പ്രവാസികൾക്ക് ഇരട്ടി ചെലവ്...! ഫെബ്രുവരി 1 മുതൽ ഈ വിസക്കാർക്ക് ഖത്തറിലെത്താൻ ആരോഗ്യ ഇന്‍ഷുറന്‍സ് നിർബന്ധം

കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനാണ് നാട്ടിലുള്ള പ്രിയപ്പെട്ടവരെ വിസിറ്റിങ് വിസയിൽ പ്രവാസികൾ ഗൾഫ് നാടുകളിലേക്ക് കൊണ്ടുവരുന്നത്. നാട്ടിലേക്ക് പോകാൻ സാധിക്കാത്തവരും പ്രിയപ്പെട്ടവരെ ഗൾഫ് നാടുകൾ ചുറ്റിക്കാണിക്കാനുമാണ് ഇത്തരത്തിൽ ചെയ്യുന്നത്. എന്നാൽ അടുത്തിടെ വിസ നിരക്കുകൾ വദ്ധിപ്പിച്ചതോടെ യുഎഇയിൽ വിസിറ്റിങ് വിസയുടെ നിരക്കും വർദ്ധിപ്പിച്ചിരുന്നു.
എന്നാൽ പുതുക്കിയ നിരക്ക് എന്നു മുതൽ പ്രാബല്യത്തിൽ വരുമെന്നത് സംബന്ധിച്ച് വ്യക്തതവന്നിട്ടില്ല. ഇനി വിസിറ്റിങ് വിസയിൽ എത്തമെങ്കിൽ ചിലവ് കൂടും.അതായത് വിസയ്ക്ക് നിശ്ചിത തുക മുടക്കിയാൽ മാത്രം പോര. സന്ദര്‍ശക വിസയില്‍ എത്തുവർക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി.
ഇതിനായി 50 റിയാലാണ് ഒരു മാസത്തെ ഏറ്റവും കുറഞ്ഞ പ്രീമിയം. ഫെബ്രുവരി ഒന്നു മുതല്‍ ഖത്തറിൽ സന്ദര്‍ശക വിസയില്‍ എത്തുന്നവർക്കാണ് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയത്. ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്ക് വിസ അനുവദിക്കില്ല. രാജ്യത്ത് ഘട്ടംഘട്ടമായി ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു.
ഇതിന്റെ ഭാഗമായാണ് സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് അടുത്ത മാസം മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയത്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം അടിയന്തര, അപകട സേവനങ്ങള്‍ മാത്രമാണ് സന്ദര്‍ശകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പോളിസിയില്‍ ഉള്‍ക്കൊള്ളുന്നത്. ഇതില്‍ കൂടുതല്‍ കവറേജ് വേണ്ടവര്‍ ഉയര്‍ന്ന തുകയ്ക്കുള്ള പോളിസി എടുക്കണം.
പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നാണ് പോളിസി എടുക്കേണ്ടത്. അന്താരാഷ്ട്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ളവരുടെ കാര്യത്തില്‍ പോളിസിയില്‍ ഖത്തര്‍ ഉള്‍പ്പെട്ടിരിക്കണം എന്നതാണ് വ്യവസ്ഥ. ഖത്തറില്‍ അംഗീകാരമുള്ള കമ്പനിയായിരിക്കണം ഈ പോളിസി നല്‍കേണ്ടതെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതുപോലെ ഈ വർഷം ആദ്യത്തില്‍ തന്നെ രാജ്യത്ത് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കാൻ യുഎഇയും തീരുമാനിച്ചിരുന്നു.വടക്കന്‍ എമിറേറ്റുകളില്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് 2023 ന്റെ ആദ്യത്തില്‍ തന്നെ നടപ്പിലാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ അബുദബിയിലും ദുബൈയിലും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്.
അബുദബിയില്‍, അവരുടെ ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിന് തൊഴിലുടമകള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും ഉത്തരവാദിത്തമുണ്ട്.ദുബൈയില്‍, തൊഴിലുടമകള്‍ അവരുടെ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കേണ്ടതുണ്ട്. സ്‌പോണ്‍സര്‍മാര്‍ക്ക് അവരുടെ താമസക്കാരായ ആശ്രിതര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കേണ്ടതുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ ഇതുവരെ കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല.മാത്രമല്ല ടൂറിസ്റ്റ് വിസയില്‍ എത്തുന്നവര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. വിമാനക്കമ്പനി അധികൃതരാണ് ഈ നിര്‍ദേശം പുറപ്പെടുവിച്ചത്. എന്നാല്‍, ഈ നിര്‍ദേശം കൃത്യമായി നല്‍കാത്തതിനാല്‍ ടിക്കറ്റിനും വിസയ്ക്കുമൊപ്പം പല ട്രാവല്‍ ഏജന്‍സികളും ഇത്തരത്തില്‍ ഇന്‍ഷുറന്‍സ് എടുക്കാറില്ല. ഇതിനാല്‍ വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ പലപ്പോഴും ബുദ്ധിമുട്ടിലാകുന്ന സാഹചര്യമുണ്ട്.
മെഡിക്കല്‍ ഇന്‍ഷുറന്‍സില്ലാതെ എത്തി യുഎഇയില്‍ അസുഖബാധിതരായി കോടികളുടെ ബാധ്യത വരുത്തുന്നവരുടെ എണ്ണം ഉയര്‍ന്ന സാഹചര്യത്തിലാണ് അധികൃതര്‍ ഇത് നിര്‍ബന്ധിതമാക്കിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ ഇപ്പോള്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് രേഖയും ആവശ്യപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha
























