ഇന്ത്യ – യു എ ഇ ഇനി ഭായ് ഭായ്...! യുഎഇയുമായി ഉഭയകക്ഷി വ്യാപാര കരാർ ഒപ്പിടുന്ന ആദ്യ രാജ്യമെന്ന നിലയിൽ ഇന്ത്യ സമ്പദ്‌വ്യവസ്ഥയുടെ അവിഭാജ്യഘടകം, പ്രവാസികൾക്ക് ഇത് ഡബിൾ ധമാക്ക

ഇന്റർനാഷണൽ ബിസിനസ് ലിങ്കേജ് ഫോറം, ദുബായ് ചേംബേഴ്സ് എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന ഈ ഉച്ചകോടി 2023 ജനുവരി 23 മുതൽ 25 വരെയാണ്. CEPA കരാറിന്റെയും, യു എ ഇയിലെ ഗോൾഡൻ വിസകളുടെ പ്രഖ്യാപനത്തിന്റെയും പിൻബലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ് താൽപര്യം ഉയർന്നതിനെ തുടർന്നാണ് ഇത്തരം ഒരു ഉച്ചകോടി സംഘടിപ്പിക്കുന്നത്.
വിദേശ കമ്പനികളെ എമിറേറ്റിലേക്ക് ആകർഷിക്കുന്നതിനും ദുബായ് ബിസിനസുകളെ അന്താരാഷ്ട്ര തലത്തിൽ വിപുലീകരിക്കുന്നതിനുമുള്ള ദുബായ് ചേംബേഴ്സിന്റെ മുൻഗണനയുടെ ഭാഗമായാണ് ഈ ഉച്ചകോടി. ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയും 2021-ൽ യു എ ഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയുമാണ്.യു എ ഇയുമായി ഉഭയകക്ഷി വ്യാപാര കരാർ ഒപ്പിടുന്ന ആദ്യ രാജ്യമെന്ന നിലയിൽ, യു എ ഇയുടെ സമ്പദ്‌വ്യവസ്ഥയുടെ അവിഭാജ്യഘടകമാണ് ഇന്ത്യ.
2021-ലെ കണക്കുകൾ പ്രകാരം യു എ ഇയിൽ ഏതാണ്ട് 3.5 ദശലക്ഷം ( യു എ ഇയിലെ ജനസംഖ്യയുടെ 30% ) ഇന്ത്യൻ പൗരന്മാരുമുണ്ട്.മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ ഉച്ചകോടിയിൽ ഇന്ത്യയും യു എ ഇയും തമ്മിലുള്ള വ്യാപാര സാധ്യതകൾ ഉൾപ്പെടെയുള്ള പ്രസക്തമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതാണ്.
ഉൽപ്പാദനം, സ്റ്റാർട്ടപ്പുകൾ, ഹെൽത്ത് കെയർ, ഫുഡ് പ്രോസസിംഗ്, യു എ ഇയുടെ ഗോൾഡൻ വിസ തുടങ്ങി സംരംഭകർക്കും നിക്ഷേപകർക്കും ഒരുപോലെ ഉപകാരപ്പെടുന്ന നിരവധി മേഖലകളും, അതിന്റെ സാധ്യതകളും ഇതിൽ ഉൾപ്പെടുന്നു.ദുബായിൽ സ്ഥാപിക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്ത ബിസിനസുകളിൽ നിന്നുള്ള വിജയഗാഥകളും ഈ ഉച്ചകോടിയിൽ അവതരിപ്പിക്കുന്നതാണ്. വ്യാപാരത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും ഭാവിയെ സ്വാധീനിക്കുന്ന തന്ത്രപരമായ പ്രശ്‌നങ്ങളും പ്രവണതകളും ചർച്ച ചെയ്യുന്നതിനായി ഇരു രാജ്യങ്ങളിലെയും പൊതു, സ്വകാര്യ മേഖലകളിലെ പ്രമുഖ ബിസിനസ്സ്, ഗവൺമെന്റ് പ്രതിനിധികൾ ഈ ഉച്ചകോടിയിൽ പങ്കെടുക്കുന്നതാണ്.
2018-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ദുബായ് ഇന്റർനാഷണൽ ചേംബറിന്റെ മുംബൈയിലെ ഇന്റർനാഷണൽ ഓഫീസ്, മാർക്കറ്റ് ഇന്റലിജൻസ് പങ്കിടുന്നതിനും ഇരുപക്ഷത്തിനും അവരുടെ അന്താരാഷ്ട്ര സാന്നിധ്യം വളർത്തുന്നതിനുള്ള അവസര മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി യു എ ഇയിലെയും ഇന്ത്യയിലെയും ബിസിനസുകളുമായി തുടർച്ചയായി ഇടപഴകുന്നു. ബി2ബി മീറ്റിംഗുകൾ, ട്രേഡ് മിഷനുകൾ, നെറ്റ്‌വർക്കിംഗ് ഇവന്റുകൾ, ബയർ-സെല്ലർ മീറ്റിംഗുകൾ എന്നിവയിലൂടെ ഈ ഓഫീസ് ദുബായിലെയും, ഇന്ത്യയിലെയും ബിസിനസ്സ് കമ്മ്യൂണിറ്റികളെ പിന്തുണയ്ക്കുന്നു.
ഇതിനിടെ ഇന്ത്യ-യു.എ.ഈ എണ്ണയിതര വ്യാപാരം രൂപയിലാക്കാൻ ചർച്ച നടക്കുന്നതായി യു.എ.ഇ വിദേശവ്യാപാര സഹമന്ത്രി ഥാനി അൽ സയൂദി അറിയിച്ചു . സ്വിറ്റ്സർലന്റിലെ ലോക സാമ്പത്തിക ഫോറത്തിനെത്തിയപ്പോഴായിരുന്നു വിദേശകാര്യ സഹമന്ത്രിയുടെ പ്രതികരണം.സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. അതിനു വേണ്ടിയാണ് എണ്ണയിതര വ്യാപാരം രൂപയിലാക്കാനുള്ള നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ രൂപക്കും സമ്പദ്വ്യവസ്ഥക്കും ഏറെ ഗുണകരമാകുന്ന തീരുമാനമായിരിക്കും ഇതെന്നാണ്വിലയിരുത്തപ്പെടുന്നത്. നിലവിൽ വ്യാപാരം യു.എസ്ഡോളറിലാണ്നടക്കുന്നത്.
പരസ്പരം സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിന്രൂപയിലും ദിർഹത്തിലും വ്യാപാര സാധ്യമാക്കാനാണ്ചർച്ച പുരോഗമിക്കുന്നത്. എന്നാൽ എണ്ണ വ്യാപാരം രൂപയിലാക്കാൻ ആലോചനയില്ലെന്ന്മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ്സൗദിയും ഡോളർ അല്ലാത്ത കറൻസികളിൽ വിവിധ രാജ്യങ്ങളുമായി വ്യാപാരം നടത്തുന്നത്സംബന്ധിച്ച ചർച്ചകൾക്ക് സന്നദ്ധമാണെന്ന്വെളിപ്പെടുത്തിയിരുന്നു. സൗദി ധനകാര്യ വകുപ്പ്മന്ത്രി മുഹമ്മദ് അൽ ജാസാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബ്ലൂംബെർഗ് റിപ്പോർട്ട്പ്രകാരം, ഏകദേശം 64ശതകോടി ഡോളറിന്‍റെ ഉഭയകക്ഷി വ്യാപാരത്തിലൂടെ 2021ൽ യു.എ.ഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ്ഇന്ത്യ. അതിനിടെ, യുഎ.ഇ വ്യാപാരത്തിൽ ക്രിപ്‌റ്റോ കറൻസി പ്രധാന പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷയെന്നും അതിനാൽ മേഖല വികസിപ്പിക്കുമെന്നും ഥാനി അൽ സയൂദി അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha
























