വിമാനത്താവളത്തിൽ അതീവ ജാഗ്രത, പ്രവാസികളെ ആശങ്കയിലാക്കി കുവൈത്തിൽ പകർച്ചവ്യാധി, രാജ്യത്ത് കോളറ സ്ഥിരീകരിച്ചതായി കുവൈത്ത് ആരോഗ്യമന്ത്രാലയം, സംശയാസ്പദമായ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് അധികൃതര്‍

നിരവധി പ്രവാസി കുടുംബങ്ങൾ താമസിക്കുന്ന ഗൾഫ് രാഷ്ട്രമാണ് കുവൈത്ത്. കൊവിഡ് മഹാമാരി കെട്ടടങ്ങിയതിന്റെ ആശ്വാസത്തിൽ ഇരിക്കുമ്പോൾ ഇപ്പോൾ ഇതാ പ്രവാസികളെ ആശങ്കയിലാക്കി രാജ്യത്ത് കോളറ സ്ഥിരീകരിച്ചിരിക്കുകയാണ്. കുവൈത്ത് ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കോളറ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതിര്‍ത്തിയിലും വിമാനത്താവളത്തിലും ശക്തമായ ജാഗ്രതയാണ് അധികൃതർ പാലിക്കുന്നത്.
മറ്റ് പകര്‍ച്ചവ്യാധികള്‍ക്കെതിരെയും സമാന രീതിയിലുള്ള നടപടികളാണ് മന്ത്രാലയം സ്വീകരിച്ചു വരുന്നതെന്ന് അവര്‍ വ്യക്തമാക്കി. ഇറാഖില്‍ നിന്നെത്തിയ സ്വദേശിക്കാണ് രോഗം കണ്ടെത്തിയത്. വിധേയമാക്കിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ഐസലേഷനിലേക്കു മാറ്റി. സംശയാസ്പദമായ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകി.രോഗ ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് രോഗ വ്യാപനത്തിനുള്ള സാധ്യതയില്ല. എന്നാല്‍ രോഗ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ട ഏതെങ്കിലും രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ 7 ദിവസത്തിനുള്ളിൽ പനി- വയറിളക്കം തുടങ്ങിയ സംശയാസ്പദമായ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയാണെങ്കിൽ ശ്രദ്ധിക്കണമെന്നും ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടണമെന്നും മന്ത്രാലയം വ്യക്തമാക്കി.
രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ അംഗീകൃത പ്രോട്ടോക്കോളുകൾക്കനുസൃതമായി നീരീക്ഷിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു . പകർച്ചവ്യാധി പടരുന്ന ഏതെങ്കിലും രാജ്യത്തേക്ക് യാത്ര ചെയ്യുമ്പോൾ പൗരന്മാരും താമസക്കാരും മുൻകരുതലുകളും ജാഗ്രതയും പാലിക്കണമെന്നും സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണ സ്രോതസ്സുകളും ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു. നിലവിൽ ഇറാഖിലും കോളറ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
അതുപോലെ ഉപഭോക്താക്കളെ മഹാരോഗികളാക്കുന്ന തരത്തിലുള്ള വസ്തുക്കൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. നിത്യേന ആളുകൾ ഉപയോഗിക്കുന്ന സൗന്ദര്യവർധക വസ്തുക്കൾക്കാണ് ഇത്തരത്തിൽ നിരോധിച്ചിരിക്കുന്നത്. ലിലിയൽ എന്നറിയപ്പെടുന്ന സൗന്ദര്യവർധക വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതും വിൽക്കുന്നതും വാങ്ങുന്നതും നിരോധിച്ചുകൊണ്ട് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി മസെൻ അൽ നഹദ് ഉത്തരവിറക്കി.
സൗന്ദര്യ വർധക വസ്തുക്കളിൽ ഉപയോഗിക്കുന്ന ബ്യൂട്ടിൽഫെനൈൽ, മെഥിൽപ്രോപിയോണൽ തുടങ്ങിയ ഘടകങ്ങൾ കാൻസറിന് കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.നിലവിൽ പ്രാദേശിക വിപണിയിൽ ലഭ്യമായ സാധനങ്ങളുടെ സുരക്ഷ പരിശോധിക്കാൻ സൂപ്പർവിഷൻ ടീമുകളെ അയക്കുമെന്ന് അധികൃതർ പറഞ്ഞു. അതോടപ്പം മെഡിക്കൽ സ്റ്റോറുകളിൽ നിന്നും സൂപ്പർമാർക്കറ്റുകളിൽ നിന്നും ഇവ പിൻവലിക്കുമെന്നും അധികൃതർ അറിയിച്ചു.
കോസ്മെറ്റിക് ഉത്പന്നങ്ങളിലും അലക്കുപൊടികളിലും സുഗന്ധദ്രവ്യമായി സാധാരണയായി ഉപയോഗിക്കുന്ന രാസ സംയുക്തമാണ് ലിലിയൽ. നേരത്തെ സമാനമായ സാഹചര്യത്തിൽ യൂറോപ്യൻ കെമിക്കൽസ് ഏജൻസിയും ഈ വസ്തുക്കൾ നിരോധിച്ചതായി വാണിജ്യമന്ത്രാലയം അറിയിച്ചു. കാൻസറിനും പ്രത്യുൽപ്പാദനത്തിനും ഹാനികരമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യൂറോപ്യൻ യൂണിയൻ വിലക്ക് ഏർപ്പെടുത്തിയത്.
https://www.facebook.com/Malayalivartha

























