ഹെന്റമ്മോ..! ഒരു രക്ഷയില്ലാത്ത കുതിപ്പ്, സൗദിയിൽ സാധാരക്കാരായ പ്രവാസികൾ ഇനി ജീവിക്കാൻ പാടുപെടും, വിലക്കയറ്റം ഡിസംബറിലും തുടർന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പുറത്തുവിട്ട കണക്കുകൾ, 41 ശതമാനം വരെ കൂട്ടി

കടുത്ത നിയമങ്ങളുള്ള ഗൾഫ് രാഷ്ട്രമാണെങ്കിലും സൗദിയിൽ നിരവധി പ്രവാസി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. എന്നാൽ രാജ്യത്ത് നിത്യേന ഉപയോഗിക്കുന്ന ഭക്ഷ്യവസ്ത്തുക്കൾക്ക് വിലവർദ്ധിക്കുന്നത് സാധാരക്കാരായ പ്രവാസികൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. സൗദിയിൽ കോഴിമുട്ടയുടേയും അതുപോലെ പാലുൽപന്നങ്ങളുടെ വിലവർധനയും വലിയ വാർത്തയായിരുന്നു. പണപ്പെരുപ്പം തുടരുന്നതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്.
ഇപ്പോഴിത പുതിയ കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്. അതായത് കഴിഞ്ഞ മുൻ വർഷങ്ങളിലെ വിലയുമായി തരതമ്യം ചെയ്തുള്ളതാണ് കണക്കുകൾ. സൗദിയിൽ വിലക്കയറ്റം ഈ കഴിഞ്ഞ ഡിസംബറിലും തുടർന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാത്തുന്നു. പത്ത് തരങ്ങളാക്കി തിരിച്ചാണ് സ്റ്റാറ്റിറ്റിസ്റ്റിക്‌സ് അതോറിറ്റി കണക്ക് പുറത്ത് വിട്ടത്. കോഴിയിറച്ചിക്കും മുട്ടക്കും 40 ശതമാനം വരെ വില കൂടി. മുൻ വർഷവുമായി താരതമ്യം ചെയ്തുള്ള കണക്കുകയാണ് ഇത്.
2021ൽ 16 റിയാൽ വരെയായിരുന്നു കോഴി മുട്ടക്ക് 30 എണ്ണത്തിനുള്ള വില. ഈ വർഷമത് 22 റിയാൽ വരെ പിന്നിട്ടു. അതായത് 41 ശതമാനം വരെ വിലവർധനവ്. പ്രാദേശികമായി ഉണ്ടാക്കുന്ന കോഴിയിറച്ചി 900 ഗ്രാമിന് 14 റിയാലായിരുന്നു 2021 ഡിസംബറിലെ വില. 2022 ഡിസംബറിലത് 19 റിയാൽ പിന്നിട്ടു. വിദേശത്ത് നിന്ന് ഇറക്കു മതി ചെയ്ത ഫ്രോസൺ കോഴിയിറച്ചിക്കും ഇതേ രീതിയിൽ വിലകൂടി. 63 റിയാൽ വരെയുണ്ടായിരുന്ന ഒന്നേ മുക്കാൽ കിലോ ഗ്രാമിന്റെ പാൽപൊടിക്ക് വില നിലവിൽ 81 റിയാൽ വരെയെത്തി.
തീർന്നില്ല, വെജിറ്റബിൾ ഓയിലിന്റെ വിലയിലും 24 ശതമാനം വരെ വിലക്കയറ്റം ഉണ്ടായി. അതേ സമയം ഇന്ത്യൻ ഏലം, കുരുമുളക്, വിവിധ പച്ചക്കറിയിനങങ്ങൾ എന്നിവക്ക് വില കുറഞ്ഞിട്ടുണ്ട്. എന്നാൽ അലക്കാനുള്ള പൊടികൾക്കും ദ്രാവകങ്ങൾക്കും വില 17 ശതമാനം കൂടി. കുഞ്ഞുങ്ങൾക്കുപയോഗിക്കുന്ന വസ്തുക്കളിലും വില വർധനയുണ്ട്. വാഹനങ്ങളുടെ ഓയിൽ മാറ്റം, അപാർട്ട്‌മെന്റുകൾ എന്നിവക്ക് ആറ് ശതമാനം വരെ വിലകൂടി. ഇറക്കുമതി ചെയ്യുന്ന പ്ലൈവുഡ് ഉൾപ്പെടെ നിർമാണ വസ്തുക്കൾക്ക് വില കൂടിയെന്നാണ് കണക്ക്.
കാർ റിപ്പയിറിങ്ങിനുള്ള ചാർജിലും രണ്ട് ശതമാനം നിരക്ക് കുറഞ്ഞെന്നാണ് മന്ത്രാലയത്തിന്റെ കണക്ക്. സ്ത്രീകളുടെ വസ്ത്രങ്ങൾക്കും വിലകുറഞ്ഞു. രാജ്യത്ത് സ്റ്റീലിന് വിലകുറഞ്ഞത് നിർമാണ രംഗത്ത് ഗുണം ചെയ്തതായും മന്ത്രാലയം പറയുന്നു.എന്നാൽ കൃത്രിമ വിലക്കറ്റം തടയുന്നതിന് വിപണി നിരീക്ഷണം ശക്തമാക്കിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
ഓണ്‍ലൈന്‍ നിരീക്ഷണ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൂഴ്ത്തിവെപ്പും കരിഞ്ചന്തയും കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ജനറല്‍ അതോറിറ്റി ഫോര്‍ കോംപറ്റീഷനുമായി സഹകരിച്ച് പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാന്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. പ്രാദേശിക കമ്പോളത്തിലെ 280 അവശ്യവസ്തുക്കളുടെ വില സ്ഥിരമായി വിലയിരുത്തി അയല്‍ രാജ്യങ്ങളിലെ വിലയും സൗദി അറേബ്യയിലെ വിലയും തമ്മില്‍ താരതമ്യം ചെയ്യുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha
























