ഇനിയിത് നടക്കില്ല...! പ്രവാസികളുടെ യാത്രയിൽ ഇനി ആ മാറ്റം, കൊച്ചുകുട്ടികളെ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുത്തിയാൽ ഇനി മുതൽ ഡ്രൈവർക്ക് പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് വകുപ്പ്

ഒട്ടുമിക്ക പ്രവാസികളും സ്വന്തം വാഹനത്തിൽ തൊഴിലിടങ്ങളിലേക്ക് പോകുന്നവരാണ്. എല്ലാവരും അങ്ങനെയല്ല എന്ന് അറിയാം. എന്നാൽ അങ്ങനെ പോരുന്നവരുണ്ട്. പൊതു ഗതാഗതത്തെ ആശ്രയിക്കാതെ സ്വന്തം വാഹത്തിൽ പുറത്തുപോകുന്നവരും ചെറുതല്ല. എന്നാൽ ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ചാൽ കനത്ത പിഴയാണ് ഗൾഫ് രാഷ്ട്രങ്ങളിൽ ഈടാക്കുന്നത്. അതിനാൽ വളരെ കരുതലോടെയാണ് ഗൾഫ് രാജ്യങ്ങളിൽ പ്രവാസികളുടെ യാത്ര.
ഇത്തരത്തിൽ കുടുംബവുമൊത്ത് യാത്ര ചെയ്യുമ്പോൾ ഇനി കൂടുതൽ കരുതൽ കൊടുക്കേണ്ടതായുണ്ട്. അതായത് കുടുബവുമായി യാത്ര ചെയ്യുമ്പോൾ പ്രത്യേകിച്ച് കൊച്ചുകുട്ടികൾ നിങ്ങൾക്കൊപ്പമുണ്ടെങ്കിൽ ഇനി കൂടുതൽ സൂക്ഷിക്കണം. അത്തരത്തിൽ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് സൗദി അറേബ്യ. കൊച്ചുകുട്ടികളെ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുത്തിയാൽ ഇനി മുതൽ ഡ്രൈവർക്ക് പിഴ ചുമത്തുമെന്ന് ട്രാഫിക് വകുപ്പാണ് അറിയിച്ചത്.
വാഹനത്തിന്റെ മുൻസീറ്റിൽ കുട്ടിയെ മുതിർന്ന ഒരാൾ എടുത്ത നിലയിൽ ഇരുന്നാൽ പോലും ലംഘനമായി കണക്കാക്കുമെന്നാണ് മുന്നറിയിപ്പ്. കുട്ടികളെ അവരുടെ നിശ്ചിത സീറ്റുകളിൽ ഇരുത്തണമെന്നും അധികൃതർ നിർദ്ദേശം നൽകി. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് അധികൃതർ പുതിയ നിയന്ത്രണം ഏർപ്പെടുത്തിയത്. കുട്ടിക്ക് കൂടെ ഒരാൾ ആവശ്യമുണ്ടെങ്കിൽ പിന്നിലെ നിശ്ചിത സീറ്റിൽ ഇരുത്തിയ ശേഷം അവർക്ക് അടുത്തുള്ള പിൻസീറ്റ് ഉപയോഗിക്കാമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
10 വയസിന് താഴെയുള്ള കുട്ടികളെ കാറിന്റെ മുൻവശത്ത് ഇരുത്തുന്നത് നിയമലംഘനമാണെന്ന് നേരത്തെയും അധികൃതർ അറിയിച്ചിരുന്നു. കുട്ടികൾക്ക് പിൻസീറ്റിൽ പ്രത്യേക സീറ്റ് ഒരുക്കണമെന്നും സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. അസേമയം, അബ്ഷിർ വഴി ലൈസൻസ് പുതുക്കുന്നതിനുള്ള സേവനം സ്വകാര്യ വാഹനങ്ങൾക്ക് മാത്രമാണെന്നും മറ്റ് ലൈസൻസുകൾ പുതുക്കുന്നതിന് അടുത്തുള്ള ട്രാഫിക് ലൈസൻസ് ഓഫീസ് സന്ദർശിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
ട്രാഫിക്ക് നിയമങ്ങളുമായി ബന്ധപ്പെട്ട് എല്ലാ മുന്നറിയിപ്പുകളും വളരെ കൃത്യമായി പൊതുജനങ്ങളിലേക്ക് എത്തിക്കുന്ന അബുദബി പൊലീസും ഇത്തരത്തിൽ മുന്നറിയിപ്പ് നേരത്തെ നൽകിയിരുന്നു. കുട്ടികളെ വാഹനങ്ങളുടെ മുൻസീറ്റിൽ ഇരുത്തുന്ന അപകടകരമായ ശീലം കുടുംബങ്ങൾ ഒഴിവാക്കണമെന്ന് അബുദാബി പൊലീസ് നിർദേശിച്ചു.
വാഹനങ്ങളുടെ മുൻസീറ്റിൽ ഇരിക്കാൻ കുട്ടികളെ അനുവദിക്കുന്നത് കുട്ടികളുടെ സുരക്ഷയ്ക്ക് വളരെയേറെ ഭീഷണിയാണ്. 10 വയസ്സിനു താഴെയുള്ള കുട്ടികൾ വാഹനങ്ങളുടെ പിൻസീറ്റിൽ മാത്രം ഇരിക്കുകയും സീറ്റ് ബെൽറ്റ് ധരിക്കുകയും വേണം. നാലു വയസ്സിന് താഴെയുള്ള കുട്ടികളെ അവരുടെ സുരക്ഷ ഉറപ്പാക്കാൻ ഉചിതമായ ചൈൽഡ് സീറ്റുകളിൽ ഇരുത്തണം.
10 വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ മുൻസീറ്റിൽ ഇരിക്കാൻ അനുവദിക്കുന്ന ഡ്രൈവർമാർക്ക് 400 ദിർഹം പിഴ ചുമത്തും. ട്രാഫിക് നിയമപ്രകാരം വാഹനം പിടിച്ചെടുക്കുകയും ഉടമയ്ക്ക് 5,000 ദിർഹം പിഴ ചുമത്തുകയും ചെയ്യും.
നാലു വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്ക് ചൈൽഡ് കാർ സീറ്റ് നൽകാത്ത കുടുംബങ്ങൾക്ക് 400 ദിർഹം പിഴ ചുമത്താനും യുഎഇ ട്രാഫിക് നിയമം വ്യവസ്ഥ ചെയ്യുന്നു. യുഎഇ ട്രാഫിക് നിയമപ്രകാരം 10 വയസിൽ താഴെയോ 145 സെന്റിമീറ്ററിൽ താഴെയോ ഉയരമുള്ള കുട്ടികൾക്ക് വാഹനങ്ങളുടെ മുൻസീറ്റിൽ ഇരിക്കാൻ അനുവാദമില്ല.
https://www.facebook.com/Malayalivartha
























