ഒടുവിൽ അതും വെട്ടിച്ചുരുക്കി...! പ്രവാസികളെ കൊത്തിയെടുക്കാൻ വിമാനക്കമ്പനികൾ, യുഎഇയിൽ നിന്ന് കേരളത്തിലേക്ക് നിരക്കുകൾ കുത്തനെ കുറച്ചു, നാട്ടിലേക്കുള്ള യാത്ര മാറ്റിവെച്ച പ്രവാസികൾക്ക് ഇത് സുവർണാാവസരം...

ക്രിസ്മസ്, ന്യൂയർ എല്ലാം പ്രമാണിച്ച് യുഎഇയിൽ നിന്ന് നാട്ടിലേക്ക് വിമാനക്കമ്പനികൾ ഉയർന്ന നിരക്കാണ് ഈടാക്കിയിരുന്നത്. ഇത് പ്രവാസികളെ നാട്ടിലേക്ക് പോകാൻ പിന്തിരിപ്പിക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചിരുന്നു. സാധാരണക്കാരായ പ്രവാസികൾക്ക് വലിയൊരു തിരിച്ചടിയായിരുന്നു ഉയർന്ന ടിക്കറ്റ് നിരക്ക്.
എന്നാൽ സീസണിനനുസരിച്ച് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്നത് വിമാനക്കമ്പനികളുടെ സ്ഥിരം പരിപാടിയാണെന്ന് പ്രവാസികൾക്ക് അറിയാമെങ്കിലും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ചിരുന്ന പലരും ഭീമമായ തുക മുടക്കി തന്നെയാണ് ഇത്തവണ ക്രിസ്തുമസിനും ന്യൂയറിനും നാട്ടിലെത്തിയത്. എന്നാൽ ഇതിന് സാാധിക്കാതെ നാട്ടിലേക്കുള്ള യാത്ര മാറ്റിവെച്ച പ്രവാസികൾക്ക് ഇപ്പോൾ അതിനുള്ള അവസരം എത്തിയിരിക്കുകയാണ്.
എന്നാൽ ഇപ്പോൾ യുഎഇയിൽനിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞിരിക്കുകയാണ്. ഡിസംബർ ആദ്യ വാരം മുതൽ ഈ മാസം 15 വരെ ശരാശരി 35,000 രൂപ വരെ ഉണ്ടായിരുന്നത് ഇന്നു മുതൽ 12,500 രൂപയായി. ഓരോ എയർലൈനുകളിലും നിരക്കിൽ നേരിയ ഏറ്റക്കുറച്ചിലുണ്ട്. ഇന്ന് ദുബായിൽനിന്ന് കൊച്ചിയിലേക്കു വൺവേക്ക് 12500 രൂപയാണ് ശരാശരി നിരക്ക്.
നാലംഗ കുടുംബത്തിന് നാട്ടിലേക്കു പോകാൻ 50,000 രൂപയാകും. യാത്ര 25നു ശേഷമാണെങ്കിൽ 8000 രൂപയ്ക്ക് വൺവേ ടിക്കറ്റ് ലഭിക്കും. നാലംഗ കുടുംബത്തിന് നാട്ടിലെത്താൻ 32,000 രൂപ മതിയാകും. യാത്ര അബുദാബി വഴിയാണെങ്കിൽ നിരക്ക് കൂടുകയും ഷാർജ വഴിയാണെങ്കിൽ അൽപം കുറയുകയും ചെയ്യും.
എന്നാൽ തിരിച്ചുവരണമെങ്കിൽ രണ്ടും മൂന്നും ഇരട്ടി തുക നൽകണം. ഇന്നു കൊച്ചിയിൽ നിന്ന് ദുബായിലേക്കു വരണമെങ്കിൽ 31,000 രൂപയ്ക്ക് മുകളിലാണ് നിരക്ക്. 55,000 രൂപ വരെ ഈടാക്കുന്ന വിമാന കമ്പനികളുമുണ്ട്.
ഇതനുസരിച്ച് നാലംഗ കുടുംബത്തിന് കൊച്ചിയിൽനിന്ന് ദുബായിലേക്കു വരണമെങ്കിൽ ഒന്നേകാൽ ലക്ഷം മുതൽ രണ്ടേകാൽ ലക്ഷം രൂപ വരെ നൽകേണ്ടിവരും. യുഎഇയിലേക്കുള്ള യാത്ര 25നു ശേഷമാണെങ്കിൽ വൺവേ നിരക്ക് ശരാശരി 15,000 രൂപയായി കുറയും. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ വഴി യുഎഇയിലേക്കു വരുന്നതിനും നിരക്കിൽ അൽപം കൂടുതൽ നൽകേണ്ടിവരും.
പുതിയ ഷെഡ്യൂളിൽ എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്ടേക്കുള്ള സർവീസുകളിലും നിരക്ക് കുറച്ചിട്ടുണ്ട്. പുതിയ ഷെഡ്യൂളിൽ മസ്കത്ത്- തിരുവനന്തപുരം സെക്ടറിൽ സർവിസുകൾ ആരംഭിച്ചിട്ടുണ്ട്. ഈ സെക്ടറിൽ എയർ ഇന്ത്യ എല്ലാ ദിവസവും സർവീസ് നടത്തുണ്ട്. കൊച്ചി, കണ്ണൂർ എന്നിവിടങ്ങളെ അപേക്ഷിച്ച് മസ്കത്ത്-കോഴിക്കോട് സെക്ടറിൽ ടിക്കറ്റ് നിരക്ക് കൂടുതൽ ആണ്.
മസ്കത്തിൽ നിന്ന് കോഴിക്കോട്ടേക്ക് അടുത്ത ആഴ്ച 47റിയലാണ് എയർ ഇന്ത്യ ഈടാക്കുന്നത്. എന്നാൽ കൊച്ചി സെക്ടറിൽ വൺവേക്ക് 42 റിയാലാണ് ഈടാക്കുന്നത്. മസ്കത്ത്-കണ്ണൂർ സെക്ടറിലാണ് ഏയർ ഇന്ത്യ എക്സ്പ്രസ് ഏറ്റവും കൂടുതൽ നിരക്ക് ഈടാക്കുന്നത് അടുത്തമാസം 11 മുതൽ 38 റിയാലാണ് ഈ സെക്ടറിൽ നിരക്ക് ഈടാക്കുന്നത്. കണ്ണൂരിലേക്ക് ആഴ്ചയിൽ നാല് സർവിസുകളാണ് എയർ ഇന്ത്യ നടത്തുന്നത്.മസ്കത്ത്-തിരുവനന്തപുരം സെക്ടറിൽ സർവിസുകൾ വർധിപ്പിച്ചെങ്കിലും നിരക്കുകൾ കുറഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha


























