എല്ലാം അവസാനിച്ചു...! പെരും മഴയ്ക്ക് പിന്നാലെ യുഎഇയുടെ ആ മുന്നറിയിപ്പ്
യുഎഇയിൽ കഴിഞ്ഞ മൂന്ന് ദിവസം തുടർച്ചയായി കനത്തമഴയാണ് അനുഭവപ്പെട്ടത്. ഇതുമൂലം വിവിധ എമിറേറ്റിലെ താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലായത് ഗതാഗതം മന്ദഗതിയിലാക്കിയിരുന്നു. പതിവിന് വിപരീതമായി കനത്ത മഴയ്‌ക്കൊപ്പം ആലിപ്പഴ വര്‍ഷവും ഇടിമിന്നലും ഉണ്ടായത് യുഎഇ നിവാസികളെ സംബന്ധിലഭിച്ചതോടെ പുതിയ അനുഭവമാണ്.
ഇത് വലിയ ആശങ്കയ്ക്കും വഴിവെച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ കൂടി കനത്ത മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും രാജ്യത്ത് അനുഭവപ്പെട്ട കനത്ത മഴ അവസാനിച്ചതായി ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് ആഭ്യന്തരമന്ത്രാലയം.രാജ്യത്തെ അസ്ഥിരമായ കാലാവസ്ഥക്ക് അന്ത്യമുണ്ടായതായി ഇന്നലെയാണ് മന്ത്രാലയം ട്വീറ്റ് ചെയ്തത്.
യുഎഇയുടെ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുമാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ നൽകിയതെന്ന് മന്ത്രാലയം ട്വീറ്റിലൂടെ വ്യക്തമാക്കി. കൂടാതെ, കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകിയ രാജ്യത്തെ പോലീസ് ജനറൽ ഡയറക്ടറേറ്റുകളുടെയും ബന്ധപ്പെട്ട അധികാരികളുടെയും മുൻകരുതലിനെ മന്ത്രാലയം ട്വീറ്റിൽ പ്രശംസിച്ചു.
യുഎഇയിൽ കഴിഞ്ഞ ദിവസം നേരിയ മഴ തുടരാൻ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. അടുത്തയാഴ്‌ച മുഴുവൻ വരണ്ടതും എന്നാൽ മേഘാവൃതമായിരിക്കും. ഞായറാഴ്ച്ച അതായത് നാളെ ആകാശം ചിലപ്പോൾ മേഘാവൃതമായിരിക്കും. മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുമുണ്ട്. എന്നാൽ കനത്ത മഴ പ്രവചിച്ചിട്ടില്ല. ഞായറാഴ്‌ച രാത്രിയും തിങ്കളാഴ്ച രാവിലെയും ഈർപ്പം വർധിക്കും. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ അന്തരീക്ഷ താപനിലയിൽ നേരിയ വർധനയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. കനത്ത മഴയില്‍ ദുബായ്, അബൂദാബി, ഷാര്‍ജ തുടങ്ങിയ പ്രദേശങ്ങളില്‍ ഗതാഗതം തടസ്സപ്പെടുകയും ജനജീവിതം ഭാഗികമായി സ്തംഭിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha