ഇത് വമ്പൻ മാറ്റം, അല്‍ മിന്‍ഹാദും സമീപപ്രദേശങ്ങളും ഇനിമുതല്‍ ഹിന്ദ് സിറ്റിയെന്ന് അറിയപ്പെടും, നിർണായക പ്രഖ്യാപനവുമായി ദുബൈ ഭരണാധികാരി

ഒരു വൻ പൊളിച്ചെഴുത്ത് നടത്തിയിരിക്കുകയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. പ്രവാസികളും ഈ മാറ്റം അറഞ്ഞിരിക്കേണ്ടതുണ്ട്. യുഎഇയിൽ വിവിധ മേഖലകളുടെയും പദ്ധതികളുടെയും പേര് മാറ്റുന്നത് സ്വഭാവികമാണ്.
യുഎഇയില്‍ നേരത്തേയും ഇത്തരത്തിൽ പേരുമാറ്റങ്ങൾ നടത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയെ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ ആദ്യ പേര് ബുര്‍ജ് ദുബായ് എന്നായിരുന്നു. പിന്നീട് അബൂദാബിയുടെ മുന്‍ ഭരണാധികാരിയായിരുന്ന യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ പേരിലാണ് 2010-ല്‍ അധികൃതര്‍ ബുര്‍ജ് ദുബായിയെ ബുര്‍ജ് ഖലീഫ എന്ന് പുനര്‍നാമകരണം ചെയ്തത്. അതുപോലെ വേറെയും ഉദാഹരണങ്ങളുണ്ട്.
എന്നാൽ ഇപ്പോൾ അത്തരത്തിൽ അല്‍ മിന്‍ഹാദും സമീപപ്രദേശങ്ങളും ഇനിമുതല്‍ ഹിന്ദ് സിറ്റിയെന്ന് അറിയപ്പെടും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പേരുമാറ്റം പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ദുബായ് ഭരണാധികാരി ശെയ്ഖ് മുഹമ്മദ് പുറപ്പെടുവിച്ചു.
ഏകദേശം 83.9 കിലോമീറ്റര്‍ വിസ്തൃതിയുള്ള മേഖലയാണ് ഇനി മുതല്‍ ഹിന്ദ് സിറ്റി എന്ന് അറിയപ്പെടുന്നത്. ഹിന്ദ് വണ്‍, ഹിന്ദ് ടു, ഹിന്ദ് ത്രീ, ഹിന്ദ് ഫോര്‍ എന്നിങ്ങനെ നാല് പ്രത്യേക സോണുകളായി ഈ പ്രദേശത്തെ തിരിച്ചിട്ടുണ്ട്. എമിറേറ്റ്‌സ് റോഡ്, ദുബായ്- അല്‍ ഐന്‍ റോഡ്, ജബല്‍ അലി- ലഹ്ബാബ് റോഡ് തുടങ്ങിയ പ്രധാന പാതകള്‍ ഈ ഹിന്ദ് സിറ്റിയിലൂടെയാണ് കടന്നു പോകുന്നത്.
അതുപോലെ ,ദുബായ് നഗരത്തിന്റെ സിരാകേന്ദ്രമായി അറിയപ്പെടുന്ന ദി ദുബായ് മാളിന്റെ പേരും അടുത്തിടെ മാറ്റിയിരുന്നു. ഇതുവരെ മാളിന്റെ ഔദ്യോഗിക പേര് ദ ദുബായ് മാള്‍ എന്നായിരുന്നു.എന്നാല്‍ അതിലെ ദ ഒഴിവാക്കി ദുബായ് മാള്‍ മാത്രമാക്കി മാറ്റിയിരിക്കുകയാണ് അധികൃതര്‍. ടിക്ക് ടോക്കിലൂടെയാണ് അധികൃതർ പേരുമാറ്റം പ്രഖ്യാപിച്ചത്.
ആയിരത്തി ഇരുന്നൂറ് ഷോപ്പുകളും ഇരുന്നൂറ് റസ്‌റ്റൊറന്റുകളുമുളള മാൾ 14 വർഷങ്ങൾക്ക് മുൻപാണ് പ്രവർത്തനം ആരംഭിച്ചത്. പ്രവര്‍ത്തനം ആരംഭിച്ച് 14 വര്‍ഷത്തിന് ശേഷമാണ് ദുബായ് മാള്‍ അതിന്റെ പേര് പരിഷ്‌ക്കരിച്ചത്. 'പുതിയ പേര് പക്ഷേ ഇപ്പോഴും നിങ്ങളുടെ പ്രിയപ്പെട്ട മാള്‍- എന്ന കുറിപ്പോടെയായിരുന്നു പേര് മാറ്റത്തെക്കുറിച്ചുള്ള വീഡിയോ ടിക്ക് ടോക്കില്‍ ഷോപ്പിംഗ് മാള്‍ അധികൃതര്‍ പോസ്റ്റ് ചെയ്ത്.
'ഞങ്ങളുടെ മാളിന്റെ പുതിയ പേര് അവതരിപ്പിക്കുന്നു' എന്ന തലക്കെട്ടിലായിരുന്നു ടിക് ടോക്കിലെ വീഡിയോ ക്ലിപ്പ്. തുടര്‍ന്ന് ടിക് ടോക്ക്, ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിലെയെല്ലാം പേര് അധികൃതര്‍ മാറ്റുകയും ചെയ്തു. ദുബായ് ഡൗണ്‍ടൗണിലെ ദുബായ് മാള്‍, ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന റീട്ടെയ്ല്‍, ലൈഫ് സ്റ്റൈല്‍ വ്യാപാര കേന്ദ്രം കൂടിയാണ്. ഓരോ വര്‍ഷവും 100 ദശലക്ഷത്തിലധികം സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നതായി അതിന്റെ വെബ്സൈറ്റ് പറയുന്നു.
https://www.facebook.com/Malayalivartha
























