യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത, മൂന്ന് ദിവസത്തെ കനത്ത മഴയിൽ ഗതാഗതം താറുമാറായി, റോഡുകൾ വെള്ളത്തിനടിയിൽ
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കനത്ത മഴ തിമിര്‍ത്ത് പെയ്യുകയാണ്. രാജ്യത്ത് ഇന്നും നേരിയ മഴ തുടരാൻ സാധ്യതയുണ്ട്. എന്നാൽ മൂന്ന് ദിവസത്തെ കനത്ത മഴയ്ക്ക് ശേഷം ഇന്ന് നേരിയ മഴയാണ് പ്രതീക്ഷിക്കുന്നത്. അടുത്തയാഴ്‌ച മുഴുവൻ വരണ്ടതും എന്നാൽ മേഘാവൃതമായിരിക്കും. മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുമുണ്ട്. എന്നാൽ കനത്ത മഴ പ്രവചിച്ചിട്ടില്ല.
ഞായറാഴ്‌ച രാത്രിയും തിങ്കളാഴ്ച രാവിലെയും ഈർപ്പം വർധിക്കും. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ അന്തരീക്ഷ താപനിലയിൽ നേരിയ വർധനയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉമ്മുൽഖുവൈനിൽ രാവിലെയും നല്ല മഴ ലഭിച്ചു. ശക്തമായ കാറ്റ് കടൽ പ്രക്ഷുബ്ധാവസ്ഥയ്ക്ക് കാരണമാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്ത് ഇന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും കൂടിയ താപനില 20-24°സെൽഷ്യസ്. കുറഞ്ഞത് – 2 -7° സെൽഷ്യസ്.
വിവിധ എമിറേറ്റിലെ താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലായത് ഗതാഗതം മന്ദഗതിയിലാക്കി. ചില ഭാഗങ്ങളിലെ റോഡുകൾ ഇന്നലെയും അടച്ചു. 2 ദിവസമായി അടച്ച ഗ്ലോബൽ വില്ലേജ് ഇന്നലെ തുറന്നെങ്കിലും സന്ദർശകർ കുറവായിരുന്നു. പതിവിനു വിപരീതമായുള്ള കനത്ത മഴയ്‌ക്കൊപ്പം ആലിപ്പഴ വര്‍ഷവും ഇടിമിന്നലും യുഎഇ നിവാസികളെ സംബന്ധിലഭിച്ചതോടെ പുതിയ അനുഭവമാണ്.
കനത്ത മഴയില്‍ ദുബായ്, അബൂദാബി, ഷാര്‍ജ തുടങ്ങിയ പ്രദേശങ്ങളില്‍ ഗതാഗതം തടസ്സപ്പെടുകയും ജനജീവിതം ഭാഗികമായി സ്തംഭിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ കൂടി കനത്ത മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്.ദുബായുടെ ചില ഭാഗങ്ങളിൽ ഇന്നലെ രാത്രി കനത്ത മഴ അനുഭവപ്പെട്ടു. ഇത് വെള്ളപ്പൊക്കത്തിനും വീടുകൾക്ക് കേടുപാടുകൾ ഉണ്ടാകാനും കാരണമായി.
വെള്ളക്കെട്ട് കാരണം വെള്ളിയാഴ്ച രാത്രി ദുബായ് പൊലീസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് ട്രിപ്പോളി സ്ട്രീറ്റിലേക്കുള്ള ഗതാഗതം എമിറേറ്റ്സ് റോഡിലേക്ക് തിരിച്ചുവിട്ടു. ദുബായിലെ പല റോഡുകളിലും ഇന്നലെ വൈകിട്ട് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഷാർജയിൽ 185 ലധികം ട്രക്കുകൾ വെള്ളം വറ്റിക്കാൻ ഉപയോഗിക്കുന്നുണ്ടെന്ന് വാർത്താ ഏജൻസി വാം പറഞ്ഞു.
വെള്ളം കെട്ടിനിൽക്കുകയോ, മഴയിൽ കടപുഴകി വീഴുന്ന മരങ്ങൾ നീക്കം ചെയ്യാനോ മറ്റെന്തെങ്കിലും നാശനഷ്ടങ്ങളോ ഉണ്ടായാൽ 993 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. അതേസമയം, ക്ലൗഡ് സീഡിംഗ് സാങ്കേതികവിദ്യയിലൂടെ കൃത്രിമ മഴ പെയ്യിക്കാനുള്ള യുഎഇയുടെ ദൗത്യത്തിന്റെ വിജയമാണ് ഇപ്പോഴത്തെ ഈ മഴയ്ക്കു കാരണമെന്ന ചര്‍ച്ചകള്‍ സജീവമാണ്.
https://www.facebook.com/Malayalivartha