തനങ്ങളെ ഒമാന്‍ ഗൗരവമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കാനാകുന്ന വ്യവസ്ഥകള്‍ ശക്തമാക്കിയുള്ള നിയമമാണ് അണിയറയിലൊരുങ്ങുന്നതെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. ഇതിനായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ ഏകോപിച്ച് ഇതിവേണ്ട പ്രവർത്തനങ്ങൾ നടത്തും .
നിയമനിര്‍മാണവുമായി ബന്ധപ്പെട്ട് കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും സംബന്ധിച്ച ദേശീയ നയത്തിന്‍റെ കരട് രൂപം തയാറാക്കിവരുകയാണ്. ഇത് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും രാജ്യത്തെ എല്ലാ പദ്ധതികളുടെയും പരിപാടികളുടെയും രൂപരേഖ തയാറാക്കുക.
2030ഓടെ രാജ്യത്തെ കാര്‍ബണ്‍ പുറംതള്ളല്‍ ഏഴു ശതമാനമായി കുറക്കുന്നതിനുള്ള കര്‍മപദ്ധതികള്‍ക്കും ഈ ദേശീയ നയമായിരിക്കും അടിസ്ഥാനമാകുക.കാലാവസ്ഥ വ്യതിയാനവും ഓസോണ്‍ പാളി സംരക്ഷണവുമായി ബന്ധപ്പെട്ട മന്ത്രിതല സമിതിയാണ് ഇതിന് നേതൃത്വം നല്‍കുക. സിവില്‍ ഏവിയേഷന്‍ അതോറിറ്റി, എന്‍വയണ്‍മെന്‍റല്‍ അതോറിറ്റി എന്നിവയടക്കമുള്ള പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും സാങ്കേതിക വിദഗ്ധര്‍ ഈ ദൗത്യത്തില്‍ പങ്കാളികളാകും.
പരിസ്ഥിതി സംരക്ഷണവും പാരമ്പര്യേതര ഊര്‍ജവും സംബന്ധിച്ച ഒമാന്‍ വിഷന്‍ 2040 ന്‍റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള നടപടികളും ഇവര്‍ നിര്‍ദേശിക്കും. മറ്റു രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന നിയമങ്ങളും നയപരിപാടികളും സമിതി പഠിക്കുകയും ചെയ്യും. എന്തായാലും ഒമാന്റെ ഈ ഒരു തീരുമാനം വളരെ മാത്യകാപരമായ ഒന്നാണ്.
https://www.facebook.com/Malayalivartha



























