നിശ്ശബ്ദരാക്കപ്പെട്ട ഒരു സമൂഹമാണ് നമ്മുടെ ഗൾഫ് പ്രവാസികൾ... കേരളത്തിന്റെ വളർച്ചയിൽ ഗൾഫ് പ്രവാസികളുടെ പങ്ക് വളരെ വലുതാണ് എന്ന് ഭംഗിവാക്ക് പറയുമെങ്കിലും അവരുടെ ജീവിതം ശരിയായ രീതിയിൽ രേഖപ്പെടുത്തിയിട്ടില്ല ആടുജീവിതം , ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എഴുതിയ ഈസ എന്ന കഥാ അങ്ങനെ വിരലിൽ എണ്ണാവുന്ന ചിലകൃതികൾ മാത്രമാണ് പ്രവാസത്തിന്റെ ചിതം വരച്ചുകാട്ടുന്നത്...

അർഹമായ പരിഗണന പോലും ലഭിക്കാത്തവരാണ് ഇന്നും ഗൾഫ് പ്രവാസികൾ. അവരുടെ വിയർപ്പും കണ്ണീരും തന്നെയാണ് ഇന്ന് കാണുന്ന രീതിയിൽ കേരളത്തെ വളർത്തിയത്. അര നൂറ്റാണ്ട് മുമ്പ് ലോഞ്ചിലും കപ്പലിലും ഒക്കെയായി സാഹസികരായ കുറെ മനുഷ്യർ കടൽ കടന്ന് പോയിട്ടില്ലായിരുന്നുവെങ്കിൽ കേരളത്തിന്റെ മുഖച്ഛായ മറ്റൊന്നായേനേ
നമ്മുടെ നാട്ടിലെ . വിദ്യാലയങ്ങൾ, ആശുപത്രികൾ, വാഹനങ്ങൾ, സിനിമ, സംഗീതം, മാധ്യമങ്ങൾ, പ്രസിദ്ധീകരണങ്ങൾ, മത സാംസ്‌കാരിക സ്ഥാപനങ്ങൾ ഇവയ്‌ക്കെല്ലാം പിന്നിൽ ഗൾഫുകാരന്റെ കഠിനാധ്വാനമുണ്ട്, അവിടെ നിന്നും അയച്ച പണമുണ്ട്. മറ്റേതൊരു സംസ്ഥാനത്തേക്കാളും ഈ നാടിന്റെ വളർച്ചയിലെ പ്രധാനഘടകം ഗൾഫിൽ നിന്നുള്ള പണമാണ്.ഇപ്പോഴും നമ്മുടെ നാടിന്റെ മൂന്നിലൊന്ന് വരുമാനം ഗൾഫുകാരൻ അയക്കുന്ന പണമാണ് എന്നതിൽ സംശയമൊന്നും ഇല്ല .
ഇപ്പോൾ പ്രവാസത്തിന്റെ നൊമ്പരം പൂർണമായും ഉൾക്കൊണ്ട് ഒരു സംഗീത ആൽബം പുറത്തിറങ്ങിയിരുന്നു ..
അമ്മയുടെ സ്നേഹവാത്സല്യവും പ്രവാസവും പ്രമേയമാക്കിയ സംഗീത ആൽബത്തിന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത് . എ ജേണി ഓഫ് എ റികോൾഡ് മാൻ എന്ന പേരിലെടുത്ത ആൽബം നിർമിച്ചിരിക്കുന്നത് നിക്കോൺ മിഡിലീസ്റ്റ് ആൻഡ് ആഫ്രിക്ക ആണ്. മാധ്യമ പ്രവർത്തകൻ കമാൽ കാസിമാണ് പ്രധാന വേഷത്തിൽ.
പ്രവാസത്തിന്റെ വേദനകളും അമ്മയെ വേർപിരിഞ്ഞ മകന്റെ നൊമ്പരവുമാണ് എ ജേണി ഓഫ് എ റീകോൾഡ് മാൻ. കണ്ട് പരിചയിച്ച കഥാപശ്ചാത്തലമാണെങ്കിലും ആൽബത്തിന്റെ നിര്‍മാണ മികവും മനോഹരമായ ഗാനവും അതിനെ വേറിട്ടതാക്കുന്നു. അമ്മമാർക്കുള്ള സ്നേഹാദരമായാണ് സംഗീത ശിൽപമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. കഴിഞ്ഞ ദിവസം ദുബായിയിൽ നിറഞ്ഞസദസിന് മുന്നിലാണ് ആൽബം പുറത്തിറക്കിയത്.
അമ്മയുടെ സ്നേഹതണലിൽ നിന്ന് പ്രവാസത്തെത്തിയ മകനായി, കമാൽ കാസിം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സ്വന്തം അമ്മയുടെ വിയോഗത്തിന് പിന്നാലെ അഭിനയിക്കേണ്ടി വന്നതിനാല്‍ ആ വേദന പൂര്‍ണമായി ഉൾക്കൊള്ളാൻ കഴിഞ്ഞുവെന്ന് കമാല്‍ കാസിം പറയുന്നു. ഒ.എസ്.എ. റഷീദിന്റെ മനോഹരമായ വരികളും ഖാലിദിന്റെ ആലാപനവുമാണ് ആൽബത്തിന്റെ ജീവൻ. പാട്ടിനായി തെരഞ്ഞെടുത്ത വിഷയമാണ് ഏറെ ആകർഷിച്ചതെന്ന് സംവിധായകൻ സുൽത്താൻ ഖാൻ.
ഒരുപാടുതവണ കണ്ട് പരിചയിച്ച കഥാതന്തു ഏങ്ങനെ വേറിട്ടതാക്കാമെന്ന ചിന്തയാണ് ആൽബമൊരുക്കാനുള്ള തീരുമാനത്തിന് പിന്നിൽ. കഥയൊരുക്കിയതും ഛായാഗ്രഹണവും സുൽത്താൻ ഖാൻ തന്നെയായിരുന്നു. പൂര്‍ണമായും സ്വാഭാവിക വെളിച്ചത്തിലായിരുന്നു ചിത്രീകരണം. ദുബായിയിലെ അറിയപ്പെടുന്ന ഫോട്ടോ ജേർണലിസ്റ്റായ കമാൽ കാസിം ക്യാമറയ്ക്ക് മുന്നിലെത്തിയത് യാദൃശ്ചികമായാണ്. എങ്കിലും അഭിനയലോകത്ത് ഇതാദ്യമല്ല.
തസ്നിം കാസിം ആണ് അമ്മയുടെ വേഷത്തിലെത്തിയത്. ദുബായിലും ഷൗക്ക ഡാമിന്റെ പരിസര പ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം. നിക്കോണ്‍ ലിമിറ്റഡാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അമ്മയുടെയും മകന്റെ പുനസമാഗമത്തിലാണ് എട്ട് മിനിട്ടുള്ള ആൽബം പൂര്‍ണമാകുന്നത്.
https://www.facebook.com/Malayalivartha
























