പ്രവാസികളുടെ പണി തെറിക്കും...! വമ്പൻ ഉടമ്പടിയുമായി സൗദി കടുത്ത നീക്കങ്ങളിലേക്ക്, വീണ്ടും ഒരു തൊഴിൽ മേഖല കൂടി സ്വദേശിവത്ക്കരിക്കുന്നു...

ഒരോ വർഷം കഴിയുംന്തോറും ഗൾഫ് രാഷ്ട്രങ്ങൾ സ്വദേശിവത്ക്കരണവുമായി ബന്ധന്ധപ്പെട്ട് തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ്. വിവിധ മേഖലകളിൽ ഘട്ടഘട്ടമായി നടപടികൾ കടുപ്പിക്കുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളാണ്. അറിയാവുന്ന തൊഴിലിൽ നിന്ന് മറ്റൊരു തൊഴിലിലേക്ക് മാറുന്നതിനുള്ള ബുദ്ധിമൂട്ടുകളും പ്രവാസികൾക്കുണ്ട് എന്ന് മനസിലാക്കുന്നു. അതുപോലെ വീണ്ടും ഒരു തൊഴിൽ മേഖല കൂടി സൗദി സ്വദേശിവത്ക്കരിക്കാൻ ഉറച്ച തീരുമാനം എടുത്തിരിക്കുകയാണ്.
ഇത്തവണ പണികിട്ടിയിരിക്കുന്നത് ഡ്രൈവർമാർക്കാണ്. സൗദി അറേബ്യയിൽ ഹെവി വാഹനങ്ങളോടിക്കുന്ന ഡ്രൈവർമാരുടെ ജോലി പൊതു ഗതാഗത അതോറിറ്റി സ്വദേശിവത്ക്കരിക്കുകയാണ്. ഇതിനായി ഒരു ഹോൾഡിംഗ് കമ്പനിയുമായി കരാർ ഒപ്പിട്ടതായി പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ഹെവി ഡ്രൈവർ ജോലിക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഡ്രൈവിംഗ് പരിശീലനവും മെഡിക്കൽ പരിശോധനയും ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിനുളള ചെലവുകളും സൗജന്യമായിരിക്കും.
കൂടാതെ മാനവ വിഭവശേഷി സാമൂഹിക വികസന ഫണ്ടിൽ നിന്ന് വേതന പിന്തുണ ലഭിക്കുമെന്നും അതോറിറ്റി വിശീദീകരിച്ചു. ഗതാഗത ലോജിസ്റ്റിക് മേഖലയിലെ ജോലികൾ ചെയ്യാൻ സ്വദേശികളെ പ്രാപാതരാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
കൂടാതെ തൊഴിൽ നിലവാരം മെച്ചപ്പെടുത്തുന്നതിനും കരാർ ലക്ഷ്യം വെക്കുന്നു. ഇതിലൂടെ ലോജിസ്റ്റിക് സേവനങ്ങളുടെ വികസനവും സാമ്പത്തിക സുസ്ഥിരതയും ഉറപ്പു വരുത്താനാകുമെന്നും അതോറിറ്റി പ്രതീക്ഷിക്കുന്നു. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ തൊഴിൽ സ്ഥിരത ഉറപ്പ് വരുത്തുന്നതിനുള്ള പരിഷ്‌കരിച്ച നിതാഖാത്ത് പദ്ധതിയും മന്ത്രാലയം നടപ്പിലാക്കി വരുന്നുണ്ട്. പദ്ധതിയുടെ രണ്ടാം ഘട്ടം കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിലായി..
https://www.facebook.com/Malayalivartha
























