കുവൈത്തിൽ തകർത്താടി പെരുംമഴ, റോഡുകൾ വെള്ളത്തിനടിയിൽ, വെള്ളക്കെട്ട് രൂപപ്പെട്ടത് കാരണം നിരവധി വാഹനങ്ങളാണ് റോഡിൽ കുടുങ്ങി, അടുത്ത മണിക്കൂറുകളിൽ ഇടിയോട് കൂടിയ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്...!

രാജ്യത്ത് കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴ ജനജീവിതത്തെ ദുസ്സഹമാക്കി. കുവൈത്തിൽ കഴിഞ്ഞ ദിവസം രാത്രി മുതൽ മണിക്കൂറുകളോളം പെയ്തുതുടങ്ങിയ കനത്ത മഴ പല പ്രദേശങ്ങളെയും റോഡുകളെയും വെള്ളത്തിലാക്കി. ഇതുമൂലം മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. കഴിഞ്ഞ ദിവസം രാത്രി മുതൽ പെയ്തുതുടങ്ങിയ കനത്ത മഴയിൽ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയ നിലയിലാണ്.
റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് കാരണം നിരവധി വാഹനങ്ങളാണ് റോഡിൽ കുടുങ്ങിയത്. ഇത് വളരെയധികം ബുദ്ധിമൂട്ടാണ് സൃഷ്‌ടിച്ചത്. കനത്ത മഴയെ തുടർന്ന് ഷുഐബ - മിന അഹമ്മദി റോഡ് ഭാഗികമായി തകർന്നു. പുലർച്ച മുതൽ ആകാശം മൂടിക്കെട്ടുകയും ദൂരക്കാഴ്ച കുറയുകയും ചെയ്തിരുന്നു.എന്നാൽ രാജ്യത്ത് അടുത്ത മണിക്കൂറുകളിൽ ഇടിയോട് കൂടിയ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറവായ് ആണ് ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
50 കിലോമീറ്റർ വേഗത്തിൽ തണുത്ത കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വടക്കുപടിഞ്ഞാറൻ കാറ്റിനൊപ്പം മൂടൽമഞ്ഞ് ഉണ്ടാകുന്നതിനാൽ രാത്രിയിൽ തണുപ്പ് കൂടുതലായിരിക്കും. ചില റോഡുകളിൽ ഗതാഗത നിയന്ത്രണവുമേർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ പ്രവാസികൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. രാജ്യവ്യാപകമായി മഴ അനുഭവപ്പെടുകയും ദൂരക്കാഴ്ച കുറവുമായതിനാൽ പൗരന്മാരോടും താമസക്കാരോടും ഒരുപോലെ ജാഗ്രതപാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഏതെങ്കിലും തരത്തിൽ അടിയന്തര സഹായം ആവശ്യമുള്ളവർക്കാി മന്ത്രാലയത്തിന്റെ ഹോട്ട്ലൈൻ നമ്പറും പുറത്തുവിട്ടിട്ടുണ്ട്. 112 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിവരം അറിയിക്കണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. മഴ എത്തിയതോടെ രാജ്യത്തെ അന്തരീക്ഷ താപനിലയിൽ കാര്യമായ വ്യതിയാനവും സംഭവിച്ചിട്ടുണ്ട്. അധികൃതരുടെ മുന്നറിയിപ്പുകൾ കൃത്യമായി നിരീക്ഷിക്കുകയും മുന്നറിയിപ്പ് അനുസരിക്കാനും പ്രവാസികൾ ശ്രദ്ധിക്കുക.
എന്നാൽ ഫെബ്രുവരി മാസത്തെ അവധി ദിനങ്ങള്‍ക്ക് കുവൈത്ത് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഫെബ്രുവരി 19ന് ഇസ്റാഅ് - മിഅ്റാജ് അവധിയും ദേശീയ ദിനവും വിമോചന ദിനവും പ്രമാണിച്ച് ഫെബ്രുവരി 25 മുതല്‍ 27 വരെയുമാണ് അവധി. ഫെബ്രുവരി 19നുള്ള ഇസ്റാഅ് - മിഅ്റാജ് അവധിക്ക് ശേഷം ഫെബ്രുവരി 20ന് പ്രവര്‍ത്തനം പുനഃരാരംഭിക്കും.
അതേസമയം ദേശീയ ദിനവും വിമോചന ദിനവും പ്രമാണിച്ച് മൂന്ന് ദിവസമാണ് ഔദ്യോഗിക അവധിയെങ്കിലും ഫെബ്രുവരി 24 വെള്ളിയാഴ്ച കൂടി ഉള്‍പ്പെടുമ്പോള്‍ ആകെ നാല് ദിവസം അവധി ലഭിക്കും. അവധിക്ക് ശേഷം ഫെബ്രുവരി 28ന് ആയിരിക്കും പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുക.
https://www.facebook.com/Malayalivartha


























