സൗദി വിമാനത്താവളത്തിൽ ആ 'നിർണായക' മാറ്റം, പ്രവർത്തനം താളം തെറ്റിയ സംഭവത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ നടപടി, എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കാരുടെ നീക്കം നിയന്ത്രണവിധേയമാക്കി...!

ഒടുവിൽ ആ പ്രശ്നങ്ങൾക്ക് പരിഹാരമായിരിക്കുകയാണ്. പ്രവാസികൾ ഉൾപ്പെടെ നിരവധി പേരാണ് ജിദ്ദ എയർപോർട്ടിലൂടെ കടന്നുപോകുന്നത്. കഴിഞ്ഞ റമദാനിൽ സൗദി ജിദ്ദ എയർപോർട്ടിൻ്റെ പ്രവർത്തനങ്ങൾ താളം തെറ്റിയ സംഭവം വലിയ നാണക്കേടാണ് അധികൃതർക്ക് വരുത്തിവെച്ചത്. എന്നാൽ അതിന് ഇപ്പോൾ ഒരു തീരുമാനമായിരിക്കുകയാണ്. ജിദ്ദ എയർപോർട്ടിൻ്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ റമദാനിൽ വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താളം തെറ്റിയ സംഭവത്തെ തുടർന്നാണ് ഇപ്പോൾ അധികൃതർ നടപടി സ്വീകരിച്ചത്. വിമാനത്താളത്തിന് നാണക്കേടുണ്ടാക്കിയ സംഭവത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയത്. കൃത്യസമയത്ത് പുറപ്പെടാനും വിമാനത്താവളത്തിൽ നിന്ന് പുറത്ത് കടക്കാനുമാകാതെ നിരവധി യാത്രക്കാരും തീർഥാടകരും പ്രതിസന്ധിയിലായിരുന്നു. സംഭവത്തെ തുടർന്ന്
വിശദമായി തന്നെ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ നിരവധി കാരണങ്ങളും ബന്ധപ്പെട്ടവർ കണ്ടെത്തിയിരുന്നു. ഗ്രൂപ്പുകളായി എത്തുന്ന ഉംറ തീർഥാടകരുടെ പ്രകൃതം, ബാഗേജുകളുടെ വലിപ്പക്കൂടുതലും ഭാരക്കൂടുതലും, ജീവനക്കാരുടെ എണ്ണത്തിലും യോഗ്യതയിലുമുള്ള കുറവ്, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മ തുടങ്ങിയ കാരണങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്. എന്നാൽ നിലവിൽ ഇത്തരം പ്രശ്നങ്ങളെല്ലാം പരിഹരിച്ചതായി സിവിൽ ഏവിയേഷൻ പ്രസിഡണ്ട് അബ്ദുൽ അസീസ് അൽ ദുഐലിജ് പറഞ്ഞു.
ഇതിൻ്റെ ഭാഗമായി ആവശ്യമായ സ്ഥലങ്ങളിലെല്ലാം നിരീക്ഷണ ക്യാമറകള്‍ അധികൃതർ സ്ഥാപിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കാരുടെ നീക്കം നിയന്ത്രണവിധേയമാക്കി. ഹജ് ടെര്‍മിനല്‍ വര്‍ഷം മുഴുവന്‍ പ്രയോജനപ്പെടുത്തും, ഇതിലൂടെ തിരക്ക് ഗണ്യമായി കുറക്കാൻ സാധിക്കും.
യാത്രക്കാര്‍ക്ക് നല്‍കുന്ന ഏതെങ്കിലും ഒരു സേവനത്തില്‍ സംഭവിക്കുന്ന വീഴ്ചകള്‍ പിന്നീടുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്നും, അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അബ്ദുൽ അസീസ് അൽ ദുഐലിജ് പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം ദുബൈ മെട്രോയിലുണ്ടായ സാങ്കേതിക തകരാറുകൾ പരിഹരിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഇതോടെ സർവിസുകൾ സാധാരണ നിലയിലായതായി ആർ.ടി.എ അറിയിക്കുകയായിരുന്നു. റെഡ് ലൈനിലാണ് സാങ്കേതിക തകരാർ അനുഭവപ്പെട്ടത്.
ഇക്വിറ്റി സ്റ്റേഷനും ജബൽ അലി സ്റ്റേഷനും ഇടയിലുള്ള സർവീസുകളെയാണ് സാങ്കേതിക തകരാർ ബാധിച്ചത്. ഇതിനെ തുടർന്ന് ഇരു സ്റ്റേഷനുകൾക്കും ഇടയിലുള്ള യാത്രക്കാർക്കായി ബദൽ ബസ് സർവിസും ഏർപ്പെടുത്തിയിരുന്നു. സഹകരണത്തിന് നന്ദി അറിയിക്കുന്നതായും ആർ.ടി.എ ട്വിറ്ററിലൂടെ അറിയിച്ചു.
https://www.facebook.com/Malayalivartha























