Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കൂട്ട വധ ശിക്ഷ...! കുവൈത്തിനെതിരെ അന്താരാഷ്ട്രതലത്തിൽ വലിയ വിമര്‍ശനം, ഐക്യരാഷ്ട്രസംഘടന ഉൾപ്പെടെയുള്ള മനുഷ്യവകാശസംഘടനകൾ ഈ നടപടിയെ വിലയിരുത്തുന്നത് കടുത്ത മനുഷ്യാവകാശലംഘനമായി

22 JANUARY 2023 03:02 PM IST
മലയാളി വാര്‍ത്ത

കുവൈറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ലൈംഗികാതിക്രമം ആയിരുന്നു മൂന്നു മാസത്തിനിടയില്‍ 50ലേറെ കുട്ടികളെ പീഡിപ്പിച്ച പ്രവാസി മതാധ്യാപകന്റേത്  വധ ശിക്ഷ. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസിൽ  മൂന്നു മാസത്തിനകമാണ്   മതാധ്യാപകനായ ഈജിപ്ഷ്യന്‍ പൗരന് കുവൈറ്റ് ക്രിമിനല്‍ കോടതി വധ ശിക്ഷ വിധിച്ചത്. കുവൈറ്റിലെ ഫര്‍വാനിയ്യ ഗവര്‍ണറേറ്റിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ജഹ്റ ഗവര്‍ണറേറ്റിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്‌കൂളില്‍ മത പഠനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അധ്യാപകനായി ജോലി ചെയ്യുന്ന ഈജിപ്ത് പൗരനാണ് ആണ്‍ കുട്ടികളെ ഉള്‍പ്പെടെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ അറസ്റ്റിലായത്. പ്രവാസികളുടേത് ഉള്‍പ്പെടെ 50ലേറെ കുട്ടികളെ മൂന്നു മാസത്തിനിടയിലാണ് ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കിയത്.

ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ സെക്യൂരിറ്റി കാര്യങ്ങള്‍ക്കായുള്ള അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഹാമിദ് അല്‍ ദവാസിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഫര്‍വാനിയ്യ ഗവര്‍ണറേറ്റിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അധികൃതര്‍ ഈജിപ്ത് പൗരനായ അധ്യാപകനെ പിടികൂടിയത്.പാകിസ്താനി പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ അന്വേഷണമാണ് ഈ കൊടും കുറ്റവാളിയെ പുടുകൂടുന്നതിലേക്ക് കാര്യങ്ങള്‍ എത്തുന്നത്.

പച്ചക്കറി കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ എട്ടു വയസ്സുകാരനായ തന്റെ മകനെ അജ്ഞാതനായ ഒരാള്‍ പീഡിപ്പിച്ചു എന്ന് കാണിച്ചായിരുന്നു പാകിസ്താന്‍കാരന്റെ പരാതി.  പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ അന്വേഷണത്തില്‍ മതാധ്യാപകന്‍ നടത്തിയ കൊടും പീഡനത്തിന്റെ ചുരുള്‍ അഴിയുകയായിരുന്നു. കുട്ടി പീഡനത്തിന് ഇരയായി എന്ന് പറയപ്പെട്ട സ്ഥലത്തെ സിസിടിവി കാമറകള്‍ പരിശോധിച്ച പോലിസ് പക്ഷെ, കണ്ടത് മറ്റൊരു പീഡന ദൃശ്യമായിരുന്നു.

പാകിസ്താന്‍ പ്രവാസിയുടെ മകന്‍ പീഡനത്തിന് ഇരയായ അതേ രീതിയിലായിരുന്നു വീഡിയോയില്‍ കണ്ട പീഡനവും. ഇതേത്തുടര്‍ന്ന് രണ്ടു സംഭവത്തിലും പ്രതി ഒരാളാണെന്ന നിഗമനത്തില്‍ പോലീസ് എത്തുകയായിരുന്നു.തുടർന്ന് പോലിസ് അന്വേഷണം വ്യാപിപ്പിക്കുകയും രഹസ്യ പോലിസിൻ്റെ സഹായത്തോടെ കൂടുതൽ തെളിവുകൾ ശേഖരിക്കുകയും ചെയ്തു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽ  ഒരു കാറിനകത്ത് വച്ച് കുട്ടിക്കെതിരായി ലൈംഗിക പീഡനം നടക്കുന്നതിൻ്റെ ദൃശ്യങ്ങളുണ്ടായിരുന്നു .

സിസിടിവിയില്‍ കണ്ട വാഹനത്തിന്റെ നമ്പര്‍ വച്ച് നടത്തിയ പരിശോധനയിൽ മതാധ്യാപകൻ്റെതാണ് കാറെന്നും പീഡനങ്ങൾക്കു പിന്നിലെല്ലാം ഇയാളാണെന്നും പോലിസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് രഹസ്യ പോലിസ് നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ കേസുകള്‍ കണ്ടെത്തുകയും ഇതിന്റെയെല്ലാം പിന്നില്‍ ഈജിപ്ത്യന്‍ അധ്യാപകനാണെന്ന് പോലിസ് സ്ഥിരീകരിക്കുകയും ആയിരുന്നു. ഇയാള്‍ക്കെതിരേ എല്ലാ തെളിവുകളും ശേഖരിച്ച ശേഷമാണ് മന്ത്രാലയത്തിന് കീഴിലെ സ്‌കൂളില്‍ മതം പഠിപ്പിക്കുന്ന ഇയാളെ പോലിസ് അറസ്റ്റ് ചെയ്ത് പ്രൊസിക്യൂഷന്‍ മുമ്പാകെ ഹാജരാക്കിയത്

കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ മാത്രം 50 ലേറെ കുട്ടികളെ താന്‍ പീഡിപ്പിച്ചതായി ഇയാള്‍ പോലിസ് മുമ്പാകെ സമ്മതിച്ചു .   വീട്ടില്‍ ഇക്കാര്യം പറഞ്ഞാല്‍ കൊന്നുകളയുമെന്ന് താൻ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇയാൾ പറഞ്ഞു. പ്രദേശത്തെ കൂടുതല്‍ സിസിടിവി കാമറകള്‍ പരിശോധിച്ച പോലിസ് ഇയാള്‍ക്കെതിരേ പരമാവധി തെളിവുകള്‍ ശേഖരിച്ചതാണ് സംശയാതീതമായി കേസ് തെളിയിക്കാൻ പ്രൊസിക്യൂഷന് സഹായകമായത്. ഇതിന്റെ അടിസ്ഥാനത്തിൽ കുവൈറ്റ് കോടതി വധ ശിക്ഷ വിധിച്ചു

ഇതിനു മുൻപ് വർഷളുടെ ഇടവേളയ്ക്കുശേഷം കുവൈത്തിൽ  കൂട്ട വധശിക്ഷ നടപ്പിലാക്കിയത് 2022 നവംബറിൽ ആണ്   . നാല് തദ്ദേശീയർ ഉൾപ്പെടെ 7പേരെയാണ് കുവൈത്ത് ഭരണകൂടം തൂക്കിലേറ്റിയത്. വധശിക്ഷയ്ക്ക് വിധേയരായവരിൽ രണ്ട് സ്ത്രീകളുമുണ്ട്. കൂട്ട വധശിക്ഷ നടപ്പിലാക്കിയതിൽ അന്താരാഷ്ട്രതലത്തിൽ കുവൈത്തിനെതിരെ   വലിയ വിമർശനം ണ് ഉയർന്നിരുന്നു

നാല് കുവൈത്ത് സ്വദേശികളും ഒരു സിറിയൻ സ്വദേശിയും ഒരു പാക്കിസ്ഥാൻ സ്വദേശിയും ഒരു എത്യോപ്യൻ വനിതയുമാണ് വധശിക്ഷയ്ക്ക് വിധേയരായത്. കുവൈത്ത് സെൻട്രൽ ജയിലിൽ വച്ചായിരുന്നു ശിക്ഷ. കൊലപാതകം, മയക്കുമരുന്ന് കേസ്, കവർച്ച എന്നീ കേസുകൾക്കാണ് വധശിക്ഷ വിധിച്ചത്. ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്.

2017ൽ ആണ് കുവൈത്തിൽ ഇതിനുമുൻ വധശിക്ഷ നടപ്പാക്കിയത്.ഒരു രാജകുടുംബാംഗം ഉൾപ്പെടെ ഏഴുപേരായിരുന്നു അന്ന് കഴുമരമേറിയത്. അതിനുമുൻപ് 2013ലും ഇവിടെ വധശിക്ഷ നടന്നിരുന്നു. തൂക്കിലേറ്റിയോ ഫയറിങ് സ്ക്വാഡുകള്‍ ഉപയോഗിച്ചോ ആണ് വധശിക്ഷ നടപ്പാക്കാറ്.കഴിഞ്ഞ 53 വർഷത്തിനിടെ 84പേരെയാണ് കുവൈത്തിൽ തൂക്കിലേറ്റിയിട്ടുള്ളത്. അതിൽ 20 പേർ തദ്ദേശീയരും 64 പേർ വിദേശികളുമാണ്. ഗൾഫ് രാജ്യങ്ങളിൽ കൂട്ട വധശിക്ഷ നടപ്പാക്കുന്നത് പതിവാണ്. ഈയടുത്ത് ഒറ്റയടിക്ക് 81പേരുടെ വധശിക്ഷ സൗദി നടപ്പാക്കിയിരുന്നു.

കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ വച്ചായിരുന്നു ശിക്ഷ. കൊലപാതകം, മയക്കുമരുന്ന് കേസ്, കവര്‍ച്ച എ ന്നീ കേസുകള്‍ക്കാണ് വധശിക്ഷ വിധിച്ചത്. ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കൂട്ട വധശിക്ഷ നടപ്പിലാക്കിയതില്‍ അന്താരാഷ്ട്രതലത്തിലും  വലിയ വിമര്‍ശനമാണ് കുവൈത്തിനെതിരെ ഉയരുന്നത്. ആംനസ്റ്റി ഇൻറർനാഷണിന്റെ കണക്കുപ്രകാരം 2021വരെ ലോകത്തിലെ 18 രാജ്യങ്ങളിലായി 579 പേരുടെ വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്.

എന്നാൽ ഐക്യരാഷ്ട്രസംഘടന ഉൾപ്പെടെയുള്ള മനുഷ്യവകാശസംഘടനകൾ വധശിക്ഷ കടുത്ത മനുഷ്യാവകാശലംഘനമായാണ് കണക്കാക്കുന്നത്. ഇപ്പോഴും ഇന്ത്യ, അമേരിക്കൻ ഐക്യനാടുകൾ, ചൈന തുടങ്ങിയ നിരവധി രാജ്യങ്ങളിൽ ഈ ശിക്ഷാരീതി നിലവിലുണ്ടെങ്കിലും ക്രൂരമായ കൊലപാതകം തുടങ്ങിയ കഠിനമായ കുറ്റങ്ങൾക്കുമാത്രമേ ഈ രാജ്യങ്ങളിലും വധശിക്ഷ വിധിക്കാറുള്ളൂ. ബ്രസീൽ തുടങ്ങിയ ചില രാജ്യങ്ങളിലാകട്ടെ, യുദ്ധസമയത്ത് രാജ്യത്തെ വഞ്ചിക്കുക തുടങ്ങിയ അങ്ങേയറ്റം പ്രാധാന്യമുള്ള കുറ്റങ്ങൾക്കേ വധശിക്ഷ വിധിക്കാറുള്ളൂ. യൂറോപ്യൻ യൂണിയൻ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, കാനഡ തുടങ്ങിയ 102 രാജ്യങ്ങളിൽ വധശിക്ഷ പൂർണ്ണമായും നിർത്തലാക്കിയിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (2 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (2 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (3 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (3 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (4 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (4 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (8 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (8 hours ago)

Malayali Vartha Recommends